പണയം വയ്ക്കാൻ തിരക്കുകൂട്ടി, അതോടെ പിടിയിലായി, വിദഗ്ധനെ തെരയുന്നു
Monday, December 6, 2021 2:38 PM IST
കോഴിക്കോട്: ബാങ്കുകളില്‍ പണയം വയ്ക്കാനായി വ്യാജ സ്വര്‍ണമുണ്ടാക്കി നല്‍കുന്ന സ്വര്‍ണാഭരണ നിര്‍മാണ വിദഗ്ധനെ പൂട്ടാന്‍ പോലീസ്. മുക്കുപണ്ടം പണയം വച്ച് അരലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തുന്നതിനിടെ പിടിയിലായ പ്രതികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ച് നല്‍കിയ തട്ടാനെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ സ്വർണപ്പണിക്കാരനാണെന്നാണ് പോലീസിന് പ്രതികള്‍ നല്‍കിയ മൊഴി. ഇയാളെ തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്നു തിരിച്ചറിയാമെന്ന് കസബ പോലീസ് അറിയിച്ചു.

സമാനമായ രീതിയില്‍ പ്രതികള്‍ മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചു വരികയാണ്. ശനിയാഴ്ചയാണ് മുക്കുപണ്ടം പണയം വയ്ക്കാനായെത്തിയ പ്രതികളെ കസബ പോലീസ് പിടികൂടിയത്.

കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി വീട്ടില്‍ അലി അക്ബര്‍ (22) കോഴിക്കോട് കോര്‍പ്പറേഷനു സമീപം നൂറി മഹല്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (29) എന്നിവരെയാണ് കസബ എസ്‌ഐ ടി.എസ് ശ്രീജിത്തും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കല്ലായി പാലത്തിനു സമീപത്തുള്ള പണമിടപാട് സ്ഥാപനത്തില്‍ തിരക്കുള്ള സമയത്തു പണയം വയ്ക്കാനായി വ്യാജ സ്വര്‍ണം കൊണ്ടുവരികയായിരുന്നു. പണത്തിനായി തിരക്കുകൂട്ടിയതോടെ സംശയം തോന്നിയ സ്ഥാപന ഉടമകള്‍ സ്വര്‍ണം വിശദമായി പരിശോധിക്കുകയും വ്യാജ സ്വര്‍ണമാണെന്നു തിരിച്ചറിയുകയുമായിരുന്നു.

തുടര്‍ന്ന് പോലീസിനു കൈമാറുകയായിരുന്നു. കസബ പോലീസ് സ്റ്റേഷനിലെ എസ്‌ഐ എസ്.അഭിഷേക്, സീനിയര്‍ സിപിഒ മാരായ എം.കെ. സജീവന്‍, ജെ.ജെറി, സിപിഒ വി.കെ. പ്രണീഷ്, വനിത സിപിഒ വി.കെ. സറീനാബി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.