Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
Monday, June 5, 2023 10:32 PM IST
മണിപ്പുരിലെ ജനങ്ങളുടെ മനസ് വിഭജിക്കപ്പെട്ടിരിക്കുകയാണ്. അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നെങ്കിലും ഇക്കാലമത്രയും ഒന്നിച്ചു ജീവിച്ചവർ ഇപ്പോൾ പരസ്പരം ശത്രുക്കളായി കാണുന്നു. നിസാരമായ ചേരിതിരിവല്ല ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഈ രാജ്യത്തെ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും ഒന്നിക്കണം.
വേട്ടക്കാരെയും സർക്കാരിനെയും വേർതിരിച്ചറിയാനാവാത്തവിധം തളർന്നുപോയ മണിപ്പുരിലെ ക്രൈസ്തവ ഗോത്രവിഭാഗങ്ങൾക്ക് നീതി ലഭിക്കുമോയെന്ന ചോരപുരണ്ട ചോദ്യത്തിനൊടുവിൽ കേന്ദ്രസർക്കാർ അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരിക്കുന്നു. ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബ മൂന്നംഗ അന്വേഷണ കമ്മീഷനെ നയിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. സർക്കാരുകളെയും ഉദ്യോഗസ്ഥരെയും പോലീസിനെയും കോടതിയെയുംപോലും ഭയത്തോടെ നോക്കിക്കാണേണ്ടിവന്ന ഒരു ജനതയ്ക്കു നീതിയുടെ അവസാന വാതിലെങ്കിലും തുറന്നുകിട്ടുമെന്നു പ്രതീക്ഷിക്കാം.
ഒരു കോടതിവിധി ക്രൈസ്തവർക്കു നരകം പണിത മണിപ്പുരിലെ മലനിരകളിലും താഴ്വരയിലും സമാധാനം ഇപ്പോഴും അകലെയാണ്. കൊല്ലപ്പെട്ടതിലേറെയും കുക്കികൾ ഉൾപ്പെടുന്ന ഗോത്രവർഗക്കാരായ ക്രൈസ്തവരായതും നശിപ്പിക്കപ്പെട്ടതിൽ മഹാഭൂരിപക്ഷവും അവരുടെ വീടുകളും ആരാധനാലയങ്ങളുമായതും ക്രൈസ്തവവേട്ടയുടെയും വംശഹത്യയുടെയും ലക്ഷണങ്ങളായി മാറി. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് കുക്കികളെ തീവ്രവാദികളെന്നു മുദ്രയടിച്ചു. രാജ്യത്തെ ക്രൈസ്തവപീഡനങ്ങൾ ഗഹനമായി പഠിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരൻ ആന്റോ അക്കര മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തയാറാക്കിയതും ദീപിക പ്രസിദ്ധീകരിച്ചതുമായ പരന്പരയിൽ ചില വസ്തുതകൾ വെളിപ്പെടുത്തുന്നുണ്ട്. ഒരു വശത്തു മെയ്തേയ് വിഭാഗവും മറുവശത്ത് ഗോത്രവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയെന്നാണ് വിശദീകരണമെങ്കിലും കലാപം തുടങ്ങിയതു മുതൽ രാപകലെന്യേ ക്രൈസ്തവ ദേവാലയങ്ങളും സ്കൂളുകളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളുമൊക്കെയാണ് തെരഞ്ഞുപിടിച്ചു നശിപ്പിച്ചത്. മെയ്തേയ് വിഭാഗത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ 247ഉം കുക്കി വിഭാഗത്തിന്റെ അമ്പതും ദേവാലയങ്ങൾ രണ്ടുദിവസത്തിനകം തകർക്കപ്പെട്ടു. മെയ്തേയ് സായുധ വിഭാഗങ്ങളായ ആരംബായ് ടെൻഗോലും മെയ്തേയ് ലിപൂനുമാണ് അക്രമങ്ങളുടെ മുൻനിരയിൽ.
കുക്കി വിഭാഗത്തിൽനിന്നുള്ള 40 പേരെ പോലീസ് വെടിവച്ചു കൊന്നശേഷം മുഖ്യമന്ത്രി പറഞ്ഞത് അവർ തീവ്രവാദികളാണെന്നാണ്. പോലീസ് സ്റ്റേഷനുകളിൽനിന്ന് ആയിരക്കണക്കിനു തോക്കുകൾ കൊള്ളയടിച്ച് കൊള്ളയും കൊള്ളിവയ്പും നടത്തിയ കറുത്ത യൂണിഫോമണിഞ്ഞ ആരംബായ് ടെൻഗോലിന്റെ പ്രവൃത്തികൾ തീവ്രവാദമായി മുഖ്യമന്ത്രിക്കു തോന്നിയതുമില്ല. ആയുധങ്ങൾ തിരിച്ചേൽപ്പിക്കണമെന്ന സർക്കാരിന്റെ അഭ്യർഥന പാഴായെന്നു മാത്രമല്ല, മേയ് 28ന് ആരംബായ് ടെൻഗോൽ പ്രവർത്തകർ വീണ്ടും പോലീസ് സ്റ്റേഷനുകളിൽനിന്ന് ആയുധങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ഇംഫാലിലെ സെന്റ് പോൾസ് പള്ളി അക്രമികൾ അഗ്നിക്കിരയാക്കുന്പോൾ വികാരി ഫാ. ഐസക് ഹൊൻസാൻ പലതവണ പോലീസിനെ വിളിച്ചു സഹായമഭ്യർഥിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. 2008ൽ ഒഡീഷയിലെ കാൻഡമാലിൽ ക്രൈസ്തവർക്കു നേരേ സംഘപരിവാർ നടത്തിയ അക്രമങ്ങൾക്കു സമാനമാണിതെന്ന് അതേക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള ആന്റോ അക്കര ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്ഥാപനങ്ങളുടെ ഈ പക്ഷംചേരൽ ഗുജറാത്ത് കലാപത്തിലും ഏറെ വിമർശനത്തിനിടയാക്കിയതാണ്.
കലാപം തുടങ്ങിയതു മുതൽ ക്രൈസ്തവരെ പ്രതിസ്ഥാനത്തു നിർത്തുന്ന പ്രതികരണങ്ങളാണ് മണിപ്പുർ മുഖ്യമന്ത്രിയും സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്നത്. മെയ്തേയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിനു ശിപാർശ നൽകാൻ സംസ്ഥാന സർക്കാരിനോട് മണിപ്പുർ ഹൈക്കോടതി മാർച്ച് 27നു നിർദേശിച്ചിരുന്നു. ഇതിനെതിരേ ഗോത്രവിഭാഗക്കാർ മേയ് മൂന്നിനു നടത്തിയ പ്രതിഷേധപ്രകടനത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
സുപ്രീംകോടതിപോലും ഹൈക്കോടതിവിധിയെ വിമർശിച്ചിരുന്നു. എന്നിട്ടും, മ്യാൻമറിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരേയും അനധികൃത പോപ്പി (കറുപ്പ്) കൃഷിക്കെതിരേയും മയക്കുമരുന്ന് വ്യാപാരത്തിനെതിരേയും നടത്തിയ നടപടികളാണു വംശീയകലാപത്തിന്റെ അടിസ്ഥാനകാരണമെന്നായിരുന്നു മണിപ്പുർ സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. മെയ്തേയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനെതിരേ, ക്രൈസ്തവ സഭകളുടെയും തീവ്രവാദികളുടെയും പിന്തുണയോടെ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായതെന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ, സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം വാർത്ത കൊടുത്തു. ഇങ്ങനെ ക്രൈസ്തവരെ പ്രതിസ്ഥാനത്തു നിർത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സംഘപരിവാർ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പ്രചരിപ്പിച്ചു. കേരളത്തിൽപ്പോലും സംഘപരിവാർ അനുകൂലികൾ ഇതൊക്കെ ഏറ്റെടുത്തു.
അക്രമികൾ അഴിഞ്ഞാടുന്പോൾ ഭരണകൂടവും അതിന്റെ സ്ഥാപനങ്ങളും നിശബ്ദരാകുന്നത് ഭയാനകമായ സ്ഥിതിവിശേഷമാണ്. ഇംഫാലിൽ ഉൾപ്പെടെ സായുധ സംഘങ്ങൾ ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ഏതാണ്ടു പൂർണമായും നശിപ്പിച്ചതിനു ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിഷ് ഷാ മണിപ്പുർ സന്ദർശിക്കാനെങ്കിലും തയാറായത്. മണിപ്പുരെന്ന സംസ്ഥാനം കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നത് നിഷ്പക്ഷമതികൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ലോകത്തെ സകല കാര്യങ്ങളിലും പ്രതികരിക്കുന്ന അദ്ദേഹം സോഷ്യൽ മീഡിയയിൽപ്പോലും മണിപ്പുരി ജനതയോട് ഇന്നലെവരെ ഒരാശ്വാസവാക്കും ഉരിയാടിയിട്ടില്ല. ഓസ്ട്രേലിയയിൽ രണ്ടു മാസത്തിനിടെ നാലു ക്ഷേത്രങ്ങൾക്കു നേരേയുണ്ടായ ആക്രമണങ്ങൾ ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ അവിടത്തെ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ശ്രദ്ധയിൽ പെടുത്തിയ മോദി, മണിപ്പുരിൽ വംശീയവാദികൾ ചാന്പലാക്കിയ നൂറുകണക്കിനു ക്രൈസ്തവ ദേവാലയങ്ങളെ അവഗണിച്ചു. അദ്ദേഹം ന്യൂനപക്ഷങ്ങൾക്കു കൊടുക്കുന്ന സന്ദേശം എന്താണ്?
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ഒരു നിമിഷംപോലും വൈകരുത്. മണിപ്പുരിലെ ജനങ്ങളുടെ മനസ് വിഭജിക്കപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിനാളുകൾക്കു വീടും ഉപജീവനമാർഗവും ഇല്ലാതായി. ക്രൈസ്തവർ ഉൾപ്പെടെ നിരവധിപ്പേർ അഭയാർഥി ക്യാന്പുകളിലാണ്. ആയിരക്കണക്കിനാളുകൾ അയൽസംസ്ഥാനങ്ങളിലേക്കു പലായനം ചെയ്തു. അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നെങ്കിലും ഇക്കാലമത്രയും ഒന്നിച്ചു ജീവിച്ചവർ ഇപ്പോൾ പരസ്പരം ശത്രുക്കളായി കാണുന്നു. നിസാരമായ ചേരിതിരിവല്ല ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഈ രാജ്യത്തെ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും ഒന്നിക്കണം. ഇരകൾക്കു നീതി ലഭിക്കുമെന്ന് ഉറപ്പാക്കണം. അക്രമികൾ നശിപ്പിച്ച വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും പുനഃസ്ഥാപിക്കണം. ജനങ്ങൾക്കിടയിൽ പരസ്പര വിശ്വാസം വളർത്താൻ ആവശ്യമായ ദീർഘകാല പദ്ധതികൾ ഉണ്ടാകണം. മണിപ്പുർ ഇന്ത്യയിലാണ്. ഗുജറാത്തും ഒഡീഷയിലെ കാൻഡമാലും കടന്ന് മണിപ്പുരിലെത്തിയ വിഭജന രാഷ്ട്രീയം ഇനിയൊരു ചുവടും മുന്നോട്ടു വയ്ക്കരുത്. മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്.
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
Latest News
അസമിൽ നാല് വിഘടനവാദികൾ പോലീസിൽ കീഴടങ്ങി
മുഖ്യമന്ത്രിക്ക് കരിങ്കൊടി; മലപ്പുറത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം
കോപ് 28 : പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി
ജോസ് ആലുക്കാസ് ഷോറൂമിലെ മോഷണം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണം: അന്റോണിയോ ഗുട്ടെറസ്
Latest News
അസമിൽ നാല് വിഘടനവാദികൾ പോലീസിൽ കീഴടങ്ങി
മുഖ്യമന്ത്രിക്ക് കരിങ്കൊടി; മലപ്പുറത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം
കോപ് 28 : പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി
ജോസ് ആലുക്കാസ് ഷോറൂമിലെ മോഷണം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണം: അന്റോണിയോ ഗുട്ടെറസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top