പ്രതിരോധത്തിനും കരുതലിനും വാക്സിൻതന്നെ ശരണം
കോവിഡിനെ പ്രതിരോധിക്കാൻ ഇപ്പോൾ വാക്സിനേഷൻ അല്ലാതെ വേറെ മാർഗമില്ല. അതുകൊണ്ടു കൗമാരക്കാർക്കു പ്രതിരോധ വാക്സിനും വയോജനങ്ങൾക്കു കരുതൽ വാക്സിനും നൽകാനുള്ള തീരുമാനം എത്രയും വേഗം നടപ്പാകട്ടെ.

കോവിഡ് മഹാമാരി കൊണ്ടുവന്ന ഭീതി ഒമിക്രോൺ വകഭേദത്തിന്‍റെ രൂപത്തിൽ പുതിയ മേഖലകളിലേക്കു വ്യാപിച്ചുകൊണ്ടിരിക്കേ രാജ്യത്തു 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ളവർക്കു പ്രതിരോധ വാക്സിൻ നൽകാനുള്ള തീരുമാനം ആശ്വാസകരമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയതുപോലെ വിദ്യാർഥികളുടെ സ്കൂൾജീവിതം സുരക്ഷിതമാക്കുന്നതിനും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ഇതു സഹായിക്കും. രാജ്യത്തെ 15-18 വയസുകാരായ പത്തു കോടിയോളം കുട്ടികൾ പ്രതിരോധ വാക്സിന് അർഹരാകുമെന്നാണു കണക്കാക്കുന്നത്. ആരോഗ്യപ്രവർത്തകർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 60 വയസിനു മുകളിലുള്ളവർക്കും കരുതൽ വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ കോവിഡിന്‍റെ അടുത്ത തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ വിജയിക്കണമെങ്കിൽ ജനങ്ങളുടെ ആത്മാർഥമായ സഹകരണം ആവശ്യമുണ്ട്.

കഴിഞ്ഞ 11 മാസമായി നടന്നുവരുന്ന വാക്സിനേഷൻ പ്രക്രിയ മഹാമാരിയെത്തുടർന്നു വലിയ ആശങ്കയിലായ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ സഹായിച്ചു എന്നതു വാസ്തവമാണ്. ഇന്ത്യയിൽ ഇതിനകം 140 കോടി ഡോസ് വാക്സിനുകളാണു വിതരണം ചെയ്തത്. പ്രായപൂർത്തിയായ ആളുകളിൽ 90 ശതമാനം പേർക്ക് ഒന്നാം ഡോസ് ലഭിച്ചെങ്കിലും 40 ശതമാനത്തോളം പേർക്കു രണ്ടാം ഡോസ് വാക്സിൻ ഇനിയും നൽകേണ്ടതായിട്ടുണ്ട്. 60 വയസിനു മുകളിൽ പ്രായമുള്ള 12.4 കോടി ആളുകൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ രണ്ടു ഡോസ് വാക്സിനും കിട്ടിയത് 9.21 കോടി പേർക്ക്. സ്കൂൾ തുറന്നിട്ടും കുട്ടികൾക്ക് വാക്സിൻ നൽകാത്തതു പല മാതാപിതാക്കൾക്കും ആശങ്കയ്ക്കു കാരണമായിരുന്നു.

സംസ്ഥാനത്തു 15 മുതൽ 18 വരെ വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന് എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഈ പ്രായഗ്രൂപ്പിൽ 15 ലക്ഷത്തോളം കുട്ടികളാണു കേരളത്തിലുള്ളത്. ഇവിടെ 26 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്നും അറിയിച്ചിട്ടുണ്ട്. വാക്സിനേഷന്‍റെ ആദ്യഘട്ടത്തിൽ സംഭവിച്ചതുപോലെ തിക്കുംതിരക്കുമോ ആശയക്കുഴപ്പങ്ങളോ ഇനി ഉണ്ടാകേണ്ട കാര്യമില്ല.

ഒമിക്രോൺ വൈറസ് ലോകത്തു പുതിയ രോഗവ്യാപന തരംഗഭീതി പരത്തുന്നതു ഗൗരവത്തോടെ കാണണം. ഇതുവരെ 108 രാജ്യങ്ങളിലായി ഒന്നര ലക്ഷത്തിലധികം ഒമിക്രോൺ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയർന്നതോടെ പല രാജ്യങ്ങളും വാതിലുകൾ അടയ്ക്കുകയാണ്. ഇന്ത്യ ആ സ്ഥിതിയിലെത്തിയിട്ടില്ല. വീണ്ടുമൊരു ലോക്ഡൗണിനെപ്പറ്റി ചിന്തിക്കാൻ തന്നെ പലരും ഭയക്കുന്നു. അത്രയ്ക്കു മോശമായിരുന്നു കഴിഞ്ഞ ഒന്നര വർഷത്തെ ദുരനുഭവങ്ങൾ. ഒമിക്രോൺ വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സ്ഥിതിയിലേക്ക് രാജ്യത്തു കാര്യങ്ങൾ എത്തിയിട്ടില്ലെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ഇടങ്ങളിൽ നിയന്ത്രണങ്ങൾ വേണമെന്നാണു കേന്ദ്രസർക്കാരിന്‍റെ നിലപാട്.

ഇന്ത്യയിൽ നാനൂറിലധികം ഒമിക്രോൺ കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കേരളം, മഹാരാഷ്‌ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ഏറ്റവുമധികം കോവിഡ് കേസുകൾ. ഇവിടങ്ങളിൽ പരിശോധനകളുടെ എണ്ണം കൂടുതലായതിനാലാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നിരിക്കുന്നതെന്ന മറുവാദവുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ശരിയായി പാലിക്കുന്നത് ആർക്കും ദുഷ്പേരിനു കാരണമാകാൻ പാടില്ല.

രണ്ടു ഡോസ് വാക്സിനെടുത്താൽ സ്ഥിരമായി കോവിഡ് പ്രതിരോധശേഷി ലഭിക്കുമെന്ന ധാരണയാണ് വാക്സിനെടുത്ത പലർക്കുമുണ്ടായിരുന്നത്. എന്നാൽ, കോവിഡ് വന്നു സുഖപ്പെട്ട പലർക്കും മാസങ്ങൾക്കുശേഷം വീണ്ടും കോവിഡുണ്ടായി. പല വിദേശരാജ്യങ്ങളിലും ഇപ്പോൾ ബൂസ്റ്റർ ഡോസുകൾ നൽകുന്നുണ്ട്. വാക്സിനേഷൻ കോവിഡ് മരണനിരക്കും രോഗബാധയെത്തുടർന്നുള്ള അവശതകളും ഗണ്യമായി കുറയ്ക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ വാക്സിൻ എടുക്കേണ്ടത് അനിവാര്യ സംഗതിയായി മാറിയിരിക്കുന്നു.

എല്ലാ വർഷവും വാക്സിൻ എടുക്കണമെന്ന സ്ഥിതിവരുന്നത് ഒരുപക്ഷേ വാക്സിൻ കന്പനികളെ സന്തോഷിപ്പിച്ചേക്കാമെങ്കിലും അത് ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ജനങ്ങളുടെയും സർക്കാരിന്‍റെയും കീശ ചോർത്തുന്ന കാര്യമാണ് എന്നതും പറയേണ്ടതുണ്ട്. പക്ഷേ, കോവിഡിനെ പ്രതിരോധിക്കാൻ ഇപ്പോൾ വാക്സിനേഷൻ അല്ലാതെ വേറെ മാർഗമില്ല. അതുകൊണ്ടു കൗമാരക്കാർക്കു പ്രതിരോധ വാക്സിനും വയോജനങ്ങൾക്കു കരുതൽ വാക്സിനും നൽകാനുള്ള തീരുമാനം എത്രയും വേഗം നടപ്പാകട്ടെ.