Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇന്ധനവഴിയേ വൈദ്യുതിയും
എണ്ണക്കന്പനി ഉദ്യോഗസ്ഥരുടെ ഉയർന്ന ശന്പളവും അലവൻസും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണമോ കന്പനിയുടെ കെടുകാര്യസ്ഥതയോ പരിഗണിക്കാതെ തോന്നിയപടി വില നിർണയിക്കാൻ അധികാരം ലഭിച്ചതുപോലെ കെഎസ്ഇബിക്കും ഇനിയിപ്പോൾ നഷ്ടത്തെക്കുറിച്ചു ചിന്തിക്കേണ്ടതില്ല.
ഓരോ മാസവും വൈദ്യുതിനിരക്ക് കൂട്ടാൻ വിതരണ ഏജൻസികളെ അനുവദിക്കുന്ന കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ചട്ടഭേദഗതിയാണു ജനങ്ങളുടെ പുതിയ ആശങ്ക. എന്നും ഏതെങ്കിലുമൊരു പുത്തൻ ദുരിതം അടിച്ചേൽപ്പിച്ചു പഴയതൊക്കെ മറക്കാൻ പ്രേരിപ്പിക്കുന്ന ഈ തന്ത്രം കേന്ദ്രവും സംസ്ഥാനങ്ങളുമൊക്കെ വിജയകരമായി നടപ്പാക്കുകയാണ്.
ഇന്ധനവില നിർണയാധികാരം എണ്ണക്കന്പനികൾക്കു വിട്ടുകൊടുത്ത യുപിഎ സർക്കാരിന്റെ നയം എൻഡിഎ സർക്കാർ നികുതിക്കൊള്ളയാക്കി വികസിപ്പിക്കുകയും സംസ്ഥാനങ്ങൾ കിട്ടിയ പങ്കു പറ്റിക്കൊണ്ട് കേന്ദ്രത്തെ വിമർശിക്കുകയും ചെയ്തു. ഫലം അനുഭവിച്ചത് ജനങ്ങൾ. ഇന്ധനവിലവർധനയിൽ പൊള്ളലേറ്റ ജനങ്ങളെ കാത്തിരിക്കുന്നത് വൈദ്യുതാഘാതമോ?
ദേദഗതി പ്രകാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക് എല്ലാ മാസവും വൈദ്യുതിനിരക്ക് ഉയർത്താം. പ്രസരണനിരക്ക്, ഇന്ധന നിരക്ക്, വിതരണക്കമ്പനികള്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങുമ്പോള്‍ വരുന്ന അധികച്ചെലവ് ഉൾപ്പെടെ ഏജൻസിക്കുണ്ടാകുന്ന നഷ്ടം ഉപയോക്താക്കളിൽനിന്ന് ഈടാക്കാമെന്നതാണു പ്രധാന നിർദേശം.
വൈദ്യുതി ഭേദഗതിച്ചട്ടം-2022ന്റെ കരടു രൂപം സംസ്ഥാനങ്ങൾക്കു കൈമാറി. പുതിയ ചട്ടം നടപ്പിലാക്കാന്‍ കേരളവും ഒരുക്കമാരംഭിച്ചെന്നാണു വിവരം. നിലവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനച്ചെലവ് കൂടിയാൽ ഉപയോക്താക്കളിൽനിന്ന് ഇന്ധന സർച്ചാർജ് എന്ന പേരിൽ ഈടാക്കുന്നുണ്ട്. മൂന്നുമാസത്തിലൊരിക്കൽ ഈ ചെലവ് കണക്കാക്കി കെഎസ്ഇബി പോലെയുള്ള വൈദ്യുതിവിതരണ ഏജൻസികൾ റെഗുലേറ്ററി കമ്മീഷനെ അറിയിക്കണം. കമ്മീഷൻ അനുവദിക്കുന്ന അധികബാധ്യത മാത്രമേ ഉപയോക്താക്കളിൽനിന്ന് ഈടാക്കാൻ സാധിക്കൂ.
ഭേദഗതി നടപ്പിലായാൽ ആരുടെയും അനുമതിക്കായി കാത്തിരിക്കേണ്ടതില്ല. ഇപ്പോൾതന്നെ, അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിരവധി ആരോപണങ്ങളിൽപ്പെട്ടിട്ടുള്ളതും രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന ബോർഡുകളിൽപ്പെട്ടതുമായ കെഎസ്ഇബിക്ക് ഈയൊരു സൗകര്യംകൂടി ലഭിച്ചാൽ എന്താകും സ്ഥിതിയെന്ന് ആലോചിക്കാവുന്നതേയുള്ളൂ. അമിതവിലകൊടുത്തു വൈദ്യുതി വാങ്ങിയതിനാലുണ്ടായ നഷ്ടം നികത്താൻ യൂണിറ്റിനു 14 പൈസ വീതം സർച്ചാർജ് ഈടാക്കാൻ അനുമതി തേടി കഴിഞ്ഞ ദിവസവും കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയിരിക്കുകയാണ്. ഈ മാസം 18ന് ഇതു പരിഗണിക്കുന്ന കമ്മീഷൻ അനുവദിച്ചാൽ അടുത്ത മാസം വൈദ്യുതിനിരക്കു വർധിക്കും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന് 2021 ഫെബ്രുവരിയിൽ കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക് ഫേസ്ബുക്കിൽ കുറിച്ചതും, അക്കാലത്തു മന്ത്രിയായിരുന്ന എം.എം. മണി എതിർപ്പുയർത്തിയതോടെ തിരുത്തിപ്പറഞ്ഞതുമൊക്കെ വിവാദമായതാണ്. ജീവനക്കാരുടെ സംഘടനകൾക്കെതിരേയും അഴിമതിയാരോപണങ്ങളുണ്ടായിരുന്നു. പിന്നെ അധികകാലം ചെയർമാന് സീറ്റിൽ ഇരിക്കേണ്ടിവന്നില്ല. വൈദ്യുതി വകുപ്പിനു കീഴിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ മാത്രം ഒരു കോടിയോളം രൂപയുടെ അഴിമതി നടന്നതായി ധനകാര്യവകുപ്പ് പരിശോധനാ വിഭാഗം കണ്ടെത്തിയത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. കെഎസ്ഇബി നഷ്ടത്തിലാണോ ലാഭത്തിലാണോയെന്ന് അവർക്കുമറിയില്ല. വൈദ്യുതിനിരക്കുയര്ത്താന് കഴിഞ്ഞ വർഷം റെഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ച രേഖയിൽ ബോര്‍ഡ് പറയുന്നത് 2,852.58 കോടി നഷ്ടമെന്നാണ്. പക്ഷേ, 2022-23 ബജറ്റ് രേഖകളിലുള്ളത് 496.20 കോടി രൂപ ലാഭമുണ്ടാകുമെന്നാണ്.
എണ്ണക്കന്പനി ഉദ്യോഗസ്ഥരുടെ ഉയർന്ന ശന്പളവും അലവൻസും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണമോ കന്പനിയുടെ കെടുകാര്യസ്ഥതയോ പരിഗണിക്കാതെ തോന്നിയപടി വില നിർണയിക്കാൻ അധികാരം ലഭിച്ചതുപോലെ കെഎസ്ഇബിക്കും ഇനിയിപ്പോൾ നഷ്ടത്തെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. എന്തു നഷ്ടമുണ്ടായാലും ഉപയോക്താവിന്റെ തലയിൽ വച്ചുകൊടുത്താൽ മതി. മാസാമാസം വർധിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതിനാൽ ഉപയോക്താവിന്റെ നിലവിളിയും കുറഞ്ഞിരിക്കും.
അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണയുടെ വിലമാറ്റത്തിനനുസരിച്ച് രാജ്യത്തും കൂടുക മാത്രമല്ല, കുറയുകയും ചെയ്യുമെന്നാണ് കന്പനികൾക്ക് വിലനിയന്ത്രണാധികാരം കൈമാറുന്പോൾ യുപിഎ സർക്കാർ പറഞ്ഞത്. പിന്നീടു സംഭവിച്ചതെന്താണെന്നതു ചരിത്രം. ബിജെപി അധികാരത്തിലെത്തിയതോടെ എണ്ണവില വർധന ഒരു ചടങ്ങാക്കി മാറ്റി. സെസ്, അഡീഷണൽ സ്പെഷൽ ഡ്യൂട്ടി എന്നൊക്കെയുള്ള ഓമനപ്പേരുകളിൽ പുതിയ നികുതികൾ കൊണ്ടുവന്നു. വിലക്കുറവിന്റെ ഒരാനുകൂല്യവും ജനങ്ങൾക്കു കിട്ടിയില്ലെന്നു മാത്രമല്ല, വർധനവിന്റെ ഭാരം കൃത്യമായി കിട്ടുകയും ചെയ്തു.
വൈദ്യുതിബില്ലിലും കേന്ദ്രത്തിനു പണം വാരാവുന്ന എന്തെങ്കിലും പരീക്ഷണം തള്ളക്കളയാനാവില്ല. ചരിത്രത്തിൽ ഇന്നുവരെ നഷ്ടക്കണക്കു പറഞ്ഞുകൊണ്ടിരുന്ന കെഎസ്ഇബിക്കും ലാഭത്തിലാകാനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നതാണെന്ന ന്യായവും പറയാം. ഇങ്ങനെ, ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥ വന്നാൽ കെഎസ്ആർടിസിയെപ്പോലും രക്ഷപ്പെടുത്താം. ജനവിധി നേടി അധികാരത്തിലെത്തുന്ന സർക്കാർ ജനങ്ങളുടെ ‘വിധി’യായി മാറുന്ന പ്രതിപക്ഷമില്ലാത്ത കാലമാണിത്.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top