University News
ടൈംടേബിൾ
സെപ്റ്റംബർ 25 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബികോം എൽഎൽബി/ബിബിഎഎൽഎൽബി, സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന ബിഎ എൽഎൽബി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ ആൻഡ് വൈവാ വോസി

സൈക്കോളജി വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് (ജറിയാട്രിക്) പരീക്ഷയുടെ പ്രാക്ടിക്കൽ ആന്‍റ് വൈവാ വോസി പരീക്ഷ സെപ്റ്റംബർ മൂന്നിന് സൈക്കോളജി വിഭാഗത്തിൽ നടത്തും. വിദ്യാർഥികൾ രാവിലെ 10 ന് ഹാൾടിക്കറ്റുമായി ഹാജരാകണം.

പരീക്ഷാഫലം

2019 ജൂണിൽ നടത്തിയ എംഎ ലിംഗ്വിസ്റ്റിക്സ്, എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് 2017 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പിഎച്ച്ഡി നൽകി

മീനാക്ഷി സൈക്യ, സ്മിനി വർഗീസ് (ബയോടെക്നോളജി), ജെ. ഷംനാദ് (ബോട്ടണി), എസ്. ഷിബു പ്രസാദ് , ആർ. ദൃശ്യ , എസ്. സരിതാമോൾ (കെമിസ്ട്രി), ബി. ബിനി , രശ്മി എസ്. നായർ, ഡഫിന വിൽഫ്രഡ് (സുവോളജി), എസ്. അനു , വി. സുചേത ശങ്കർ (ഇംഗ്ലീഷ്), ആർ. അശ്വതി (ഇക്കണോമിക്സ്), എസ്. ഷൈജി (മെക്കാനിക്കൽ എൻജിനിയറിംഗ്), ജിനോ ജോയി, എ. അശോക് കുമാർ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), കെ.വി .രശ്മി (സ്റ്റാറ്റിസ്റ്റിക്സ്), യു. ആതിര (കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്), എസ്. സജിത, പ്രിൻസി പീറ്റർ (എഡ്യൂക്കേഷൻ), ആർ.എസ്. ശ്യാംനാഥ് , അബ്ദുൾഹമീദ് ആത്ത (മാനേജ്മെന്‍റ് സ്റ്റഡീസ്), എസ് . പാർവതി പ്രസാദ് (ലിംഗ്വിസ്റ്റിക്സ്), ആർ. ലത (പൊളിറ്റിക്കൽ സയൻസ്), എം.എസ്. ദീപ , എൽ.എസ് .ഗോമതി (ഹിസ്റ്ററി), മാർലു ചന്ദ്രൻ, കെ.ജി.സരിത , കെ.ആർ .രശ്മി (ഹിന്ദി), ഹോദ ജഷൻ, എൻ.വി.സുനിൽരാജ് , ആർ. സുമ, ശാന്തി ജി. നായർ, എസ്.എസ്. ബാലമുരളി , എസ്. അനിത , പി.എസ് .അജേഷ് കുമാർ(കൊമേഴ്സ്), പി. പോൾ മുരുകൻ (തമിഴ്), ഡോ.രൂമ മധു ശ്രീധരൻ (മെഡിസിൻ), ബി.എസ്. സുനോജ് , സി.എം. ഇന്ദുകല (മാത്തമാറ്റിക്സ്) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

യുജി/ പിജി ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം സെനറ്റ് ഹാളിൽ മൂന്നിന്

വിവിധ കോളജുകളിൽ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ 11നു മുൻപ് ഹാജരാകുന്നവരെയാണ് പരിഗണിക്കുക. നിശ്ചിത സമയത്ത് സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അപ്‌‌ലോഡ് ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെയാണ് പരിഗണിക്കുക. ഇതുവരെ ഒരു കോളജിലും പ്രവേശനം ലഭിക്കാത്തവർക്ക് മാത്രമാണ് സ്പോട്ട് അലോട്ട്മെന്‍റിൽ പങ്കെടുക്കുവാൻ അർഹത. നിലവിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൽപ്പെടാത്ത ആർക്കും പ്രവേശനത്തിൽ പങ്കെടുക്കാൻ കഴിയില്ല. പുതിയ രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല.

ഒന്നാം വർഷ ബിരുദ പ്രവേശനം 2019

ഗവണ്‍മെന്‍റ്/എയ്ഡഡ്കോളജുകളിലെ ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ രണ്ടിന് സെനറ്റ് ഹാളിൽ.

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ ഗവണ്‍മെന്‍റ്/എയ്ഡഡ് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് (യു.ജി) രണ്ടിന് സെനറ്റ് ഹാളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ ഒരു കോളജിലും പ്രവേശനം ലഭിക്കാത്തവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാർഥികൾ ടി.സി. നിർബന്ധമായും കൊണ്ടുവരണം. മെറിറ്റ് (ഇൻഡക്സ് മാർക്ക്) മാത്രം അടിസ്ഥാനമാക്കിയാണ് ഒഴിവുള്ള സീറ്റുകൾ നികത്തുക. എല്ലാ സീറ്റുകളും ജനറൽ മെറിറ്റായി പരിഗണിച്ചായിരിക്കും പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരം പ്രവേശന വെബ്സൈറ്റിൽ . രജിസ്ട്രേഷൻ സമയം രാവിലെ ഒന്പതുമുതൽ 11വരെയാണ്.


യു.ജി/പി.ജി. പ്രവേശനം 2019

സ്വാശ്രയ/യുഐടി കോളജുകളിലെ ഒഴിവുള്ള മെറിറ്റ് സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ മൂന്നിന് കോളജ് തലത്തിൽ. നിലവിൽ അഡ്മിഷൻ ലഭിക്കാത്തവർക്ക് പങ്കെടുക്കാം

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ/യു.ഐ.റ്റി. കോളജുകളിലെ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേയ്ക്ക് (യു.ജി/പി.ജി) മൂന്നിന് അതത് കോളജുകളിൽവെച്ച് സർവകലാശാല സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സർവകലാശാല നിയോഗിച്ചിരിക്കുന്ന ഉദ്ദ്യോഗസ്ഥന്‍റെ മേൽ നോട്ടത്തിലായിരിക്കും പ്രവേശനം നടക്കുക. രാവിലെ 09 നും 11 നും ഇടയ്ക്ക് ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ടുമായി ബന്ധപ്പെട്ട കോളേജുകളിൽ എത്തി രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. നിലവിൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവർ മാനേജ്മെന്‍റ് ക്വാട്ട ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് പ്രിന്‍റൗട്ട് ഹാജരാക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് ഇല്ലാത്ത ആരേയും സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല. രാവിലെ 11വരെ ലഭിക്കുന്ന രജിസ്ട്രേഷൻ ഉൾപ്പെടുത്തി സർവകലാശാല റാങ്ക് പട്ടിക തയാറാക്കും. റാങ്ക് പട്ടിക കോളജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടുമുതൽ പ്രവേശനം നടക്കും. സർവകലാശാല ഫീസ് ഓണ്‍ലൈനായി ഒടുക്കേണ്ടതാണ്. നിലവിൽ ഒരിടത്തും പ്രവേശനം ലഭിക്കാത്തവരെ മാത്രമാകും സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുക. സ്പോട്ട് അഡ്മിഷനിൽ ഒരു കോഴ്സ് സ്വീകരിച്ച് കഴിഞ്ഞാൽ മാറ്റം അനുവദനീയമല്ല. സ്പോട്ട് അഡ്മിഷനിൽ നോമിനികളെ അനുവദിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ തന്നെ ഹാജരാകേണ്ടതാണ്. ടി.സി. നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. കോളജും കോഴ്സും ഓപ്ഷനിൽ നൽകിയിട്ടുള്ള വിദ്യാർഥികളെ പരിഗണിച്ചതിനുശേഷം മാത്രം കോളേജും കോഴ്സും ഓപ്ഷൻ നൽകാത്തവരെ പരിഗണിക്കുകയുള്ളു. സ്പോട്ട് അഡ്മിഷനു വേണ്ടി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ടതില്ല.