വിദൂരവിദ്യാഭ്യാസം ഡിഗ്രി, പിജി പ്രവേശനം: തിയതി നീട്ടി
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഡിഗ്രി, പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. പിഴകൂടാതെ 22 വരെയും നൂറ് രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് രേഖകള്‍ സഹിതം 27നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ലഭിക്കണം. വിവരങ്ങള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.
അറബിക് പിജി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
അറബിക് പഠനവകുപ്പില്‍ നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ട്രാൻസ്ലേഷന് ആൻഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്, പിജി ഡിപ്ലോമ ഇന്‍ കോമേഴ്സ് ആൻഡ് ഇന്‍ അറബിക്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സ്പോക്കണ് അറബിക് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി 24 വരെ നീട്ടി. അപേക്ഷാ ഫോം സര്‍വകലാശാലാ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് 115 രൂപ ചലാന്‍ സഹിതം 24നകം ലഭിക്കണം. വെബ്സൈറ്റ്: www.cuonline.ac.in ണ്: 0494 2407254.
ബിഎസ് സി/ ബിസിഎ പുനര്‍മൂല്യനിര്‍ണയഫലം
അഞ്ചാം സെമസ്റ്റര്‍ ബിഎസ് സി/ബിസിഎ (സിയുസി, ബിസിഎസ്എസ്) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്സൈറ്റില്‍ . ഉത്തരക്കടലാസുകള്‍ തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം സെക്ഷനുമായി ബന്ധപ്പെടണം.
മൗലാനാ ആസാദ് സാമുദായിക സൗഹാര്‍ദ്ദത്തിന് നിലകൊണ്ട മഹാന് : ഡോ.സെയ്ദ സെയ്ദാന്‍ ഹമീദ്
തേഞ്ഞിപ്പലം: സ്വരാജ്യത്തേക്കാള് ഹിന്ദു മുസ്ലിം ഐക്യത്തിനാണ് ഊന്നല്‍ നല്‍കുക എന്ന് പറഞ്ഞ, കാലത്തിനു മുമ്പേ ചിന്തിച്ച മഹാനുഭാവനായിരുന്നു മൗലാനാ അബുല്‍കലാം ആസാദ് എന്ന് പ്രശസ്ത ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഡോ. സെയ്ദ സെയ്ദാന്‍ ഹമീദ്. കാലിക്കട്ട് സര്‍വകലാശാലാ മൗലാനാ അബുല്‍ കലാം ആസാദ് ചെയറും ചരിത്ര പഠനവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ’ആസാദ്: ഇസ്ലാമും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍ .
പ്രവാചകന് ജൂതന്മാരുമായി സഹകരിച്ചപോലെ മുസ്ലിംകള് ഹിന്ദുക്കളുമായി സഹകരിക്കുകയാണ് വേണ്ടതെന്നാണ് ആസാദ് വിശ്വസിച്ചിരുന്നത്. മുസ്ലിംകളുടെ സാമൂഹികവിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് കാരണം പാരമ്പര്യത്തെ മുറുകെ പിടിക്കുന്നതാണെന്നും അത് അപകടരമാണെന്നും ആസാദ് വിശ്വസിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചരിത്രകാരന് ഡോ. കെ.കെ.എന്‍. കുറുപ്പ് പ്രഭാഷണം നടത്തി. ചരിത്ര പഠനവകുപ്പ് മേധാവി ഡോ. എ. മുഹമ്മദ് മാഹീന് , രജിസ്ട്രാര്‍ പ്രഫ. എം. മനോഹരന് , ഡോ. എന്‍ . മുഹമ്മദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.