Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
800 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാം ഘട്ട പരിസ്ഥിതി അനുമതി ലഭിച്ചിരിക്കുന്നത്. ഇടുക്കിയിൽ ഇപ്പോഴത്തെ ഉത്പാദനം 780 മെഗാവാട്ടാണ്. അതായത്, രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഉത്പാദനശേഷി ഇരട്ടിയാകും.
സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനരംഗത്തു വന്പൻ മാറ്റത്തിനു വഴിതെളിക്കുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു പച്ചക്കൊടിയായി. അടുത്ത കൊല്ലം തുടങ്ങിയാൽ അഞ്ചു വർഷത്തിനകം പുതിയ പവർഹൗസിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കാനാകും. വൈദ്യുതിനിരക്കു കുറയ്ക്കുന്നതുൾപ്പെടെയുള്ള അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഇതു കാരണമാകും. മാത്രമല്ല, ഇതിനായി വലിയ തോതിൽ സ്ഥലമേറ്റെടുപ്പോ മരംമുറിക്കലോ മറ്റു പരിസ്ഥിതി പ്രശ്നങ്ങളോ ഇല്ല. ഇടുക്കി ഡാമിനെ കൂടുതൽ പ്രയോജനപ്രദമാക്കുന്ന രണ്ടാം ഘട്ടത്തിനു സർക്കാർ സമയബന്ധിതമായി നടപടികളെടുക്കുകയാണ് ഇനി ആവശ്യം.
800 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാം ഘട്ട പരിസ്ഥിതി അനുമതി ലഭിച്ചിരിക്കുന്നത്. ഇടുക്കിയിൽ ഇപ്പോഴത്തെ ഉത്പാദനം 780 മെഗാവാട്ടാണ്. അതായത്, രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഉത്പാദനശേഷി ഇരട്ടിയാകും.
ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് പരമാവധി ഉപയോഗമുള്ള രാത്രിസമയത്ത് അധികമായി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. ഉപയോഗം കൂടിയ മണിക്കൂറുകളിൽ വൈദ്യുതി തികയാതെ വരുന്പോൾ പുറത്തുനിന്നു വലിയ വിലയ്ക്കു വാങ്ങുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് അതോടെ വിരാമമാകും. സ്വാഭാവികമായും ഗാർഹിക ഉപയോക്താക്കൾക്കുൾപ്പെടെ കുറഞ്ഞ നിരക്കിൽ വൈദ്യതി നൽകാനും കഴിയും. 24 മണിക്കൂറും ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് ഇപ്പോൾ പവർഹൗസിന്റെ ഉത്പാദനശേഷി പ്രയോജനപ്പെടുത്തുന്നത്. രണ്ടാം ഘട്ടം പൂർത്തിയായാൽ ഇടുക്കിയിലെ വൈദ്യുതിയുത്പാദനം പൂർണമായും വൈകുന്നേരമാക്കി പീക് മണിക്കൂറുകളിൽ സ്വയംപര്യാപ്തതയിലേക്കു നീങ്ങാം. മറ്റു വൈദ്യുത പദ്ധതികൾ പ്രവർത്തിപ്പിച്ച് പകൽസമയത്തെ ആവശ്യം നിറവേറ്റാനുമാകും. 2700 കോടി രൂപയാണ് നിലവിൽ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. ഇനി രണ്ടാം ഘട്ട പരിസ്ഥിതി അനുമതി ലഭിക്കുന്നതിനുള്ള ഗൃഹപാഠമാണ് ചെയ്യേണ്ടത്.
രണ്ടാം ഘട്ട പരിസ്ഥിതി അനുമതി ലഭിക്കാൻ മാസങ്ങൾക്കകം സംസ്ഥാനം പൂർത്തിയാക്കേണ്ട കാര്യങ്ങളുണ്ട്. അതിൽ പ്രധാനം രണ്ടാമത്തെ പവർഹൗസ് സ്ഥാപിക്കാനിരിക്കുന്ന അറക്കുളം ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ആഘാത പഠനമാണ്. അതിനു കാര്യമായ പ്രതിസന്ധികളൊന്നും നിലവിലില്ല. അണക്കെട്ടിൽനിന്നു വെള്ളം പവർഹൗസിലേക്കും വൈദ്യുതി ഉത്പാദനത്തിനുശേഷം ആറു കിലോമീറ്റർ അകലെയുള്ള 12-ാം മൈലിലേക്കും എത്തിക്കുന്നതു ഭൂഗർഭ ടണലിലൂടെയായിരിക്കും. അതുപോലെ തുരങ്കം, പവർഹൗസ് എന്നിവയുടെ ഭൂഗർഭ നിർമാണങ്ങൾക്കു സ്ഫോടനങ്ങളിലൂടെയുള്ള പാറപൊട്ടിക്കലൊന്നും ഉണ്ടാവില്ല. ആധുനിക സാങ്കേതിക വിദ്യയിലൂടെയാണു പാറ തുരക്കുന്നത്. രണ്ടാം ഘട്ടത്തിനുള്ള സ്ഥലമേറ്റെടുക്കലും വിഷമകരമാകില്ല. ഇപ്പോൾതന്നെ വൈദ്യുതിവകുപ്പിനു കുറച്ചു ഭൂമി പദ്ധതിപ്രദേശത്തുണ്ട്.
വനംവകുപ്പിന്റെ ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽത്തന്നെ പകരം ഭൂമി വനം വകുപ്പിനു കൈമാറാൻ തടസമില്ല. ഒന്നോ രണ്ടോ സ്വകാര്യവ്യക്തികളുടെ സ്ഥലം മാത്രമാണ് കൂടുതൽ വേണ്ടിവരുന്നത്. അത് കളക്ടർ പുറപ്പെടുവിക്കുന്ന 4(1) നോട്ടിഫിക്കേഷനിലൂടെ ഉയർന്ന നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും. ചുരുക്കത്തിൽ, ജനങ്ങളിൽനിന്ന് എതിർപ്പിനു സാധ്യതയില്ല. എങ്കിലും നടപടിക്രമങ്ങളനുസരിച്ച് ഗ്രാമസഭയും ജനസന്പർക്ക പരിപാടികളുമൊക്കെ നടത്തേണ്ടതുണ്ട്. ഏതാനും മാസങ്ങൾക്കകം അതൊക്കെ പൂർത്തിയാക്കിയാൽ രണ്ടാം ഘട്ട പരിസ്ഥിതി അനുമതി ലഭിക്കും.
രണ്ടാം ഘട്ട അനുമതി ലഭിച്ചാൽ അടുത്തത് ടെൻഡർ വിളിക്കലാണ്. രാജ്യത്തിനകത്തോ പുറത്തോ ഉള്ള മികച്ച കന്പനികളെ ലഭിച്ചാൽ നിശ്ചിത സമയത്തു രണ്ടാം ഘട്ടം പൂർത്തിയാക്കാനാകും. വൈകുംതോറും പദ്ധതിച്ചെലവു വർധിക്കുകയും സംസ്ഥാനത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാനാവാതെ വരികയും ചെയ്യും.
രണ്ടാമത്തെ പവർഹൗസ് പൂർത്തിയായാൽ മീനച്ചിൽ നദീതട പദ്ധതിക്കുൾപ്പെടെ പ്രയോജനമുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ പവർഹൗസിൽനിന്നു പുറന്തള്ളുന്ന വെള്ളം മലങ്കര ഡാമിലെത്തും. 10.5 മെഗാവാട്ട് വൈദ്യുതിയാണ് മലങ്കരയിൽ ഉത്പാദിപ്പിക്കുന്നത്. ജലലഭ്യത കൂടുന്നതിനാൽ മലങ്കരയിലെ വൈദ്യുതി ഉത്പാദനശേഷി കൂട്ടുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. എന്തായാലും കേരളത്തിന്റെ വികസനത്തിൽ നിർണായകമാകുമെന്ന് ഉറപ്പുള്ള ഇടുക്കി രണ്ടാം ഘട്ടം എത്രയും വേഗം നടപ്പാക്കാനുള്ള നടപടികളിൽ ഒരു വീഴ്ചയുമുണ്ടാകരുത്.
ആധുനിക ഇന്ത്യയുടെ മഹാക്ഷേത്രങ്ങളെന്നാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അണക്കെട്ടുകളെ വിശേഷിപ്പിച്ചത്. ഭക്രാനംഗല്‍ അണക്കട്ട് രാഷ്ട്രത്തിനു സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം ആ പരാമർശം നടത്തിയത്. പഞ്ചാബിലും ഹിമാചല്‍പ്രദേശിലും ഹരിയാനയിലുമുൾപ്പെടെ വലിയ മാറ്റങ്ങൾക്കാണ് ഭക്രാനംഗൽ അണക്കെട്ട് തുടക്കമിട്ടത്. ജനജീവിതത്തയും വരുമാനത്തെയും മാറ്റിമറിച്ചു. ഇടുക്കി കേരളത്തിന്റെ അഭിമാനമാണ്. അതിനെ വാനോളം ഉയർത്തുന്ന നടപടിയാണ് രണ്ടാം ഘട്ടം. ഒരു വീഴ്ചയുമുണ്ടാകരുത്.
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top