Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
താലിബാൻ ഭീഷണി നേരിടാൻ കൂട്ടായ യത്നം
ഭീകരതയുടെ വിളനിലമാണ് അഫ്ഗാനിസ്ഥാൻ എന്നതാണ് ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുന്നത്.
അഫ്ഗാനിസ്ഥാനെ ഭീകരതയുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന മധ്യേഷ്യൻ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ മേധാവികളുടെ പ്രഖ്യാപനം ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
ഭീകരസംഘടനകൾക്കു പരിശീലനമോ സാന്പത്തികസഹായമോ നൽകാൻ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പാക്കുമെന്ന് ഇന്ത്യ, റഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം തീരുമാനിച്ചു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ന്യൂഡൽഹിയിൽ ഇന്ത്യയാണു വിളിച്ചുചേർത്തത്.
താലിബാന്റെ സംരക്ഷകരായി കരുതുന്ന പാക്കിസ്ഥാനും ഇന്ത്യയുമായി അത്ര രസത്തിലല്ലാത്ത ചൈനയും ഈ യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം, ഇന്ത്യയും റഷ്യയും ഒഴികെ, യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ മുസ്ലിം ഭൂരിപക്ഷമുള്ളവയാണെന്നതു ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരതയെ തള്ളിപ്പറയുന്നതിൽ ഈ രാജ്യങ്ങളെല്ലാം ഉറച്ചുനിന്നാൽ മേഖലയിൽ സമാധാനം നിലനിർത്താൻ അതു സഹായകമാകും.
മധ്യേഷ്യയുടെ ഗാത്രത്തിൽ തറച്ച മുള്ളുപോലെയാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ലോകമെങ്ങുമുള്ള സമാധാനകാംക്ഷികൾ കാണുന്നത്. അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ തീവ്രവാദികളുടെ പിടിയിലമർന്നതു ലോകത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട് എന്നതാണു വാസ്തവം. അയൽരാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ എന്നതാണ് ഇന്ത്യക്കു കൂടുതൽ ഉത്കണ്ഠയ്ക്കു കാരണം. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നപ്പോൾ ആഘോഷിച്ചവരും വാഴ്ത്തിപ്പാടിയവരുമെല്ലാം ഇപ്പോൾ ആ രാജ്യത്തു നടക്കുന്ന നടുക്കുന്ന കാര്യങ്ങളെപ്പറ്റി മൗനംപാലിക്കുന്നു എന്നതും അർഥഗർഭമാണ്.
അഫ്ഗാനിസ്ഥാനിൽ സ്ഫോടനം നടക്കാത്ത ദിവസങ്ങളില്ല എന്നുപറയാം. തലസ്ഥാനമായ കാബൂളിലെ സൈനികാശുപത്രിയിൽ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണത്തിൽ 20 പേരാണു കൊല്ലപ്പെട്ടത്. താലിബാൻ ഭീകരരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും തമ്മിലുള്ള കുടിപ്പകയാണു പല അക്രമങ്ങളുടെയും പിന്നിൽ. സാമ്രാജ്യങ്ങളുടെ ശവപ്പറന്പ് എന്നു വിളിപ്പേരുള്ള അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ കഠിനയാതനകളുടെ പുതിയ പരീക്ഷണഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അവിടത്തെ താലിബാൻ ഭരണം പുറമേനിന്നു സഹായത്തിനുള്ള സാധ്യതകളെല്ലാം അടയ്ക്കുന്നു.
അഫ്ഗാനിസ്ഥാനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് എല്ലാ സഹായവും നൽകേണ്ടതുണ്ടെന്നു ഡൽഹി യോഗത്തിനുശേഷം പുറത്തിറക്കിയ പ്രഖ്യാപനത്തിൽ മധ്യേഷ്യൻ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ വ്യക്തമാക്കുന്നു. ആ രാജ്യത്തു സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും അടിസ്ഥാനാവകാശങ്ങൾ ലംഘിക്കപ്പെടരുതെന്നും യോഗം പ്രഖ്യാപിച്ചു. താലിബാൻ ഭരണത്തിൽ ഏറ്റവുമധികം പീഡനമനുഭവിക്കുന്നതു സ്ത്രീകളും കുട്ടികളുമാണ്. അടിസ്ഥാനാവകാശങ്ങൾ മിക്കതും അവിടെ സ്ത്രീകൾക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. മൂടുപടമില്ലാതെ പുറത്തിറങ്ങാനാവില്ല. എല്ലായിടത്തും പോകാനും പറ്റില്ല. വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനുമെല്ലാം സ്ത്രീകൾക്കു കടുത്ത നിയന്ത്രണങ്ങൾ. സ്കൂളിൽപോലും പെൺകുട്ടികൾക്കു പ്രത്യേക വിഭാഗമാണ്.
ഒരു താലിബാൻ ഭീകരനേതാവാണ് അഫ്ഗാനിസ്ഥാനിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ കാബൂൾ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ എന്നിരിക്കെ അതേപ്പറ്റിയൊന്നും കൂടുതൽ പറയേണ്ടതില്ലല്ലോ. ദാരിദ്ര്യംകൊണ്ടു പൊറുതിമുട്ടി മാതാപിതാക്കൾ പെൺമക്കളെ വിൽക്കുന്ന സംഭവങ്ങൾ അഫ്ഗാനിസ്ഥാനിൽ കൂടിവരികയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിവാഹാഘോഷത്തിനു പാട്ടുവച്ചതിൽ പ്രകോപിതരായി താലിബാൻ ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം കഴിഞ്ഞദിവസമുണ്ടായി. ഇതാണ് ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ അവസ്ഥ.
ഭീകരതയുടെ വിളനിലമാണ് അഫ്ഗാനിസ്ഥാൻ എന്നതാണ് ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുന്നത്. മറ്റു രാജ്യങ്ങളിലും താലിബാന്റെ മുന്നേറ്റത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് അവിടങ്ങളിലെ ഭീകരപ്രസ്ഥാനങ്ങൾ ആഭ്യന്തരകലാപത്തിനു കോപ്പുകൂട്ടുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. കാഷ്മീരിലെ വിഘടനവാദികൾക്കു പിന്തുണ നൽകുമെന്നു താലിബാൻ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനുപുറമേയാണു മയക്കുമരുന്ന് മറയാക്കിയുള്ള അവരുടെ ഒളിയുദ്ധം വ്യാപിക്കുന്നത്.
മയക്കുമരുന്ന് കച്ചവടമാണു താലിബാന്റെ മുഖ്യ വരുമാനമാർഗമെന്ന വിവരം പണ്ടേ പുറത്തുവന്നിട്ടുള്ളതാണ്. അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തിട്ടും അവർ ഈ ബിസിനസ് ഉപേക്ഷിച്ചിട്ടില്ലെന്നാണ് അനുമാനം. അഫ്ഗാനിസ്ഥാനിൽനിന്നു പാക്കിസ്ഥാൻ, നേപ്പാൾ അതിർത്തികൾ വഴിയും ഇറാനിലെ തുറമുഖങ്ങൾവഴിയുമെല്ലാം ഇന്ത്യയിൽ മയക്കുമരുന്ന് എത്തിക്കുന്നു. സഹസ്രകോടികളുടെ മയക്കുമരുന്നുവേട്ടകൾ ഇന്ത്യയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്നതിന്റെ വാർത്തകൾ വന്നിരുന്നതാണ്.
മയക്കുമരുന്ന് കടത്തിലൂടെ തങ്ങൾക്കു വരുമാനം കണ്ടെത്തുകയും ഇതരരാജ്യങ്ങളിലെ യുവജനങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന ഭീകരപ്രവർത്തനമാണു താലിബാൻ നടത്തുന്നത്. ഇതു ഫലപ്രദമായി തടയണമെങ്കിൽ അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളെല്ലാം യോജിച്ചു പ്രവർത്തിക്കണം. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഡൽഹി സമ്മേളന തീരുമാനങ്ങൾ അതിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top