സൗജന്യങ്ങളുടെ തെരഞ്ഞെടുപ്പു കിറ്റുകൾ
സൗജന്യമായി കിട്ടുമെന്നു കേട്ടാൽ ഓടിയെത്തുന്ന ജനക്കൂട്ടമായി ഇപ്പോഴും ഇന്ത്യയിലെ മഹാഭൂരിപക്ഷം നിലനിൽക്കുന്നത് എന്തുകൊണ്ടാണ് എന്നാണ്. സ്വാതന്ത്ര്യത്തിന്‍റെ 75 സംവത്സരങ്ങൾ പൂർത്തിയാകവേ, ദേശീയപതാകയ്ക്കൊപ്പം ഈ രാജ്യത്തെ ഭരണാധികാരിളുടെ മനസിൽ ഉയർത്തേണ്ട ചോദ്യം അതാണ്.

തെരഞ്ഞെടുപ്പുവിജയം ലക്ഷ്യമിട്ട് രാഷ്‌ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് നിരോധിക്കണമോയെന്ന വിഷയം കോടതിയിലെത്തിയിരിക്കുകയാണ്. അഡ്വ. അശ്വിനി ഉപാധ്യായ സുപ്രീംകോടതിയിൽ നൽകിയ നിവേദനമാണ് കോടതിയിലും പുറത്തും ഇപ്പോൾ ചർച്ചയായിട്ടുള്ളത്. അതിന്‍റെ ഗുണദോഷങ്ങൾ കോടതിയോ ഉന്നതതല സമിതിയോ തീരുമാനിക്കട്ടെ. പക്ഷേ, ഇതിനൊരു മറുവശമുണ്ട്. എന്തുകൊണ്ടാണ് ചെറിയ സൗജന്യങ്ങൾപോലും വാങ്ങാൻ മുന്പെന്നത്തേക്കാളും താത്പര്യത്തോടെ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ക്യൂവിൽ നിൽക്കുന്നതെന്ന്, രാജ്യം മഹാപുരോഗതിയിലാണെന്നു പറയുന്നവർ ചിന്തിക്കേണ്ടതാണ്. ധനമന്ത്രിയും സാന്പത്തിക വിദഗ്ധരും പറയുന്ന പുരോഗതിയൊന്നും സാധാരണക്കാരുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നില്ലെന്നതാണ് വാസ്തവം. അതാണ് ഈ കൈനീട്ടലിന്‍റെ മുഖ്യ കാരണം.

സൗജന്യവാഗ്ദാനങ്ങളുടെ കാര്യം പരിശോധിക്കാൻ നീതി ആയോഗ്, ധനകാര്യ കമ്മീഷൻ, ലോ കമ്മീഷൻ, റിസർവ് ബാങ്ക്, ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ ഭരണഘടനാ സ്ഥാപനമായതിനാൽ തങ്ങൾ സമിതിയുടെ ഭാഗമാകാനില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. തുടർന്ന് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും നിർദേശങ്ങൾ സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. അശ്രദ്ധമായ വാഗ്ദാനങ്ങളും സൗജന്യ പദ്ധതികളും പ്രഖ്യാപിക്കുന്നത് സാന്പത്തികദുരന്തത്തിനു വഴി വയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വോട്ടര്‍മാരില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്നതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

എന്നാൽ തെരഞ്ഞെടുപ്പു കമ്മീഷൻ അഭിപ്രായപ്പെട്ടത്, യുക്തിരഹിതവും സൗജന്യവുമെന്ന് ഒരു വിഭാഗത്തിനു തോന്നുന്നത് സമൂഹത്തിലെ മറ്റൊരു വിഭാഗത്തിന് അനിവാര്യമായ കാര്യമായിരിക്കുമെന്നാണ്. പ്രകൃതിദുരന്ത സമയത്ത് നൽകുന്ന മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള സൗജന്യങ്ങൾ ആ സമയത്ത് ജീവൻരക്ഷാ ഉപാധികളും അല്ലാത്തപ്പോൾ യുക്തിരഹിതമായ സൗജന്യവുമായിരിക്കാം എന്നും കമ്മീഷൻ വ്യക്തമാക്കി. സൗജന്യങ്ങൾ നൽകുന്നതും സാമൂഹിക ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കോടതിയും അഭിപ്രായപ്പെട്ടു. കോടതിയിലും പുറത്തും ചർച്ച തുടരുകയാണ്.

കേരളത്തിൽ കോവിഡ് കാലത്ത് നൽകിയ സൗജന്യ കിറ്റുകളാവാം ഇപ്പോൾ മലയാളികളുടെ മനസിൽ തെളിയുന്നത്. അത് എൽഡിഎഫിനു പിന്നീട് തെരഞ്ഞെടുപ്പിൽ ഉപകാരമായി എന്നതിൽ തർക്കമില്ല. പക്ഷേ, വരുമാനമില്ലാതിരുന്ന സമയത്തു ചെയ്ത ബുദ്ധിപൂർവമായ കാര്യം തെരഞ്ഞെടുപ്പിൽ ഗുണകരമാകുന്നത് പ്രീണനമായി കാണാനാകില്ല. അതേസമയം, പൊതുഖജനാവിൽനിന്നു പണം ചെലവാക്കുന്പോൾ കൂടുതൽ ഉത്തരവാദിത്വബോധം കാണിക്കേണ്ടതുമുണ്ട്. കോവിഡ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥരുടെയും ഉയർന്ന പെൻഷൻകാരുടെയുമൊക്കെ വരുമാനത്തിൽ കുറവില്ലാതിരിക്കെ അത്തരക്കാർക്കും സൗജന്യ കിറ്റുകൾ വിതരണം ചെയ്തത് ന്യായീകരിക്കാനുമാകില്ല. ഓണക്കിറ്റിനും ഇതു ബാധകമാണ്.

സൗജന്യങ്ങളെ ഇപ്പോൾ എതിർക്കുന്ന കേന്ദ്രസർക്കാരിന്‍റെ ചില നടപടികൾ അതിനു വിരുദ്ധവുമാണ്. സുഹൃത്തുക്കളായ അതിസന്പന്നരുടെയും അവരുടെ കന്പനികളുടെയും 10 ലക്ഷം കോടിയുടെ വായ്പയും അഞ്ചു ലക്ഷം കോടിയുടെ നികുതിയും എഴുതിത്തള്ളിയ സർക്കാർ അരിക്കും ഗോതന്പിനുമുൾപ്പെടെ അവശ്യ ഭക്ഷ്യവസ്തുക്കൾക്കുപോലും നികുതി വർധിപ്പിച്ചത് എങ്ങനെ ന്യായീകരിക്കാനാകുമെന്നാണ് അരവിന്ദ് കേജരിവാൾ ചോദിച്ചത്. സൗജന്യങ്ങളും ജനക്ഷേമ പദ്ധതികളും പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി അതെല്ലാം നടപ്പിലാക്കുകയും വീണ്ടും ഡൽഹിയിൽ അധികാരത്തിലെത്തുകയും തുടർന്ന് അതേ ശൈലിയിൽ പഞ്ചാബിലും അധികാരത്തിലെത്തുകയും ചെയ്തു.

ഗുജറാത്തിലും മത്സരത്തിനൊരുങ്ങുകയാണ്. അതാവാം ബിജെപിയെ ചൊടിപ്പിക്കുന്നത്. ഗ്യാസിനും പെട്രോളിനും ഡീസലിനും റേഷനും വളത്തിനും മറ്റ് കൃഷിയാവശ്യങ്ങൾക്കുമൊക്കെ നൽകുന്ന സബ്സിഡികളും സൗജന്യങ്ങളാണ്. മോദി സർക്കാർ അതില്ലാതാക്കിയതാണ് രാജ്യം നേരിടുന്ന വിലക്കയറ്റത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്പോഴൊക്കെ ഇന്ധനവില വർധിപ്പിക്കരുതെന്നു കന്പനികൾക്കു നിർദേശം നൽകുകയും വോട്ടെടുപ്പ് കഴിയുന്നതോടെ വില വർധിപ്പിക്കുകയും ചെയ്യും. ഈ വക്രബുദ്ധി തെരഞ്ഞെടുപ്പ് സൗജന്യപ്രഖ്യാപനത്തിൽ വരികയില്ലേ?

സൗജന്യം കൊടുക്കൽ ശരിയോ തെറ്റോ എന്നതിലുപരി, നാമി പ്പോൾ ചോദിക്കേണ്ടത്, ഇത്തിരി അരിയോ പച്ചക്കറിയോ സൗജന്യമായി കിട്ടുമെന്നു കേട്ടാൽ ഓടിയെത്തുന്ന ജനക്കൂട്ടമായി ഇപ്പോഴും ഇന്ത്യയിലെ മഹാഭൂരിപക്ഷം നിലനിൽക്കുന്നത് എന്തുകൊണ്ടാണ് എന്നാണ്. സ്വാതന്ത്ര്യത്തിന്‍റെ 75 സംവത്സരങ്ങൾ പൂർത്തിയാകവേ, ദേശീയപതാകയ്ക്കൊപ്പം ഈ രാജ്യത്തെ ഭരണാധികാരിളുടെ മനസിൽ ഉയർത്തേണ്ട ചോദ്യം അതാണ്.