കാട്ടുനീതി വേണ്ട, കംഗാരൂകോടതികളും
കോടതിക്കു മുന്നിലുള്ള കേസുകളിൽ, പ്രത്യേക അജൻഡകളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന മാധ്യമചർച്ചകൾ ജനാധിപത്യത്തിന്‍റെ ആരോഗ്യത്തെ കെടുത്തുമെന്നും ടിവി ചാനലുകൾ ചർച്ചകളിലൂടെ കംഗാരൂകോടതികൾ സൃഷ്ടിക്കുകയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ പറഞ്ഞിരിക്കുന്നു.

മാധ്യമവിചാരണകൾക്കു കൂച്ചുവിലങ്ങിടണമെന്നു പറയുന്നത്, ദുർഭരണം നടത്തുന്ന അധികാരികൾ ഉൾപ്പെടെയുള്ള കുറ്റവാളികൾക്കു ചിരിക്കാനോ നല്ല മാധ്യമപ്രവർത്തകർക്കു കരയാനോ ഉള്ള അറിയിപ്പല്ല. കോടതിവിധികൾക്കെതിരേ ഒരക്ഷരം ഉരിയാടരുതെന്ന തിട്ടൂരവുമല്ല. മറിച്ച്, അധമ മാധ്യമപ്രവർത്തനത്തിന്‍റെ പിന്നിൽ മറഞ്ഞിരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. കോടതിക്കു മുന്നിലുള്ള കേസുകളിൽ, പ്രത്യേക അജൻഡകളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന മാധ്യമചർച്ചകൾ ജനാധിപത്യത്തിന്‍റെ ആരോഗ്യത്തെ കെടുത്തുമെന്നും ടിവി ചാനലുകൾ ചർച്ചകളിലൂടെ കംഗാരൂകോടതികൾ സൃഷ്ടിക്കുകയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ പറഞ്ഞിരിക്കുന്നു. മാധ്യമങ്ങൾ നടത്തേണ്ട ആത്മപരിശോധനയ്ക്കും താമസംവിനായുള്ള അഴിച്ചുപണിക്കും പ്രേരണയാകണം ഈ വിമർശനം.

റാഞ്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് റിസർച്ച് ആൻഡ് ലോയുടെ ചടങ്ങിൽ ചീഫ് ജസ്റ്റീസ് നടത്തിയ തുറന്നുപറച്ചിൽ മുന്പ് സമൂഹത്തിന്‍റെ വിവിധ കോണുകളിൽനിന്ന് ഉയർന്ന വിമർശനങ്ങളെ ശരിവയ്ക്കുന്നതാണ്: “അച്ചടി മാധ്യമങ്ങൾക്ക് ഒരു പരിധിവരെ ഉത്തരവാദിത്വബോധമുണ്ട്. ഇലക്‌ട്രോണിക് മാധ്യമങ്ങൾ ഒരുതരത്തിലും ചുമതലാബോധം കാണിക്കുന്നില്ല. ടിവി ചാനൽ ചർച്ചകളിലൂടെ കംഗാരൂകോടതികൾ സൃഷ്ടിക്കുകയാണ്. സമൂഹമാധ്യമങ്ങളാകട്ടെ രാജ്യത്തെ പിന്നോട്ടാണു നടത്തുന്നത്. മാധ്യമവിചാരണകളുടെ വലയിൽ പെട്ട് പരിചയസന്പന്നരല്ലാത്ത ജഡ്ജിമാർക്കു തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. മാധ്യമങ്ങളുടെ പ്രവർത്തനത്തിനു ശക്തമായ നിയന്ത്രണം വേണമെന്ന ആവശ്യമുയരുന്നുണ്ട്. അതിർവരന്പുകൾ ലംഘിച്ച് നിയന്ത്രണങ്ങൾ ക്ഷണിച്ചുവരുത്തരുത്’’ എന്നും ചീഫ് ജസ്റ്റീസ് പറഞ്ഞിരിക്കുന്നു. ഈ വിമർശനങ്ങളെ ഉൾക്കൊണ്ട് മാധ്യമങ്ങൾ തിരുത്തുമോയെന്നതാണ് ഇനിയുള്ള ചോദ്യം.

ന്യൂസ് ചാനലുകളുടെ വരവോടെ ടെലിവിഷനിലും ഇന്‍റർനെറ്റ് വിപ്ലവത്തിലൂടെ സോഷ്യൽ മീഡിയയിലും വ്യാപകമായ മാധ്യമവിചാരണകളും വ്യക്തിഹത്യകളും അതിരുകടന്നുകഴിഞ്ഞു. പത്രങ്ങൾ എല്ലാം തികഞ്ഞതെന്നല്ല, താരതമ്യേന ഭേദമെന്നേ അർഥമുള്ളൂ. അടിസ്ഥാനമില്ലാത്തതും ജനാധിപത്യത്തെ പിന്നോട്ടടിക്കുന്നതും വ്യാജപൊതുബോധത്തെ സൃഷ്ടിക്കുന്നതുമായ ചർച്ചകൾ അവതാരകരുടെ വായാടിത്തങ്ങളിലൂടെ ചാനലുകൾ കൊഴുപ്പിച്ചെടുക്കുകയാണ്. താത്പര്യമില്ലെങ്കിലും ചില നല്ല അവതാരകർപോലും ഇങ്ങനെ റേറ്റിംഗ് കൂട്ടാനുള്ള സമ്മർദത്തിൽ പെടുന്നുമുണ്ട്. അവതാരകരുടെ പക്ഷത്തുള്ളവർക്കല്ലാതെ ആർക്കും ഈ അന്തിത്തർക്കത്തിൽ ജയിക്കാനാകില്ല. അതിനു യോജിച്ചവരെയാണ് പാനലിൽ കൂടുതലും ഉൾപ്പെടുത്തുന്നത്. ചില ചാനലുകളിൽ തർക്കവും ചർച്ചയുമൊന്നുമില്ല. ചാനൽ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്കു ഫോക്കസ് ചെയ്യുന്ന വിധത്തിൽ വിഷയം കൈകാര്യം ചെയ്യുന്നവർ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഏകപക്ഷീയമായി വിധി പറയുന്നു. ചാനൽ ചർച്ചകൾ ടിവിയിൽ കാണാത്തവർക്കും അവസരമുണ്ട്. അടുത്തനിമിഷം ഇത് യൂട്യൂബിലുൾപ്പെടെ സോഷ്യൽ മീഡിയയിൽ ലഭ്യമാകും. വിവാദഭാഗങ്ങളും വ്യക്തിഹത്യകളും മാത്രമെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഇപ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല.

ചിന്തിക്കാൻ സ്വന്തം തല ഉപയോഗിക്കാത്തവർക്കു വ്യാജവാർത്ത നൽകുന്ന റിപ്പോർട്ടർമാരുടെയും ചാനൽ അവതാരകരുടെയും സോഷ്യൽ മീഡിയ ജഡ്ജിമാരുടെയും കുതന്ത്രങ്ങളെ തിരിച്ചറിയാനാവില്ല. കൂടത്തായി കൊലക്കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കേരള ഹൈക്കോടതി ജഡ്ജി പി.വി. കുഞ്ഞികൃഷ്ണൻ 2020ൽ പറഞ്ഞത് ശ്രദ്ധേയമാണ്. “കോടതിക്കു തെളിവുകൾ മാത്രമേ കണക്കിലെടുക്കാനാകൂ. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി എടുക്കുന്ന തീരുമാനം മുന്പു മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളുമായി ചേർന്നുപോകണമെന്നില്ല. ഇതു പൊതുസമൂഹത്തിൽ കോടതി വിധിയിൽ സംശയങ്ങളുണ്ടാക്കാനിടയാക്കും’’. സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചാർജ് അർണബ് ഗോസ്വാമിക്കെതിരേ 2020 സെപ്റ്റംബറിൽ കോടതി പറഞ്ഞത്, സമാന്തര കോടതി നടത്തേണ്ട എന്നാണ്. പ്രഥമദൃഷ്‌ട്യാ ആത്മഹത്യയെന്നു നിരീക്ഷിക്കപ്പെട്ട കേസിൽ കൊലപാതകത്തിനു തെളിവുണ്ടെന്നു പറഞ്ഞാണ് അർണബ് ദിവസങ്ങളോളം മാധ്യമവിചാരണ നടത്തിയത്. റേറ്റിംഗ് വർധിപ്പിക്കാൻ ഈ അധമശൈലി പിന്തുടരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 1997 സെപ്റ്റംബർ 11ന് മഹാരാഷ്‌ട്ര സർക്കാരും രാജേന്ദ്ര ജെ. ഗാന്ധിയും തമ്മിലുള്ള കേസിൽ സുപ്രീംകോടതി പറഞ്ഞത്, പത്രങ്ങളും ഇലക്‌ട്രോണിക് മീഡിയയും ജനകീയ പ്രക്ഷോഭങ്ങളും വഴിയുള്ള വിചാരണകൾ നിയമവാഴ്ചയുടെ എതിർവാഴ്ചയാണെന്നാണ്. മറ്റൊരു കേസിൽ 2009 മേയ് 13ന് സുപ്രീംകോടതി തന്നെ പറഞ്ഞത്, “മാധ്യമവിചാരണ ഒരു യാഥാർഥ്യമാണെങ്കിൽ മാധ്യമങ്ങളുടെ ശിക്ഷാവിധിയും തള്ളിക്കളയാനാവില്ല” എന്നാണ്.

കേരളത്തിലും മാധ്യമവിചാരണയിലൂടെയുള്ള വ്യക്തിഹത്യകളും ശിക്ഷാസമാനമായ വിധിപറച്ചിലുകളും നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റവാളിയല്ലെന്നു കോടതി കണ്ടാലും ചാനലുകളും സമൂഹ മാധ്യമങ്ങളുമൊന്നും സമ്മതിക്കില്ല. മുന്പൊക്കെ വഴിയരികിലും ചായക്കടകളിലും ബാർബർ ഷോപ്പുകളിലുമൊക്കെ നടത്തിയിരുന്ന നാട്ടു-തെരുവു വിചാരണകളേക്കാൾ നിലവാരമൊന്നും മിക്ക മാധ്യമചർച്ചകൾക്കുമില്ല. ഇതനുവദിക്കുന്നത് ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും നിയമവാഴ്ചയോടുമുള്ള അവഹേളനമാണ്. കാട്ടുനീതിയും കംഗാരൂകോടതിയും വേണ്ട. കോടതിയും സർക്കാരും ഇടപെടുംമുന്പ് സ്വയം നിയന്ത്രണം പാലിക്കാൻ ഒരവസരംകൂടി ലഭിച്ചിരിക്കുന്നു നമ്മൾ മാധ്യമങ്ങൾക്ക്.