ദുരിതബാധിതർക്കല്ലാം സഹായമെത്തിക്കണം
പ്രകൃതിദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്‌ടമായവർക്കുള്ള ധനസഹായം തീരുമാനിക്കുന്നതു വൈകരുത്. ഇത്തരം ധനസഹായങ്ങൾ ഉദ്യോഗസ്ഥരുടെ അനാവശ്യ നടപടിക്രമങ്ങളിലും ചുവപ്പുനാടയിലും കുടുങ്ങാതെ അർഹരായവരുടെ പക്കൽ താമസംവിനാ എത്തുന്നുണ്ടെന്നു സർക്കാർ ഉറപ്പുവരുത്തണം.


പ്രകൃതിദുരന്തങ്ങളെത്തുടർന്നുള്ള ആശങ്കയിലും ജാഗ്രതയിലുമാണു കേരളം. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇടുക്കി, ഇടമലയാർ, പന്പ അണക്കെട്ടുകൾ ചൊവ്വാഴ്ച നിയന്ത്രിതമായി തുറന്നുവിട്ടു. കൃത്യമായ ആസൂത്രണത്തോടെയും ഒരുക്കങ്ങളോടെയും ഡാമുകൾ തുറന്നുവിട്ടതിനാൽ അതു വെള്ളപ്പൊക്കത്തിനിടയാക്കിയില്ല. എന്നുമാത്രമല്ല ജനങ്ങളുടെ ആശങ്ക വലിയ തോതിൽ അകറ്റാൻ സഹായിക്കുകയും ചെയ്തു. ഈ ജാഗ്രതയും കരുതലും തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്നു കരുതാം.

എന്നാൽ, 2018-ലെ മഹാപ്രളയത്തിനുശേഷവും കൃത്യമായ കാലാവസ്ഥാ പ്രവചന സംവിധാനം ഒരുക്കാൻ നമുക്കായിട്ടില്ല എന്നതു വലിയ പോരായ്മയായി നിൽക്കുന്നുണ്ട്. ഉരുൾപൊട്ടലുണ്ടായ കോട്ടയം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച ഗ്രീൻ അലർട്ടാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകിയിരുന്നത്. കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കുകയും അതിനനുസരിച്ചു നടപടികൾ എടുക്കുകയും ചെയ്തിരുന്നെങ്കിൽ വിലപ്പെട്ട എത്രയോ ജീവനുകൾ രക്ഷിക്കാമായിരുന്നു! ദുരന്തങ്ങളിൽ നിന്ന് ഇനിയെങ്കിലും പാഠം പഠിക്കാൻ എല്ലാവർക്കും കഴിയണം.

ശനിയാഴ്ചത്തെ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കേരളത്തിൽ 200 കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായെന്നാണു പ്രാഥമിക കണക്ക്. പ്രകൃതിദുരന്തങ്ങളിൽ ഈ വർഷം മൊത്തം 8,800 കോടി രൂപയുടെ കൃഷിനാശം കേരളത്തിലുണ്ടായെന്നാണു നിഗമനം. കഴിഞ്ഞദിവസത്തെ പേമാരിയെത്തുടർന്നു കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു കൂടുതൽ നാശമുണ്ടായത്. നിരവധി പേരുടെ വീടുകൾ തകർന്നു. അനേകം കർഷകരുടെ റബർ, നെല്ല്, വാഴ, മരച്ചീനി, പച്ചക്കറി തുടങ്ങിയ കൃഷികൾ നശിച്ചു. വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം വേറെ. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശമുണ്ടായി. പല സ്ഥലങ്ങളിലും മടവീണു കൊയ്യാറായ നെല്ല് നശിച്ചു. മറ്റു ചിലയിടങ്ങളിൽ നെല്ലു കിളിർത്തു. കൊയ്ത്തു പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.

ഏതു പ്രകൃതിക്ഷോഭം വന്നാലും കൃഷി അവതാളത്തിലാകുന്നു. കർഷകർക്കു താങ്ങാകാൻ പ്രത്യേക പദ്ധതികളും സാന്പത്തികസഹായവും ആവശ്യമുണ്ട്. ഉദ്യോഗസ്ഥ സംവിധാനങ്ങൾ അതിനു തടസം നിൽക്കരുത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും ആവശ്യമായ സഹായങ്ങളെല്ലാം എത്തിക്കണം. തകർന്ന റോഡുകളും പാലങ്ങളും എത്രയും വേഗം പുനർനിർമിക്കണം.

മഴക്കെടുതി കേരളത്തെ വളരെ ഗുരുതരമായാണു ബാധിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രത്തോടു പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നു സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ കണക്കുകളും പ്ലാനും തയാറാക്കി കേന്ദ്രത്തിനു മുന്പാകെ സമർപ്പിക്കുകയും ഫോളോഅപ്പ് നടപടികൾ കൈക്കൊള്ളുകയും ചെയ്താലേ സഹായം ലഭിക്കൂ. ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. അതു നേടിയെടുക്കാൻ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.

എട്ടു ജില്ലകൾക്ക് 4.75 കോടി രൂപ അടിയന്തര സഹായമായി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് ഒരു കോടി വീതവും തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്ക് 50 ലക്ഷം വീതവും കൊല്ലം ജില്ലയ്ക്ക് 25 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഈ തുക അപര്യാപ്തമാണ്. ഉരുൾപൊട്ടലിനെത്തുടർന്ന് ഏറ്റവും കൂടുതൽ ദുരിതം നേരിട്ട കോട്ടയം ജില്ലയ്ക്ക് തുകയൊന്നും അനുവദിച്ചിട്ടുമില്ല. ഇത്തരം പോരായ്മകൾ പരിഹരിക്കണം.
പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു നാലുലക്ഷം രൂപ വീതം ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വീടും ജീവനോപാധിയും നഷ്‌ടമായവർക്കുള്ള ധനസഹായം തീരുമാനിക്കുന്നതു വൈകരുത്. ഇത്തരം ധനസഹായങ്ങൾ ഉദ്യോഗസ്ഥരുടെ അനാവശ്യ നടപടിക്രമങ്ങളിലും ചുവപ്പുനാടയിലും കുടുങ്ങാതെ അർഹരായവരുടെ പക്കൽ താമസംവിനാ എത്തുന്നുണ്ടെന്നു സർക്കാർ ഉറപ്പുവരുത്തണം. 2018-ലെ മഹാപ്രളയത്തിനുശേഷം സർക്കാർ പ്രഖ്യാപിച്ച റീ ബിൽഡ് കേരള പദ്ധതി എങ്ങുമെത്തിയില്ല എന്നത് ഇവിടത്തെ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയ്ക്കു മികച്ച ദൃഷ്ടാന്തമാണ്.

31,000 കോടി രൂപയുടെ പുനർനിർമാണ പദ്ധതികളാണു പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ഇതുവരെ നടപ്പാക്കിയതു 628 കോടി രൂപയുടെ പദ്ധതികൾ മാത്രം. റോഡ് പുനർനിർമാണത്തിന് 5973 കോടി രൂപ വകയിരുത്തിയെങ്കിലും ചെലവഴിക്കാനായതു 359 കോടി. കൃഷിവകുപ്പ് വകയിരുത്തിയ 520 കോടിയിൽ ചെലവിട്ടത് 117 കോടി. പ്രളയദുരിതാശ്വാസ നിധിയിലേക്കു 4765 കോടി രൂപ സർക്കാർ സമാഹരിച്ചെങ്കിലും ചെലവഴിച്ചതു 2,631 കോടി മാത്രം. ഇത്തരം പിഴവുകൾ ആവർത്തിക്കാൻ ഇടയാകാതിരിക്കട്ടെ.