Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അട്ടിമറിക്കരുത്, ഇന്ത്യയുടെ ഒക്ടോബർ വിപ്ലവത്തെ
ജനാധിപത്യത്തിൽ അധികാരികൾക്കുൾപ്പെടെ മറഞ്ഞിരിക്കാനുള്ള രഹസ്യദുർഗങ്ങളെയെല്ലാം ഇടിച്ചുനിരത്തിയ വിപ്ലവമാണ് വിവരാവകാശനിയമമെന്നു വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. ആ കോട്ടകൾ പുനഃസ്ഥാപിക്കുന്ന പ്രതിവിപ്ലമാണ് ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലെങ്കിൽ അനുവദിക്കരുത്.
കാലത്തിനനുസരിച്ചു പരിഷ്കരിക്കപ്പെടുന്പോഴാണ് അധികാര-ഭരണ വ്യവസ്ഥകൾ നിലനിൽക്കാനുള്ള യോഗ്യത ഉറപ്പാക്കുന്നത്. ജനാധിപത്യം ഇന്ത്യയിൽ അതിന്റെ ഏറ്റവും നിർണായക പരിഷ്കാരം നടത്തിയത് 2005ലാണ്. അതായത്, ജൂൺ 15ന് പാർലമെന്റ് പാസാക്കിയ ‘വിവരാവകാശ നിയമം 2005’ ഒക്ടോബർ 12നു നിലവിൽ വന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ സർക്കാർസഹായം പറ്റുന്ന സ്ഥാപനങ്ങളുടെയോ കൈവശമുള്ള ഏതൊരു രേഖയും നിശ്ചിത ഫീസ് അടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനകം പൗരനു കൈമാറണമെന്ന നിയമമാണിത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഒരു സർക്കാർതന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങളിൽ നടത്തിയ ക്രിയാത്മകമായ വിപ്ലവമായിരുന്നു അത്. അതിനു പിന്നിലെ പ്രേരകശക്തി ജനതാത്പര്യമല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നാലിപ്പോൾ ‘ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ’ എന്ന പേരിൽ കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഭേദഗതി ആ ജനാധിപത്യ ഒക്ടോബർ വിപ്ലവത്തിന്റെ ഗളഛേദത്തിൽ അവസാനിക്കുമോയെന്ന ആശങ്കയായി വളർന്നിരിക്കുന്നു.
എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ പിൻവലിക്കേണ്ടിവന്ന 2019ലെ ഭേദഗതിബില്ലാണ് വീണ്ടും ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ടോണിക്സ് മന്ത്രാലയം നവംബർ 18ന് പ്രസിദ്ധപ്പെടുത്തിയത്. പൊതുജനാഭിപ്രായത്തിനു കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്ന സമയം ഡിസംബർ 17 വരെ മാത്രമാണെന്നതു മറക്കരുത്. വിവരാവകാശ നിയമം 8(ജെ) ഉപവകുപ്പനുസരിച്ച് ആവശ്യപ്പെട്ടിരിക്കുന്ന വിവരം വ്യക്തിപരവും അതിന്റെ വെളിപ്പെടുത്തൽ പൊതുതാത്പര്യവുമായി ബന്ധമില്ലാത്തതും സ്വകാര്യതയെ ബാധിക്കുന്നതുമാണെങ്കിലും അതിന്റെ വെളിപ്പെടുത്തൽ പൊതുതാത്പര്യാർഥം ന്യായീകരിക്കത്തക്കതാണെങ്കിൽ നൽകാമെന്നാണ് വ്യവസ്ഥ. സംരക്ഷിത താത്പര്യങ്ങൾക്കുപരിയാണ് വെളിപ്പെടുത്തലിലെ പൊതുതാത്പര്യമെങ്കിൽ വിവരം നൽകേണ്ടതാണെന്ന് 8 (2) ഉപവകുപ്പിലും വ്യവസ്ഥയുണ്ട്.
പാർലമെന്റിനോ നിയമസഭയ്ക്കോ നിഷേധിക്കാൻ പറ്റാത്ത ഒരു വിവരവും പൗരനും നിഷേധിക്കരുതെന്നാണ് എട്ടാം ഉപവകുപ്പ് പറയുന്നത്. ഇതിനെ വെട്ടാനാണ് പുതിയ ഭേദഗതി വരുന്നത്. ഇങ്ങനെ വ്യക്തിഗത വിവരങ്ങൾ നൽകുന്ന വകുപ്പുതന്നെ പിൻവലിക്കാനാണ് നീക്കം. പൊതുതാത്പര്യം എന്തുതന്നെയായാലും പൊതു അധികാരസ്ഥാനത്തുള്ള വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതില്ലെന്നു ചുരുക്കം. അതായത്, പൊതുതാത്പര്യത്തിനുമേൽ ഭരണാധികാരികളുടെ വ്യക്തിതാത്പര്യങ്ങൾ അധീശത്വം സ്ഥാപിക്കും. ഇങ്ങനെ വ്യക്തിവിവരങ്ങൾ ചോർന്നാൽ 250 കോടിരൂപ വരെ പിഴയാണ് നൽകേണ്ടിവരിക. വ്യക്തിഗത വിവരങ്ങൾ ചോർത്തി ദുരുപയോഗിക്കുന്നതിനെ ചെറുക്കാൻ പര്യാപ്തമായ നിയമങ്ങൾ രാജ്യത്ത് ഉണ്ടായിരിക്കേ എന്തിനാണ് ഇത്ര വേവലാതിയോടെ നിയമ ഭേദഗതി കൊണ്ടുവരുന്നത്? അഴിമതി നടത്തുന്നത് ഭരണാധികാരിയായാലും ഉദ്യോഗസ്ഥരായാലും അവരുടെ അനധികൃത സന്പാദ്യങ്ങളെപ്പോലും വ്യക്തഗത വിവരങ്ങളായിക്കണ്ട് ഒളിച്ചുവയ്ക്കാൻപോലും സഹായിക്കുന്ന നിയമഭേദഗതി ആർക്കുവേണ്ടിയാണ്?
ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ യുപിഎ സർക്കാരാണ് വിവരാവകാശ നിയമം നടപ്പാക്കിയത്. തന്ത്രപ്രധാനമായ ചുരുക്കം വിവരങ്ങളൊഴിച്ച് മറ്റെല്ലാം ജനങ്ങൾക്കു ലഭ്യമാക്കുന്നതിനായി എല്ലാ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും മേൽനോട്ടത്തിനും പരാതിപരിഹാരത്തിനുമായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകളെയും നിയമിച്ചു. നിയമം ലംഘിക്കുന്നവർക്ക് പിഴശിക്ഷയും വ്യവസ്ഥ ചെയ്തു.
രഹസ്യാന്വേഷണ രാജ്യസുരക്ഷാ സ്ഥാപനങ്ങളൊഴിച്ച് ഒരു സ്ഥാപനത്തിനും വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവില്ല. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ വിവരങ്ങൾ ലഭിക്കാൻ ഫീസ് അടയ്ക്കേണ്ടതില്ലെന്നതും എന്തിനാണ് കാര്യങ്ങൾ അറിയുന്നതെന്ന് അപേക്ഷകൻ ബോധിപ്പിക്കേണ്ടതില്ലെന്നതും വിവരാവകാശ നിയമത്തിന്റെ പ്രത്യേകതകളാണ്. ഇത്തരമൊരു നിയമം സ്വാഭാവികമായും ജനാധിപത്യവിരുദ്ധരും അഴിമതിക്കാരുമായ അധികാരികൾക്കോ ഉദ്യോഗസ്ഥർക്കോ സഹിക്കാനാവില്ല. അഴിമതിക്കാരെ അഴിയെണ്ണിക്കാനും സുതാര്യഭരണം ഒരു പരിധിവരെയെങ്കിലും ഉറപ്പാക്കാനും നിയമം വഴിതെളിച്ചു.
ജനാധിപത്യത്തിൽ അധികാരികൾക്കുൾപ്പെടെ മറഞ്ഞിരിക്കാനുള്ള രഹസ്യദുർഗങ്ങളെയെല്ലാം ഇടിച്ചുനിരത്തിയ വിപ്ലവമാണ് വിവരാവകാശ നിയമമെന്നു വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. ആ കോട്ടകൾ പുനഃസ്ഥാപിക്കുന്ന പ്രതിവിപ്ലമാണ് ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലെങ്കിൽ അനുവദിക്കരുത്. അത് അങ്ങനെയാണോയെന്നു തിരിച്ചറിയാനും ആണെങ്കിൽ പ്രതിരോധിക്കാനും പരിമിതമായ സമയമേ അവശേഷിക്കുന്നുള്ളൂ. രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് ജനാധിപത്യത്തിന്റെ നിലപാടുതറയെ സംരക്ഷിക്കേണ്ടത്. അത് യഥാസമയം നിർവഹിക്കുകയും വേണം.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top