പോലീസിന്‍റെ നിഷ്പക്ഷത‌ ചോദ‍്യംചെയ്യപ്പെടരുത്
ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറത്തിനനുസരിച്ച് പോലീസ് നിറംമാറാൻ തുടങ്ങിയാൽ സംസ്ഥാനത്തെ ക്രമസമാധാനം മാത്രമല്ല സ്വൈര‍്യജീവിതംതന്നെ അപകടത്തിലാകും. നീതിയും ന‍്യായവും നടപ്പാക്കുന്നതിൽ പക്ഷപാതപരമായ തീരുമാനമെടുക്കുന്നതിനല്ല ഇടതുപക്ഷത്തിന് കേരളജനത തുടർ ഭരണം നൽകിയത് എന്ന് ഇവിടെ പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.

നിയമവും നീതിയും നടപ്പിലാക്കാൻ രാജ‍്യത്തിന്‍റെ ഭരണഘടനയനുസരിച്ചു പ്രവർത്തിക്കേണ്ടവരാണ് പോലീസ്. അല്ലാതെ ഭരണകക്ഷിയുടെ ചട്ടുകമല്ല. ഭരണകർത്താക്കളുടെ സ്വാർഥതാത്പര‍്യങ്ങൾ നടപ്പാക്കുകയല്ല പോലീസിന്‍റെ ജോലി. എന്നാൽ സമീപകാലത്തായി കേരളപോലീസിന്‍റെ പല പ്രവർത്തനങ്ങളും കാണുമ്പോൾ ഭരണമുന്നണിക്കു നേതൃത്വം നൽകുന്ന സിപിഎമ്മിന്‍റെയും മുഖ‍്യമന്ത്രിയുടെയും സ്വകാര‍്യസേനയാണോ സംസ്ഥാന പോലീസ് എന്നു തോന്നിപ്പോകും.

ഏറ്റവും ഒടുവിലായി മുൻ എംഎൽഎ പി.സി. ജോർജിനെ രണ്ടാമതും അറസ്റ്റ് ചെയ്ത സംഭവമാണ് ഇത്തരമൊരു ആക്ഷേപത്തിന് ആക്കംകൂട്ടുന്നത്. ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറത്തിനനുസരിച്ച് പോലീസ് നിറംമാറാൻ തുടങ്ങിയാൽ സംസ്ഥാനത്തെ ക്രമസമാധാനം മാത്രമല്ല സ്വൈര‍ജീവിതംതന്നെ അപകടത്തിലാകും. നീതിയും ന‍്യായവും നടപ്പാക്കുന്നതിൽ പക്ഷപാതപരമായ തീരുമാനമെടുക്കുന്നതിനല്ല ഇടതുപക്ഷത്തിന് കേരളജനത തുടർ ഭരണം നൽകിയത് എന്ന് ഇവിടെ പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ഇനി പോലീസ് വകുപ്പുകൂടി കൈകാര‍്യംചെയ്യുന്ന മുഖ‍്യമന്ത്രി അറിഞ്ഞിട്ടല്ല ഇതൊന്നും നടക്കുന്നത് എങ്കിൽ അദ്ദേഹം കുറേക്കൂടി ഭരണകാര‍്യങ്ങളിൽ ജാഗ്രതകാട്ടണം.

അടുത്തകാലത്ത് വിവാദമായ ചില സംഭവങ്ങൾ പരിശോധിക്കുക: സിൽവർലൈൻ പദ്ധതിക്കെതിരേ സമരംചെയ്ത വീട്ടമ്മമാർ അടക്കമുള്ളവരോടു പോലീസിന്‍റെ സമീപനം എന്തായിരുന്നു‍? അവരെല്ലാം പ്രതിപക്ഷമെന്ന നിലയിൽ രാഷ്‌ട്രീയസമരമല്ല നടത്തിയത്. സ്വന്തം കിടപ്പാടവും ഉപജീവനവും നഷ്ടപ്പെടുമെന്ന ഭീതിയാണ് അവരെ സമരമുഖത്തെത്തിച്ചത്. പ്രതിപക്ഷം അവർക്കു പിന്തുണ നൽകി എന്നതു ശരിതന്നെ. എന്നാൽ പ്രതിഷേധമേ പാടില്ല എന്ന സർക്കാർ നിലപാടു നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ട പോലീസ് പ്രതിഷേധക്കാരനെ ചവിട്ടിവീഴ്ത്തുകവരെ ചെയ്തില്ലേ.

പിന്നീട് സ്വർണക്കടത്തു കേസിലെ പ്രതി നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിലും പോലീസ് സ്വീകരിച്ച സമീപനം നിഷ്പക്ഷതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതായിരുന്നു. വിവാദ വെളിപ്പെടുത്തലുകൾ മുഖ‍്യമന്ത്രിക്ക് മാനഹാനിയുണ്ടാക്കിയെങ്കിൽ അവർക്കെതിരേ അദ്ദേഹം സ്വന്തം നിലയ്ക്കു മാനനഷ്ടക്കേസ് ഫ‍യൽ ചെയ്യുക എന്നതായിരുന്നില്ലേ നിയമപരമായി ചെയ്യേണ്ടിയിരുന്നത്? എന്നാൽ അതിനുപകരം കലാപശ്രമം ആരോപിച്ച് കേസെടുത്ത് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വലിയൊരു പോലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത് അധികാര ദുർവിനിയോഗമാണെന്ന ആക്ഷേപത്തിൽ കഴമ്പില്ലേ.

വെളിപ്പെടുത്തൽ നടത്തിയ വിവാദനായികയുടെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോകുന്നവിധം പിടിച്ചുകൊണ്ടുപോയി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തതും പോലീസിന്‍റെ വഴിവിട്ട പെരുമാറ്റംതന്നെയായിരുന്നു. അതേസമയം വിവാദ നായികയെ സ്വാധീനിക്കാനും രഹസ‍്യമൊഴി പിൻവലിപ്പിക്കാനും ഒത്തുതീർപ്പുണ്ടാക്കനും ശ്രമിച്ചയാൾ മുഖ‍്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരേ നടത്തിയ ഗുരുതരമായ ആരോപണത്തിൽ എന്തേ പോലീസ് നടപടിയുണ്ടാകുന്നില്ല. ഈ സംഭവത്തിൽ ഉന്നത പോലീസ് ഉദ‍്യോഗസ്ഥനെ സ്ഥലംമാറ്റിയത് അയാളുമായുള്ള ബന്ധത്തിന്‍റെ പേരിലാണെങ്കെൽ അയാളുടെ ഇടപെടലിനെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും അന്വേഷണം ഉണ്ടാകേണ്ടതല്ലേ. ഈ സംഭവത്തിലും പി.സി. ജോർജിനെ പ്രതിചേർത്ത് കുടുക്കാൻ ശ്രമിക്കുന്ന പോലീസിന് സത‍്യം അറിയില്ലെന്നുണ്ടോ‍? പ്രതിപക്ഷത്തിന്‍റെ കരിങ്കൊടി സമരത്തിന്‍റെ പേരിൽ മുഖ‍്യമന്ത്രിയുടെ യാത്രയ്ക്കായി പൊതുജനത്തെ ബന്ദിയാക്കിയപ്പോഴും കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ചവരെ ബുദ്ധിമുട്ടിച്ചപ്പോഴും പൊലീസ് നീതിയും ന‍്യായവും മറന്നുവെന്നതല്ലേ യാഥാർഥ‍്യം. എന്നാൽ കറുപ്പു വസ്ത്രം വിലക്കാനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനും നിർദേശമൊന്നും നൽകിയില്ല എന്നു മുഖ‍്യമന്ത്രി വിശദീകരിച്ചെങ്കിലും ആരാണ് ഈ നിർദേശങ്ങൾ പോലീസിനു നൽകിയത് എന്നതു സംബന്ധിച്ച് എന്തെങ്കിലും വ‍്യക്തതയുണ്ടോ‍?

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലും കെപിസിസി ആസ്ഥാനമന്ദിരത്തിനടക്കം നിരവധി കോൺഗ്രസ് ഓഫീസുകൾക്കുനേരേയുണ്ടായ അക്രമങ്ങളിലും പോലീസ് പക്ഷപാതപരമായ നിലപാടെടുക്കുന്നു എന്ന പ്രതിപക്ഷ ആരോപണം മുഖവിലയ്ക്കെടുക്കാതിരിക്കാനാകുമോ‍? എന്തേ എകെജി സെന്‍ററിനുനേരേ നടന്ന ആക്രമണത്തിലെ പ്രതിയെ പിടിക്കാൻ ഇത്ര കാലതാമസം‍? ഇതു പോലീസിന്‍റെ കഴിവുകേടോ അതോ പ്രതിയെ പിടിച്ചാൽ വിഷയം അവസാനിക്കും എന്നതുകൊണ്ടോ‍? ഉമ്മൻ ചാണ്ടി സർക്കാരിനെ വേട്ടയാടിയ സോളാർ കേസിലെ വിവാദനായികയെ കരുവാക്കി ഇപ്പോൾ പി.സി. ജോർജിനെതിരേ നടത്തുന്ന പകവീട്ടലിന് പോലീസ് ഇത്രകണ്ട് പിന്തുണ നൽകുന്നത് നീതിയും ന‍്യായവും നോക്കിയാണെന്നു വിശ്വസിക്കാൻ പ്രയാസമാണ്. ഇത്തരത്തിൽ പോലീസ് ഭരണനേതൃത്വത്തിനു കീഴ്പ്പെടുന്നത് ജനാധിപത‍്യത്തിനു ഭൂഷണമല്ല.

സർക്കാരിന്‍റെ സുഗമമായ പ്രവർത്തനത്തിന് പോലീസ് ഇടപെടലുകളും നടപടിയും ആവശ‍്യമാണ്. എന്നാൽ ഇതൊന്നും നിയമവിരുദ്ധവും പ്രതിപക്ഷത്തിനും സർക്കാരിനെ വിമർശിക്കുന്നവർക്കും സാമാന‍്യനീതി നിഷേധിച്ചുകൊണ്ടുള്ളതും ആകരുത്. പോലീസ് പക്ഷപാതപരമായാൽ നാട്ടിൽ സമാധാനം നഷ്ടപ്പെടും. ഭരണഘടനയ്ക്കും നീതിബോധത്തിനും മുകളിൽ ഭരണകർത്താക്കളുടെ താത്പര‍്യം പ്രതിഷ്ഠിക്കാൻ കേരളാ പോലീസ് തുനിയരുത്.