ബിഎ, ബികോം പരീക്ഷകേന്ദ്രം
മൂന്നും നാലും സെമസ്റ്റർ ബിഎ/ബികോം സിബിസിഎസ്എസ് (2017ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റ് അതത് പരീക്ഷകേന്ദ്രങ്ങളിൽനിന്നും കൈപ്പറ്റണം.
തീയതി നീട്ടി
2017 അഡ്മിഷൻ ബിടെക് നാലും അഞ്ചും സെമസ്റ്റർ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴയില്ലാതെ 28 മുതൽ 30 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ ഒന്നുവരെയും 1050 രൂപ സൂപ്പർ ഫൈനോടെ ഒക്ടോബർ നാലുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പരീക്ഷഫല
2021 മാർച്ചിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (2016 അഡ്മിഷൻ റഗുലർ, 2008 മുതൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ഏഴുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന രണ്ടാം വർഷ എംഎസ് സി മെഡിക്കൽ അനാട്ടമി (നോണ്‍ സിഎസ്എസ്) സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ ഏഴുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ് സി ആക്ചൂറിയൽ സയൻസ് (സിഎസ്എസ്) രണ്ടാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ എട്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ സിറിയക് (സിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ എട്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മോട്ടിവേഷണൽ സീരീസ്
സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള മോട്ടിവേഷണൽ സീരിസിന്റെ മൂന്നാമത്തെ സെഷൻ നാളെ വൈകുന്നേരം ഏഴിന് ഓണ്‍ലൈനായി നടക്കും. പോസ്റ്റ് കോവിഡ് വേൾഡ് ആന്റ് ഫോർത്ത് ഇൻഡസ്ട്രിയൽ റെവല്യൂഷൻ എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി സംസാരിക്കും. സർവകലാശാല ലൈബ്രറിയുടെ ഫേസ്ബുക്ക് പേജിലൂടെയും https://www.facebook.com/MahatmaGandhiUniversityLibrary111978437785011/) https://zoom.us/j/98348645295?pwd=b2V6S1ZSeUFPelVhL0t1MGRTRVNtdz09എന്ന ലിങ്കിലൂടെയും പരിപാടിയിൽ പങ്കെടുക്കാം. ഫോണ്‍: 9446238800 (മിനി ജി. പിള്ള, പ്രോഗ്രാം ചെയർപേഴ്സണ്‍), 9846496323 (ഡോ. വിമൽ കുമാർ വി., പ്രോഗ്രാം ടെക്നിക്കൽ ഡയറക്ടർ).
സൗജന്യ ശ്രവണ സഹായി വിതരണം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബലിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഹരിപ്പാട് റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ നാലുമുതൽ ഒന്പതുവരെ സൗജന്യ ശ്രവണ പരിശോധനയും ശ്രവണസഹായി വിതരണവും നടത്തുന്നു. മുംബൈ ആസ്ഥാനമായുള്ള ശ്രവണസംസാരമേഖലയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘമാണ് ശ്രവണ പരിശോധന നടത്തുന്നതും ശ്രവണ സഹായി നൽകുന്നതും. 80 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളാണ് ക്യാന്പിൽ വിതരണം ചെയ്യുക. ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾക്കാണ് ക്യാന്പിൽ പ്രവേശനം ലഭിക്കുക. വിവരങ്ങൾക്ക് ഫോണ്‍: 8547083912 (ഇടുക്കി ജില്ല), 92416984 (ആലപ്പുഴ ജില്ല). സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല.
വിവരങ്ങൾ വെബ് സൈറ്റിൽ
ഗവേഷണ സംബന്ധിയായ സോഫ്റ്റ് വെയറുകൾ, ഗവേഷണ പ്രബന്ധത്തിന്റെ പരിശോധനയ്ക്കുള്ള സോഫ്റ്റ് വെയർ, ഗവേഷണത്തിനുള്ള വിവരശേഖരണം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് സർവകലാശാല പഠന വകുപ്പുകൾ, കോളജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകർക്കും ഗവേഷകർക്കും വേണ്ടി 27 മുതൽ നടത്തുന്ന ഓണ്‍ലൈൻ റിസെർച്ചർ ഡവലപ്മെന്റ് പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ആവശ്യമായ വിവരങ്ങൾ www.library.mgu.ac.inഎന്ന വെബ്സൈറ്റിൽ ലഭിക്കും.
പുതിയ വിദ്യാഭ്യാസനയം: സമഗ്ര ചർച്ച വേണം എംജി സെനറ്റ്
കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവരുന്ന വിദ്യാഭ്യാസനയം ശരിയായ ചർച്ചകൾ നടത്താതെ നടപ്പാക്കുന്നത് രാജ്യത്തെ അക്കാദമിക് മേഖലയേയും പൊതുസമൂഹത്തേയും ദോഷകരമായി ബാധിക്കുമെന്ന് ഇന്നലെ ചേർന്ന എംജി സർവകലാശാല സെനറ്റ് യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ സാങ്കേതിക പരിഷ്കരണങ്ങളുടെ പേരിൽ അവതരിപ്പിക്കുന്ന ഓണ്‍ലൈൻ ബ്ലെൻഡഡ് ലേണിംഗ് പദ്ധതി പോലുള്ളവ വിദ്യാഭ്യാസ മേഖലയെ വൻകിട കുത്തകകൾക്ക് മുന്നിൽ പണയം വയ്ക്കുന്നതിനുള്ള വഴിതുറക്കുമെന്ന് ഇതു സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് സെനറ്റ് അംഗം ജോജി അലക്സ് പറഞ്ഞു. ഓണ്‍ലൈൻ പഠനത്തിന് അനാവശ്യമായി അമിത പ്രാധാന്യം നൽകുന്നത് കാന്പസുകളെ നിശബ്ദമാക്കുന്നതിനും സാങ്കേതിക സൗകര്യം കുറവുള്ള മേഖലയിൽ നിന്നുവരുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനും ഇടയാക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത സിൻഡിക്കേറ്റംഗം റെജി സഖറിയയും മറ്റ് അംഗങ്ങളും പറഞ്ഞു.