ജി.സുധാകരന്‍റെ പിടി അയഞ്ഞു; ആലപ്പുഴ സിപിഎമ്മിൽ അമരത്തു സജി ചെറിയാൻ
Wednesday, February 16, 2022 2:42 PM IST
മാന്നാർ (ആലപ്പുഴ): ആലപ്പുഴ സിപിഎമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു. കുറെക്കാലമായി ആലപ്പുഴ സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായിരുന്ന ജി.സുധകരനെ പിന്തള്ളി സജി ചെറിയാൻ ആധിപത്യമുറപ്പിക്കുന്ന കാഴ്ചയാണ് സമ്മേനങ്ങളിൽ കാണുന്നത്.

കാലകാലങ്ങളിൽ ഉയരുന്ന വിഭാഗീയത എക്കാലവും ജ്വലിച്ചു നിൽക്കുന്ന ജില്ലകളിൽ ഒന്നാണ് ആലപ്പുഴ. വി.എസ്. അച്യുതാനന്ദനു ജില്ലയിൽ അപ്രമാദിത്യമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു. സംസ്ഥാന തലത്തിൽ വി എസ് - പിണറായി എന്ന രണ്ട് ധ്രുവങ്ങളിലായി വിഭാഗീയത മൂർച്ഛിച്ചു നിന്ന കാലഘട്ടം.വി എസിനൊപ്പമായിരുന്ന ജി.സുധാകരനെ കൂടെക്കൂട്ടി ആലപ്പുഴ പാർട്ടി പിടിച്ചു പിണറായിപക്ഷത്തിനൊപ്പം എത്തിക്കാൻ സംസ്ഥാന നേതൃത്വം ഏറെ വിയർപ്പൊഴുക്കിയിരുന്നു.

സുധാകരന്‍റെ പിടി

പിണറായി പക്ഷം ഏല്പിച്ച ജോലി ജി.സുധാകരൻ കൃത്യമായി നിർവഹിച്ചു ജില്ലയിലെ പാർട്ടിയെ പിണറായി പക്ഷത്തേക്ക് അടുപ്പിച്ചു. അത്തരത്തിൽ ജില്ലയിലെ പിണറായി പക്ഷത്തിന്‍റെ നാവായി മാറിയ അദ്ദേഹം കായംകുളത്തു നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെ ജില്ലയിൽ പൂർണ ആധിപത്യം ഉറപ്പിച്ചു.

പിണറായിപക്ഷത്തിനുള്ളിൽ തന്നെ ജില്ലയിൽ തോമസ് ഐസക് പക്ഷവും രൂപം കൊണ്ടങ്കിലും ജി.സുധാകരൻ തന്നെയായിരുന്നു അജയ്യൻ.എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുcപ്പാടുകൂടി ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞു. ജി.സുധാകരന് സീറ്റ് നിഷേധിക്കുകയും അമ്പലപ്പുഴയിൽ എച്ച്.സലാം മത്സരിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിടാൻ തുടങ്ങി.

സലാം വിജയിച്ചു കഴിഞ്ഞു നൽകിയ പരാതി ജി.സുധാകരനെ വെട്ടിലാക്കി. സുധാകരൻ വേണ്ടത്ര പ്രചാരണത്തിൽ സഹകരിച്ചില്ല എന്നതടക്കമുള്ള പരാതികൾ ഉയർന്നു. സുധാകരനെതിരെ പാർട്ടി അച്ചടക്ക നടപടി കൂടി എടുത്തതോടെ ജില്ലയിൽ ഒരു പതിറ്റാണ്ടായി ഉണ്ടായിരുന്ന മേധാവിത്വം ഇല്ലാതായി. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ ജി.സുധാകരന്‍റെ സാന്നിധ്യം തീരെ കുറവായിരുന്നു.

പുതിയ അധികാര കേന്ദ്രം

തോമസ് ഐസക്കും ജില്ലയിൽ കാര്യമായ നീക്കങ്ങൾ നടത്തുവാൻ തയാറായില്ല. ഇതോടെ ഇത്തവണത്തെ സംമ്മേളനങ്ങൾ നിയന്ത്രിക്കാൻ എല്ലായിടങ്ങളിലും നിയോഗിക്കപ്പെട്ടതു സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മന്ത്രിയുമായ സജി ചെറിയാനാണ്.

ലോക്കൽ, ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി ഇന്നലെ കണിച്ചുകുളങ്ങരയിൽ തുടങ്ങിയ ജില്ലാ സമ്മേളനത്തിലും ഇക്കാര്യങ്ങൾ പ്രതിഫലിച്ചു. ജി.സുധാകരനു വേണ്ടത്ര പ്രാതിനിധ്യം ഉണ്ടായില്ല. ഉത്ഘാടന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാനായിരുന്നു അധ്യക്ഷൻ. ഇന്നലെ രാത്രി വൈകിയാണ് ഗ്രൂപ്പ് ചർച്ചകൾ പൂർത്തിയായത്.

ഇന്നു റിപ്പോർട്ടിൻമേൽ നടക്കുന്ന പൊതുചർച്ചയിൽ ജി.സുധാകരൻ വിഷയം ഉയർന്നുവരും. നിലവിലുള്ള ജില്ലാ കമ്മറ്റിയിൽ ജി.സുധാകര പക്ഷത്തെ അനുകൂലിച്ചിരുന്ന പലരും സാഹചര്യം മനസിലാക്കി ഇപ്പോഴത്തെ ഔദ്യോഗിക പക്ഷത്തിനൊപ്പം ചേർന്നു കഴിഞ്ഞു.

സമ്മേളനം കഴിയുന്നതോടെ ജില്ലയിലെ പാർട്ടി നേതൃത്വം ജി.സുധാകരന്‍റെ കൈയിൽനിന്നു മന്ത്രി സജി ചെറിയാൻ നേതൃത്വം നൽകുന്ന പക്ഷത്തേക്കു മാറിമറിയുന്ന രീതിയിലാണ് കാര്യങ്ങളുടെ നീക്കം.


- ഡൊമിനിക് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.