Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കറുത്ത പൂന്തോട്ടത്തിലെ വംശഹത്യാ ഭീതി
Wednesday, September 27, 2023 1:50 AM IST
തുർക്കി പ്രസിഡന്റ് എർദോഗനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായുള്ള കൂട്ടുകെട്ട് നാഗോർണോ-കരാബാക് പ്രദേശത്തെ ക്രൈസ്തവരിൽ ഭീതിയുണർത്തിയിട്ടുണ്ട്.
ഓട്ടോമൻ തുർക്കി 15 ലക്ഷം ക്രിസ്ത്യാനികളെ ഇല്ലാതാക്കിയ അർമേനിയൻ വംശഹത്യയുടെ ഓർമ ലോകത്തിന്റെ മനസിൽ ഒരിക്കൽകൂടി തെളിക്കുകയാണ് അസർബൈജാൻ. അസർബൈജാനെയും അവരെ പിന്തുണയ്ക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗനെയും അറിയാവുന്ന അർമേനിയൻ ക്രിസ്ത്യാനികൾ നാഗോർണോ-കരാബാക് പ്രദേശങ്ങളിൽനിന്ന് ഉള്ളതെല്ലാമുപേക്ഷിച്ച് അർമീനിയയിലേക്കു പലായനം ചെയ്യുകയാണ്. ലോകം കാഴ്ചക്കാരായി നിൽക്കെ, അസർബൈജാന്റെ അതിരുകൾക്കുള്ളിൽ നൂറ്റാണ്ടുകളായി വസിക്കുന്ന ആ മനുഷ്യർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓർമയുണർത്തുന്ന അസർബൈജാൻ-തുർക്കി കൂട്ടുകെട്ടിനെ ഭയന്നു പലായനം ചെയ്യുന്നു.
നാഗോർണോ-കരാബാക്ക് എന്നാൽ പർവതത്തിലെ കറുത്ത പൂന്തോട്ടം എന്നാണ് അർഥം. ബിസി ഏഴാം നൂറ്റാണ്ടുമുതൽ അർമേനിയക്കാർ ഇവിടെ സ്ഥിരവാസമാക്കിയിരുന്നു. ബിസി രണ്ടാം നൂറ്റാണ്ടിനു മുന്‍പ് അർമേനിയയുടെ ഭാഗമായി. എഡി ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പേർഷ്യയിലെ മുസ്ലിം അധിനിവേശത്തിലൂടെ ഈ പ്രദേശം അറബികൾ കീഴടക്കി. 821ൽ അർമേനിയൻ രാജാവിനു കീഴിലായി. പക്ഷേ, അസർബൈജാൻ ഒരിക്കലും പോരാട്ടം ഉപേക്ഷിച്ചില്ല. സമാധാനം എന്തെന്നറിയാത്ത ‘കറുത്ത പൂന്തോട്ടം’സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കെ സ്വയംഭരണ പ്രദേശമായി. എൺപതുകളിൽ സോവിയറ്റ് യൂണിയന്റെ ശക്തി ക്ഷയിക്കാൻ തുടങ്ങിയതോടെ അർമേനിയൻ ക്രിസ്ത്യാനികൾക്കു ഭൂരിപക്ഷമുള്ള ഈ പ്രദേശം അർമേനിയയുടെ ഭാഗമാകാനുള്ള താത്പര്യം പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. 1991ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതോടെ ഏറ്റുമുട്ടലുകൾ രൂക്ഷമായി. അർമേനിയൻ പിന്തുണയുള്ള വിമതരാണ് പ്രദേശം ഭരിച്ചിരുന്നതെങ്കിലും അസർബൈജാന്റെ ഭാഗമായിട്ടാണ് അന്തർദേശീയ സമൂഹം ഈ പ്രദേശത്തെ കണക്കാക്കിയത്.
തുർക്കി പിന്തുണയുമായെത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. തുർക്കി പ്രസിഡന്റ് എർദോഗന് നാഗോർണോ-കരാബാക് പ്രദേശം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അസർബൈജാന്റെ ഭാഗമാക്കണമെന്നാണ് ആഗ്രഹം.
അർമേനിയയ്ക്ക് അനുകൂലമായിരുന്ന റഷ്യയുടെ നിലപാടുമാറ്റവും തുർക്കിയുടെ മുതലെടുപ്പും കരാബാകിനും അർമേനിയയ്ക്കും തിരിച്ചടിയായി. 2020ൽ അസർബൈജാൻ പ്രദേശത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച അസർബൈജാൻ നടത്തിയ രണ്ടു ദിവസത്തെ മിന്നലാക്രമണത്തിൽ അർമേനിയൻ പോരാളികൾ കീഴടങ്ങി. ഇതോടെ നാഗോർണോ-കരാബാക് തിരിച്ചുപിടിച്ചതായി അസർബൈജൻ പ്രഖ്യാപിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ, നാഗോർണോ-കരാബാക്കിനെ അർമേനിയയുമായി ബന്ധിപ്പിക്കുന്ന ലാച്ചിൻ ഇടനാഴി അസർബൈജാൻ അടച്ചു. 1,20,000 വരുന്ന നാട്ടുകാരുടെ ദുരിതം ഇതോടെ പതിന്മടങ്ങായി. ഭക്ഷണവും മരുന്നുമുൾപ്പെടെ അത്യാവശ്യ വസ്തുക്കൾപോലും അസർബൈജാന്റെ അനുമതിയില്ലാതെ എത്തുകയില്ല. ഇത്തരമൊരു സാഹചര്യത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് നാഗോർണോ-കരാബാക്ക് പ്രദേശത്തെ അർമേനിയൻ ക്രൈസ്തവർ. അതിനു പ്രധാന കാരണം, 1915-17 കാലഘട്ടത്തിൽ രൂക്ഷമായതും ഓട്ടോമൻ തുർക്കി നടത്തിയതുമായ അർമേനിയൻ വംശഹത്യയുടെ ഓർമയാണ്. ഓട്ടോമൻ സാമ്രാജ്യം വീണ്ടും കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായുള്ള കൂട്ടുകെട്ട് പ്രദേശത്തെ ക്രൈസ്തവരിൽ ഭീതിയുണർത്തിയിട്ടുണ്ട്. അതോടെയാണ്, അർമേനിയയിലേക്ക് അഭയാർഥി പ്രവാഹം ശക്തമായത്.
ഇനിയും വംശഹത്യയുടെ മുറിവുണങ്ങാത്ത അർമേനിയൻ ക്രൈസ്തവർ മുസ്ലിം രാജ്യമായ അസർബൈജാനിൽ ജീവിക്കാൻ ആഗ്രഹിക്കുമോയെന്നത് ചോദ്യമാണ്. 40,000 പേർക്ക് അഭയം നൽകാനുള്ള പദ്ധതിയുണ്ടെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും അത്ര എളുപ്പമല്ല. അതു സാധ്യമായാൽ പോലും ബാക്കിയുള്ള ക്രൈസ്തവർ എങ്ങോട്ടുപോകും? വ്യത്യസ്ത രാഷ്ട്രീയ-സാന്പത്തിക താത്പര്യങ്ങളുള്ള യൂറോപ്പും അമേരിക്കയും റഷ്യയുമൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ നാഗോർണോ-കരാബാകിലെ മനുഷ്യർക്കൊപ്പം നിൽക്കാനിടയില്ല. കൂട്ടായ ശ്രമമെന്ന നിലയിൽ യുഎൻ അടിയന്തരമായി ഇടപെടുകയാണ് അഭികാമ്യം.
സ്വന്തം സംസ്കാരവും സ്വത്വവും കൈവിടാതെ ജീവിക്കാനുള്ള അർമേനിയൻ ക്രൈസ്തവരുടെ അവകാശം അനുവദിക്കേണ്ടതാണ്. 21-ാം നൂറ്റാണ്ടിലും മനുഷ്യത്വത്തിനും സാഹോദര്യത്തിനും മുകളിൽ മത-വംശീയ കഴുകൻ വട്ടമിട്ടു പറക്കുന്പോൾ സ്വാർഥ താത്പര്യങ്ങളുടെ മൈതാനത്ത് ലോകം കസേരയിട്ടു കാഴ്ചക്കാരായി നിൽക്കുമോയെന്നേ ഇനി അറിയാനുള്ളൂ. 1915ൽ അർമേനിയയിലും 1940കളിൽ നാസി ജർമനിയിലും ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടപ്പോൾ അതാണു സംഭവിച്ചത്.
സ്ത്രീധനത്തിനെതിരേ ഒറ്റക്കെട്ടായി അണിനിരക്കണം
വലിയ ഇടയന് കൃതജ്ഞത
മാർക്ക് ദാനം: സർക്കാർ സമീപനം തിരുത്തണം
വനംവകുപ്പിനെ നിലയ്ക്കു നിർത്തണം
ചുരുളഴിയുകയല്ല, കുരുങ്ങുകയാണ്
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
സ്ത്രീധനത്തിനെതിരേ ഒറ്റക്കെട്ടായി അണിനിരക്കണം
വലിയ ഇടയന് കൃതജ്ഞത
മാർക്ക് ദാനം: സർക്കാർ സമീപനം തിരുത്തണം
വനംവകുപ്പിനെ നിലയ്ക്കു നിർത്തണം
ചുരുളഴിയുകയല്ല, കുരുങ്ങുകയാണ്
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
Latest News
യുവതിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; വിവാഹം നടന്നത് മൂന്നു മാസം മുന്‍പ്
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; നശിപ്പിച്ച നിലയിൽ വ്യാജ നന്പർ പ്ലേറ്റ് കണ്ടെത്തി
'നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു'; മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചിയിൽ 52 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടികൂടി
കൊച്ചിയിൽ ഇറങ്ങണ്ടേ വിമാനം വഴിതിരിച്ചുവിട്ടു
Latest News
യുവതിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; വിവാഹം നടന്നത് മൂന്നു മാസം മുന്‍പ്
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; നശിപ്പിച്ച നിലയിൽ വ്യാജ നന്പർ പ്ലേറ്റ് കണ്ടെത്തി
'നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു'; മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചിയിൽ 52 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടികൂടി
കൊച്ചിയിൽ ഇറങ്ങണ്ടേ വിമാനം വഴിതിരിച്ചുവിട്ടു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top