Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭാരമിറക്കാൻ അത്താണിയെവിടെ?
പല രൂപത്തിലും ഭാവത്തിലും ദുരന്തങ്ങൾ വേട്ടയാടുന്ന സാധാരണക്കാരനെ ഉന്നംവയ്ക്കുന്ന പുതിയ നികുതിഭാരം കുറയ്ക്കാൻ എന്തു നടപടിയെടുക്കും എന്നാണ് ജനം ഉറ്റുനോക്കുന്നത്.
ഇന്ധനവില വർധനയുടെ ഭാരമിറക്കാൻ ഒരത്താണിയും കാണാതെ വലയുന്ന ജനത്തിന്റെ മുതുകിലിതാ അടുത്ത ഭാരം ഇത്തവണ ജിഎസ്ടിയുടെ രൂപത്തിൽ. പായ്ക്കറ്റിലുള്ള നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കാൻ തീരുമാനിച്ചതോടെ വിലയുയരും. അരിയും പയറും കടലയുമുൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾക്കും പാലൊഴികെയുള്ള പാലുത്പന്നങ്ങൾക്കും അഞ്ചു ശതമാനവും മറ്റു ചിലതിന് ആറു ശതമാനവുമാണ് വർധന.
പല രൂപത്തിലും ഭാവത്തിലും ദുരന്തങ്ങൾ വേട്ടയാടുന്ന സാധാരണക്കാരനെ ഉന്നംവയ്ക്കുന്ന പുതിയ നികുതിഭാരം കുറയ്ക്കാൻ എന്തു നടപടിയെടുക്കും എന്നാണ് ജനം ഉറ്റുനോക്കുന്നത്. അവരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ അധികാരികൾക്കു കഴിയുമോ എന്നതാണ് പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം.
അരിയും ഭക്ഷ്യധാന്യങ്ങളും അടക്കമുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾക്കുണ്ടായിരുന്ന നികുതി, പായ്ക്കറ്റിലാക്കി വിൽക്കുന്ന സാധനങ്ങൾക്കുകൂടി ബാധകമാക്കാൻ ജിഎസ്ടി കൗണ്‍സിൽ തീരുമാനിച്ചതോടെയാണ് ഇരുട്ടടി. ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വൈകി കേന്ദ്ര ധനവകുപ്പിറക്കിയ വിശദീകരണക്കുറിപ്പനുസരിച്ച് ചില്ലറയായോ മൊത്തമായോ ഏത് അളവിലും വിൽക്കുന്ന അരിക്ക് ഈടാക്കാൻ നിശ്ചയിച്ച അഞ്ചു ശതമാനം ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. 25 കിലോഗ്രാമോ അതിനു താഴെയോ അളവിൽ പായ്ക്ക് ചെയ്ത് ലേബലടിച്ച് വിൽക്കുന്ന ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും നികുതി ബാധകമാവുകയും ചെയ്യും. ഇവ 25 കിലോയ്ക്കു മുകളിലുള്ള പായ്ക്കറ്റിൽ ലേബൽ ചെയ്തു വിൽക്കുന്പോൾ നികുതി ബാധകമല്ലെന്നും വിശദീകരണക്കുറിപ്പ് വ്യക്തമാക്കുന്നു.
പാലുത്പന്നങ്ങളിൽ പാലിനൊഴികെ പാക്കറ്റിൽ എത്തുന്ന എല്ലാ ഇനങ്ങൾക്കും നികുതി നൽകണം. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് വില കൂടും. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസണ്‍ അല്ലാത്തത്), മീൻ, ശർക്കര, തേൻ എന്നിവയ്ക്കും വില ഉയരും. ഇതിനു പുറമെയാണ് ചെക്ക് ബുക്കിന് 18% പുതിയനികുതി. ഇത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കും. ദിവസം 5000 രൂപയ്ക്കു മുകളിൽ വാടകയുള്ള ആശുപത്രിമുറികൾക്ക് അഞ്ചു ശതമാനം നികുതി ഈടാക്കും. ദിവസം 1000 രൂപയിൽ താഴെയുള്ള ഹോട്ടൽമുറി വാടകയിൽ 12% നികുതി ചുമത്തും. നിലവിൽ ഇവ രണ്ടിനും ജിഎസ്ടി ബാധകമായിരുന്നില്ല.
കോവിഡ് പ്രതിസന്ധിക്കു ശേഷം സംസ്ഥാനങ്ങളുടെ നികുതിവരുമാനം കാര്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം മുതൽ ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതും കേന്ദ്രസർക്കാർ നിർത്തിവച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിത്യോപയോഗ സാധനങ്ങളെ നികുതിഘടനയിലേക്ക് കൊണ്ടുവന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അഞ്ചു വർഷം മുന്‍പ് ജിഎസ്ടി നടപ്പാക്കിയപ്പോൾ അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങിയ നിത്യോപയോഗസാധനങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
നികുതിവെട്ടിപ്പു തടയുന്നതിനാണ് ബ്രാൻഡഡ്, ബ്രാൻഡഡ് അല്ലാത്തത് എന്ന വ്യത്യാസമില്ലാതെ നികുതി ഏർപ്പെടുത്തിയതെന്നാണു പറയുന്നത്. കാരണങ്ങളും വിശദീകരണങ്ങളുമെന്തായാലും ജീവിക്കാൻ പാടുപെടുന്ന സാധാരണ ജനങ്ങളാണ് കഷ്ടപ്പെടുന്നത്. ഇന്ധനവില വർധനയ്ക്കുമുണ്ടായിരുന്നു ന്യായീകരണങ്ങൾ ഏറെ. റഷ്യ-യുക്രെയ്ൻ യുദ്ധം, രാജ്യാന്തര വിപണിയിലെ വിലക്കയറ്റം... അങ്ങനെയങ്ങനെ. എന്നാൽ ഇലക്ഷൻ പ്രഖ്യാപിച്ചതോടെ വിലക്കയറ്റം സ്വിച്ചിട്ട പോലെ നിന്നതും നമ്മൾ കണ്ടതാണ്. വേണമെന്നു വിചാരിച്ചാൽ പലതും നടക്കും എന്നത് പല അവസരങ്ങളിലായി ഈ രാജ്യത്തു നമ്മൾ അനുഭവിച്ചിട്ടുണ്ട്.
സാന്പത്തികശാസ്ത്രത്തിന്റെ കടുകട്ടി വാഗ്ധോരണികൾക്കപ്പുറം സാധാരണ മനുഷ്യന്റെ ജീവിതാവസ്ഥ കാണാനും തിരിച്ചറിയാനും കഴിവും മനസുമുള്ള ഭരണകൂടങ്ങൾക്കുവേണ്ടിയാണ് അഞ്ചുവർഷം കൂടുന്പോൾ പ്രജകൾ പോളിംഗ് ബൂത്തിലെത്തുന്നത്. ഓരോ തവണയും നിരാശപ്പെട്ട് മാറിമാറി തെരഞ്ഞെടുക്കുന്നവർ സ്ഥിരമായി മുതുകത്തു കയറി കോൽക്കളി നടത്തുന്പോഴാണ് സഹികെട്ട് ജനം തെരുവിലിറങ്ങുന്നത്. ഇത് അയൽരാജ്യമായ ശ്രീലങ്കയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.
അധികാരം പിടിച്ചെടുക്കാനുള്ള കളികൾക്കിടയിൽ ജനപ്രതിനിധികളുടെ മൂല്യം കോടികളായി ഉയർന്നതും സമീപകാല ഇന്ത്യയുടെ കാഴ്ചയാണ്. ശതകോടീശ്വരൻമാർക്ക് പലവിധ നികുതിയിളവുകളും ദശലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തുന്നവർക്കു ആനുകൂല്യങ്ങളുമൊക്കെ അരങ്ങേറുന്നത് നിലനിൽപ്പിനായി ചക്രശ്വാസം വലിക്കുന്നവരുടെ മുന്നിൽത്തന്നെയാണെന്നത് അധികാരത്തിലിരിക്കുന്നവർ തിരിച്ചറിയേണ്ടതുണ്ട്.
നികുതിഭാരം വരുന്പോൾ പരസ്പരം കുറ്റപ്പെടുത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെയാണ് നാം കാണാറുള്ളത്. മനുഷ്യദുരിതം കുറയ്ക്കാനുള്ള നടപടികളേക്കാൾ എളുപ്പമുള്ള കാര്യം അതാണല്ലോ! സർക്കാർ സംവിധാനങ്ങളിലൂടെ ഭക്ഷ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ കൂടുതലായി നല്‍കാനുള്ള സാധ്യതകളാണ് പരിശോധിക്കേണ്ടത്. ഇക്കാര്യത്തിൽ ഗൗരവതരമായ സമീപനം കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും സ്വീകരിക്കേണ്ടതുണ്ട്.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top