ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്
ചെയര്‍മാന്‍, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി

ഇന്ന് ജൂണ്‍ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ആഗോളസമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനികസമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരേ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്‍റെ നിലനില്‍പ്പ് ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യം വച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. ‘ആരോഗ്യ, മാനുഷിക പ്രതിസന്ധികളിലെ മയക്കുമരുന്നു വെല്ലുവിളികളെ അഭിമുഖീകരിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. യൂണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം (UNODC) ആണ് ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നു വിരുദ്ധ വിഭാഗം.

മയക്കുമരുന്നിന്‍റെ ഉപയോഗം സംബന്ധിച്ച ആഗോളപ്രശ്‌നത്തെക്കുറിച്ചു വ്യക്തമായ ധാരണ സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യം, ഭരണനിര്‍വഹണം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ അതുണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതില്‍ അന്താരാഷ്ട്രതലത്തിലുള്ള സഹകരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും പൊതുസമൂഹത്തെ ഈ ദിനം ബോധവത്കരിക്കുന്നു. മയക്കുമരുന്നിന്‍റെ ദുരുപയോഗം ഇല്ലാതാക്കുക, നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിലേക്കു നയിക്കുന്ന ഘടനാപരമായ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.

വിദ്യാഭ്യാസ സംവിധാനം, കുടുംബ ബന്ധങ്ങള്‍, തെറ്റായ കൂട്ടുകാര്‍, സാങ്കേതിക വിദ്യയുടെ ദുരുപയോഗം തുടങ്ങി കുട്ടികള്‍ മയക്കുമരുന്നിലേക്കു വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യങ്ങള്‍ നിരവധിയാണ്. പല കുട്ടികളും പരീക്ഷിച്ചു നോക്കാനുള്ള ത്വരയിലാണ് ഈ കെണിയില്‍ വീണുപോകുന്നത്.

കുട്ടികള്‍ക്കു കളിക്കുവാനും കൂട്ടുകൂടാനും പരസ്പരം സംസാരിക്കുവാനും ഒന്നും അവസരമില്ലാത്ത പരീക്ഷാഫലം കേന്ദ്രീകൃതമായ വിദ്യാഭ്യാസരീതി ഈ ദുര്‍ഗതിക്കു കാരണമാകുന്നു. കുട്ടികള്‍ വീട്ടിനുള്ളില്‍ തടവുകാരനെപ്പോലെ പഠനം എന്ന ഒറ്റ ദൗത്യവുമായി ഒതുങ്ങുന്നു. അതിനായി നെറ്റ് അടക്കമുള്ള സാങ്കേതിക സംവിധാനവും ലഭിക്കുന്നു. അടുത്തിരിക്കുന്നവര്‍ തമ്മില്‍ സംസാരമില്ലാതാവുകയും അകലെയുള്ള അറിയാത്തവരുമായി സംസാരിക്കുകയും ചെയ്യുന്നു.

ന്യായീകരണ മനോഭാവം

മയക്കുമരുന്ന് ഉപയോഗത്തോടു സമൂഹം ഒരുതരം ന്യായീകരണ മനോഭാവം പുലര്‍ത്തുന്നുണ്ട്. മക്കളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അമ്മമാര്‍ സങ്കടപ്പെടുമ്പോള്‍ അപ്പന്മാര്‍ മക്കളുടെ ഈ ദുര്‍ഗതിയില്‍ ഒരു തരം നിസംഗത പാലിക്കുയോ അല്ലെങ്കില്‍ അതിനെ മൗനമായി ന്യായീകരിക്കുകയോ ചെയ്യുന്ന പ്രവണതയുണ്ട്.

ജനങ്ങളോടു പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത് മയക്കുമരുന്ന്, മദ്യം തുടങ്ങിയ മാരക വസ്തുക്കളിലേക്കു കുട്ടികളും യുവജനങ്ങളും കടന്നുചെല്ലാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. കര്‍ക്കശമായ നിയമങ്ങളും ശക്തമായ ബോധവത്കരണവും ഇതിനാവശ്യമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ലഹരിയുടെ ഉപയോഗം കുറയ്ക്കാനല്ല, കൂട്ടാനാണ് ശ്രമിക്കുന്നത്. ഉപയോഗം കുറയണമെങ്കില്‍ മദ്യത്തിന്‍റെ ലഭ്യത കുറയണം. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മൗനം പാലിക്കുകയാണ്.

നിയമങ്ങള്‍വഴി സര്‍ക്കാരുകള്‍ ലഹരി ഉപയോഗം നിയന്ത്രിക്കുമെന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കുകയാണു വേണ്ടത്. വീടുകള്‍ ലഹരിമുക്തമാകണം. മതങ്ങള്‍ക്കും സമുദായസംഘടനകള്‍ക്കും മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനാകും. സര്‍ക്കാര്‍ മദ്യ-മയക്കുമരുന്നു നയങ്ങളോടുള്ള കൃത്യമായ ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കാതെതന്നെ ഇളംതലമുറയ്ക്കിടയിലെ മദ്യവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതുണ്ട്.

മയക്കുമരുന്നു വ്യാപനത്തിന്‍റെ ന്യായം പറഞ്ഞ് രാഷ്ട്രീയം കൂടി കാമ്പസുകളിലേക്ക് കൊണ്ടുവന്നാല്‍ മയക്കുമരുന്നിന് അടിമകളായവരുടെ സംഘടിത അതിക്രമങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മയക്കുമരുന്നു കടച്ചവടത്തിലൂടെ പണം ഉണ്ടാക്കാന്‍ കൊതിയുള്ളവര്‍ എല്ലാ കൂട്ടത്തിലും ഉണ്ടാവും. ഇത്തരത്തിലുള്ളവര്‍ പിടിയിലാകുമ്പോള്‍ സമൂഹത്തിലെ സ്വാധീനമുള്ളവര്‍ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്നതാണ് ദുരന്തം. പാഠപുസ്തകങ്ങളില്‍ നിന്നുതന്നെ ലഹരിയുടെ അപകടങ്ങള്‍ കുട്ടികള്‍ പഠിച്ചറിയണം.

മദ്യവും മയക്കുമരുന്നും ആരോഗ്യത്തിനു ഹാനികരം എന്നു സിനിമകളിലെയും സീരിയലുകളിലെയും മദ്യസീനുകളില്‍ പരസ്യപ്പെടുത്തുന്നതിനുപകരം അത്തരം രംഗങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ലഹരിയുടെ വിനാശകരമായ സ്വാധീനത്തിനും നശീകരണത്തിനുമെതിരെ സമൂഹ മനഃസാക്ഷി ഉണരണം. അതിനുള്ള പ്രചോദനവും ഉറച്ച കാല്‍വയ്പുമാകട്ടെ ഈ ദിനം.