University News
ഒന്നാംവർഷ ബിരുദ പ്രവേശനം; എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട പ്രവേശനം രണ്ടാംഘട്ട കൗണ്‍സിലിംഗ് നവംബർ രണ്ടു മുതൽ
എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുളള രണ്ടാംഘട്ട കൗണ്‍സിലിംഗ് നവംബർ രണ്ടു മുതൽ ആറു വരെ നടത്തും. കമ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 31 മുതൽ 100 വരെയുളളവരാണ് ഈ ഘട്ടത്തിൽ കൗണ്‍സിലിംഗിനായി ഹാജരാകേണ്ട ത്. ആദ്യ ഘട്ട കൗണ്‍സിലിംഗിൽ കോളജിൽ ഹാജരാകാത്തവർക്ക് വീണ്ടും അവസരം നൽകുന്നതല്ല. എന്നാൽ ആദ്യ ഘട്ടത്തിൽ കോളജിൽ ഹാജരായിട്ടും സീറ്റുകൾ നികന്നതിനാൽ അഡ്മിഷൻ ലഭിക്കാതെ പോയവർക്ക് രണ്ടാഘട്ട കൗണ്‍സിലിംഗിൽ പങ്കെടുക്കാം. അങ്ങനെയുളളവർ ഹാജരാകുന്ന പക്ഷം അവരെ പരിഗണിച്ച ശേഷം മാത്രമായിരിക്കും റാങ്ക് 31 മുതൽ ഉളളവരെ പരിഗണിക്കുന്നത്. കോളജുകളിലെ ഓരോ കോഴ്സുകളുടേയും കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഒഴിവുകൾ മനസിലാക്കിയ ശേഷം മാത്രം കൗണ്‍സിലിംഗിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുക. ഓരോ കോഴ്സിനും നിശ്ചിത എണ്ണം സീറ്റുകൾ മാത്രമാണ് കമ്യൂണിറ്റി ക്വാട്ടയിൽ ഉളളത്.

എല്ലാ കോളജുകളിലും ഒരു കോഴ്സിന് ഒരേ ഷെഡ്യൂളിൽ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗണ്‍സിലിംഗിൽ പങ്കെടുക്കാൻ രക്ഷാകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കിൽ അപേക്ഷയുടെ പ്രിന്‍റൗട്ട്, വിദ്യാർഥി ഒപ്പിട്ട അധികാരപത്രം എന്നിവ ഹാജരാക്കണം. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്. റാങ്ക് വിളിക്കുന്ന സമയം വിദ്യാർഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കിൽ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ വിളിക്കുന്നതാണ്. പിന്നീട് ആ വിദ്യാർഥിക്ക് ആ സീറ്റ് അവകാശപ്പെടാൻ സാധിക്കില്ല.

അഡ്മിഷന് ഹാജരാകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്‌സൽ ഹാജരാക്കേണ്ട താണ്. പ്രതിനിധി ഹാജരാകുന്ന കോളജിൽ ആണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുളളിൽ വിദ്യാർഥി നേരിട്ട് എത്തി അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. നിലവിൽ മറ്റേതെങ്കിലും കോളജിൽ അഡ്മിഷൻ ലഭിച്ചിട്ടുളളവർ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുളളവർ കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്ന പക്ഷം പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുളളിൽ അഡ്മിഷൻ ലഭിച്ച കോളജിൽ നിന്നും ടിസിയും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷൻ ലഭിച്ച കോളജിൽ നിന്നും ടിസിയും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. താത്കാലിക അഡ്മിഷൻ കമ്യൂണിറ്റി ക്വാട്ടയിൽ ബാധകമല്ല .

ബിഎ മ്യൂസിക് ഒന്നാം വർഷ ബിരുദ പ്രവേശനം 2020

ഒന്നാം വർഷ ബിഎ. മ്യൂസിക്കിന് ഒഴിവുളള സീറ്റുകളിലേയ്ക്ക് പ്രവേശനം എൻഎസ്എസ്, നീറമണ്‍കര കോളജിൽ നവംബർ രണ്ടിനും എസ്.എൻ.വനിതാ കോളജ്, കൊല്ലം നവംബർ മൂന്നി നും വഴുതയ്ക്കാട് ഗവണ്‍മെന്‍റ് വനിതാ കോളജ്, വഴുതയ്ക്കാട് നവംബർ നാലിനും പ്രവേശനം നടത്തുന്നു. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മേൽ പറഞ്ഞ തീയതികളിൽ അതത് കോളജുകളിൽ രാവിലെ 11 മണിക്കു മുൻപായി ഹാജരാകണം.


ബിവോക് കമ്യൂണിറ്റി ക്വാട്ട പ്രവേശനം

സെന്‍റ് മൈക്കിൾസ് കോളജ്, ചേർത്തല, കെഎസ്എംഡിബി കോളജ്, ശാസ്താംകോട്ട എന്നിവിടങ്ങളിൽ പുതിയതായി അനുവദിച്ച ബിവോക്. കോഴ്സുകളിലേക്ക് കമ്യൂണിറ്റി ക്വാട്ട പ്രവേശനം ആരംഭിച്ചു. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി നവംബർ ആറ്. കമ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് നവംബർ ഒമ്പതിന് അതതു കോളേജുകളിൽ പ്രസിദ്ധീകരിക്കും. പ്രവേശനം നവംബർ 12 ന് ആണ്.