Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിദ്യാർഥികൾക്കുമേൽ സമ്മർദത്തിന്റെ കുരുക്കിടരുത്
ഇഷ്ടമുള്ള വിഷയം പഠിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനും ആനന്ദത്തോടെ ജീവിക്കാനുമുള്ള വിദ്യാർഥികളുടെ അവകാശത്തെ അംഗീകരിച്ചാൽതന്നെ ആത്മഹത്യാ മഹാമാരിക്കെതിരേയുള്ള വാക്സിന്റെ ആദ്യഡോസാകും. അതിനുള്ള ഒരുക്കങ്ങൾ വീടുകളിലും വിദ്യാലയങ്ങളിലും തുടങ്ങാൻ വൈകരുത്.
മാതാപിതാക്കൾ അടിച്ചേൽപ്പിച്ച ഐഎഎസ് ആഗ്രഹങ്ങൾ നിറവേറ്റാൻ തനിക്കു കഴിയുന്നില്ലെന്ന് നെഞ്ചു പിളർക്കുന്ന കുറിപ്പെഴുതിവച്ച് തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയത് രണ്ടു ദിവസം മുന്പാണ്. അതിനു രണ്ടാഴ്ച മുന്പാണ് കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർഥിനി മരണക്കുറിപ്പെഴുതിയത്. ""കണക്ക്, കെമിസ്ട്രി അധ്യാപകരുടെ സമ്മർദം എനിക്കു താങ്ങാനാവുന്നില്ല. മറ്റു കുട്ടികളുടെ മുന്നിൽവച്ച് എന്നെ കളിയാക്കി.'' ഇതുകൂടാതെ തമിഴ്നാട്ടിലെ തന്നെ തിരുവള്ളൂരിലും അയ്യംപെട്ടിയിലും വിദ്യാർഥിനികൾ ജീവനൊടുക്കി. രണ്ടാഴ്ചയ്ക്കിടെ നാലു മരണം. മാതാപിതാക്കളുടെയും അധ്യാപകരുടെയും താത്പര്യങ്ങൾക്കനുസരിച്ചു പഠനത്തിൽ മുന്നേറാനാവാതെ, മരിച്ചാൽ മതിയെന്നു കുട്ടികൾ തീരുമാനിക്കുന്പോൾ ആരാണ് പ്രതിസ്ഥാനത്ത്? കൗൺസലിംഗും ചികിത്സയുമൊക്കെ നൽകേണ്ടത് ആർക്കാണ്? കുട്ടികൾക്കോ അതോ മാതാപിതാക്കളും അധ്യാപകരുമടങ്ങുന്ന ആത്മഹത്യാ പ്രേരണ സംഘത്തിനോ?
2019ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആത്മഹത്യാനിരക്ക് 10.4 (ലക്ഷത്തിൽ) ആണ്. 2020ൽ മാത്രം ഇന്ത്യയിൽ 1.53 ലക്ഷം ആത്മഹത്യകളുണ്ടായി. ഈ പ്രവണത വിദ്യാർഥികളിലേക്കും യുവാക്കളിലേക്കും വ്യാപിക്കുകയാണെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. തമിഴ്നാട്ടിലെ വിദ്യാർഥിനികളുടെ ആത്മഹത്യകൾ അടുത്തടുത്ത ദിവസങ്ങളിലായതുകൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ രാജ്യത്തിനു വലിയ മുന്നറിയിപ്പായിരിക്കുകയാണ്. 2020ൽ 30 വയസിനു താഴെയുള്ള 64,114 പേരാണ് ജീവനൊടുക്കിയത്. രാജ്യത്ത് ജീവനൊടുക്കുന്നവരുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. തൊട്ടുപിന്നിൽ തമിഴ്നാട്.
കേരളത്തിലും യുവാക്കൾക്കിടയിലെ ആത്മഹത്യ പെരുകുകയാണ്. കോവിഡ് കാലത്ത് 377 കുട്ടികൾ ജീവനൊടുക്കി. സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2020ൽ പതിനെട്ടു വയസിൽ താഴെയുള്ള 324 പേരാണ് ജീവനൊടുക്കിയത്. 2020 ജനുവരി ഒന്നിനും ജൂലൈ 31നുമിടയ്ക്ക് 158 കുട്ടികൾ ജീവനൊടുക്കിയതിനെത്തുടർന്ന് സർക്കാർ വനിതാ-ശിശുവികസന വകുപ്പിനു കീഴിൽ ‘നിനവ്’പദ്ധതി തുടങ്ങി. അവരുടെ പഠനമനുസരിച്ച് 15നും 18നുമിടയിൽ പ്രായമുള്ളവരാണ് ജീവനൊടുക്കിയവരിലേറെയും. ഇതിൽ 74 ശതമാനം പേരും മാതാപിതാക്കളോടൊപ്പം കഴിഞ്ഞവരാണ്. കുടുംബത്തിൽനിന്നുള്ള പിന്തുണ ലഭിക്കാത്തത് കുട്ടികളെ വിഷമിപ്പിക്കുന്നുവെന്നുകൂടിയാണ് അതിനർഥം. തമിഴ്നാട്ടിലെ എന്നല്ല, രാജ്യത്തെവിടെയും കുട്ടികളുടെ ആത്മഹത്യകൾ വിരൽച്ചൂണ്ടുന്നത് പ്രധാനമായും കുടുംബങ്ങളിലെയും വിദ്യാലയങ്ങളിലെയും സമ്മർദങ്ങളിലേക്കാണ്. സംഘടനകളുടെ റിപ്പോർട്ടുകളിലുപരി കുഞ്ഞുങ്ങളുടെ കണ്ണീരിൽ കുതിർന്ന ആത്മഹത്യാക്കുറിപ്പുകളിലുണ്ട് അതിന്റെ തെളിവുകൾ. മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ അവർക്കു കഴിയുന്നില്ല. സ്വന്തം സ്വപ്നങ്ങളെ കുഴിച്ചുമൂടിയിട്ടാകും ഈ കുഞ്ഞുങ്ങളിലേറെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങളുടെ മല കയറുന്നത്. നമ്മുടെ പ്രൈമറി സ്കൂളുകൾക്കും ഹൈസ്കൂളുകൾക്കും കോച്ചിംഗ് സെന്ററുകൾക്കും എൻജിനിയറിംഗ്-മെഡിക്കൽ കോളജുകൾക്കുമെല്ലാം പറയാനുണ്ട് കുട്ടികളുടെ കുഴിച്ചുമൂടപ്പെട്ട സ്വപ്നങ്ങളുടെ എണ്ണമറ്റ കഥകൾ.
തമിഴ്നാട്ടിലെ വിദ്യാർഥിനികളുടെ ആത്മഹത്യാപരന്പര നടുക്കമുളവാക്കേണ്ട കാര്യം മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലെയും സാമൂഹ്യ-കുടുംബ സംവിധാനങ്ങളിലെയും അനഭിലഷണീയമായ പ്രവണതകളെ അഭിസംബോധന ചെയ്യാൻ വൈകരുതെന്ന ഓർമപ്പെടുത്തൽകൂടിയാണ്. കുട്ടികൾക്ക് ആഘാതമാകുന്ന മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നതിനൊപ്പംതന്നെ പ്രധാനമാണ് സമ്മർദങ്ങളെ അതിജീവിക്കാനുള്ള മനോബലം ഉണ്ടാക്കുക എന്നതും. ഇതിനൊന്നും കഴിയുന്നില്ലെങ്കിൽ എന്തു പ്രയോജനമാണ് വിദ്യാഭ്യാസംകൊണ്ടു നേടുന്നത്?
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്കിഷ്ടമുള്ളതു പഠിക്കാൻ അവസരം കൊടുക്കുകയുമാണു വേണ്ടത്. കണക്കു പഠിക്കാൻ ബുദ്ധിമുട്ടുള്ള നിരവധി കുട്ടികളുണ്ട്. പ്രാഥമിക ക്ലാസുകൾ കഴിഞ്ഞാൽ അവർക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാൻ അവസരം കൊടുക്കണം. സയൻസ് പഠിക്കാൻ താത്പര്യമില്ലാത്തവരെ മെഡിക്കൽ വിദ്യാഭ്യാസത്തിനു വിട്ട് ജീവിതം തുലയ്ക്കുന്നതെന്തിനാണ്? ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങൾ നാം ചോദിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി.
പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്പോഴൊന്നും ഇതിനു മറുപടി വരുന്നില്ല. ഇഷ്ടമുള്ള വിഷയം പഠിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനും ആനന്ദത്തോടെ ജീവിക്കാനുമുള്ള വിദ്യാർഥികളുടെ അവകാശത്തെ അംഗീകരിച്ചാൽത്തന്നെ ആത്മഹത്യാ മഹാമാരിക്കെതിരേയുള്ള വാക്സിന്റെ ആദ്യഡോസാകും. അതിനുള്ള ഒരുക്കങ്ങൾ വീടുകളിലും വിദ്യാലയങ്ങളിലും തുടങ്ങാൻ വൈകരുത്. മാതാപിതാക്കളെയും അധ്യാപകരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. ഒരു മാനസിക പിരിമുറുക്കത്തിലോ പരാജയത്തിലോ തളരാനുള്ളതല്ല ജീവിതമെന്നു കുട്ടികളെ പറഞ്ഞു പഠിപ്പിക്കാനും വൈകരുത്. സമ്മർദങ്ങളുടെ കുരുക്കഴിക്കാൻ ഒരു നിമിഷം വൈകരുത്.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Latest News
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top