University News
ടൈംടേബിൾ
ജൂലൈയിൽ നടക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബിബിഎ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്‍ററി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിലും വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും ലഭ്യമാണ്.

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (2014 സ്കീം & 2011 സ്കീം) എട്ടാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ മൂന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

ജൂലൈ 15, 22 തീയതികളിൽ ആരംഭിക്കുന്ന മൂന്നാം വർഷ എംഎച്ച്എ, രണ്ടാം വർഷ എംഎച്ച്എ സപ്ലിമെന്‍ററി (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ ഒന്നു മുതൽ 11 വരെ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഓണ്‍ലൈൻ രജിസ്ട്രേഷൻ

ഓഗസ്റ്റിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി പരീക്ഷകൾക്ക് ജൂലൈ എട്ടു മുതൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം. പരീക്ഷകൾക്ക് ജൂലൈ 15 വരെയും 50 രൂപ പിഴയോടെ ജൂലൈ 17 വരെയും 125 രൂപ പിഴയോടെ ജൂലൈ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫീസ്

ജൂലൈ മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംബിഎ 2014 സ്കീം സപ്ലിമെന്‍ററി ഫുൾ ടൈം/റെഗുലർ ഈവനിംഗ്/യുഐഎം/ട്രാവൽ ആൻഡ് ടൂറിസം പരീക്ഷകൾക്ക് 27 വരെയും 50 രൂപ പിഴയോടെ ജൂണ്‍ 29 വരെയും 125 രൂപ പിഴയോടെ ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ജൂലൈയിൽ ആരംഭിക്കുന്ന എംസിഎ രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ റെഗുലർ & സപ്ലിമെന്‍ററി (2015 സ്കീം) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ജൂലൈ ആറുവരെയും 50 രൂപ പിഴയോടെ ജൂലൈ ഒന്പതുവരെയും 125 രൂപ പിഴയോടെ ജൂലൈ 11 വരെയും, നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ ഒന്നുവരെയും 50 രൂപ പിഴയോടെ ജൂലൈ മൂന്നുവരെയും 125 രൂപ പിഴയോടെ ജൂലൈ അഞ്ച്‌വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

2019 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2008 സ്കീം സപ്ലിമെന്‍ററി പരീക്ഷാഫലം വെബ്സൈറ്റിൽ.

അപേക്ഷ ക്ഷണിക്കുന്നു

സർവകലാശാലയുടെ കീഴിലുളള രാജാ രവി വർമ്മ സെന്‍റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേയ്ക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്‍റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേയ്ക്ക് 201920 വർഷത്തേയ്ക്കുളള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ആറ്. പ്രവേശന പരീക്ഷ ജൂലൈ 17 എച, അഭിമുഖം ജൂലൈ 17 അച, ക്ലാസുകൾ ആരംഭിക്കുന്ന തീയതി ജൂലൈ 24.

ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം 2019;
പുതിയ രജിസ്ട്രേഷനും, ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിനും അവസരം


ഒന്നാം വർഷ യു.ജി/പി.ജി പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 30വരെ പുതിയ രജിസ്ട്രേഷൻ നടത്താം. നിലവിൽ രജിസ്ട്രേഷനുള്ള, എന്നാൽ ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുന്നതിന് 30 വരെ അവസരം ഉണ്ടായിരിക്കും. പുതിയ ഓപ്ഷനുകൾ ചേർക്കാനും, ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യാനും, റീവാല്യൂവേഷൻ, ഗ്രേസ് മാർക്ക് തുടങ്ങി മാർക്കുകളിലെ തിരുത്തലുകൾ, കാറ്റഗറി മാറ്റം തുടങ്ങി ഏതെങ്കിലും തിരുത്തലുകൾ വരുത്തുവാൻ ഉണ്ടെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.

നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അക്കാഡമിക് വിവരങ്ങളിൽ മാത്രം (മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ) മാറ്റങ്ങൾ വരുത്താം. പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾ തങ്ങൾക്ക് ലഭിച്ച കോളജ്, കോഴ്സ് എന്നിവയിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. അല്ലാത്ത പക്ഷം തുടർന്നുള്ള അലോട്ട്മെന്‍റിൽ ഹയർ ഓപ്ഷനിൽ ലഭിച്ച കോളജും കോഴ്സും നിർബന്ധമായും സ്വീകരിക്കണം. തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. കമ്മ്യൂണിറ്റി ക്വാട്ട / സ്പോർട്സ് ക്വാട്ടകളിലേയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷ ജൂണ്‍ 30 വരെ സമർപ്പിക്കാം. മുൻ അലോട്ട്മെന്‍റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്‍റ് റദ്ദായ അപേക്ഷകർക്ക് ജൂണ്‍ 30 വരെ ആപ്ലിക്കേഷൻ നന്പർ, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ‘Reconsider' ’ എന്ന ടാബ് (Tab) ഉപയോഗിച്ച് അവരെ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാം.സർവകലാശാലയിൽ തിരുത്തൽ, Reconsider എന്നിവയ്ക്ക് അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾ സ്വമേധയാ തന്നെ അവ ചെയ്യണം.

കേരള സർവകലാശാല യു.ജി/പി.ജി പ്രവേശനം 2019; കമ്മ്യൂണിറ്റി ക്വാട്ട/ സ്പോർട്സ് ക്വാട്ട പ്രവേശനം ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം

20192020 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട / സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാൻ അവസരം നൽകുന്നു. 30 വരെ വിദ്യാർഥികൾക്ക് തിരുത്തലുകൾ വരുത്താം. തിരുത്തലുകൾക്ക് വേണ്ടി സർവകലാശാലയെ സമീപിക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വാട്ട / സ്പോർട്സ് ക്വാട്ട ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കമ്മ്യൂണിറ്റി ക്വാട്ടയിലേയ്ക്ക് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്പോൾ കോഴ്സ്, കോളജ് ഓപ്ഷനുകൾക്ക് പരിധിയില്ല. വിദ്യാർഥികൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുന്നതാണ്.

യുജി/പിജി പ്രവേശനം 201920; മാർജിനൽ ഇൻക്രീസ് അപേക്ഷ ക്ഷണിക്കുന്നു

സർക്കാർ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ 201920 വർഷത്തെ യു.ജി/പി.ജി കോഴ്സുകളിലേയ്ക്ക് ഗവണ്‍മെന്‍റ്/എയ്ഡഡ്/സ്വാശ്രയ കോളജുകളിൽ നിന്നും മാർജിനൽ ഇൻക്രീസിന് അപേക്ഷ ക്ഷണിക്കുന്നു. ഗവണ്‍മെന്‍റ് ഉത്തരവിൽ പറയുന്ന പ്രകാരം സീറ്റുകൾ ലഭ്യമാക്കാൻ ജൂലൈ മൂന്നിനു വൈകുന്നേരം അഞ്ചിനു മുൻപായി ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. (email [email protected]) ഗവണ്‍മെന്‍റ് ഉത്തരവിൽ പറയുന്ന നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും മാർജിനൽ ഇൻക്രീസ് അനുവദിക്കുന്നത്.