കെടുത്താതിരിക്കാം നേടിയ സ്വാതന്ത്ര്യം
കച്ചവടക്കാരായി വന്ന ബ്രിട്ടീഷുകാർ ഭരണാധികാരികളുമായി കൂട്ടുചേർന്നാണ് ഈ രാജ്യത്തെ അടിമത്വത്തിലേക്കും അസമത്വത്തിലേക്കും നയിച്ചത്. ഇന്ത്യയിലെ അതിസന്പന്നരുടെ വളർച്ചയും ഭരണസ്വാധീനവും ആ പഴയകാലം ഓർമിപ്പിക്കുന്നു. അവർക്കായി എഴുതിത്തള്ളുന്ന കടവും നികുതിയിളവുകളുമൊക്കെ ചുമക്കപ്പെടാൻ വിധിക്കപ്പെടുന്ന ശരാശരി ഇന്ത്യൻ പൗരൻ സാന്പത്തിക അടിമകളായി മാറുന്നുവെന്നത് തിരിച്ചറിയേണ്ടതുണ്ട്.

വലിയ വില കൊടുത്തു വാങ്ങിയ സ്വാതന്ത്ര്യത്തിന് ഇന്ന് 75 വയസ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്നു സ്വന്തം ജീവിതവും ജീവനും കൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യം 1947 ഓഗസ്റ്റ് 14ന് അർധരാത്രിയിൽ വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടി കൈമാറിയ ദേശീയ പ്രസ്ഥാനത്തിനും സ്വാതന്ത്ര്യസമര സേനാനികൾക്കും രക്തസാക്ഷികൾക്കും വന്ദനം.

കച്ചവടക്കാരൻ ഇന്ത്യയിലെത്തി വക്രതയിലൂടെ അധികാരിയായി മാറിയ കഥയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റേത്. അവരോടു പുറത്തുപോകാൻ ആവശ്യപ്പെട്ട ഇന്ത്യക്കാരുടെ കഥയാണ് സ്വാതന്ത്ര്യസമരം. 1608ൽ ഗുജറാത്തിലെ സൂററ്റിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനി കപ്പലടുപ്പിച്ചതോടെയാണ് കഥയുടെ തുടക്കം.

അവർ മുഗൾ ചക്രവർത്തി ജഹാംഗീറുമായി കച്ചവടത്തിനുള്ള കരാറെഴുതി. ക്രമേണ, ഇന്ത്യയിലെ രാജാക്കന്മാരെ പ്രലോഭിപ്പിച്ചും തമ്മിലടിപ്പിച്ചും ആക്രമിച്ചു കീഴടക്കിയും രാജ്യത്തിന്‍റെ അധികാരം പിടിച്ചു.

കന്പനിയുടെ ഗുമസ്തനായിരുന്ന റോബർട്ട് ക്ലൈവെന്ന ഇംഗ്ലീഷുകാരനാണ് ഇന്ത്യയിൽ കന്പനി ഭരണത്തിനു തുടക്കമിട്ടത്. 1757ൽ ബംഗാളിലെ നവാബായിരുന്ന സിറാജ് ഉദ് ദൗളയെ അദ്ദേഹത്തിന്‍റെ സൈന്യാധിപനായിരുന്ന മിർ ജാഫറിനെ വശത്താക്കി നടത്തിയ പ്ലാസിയുദ്ധത്തിൽ തോൽപ്പിച്ച് അധികാരം പിടിക്കുകയായിരുന്നു. അങ്ങനെ വെറുമൊരു കച്ചവടക്കാരൻ ഇന്ത്യയെ ഭരിക്കാൻ തുടങ്ങി.

1857ൽ ഒന്നാം സ്വാതന്ത്ര്യസമരം നടന്നതോടെ ഈസ്റ്റ് ഇന്ത്യാ കന്പനിയിൽനിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തു. അടിച്ചമർത്തലും കൊള്ളയും പാരമ്യതയിലെത്തി. 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി. 1915 ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തിയതോടെ ഗാന്ധിജി കോൺഗ്രസിന്‍റെയും സ്വാതന്ത്ര്യസമരത്തിന്‍റേയും മുഖമായി മാറി. നേതാജി സുഭാഷ് ചന്ദ്രബോസും ഭഗത് സിംഗും ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ കോൺഗ്രസിനൊപ്പമോ സമാന്തരമായോ ബ്രിട്ടീഷുകാർക്കെതിരേ പൊരുതി.

1929 ൽ ജവഹർലാൽ നെഹ്റു പ്രസിഡന്‍റായിരിക്കെ കോൺഗ്രസിന്‍റെ ലാഹോർ സമ്മേളനം പൂർണസ്വരാജ് ലക്ഷ്യമായി പ്രഖ്യാപിച്ചു. 1942 ൽ ബ്രിട്ടീഷുകാരോടു പുറത്തുപോകാൻ ആവശ്യപ്പെട്ട ക്വിറ്റ് ഇന്ത്യാ സമരമെന്ന അന്തിമപോരാട്ടം തുടങ്ങി. ബ്രിട്ടീഷുകാർ പറയുന്നതൊന്നും അനുസരിക്കേണ്ടതില്ലെന്നും ഇന്ത്യയെ ഒരു സ്വതന്ത്രരാഷ്‌ട്രമായി കാണാനും ബോംബെയിൽ വച്ച് ഗാന്ധിജി ആഹ്വാനം ചെയ്തു. ഗത്യന്തരമില്ലാതായതോടെ ബ്രിട്ടീഷുകാർ രാജ്യം വിട്ടു. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ജവഹർലാൽ നെഹ്റു സ്വതന്ത്രഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി. എത്രയൊക്കെ ന്യൂനതകൾ ഉണ്ടെങ്കിലും പാർലമെന്‍ററി ജനാധിപത്യം, മതേതരത്വം, അടിസ്ഥാനവികസനം, സാന്പത്തികആസൂത്രണങ്ങൾ എന്നിവയിൽ നെഹ്റു മാതൃകയായി.

ഭൂപ്രകൃതി, മതം, ഭാഷ, രാഷ്‌ട്രീയം എന്നിവയിലെല്ലാം വൈവിധ്യമാർന്ന നാടാണ് ഇന്ത്യ. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ തക്കവിധമാണ് നാം നമ്മുടെ ഭരണഘടന തയാറാക്കിയത്. അതു സംരക്ഷിക്കാൻ ഏറെ വെല്ലുവിളികൾ ഇപ്പോഴുമുണ്ട്. ഇക്കഴിഞ്ഞദിവസം, ഒരുവിഭാഗമാളുകൾ ഹിന്ദുരാഷ്‌ട്രത്തിന്‍റെ ഭരണഘടന തയാറാക്കിയെന്ന വാർത്ത ശരിയാണെങ്കിൽ ഇത്രനാൾ നാം കാത്തുസൂക്ഷിച്ച ജനാധിപത്യത്തേയും മതേതരത്വത്തെയും അവഹേളിക്കുന്നതാണത്.

മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നു പറയുന്നതുൾപ്പെടെ ലോകം അറപ്പോടെ വീക്ഷിക്കുന്ന പ്രാകൃതസങ്കൽപ്പങ്ങളുമുള്ള ഒരു സമാന്തര ഭരണഘടന ഇന്ത്യൻ ഭരണഘടനയെയും സർക്കാരിനെയും നോക്കുകുത്തിയാക്കി തയാറാക്കാൻ ഏതാനുംപേർക്കു ധൈര്യമുണ്ടായിയെന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്.

കച്ചവടക്കാരായി വന്ന ബ്രിട്ടീഷുകാർ ഭരണാധികാരികളുമായി കൂട്ടുചേർന്നാണ് ഈ രാജ്യത്തെ അടിമതത്ത്വത്തിലേക്കും അസമത്വത്തിലേക്കും നയിച്ചത്. ഇന്ത്യയിലെ അതിസന്പന്നരുടെ വളർച്ചയും ഭരണസ്വാധീനവും ആ പഴയകാലം ഓർമിപ്പിക്കുന്നു.

അവർക്കായി എഴുതിത്തള്ളുന്ന കടവും നികുതിയിളവുകളുമൊക്കെ ചുമക്കപ്പെടാൻ വിധിക്കപ്പെടുന്ന ശരാശരി ഇന്ത്യൻ പൗരൻ സാന്പത്തിക അടിമകളായി മാറുന്നുവെന്നത് തിരിച്ചറിയേണ്ടതുണ്ട്. ആദിവാസികളും ദളിതരുമുൾപ്പെടെയുള്ളവർ ഇപ്പോഴും സന്പന്നതയുടേയും പുരോഗതിയുടെയുംമേൽ കാര്യമായ അവകാശങ്ങളില്ലാതെ പുറന്പോക്കുകളിൽ അലയുകയാണ്.

മറ്റൊരുകാര്യം, ജനങ്ങളെ മതത്തിന്‍റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചാണ് ബ്രിട്ടീഷുകാർ ഭരണം സുഗമമാക്കിയത് എന്നതാണ്. ഇന്ത്യാവിഭജനത്തിൽ എത്തിച്ചേരുംവിധം അത് വഷളായി. ഇന്നും അത്തരം ഭിന്നതകളുണ്ടെങ്കിൽ, ബ്രിട്ടീഷുകാരെ പഴി പറഞ്ഞിട്ടു കാര്യമില്ല.

ജാതിയോ മതമോ രാഷ്‌ട്രീയമോ തടസമാകാതെ നാം ഇന്ത്യയിലെ പൗരന്മാർ ഒന്നിച്ചാണ് ഇന്നും വരാനിരിക്കുന്നതുമായ സ്വാതന്ത്ര്യദിനങ്ങളിലും ദേശീയ പതാക ഉയർത്തേണ്ടത്. അതുറപ്പാക്കാൻ, അടിമത്തത്തിന്‍റേയും വിഭാഗീയതയുടെയും വർഗീയതയുടെയും സാന്പത്തിക അസമത്വങ്ങളുടെയും കച്ചവടക്കപ്പലുകളെ സ്വതന്ത്രഇന്ത്യയുടെ തീരത്തണയുംമുന്പ് കടലിൽ താഴ്ത്തേണ്ടതുണ്ട്. നേടിയ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതിരിക്കാനുള്ള പോരാട്ടം മൺമറഞ്ഞ സ്വാതന്ത്ര്യസമരസേനാനികളോടുള്ള നമ്മുടെ കടപ്പാടാണ്. മറക്കരുത്.
ജയ് ഹിന്ദ്!