Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അരങ്ങൊഴിഞ്ഞത് അതുല്യപ്രതിഭ
വെള്ളിത്തിരയിലെ തിരക്കുള്ള നടനായിരിക്കുന്പോഴും നെടുമുടി വേണു കണ്ണാടിക്കൂട്ടിൽ സ്വയം പ്രതിഷ്ഠിച്ച താരമായിരുന്നില്ല. നമ്മളിലൊരാൾ എന്ന പ്രതീതി എല്ലാവരിലും സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. മൺമറഞ്ഞ മഹാനടന് ആദരാഞ്ജലികൾ.
നെടുമുടി വേണു വിടവാങ്ങി. മലയാളത്തിലെ സമാനതകളില്ലാത്ത നടനായിരുന്നു അദ്ദേഹം. ഒരു നടൻ എന്നതിലുപരി സന്പൂർണ കലാകാരൻ. അഭിനയത്തിനുപുറമേ കവിതയും നാടൻപാട്ടുകളും വാദ്യഘോഷങ്ങളുമെല്ലാം അദ്ദേഹത്തിനു പ്രിയതരമായിരുന്നു.
നാടകരംഗത്തുനിന്നു സിനിമയിലെത്തിയ നെടുമുടി വേണു സ്വതസിദ്ധമായ സ്വാഭാവിക അഭിനയശൈലിയിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്ഠ നേടി. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഏതാനും ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും പൂരം എന്ന സിനിമയുടെ സംവിധാനം നിർവഹിക്കുകയും ചെയ്തു.
രണ്ടു ദേശീയ അവാർഡുകളും ആറു സംസ്ഥാന അവാർഡുകളും നേടിയ അദ്ദേഹത്തെ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും തേടിയെത്തി. നെടുമുടി വേണു അരങ്ങൊഴിയുന്പോൾ മലയാള സിനിമയിലെ ഒരു നവോത്ഥാന കാലഘട്ടത്തിന്റെ ശാദ്വലമായ ഓർമകൾ കൂടിയാണു മാഞ്ഞുപോകുന്നത്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ജനിച്ച വേണു വിദ്യാഭ്യാസകാലത്തുതന്നെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ബിരുദമെടുത്തശേഷം പത്രപ്രവർത്തകനായും പാരലൽ കോളജ് അധ്യാപകനായും ജോലിനോക്കി. വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ നെടുമുടി വേണുവിലെ നടനെ പാകപ്പെടുത്തിയെടുക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടാവണം.
കാവാലം നാരായണപ്പണിക്കരുടെ "അവനവൻ കടന്പ’പോലെയുള്ള നാടകങ്ങളിലെ അഭിനയം നെടുമുടി വേണുവിനു നിരൂപകപ്രശംസ നേടിക്കൊടുക്കുകയും അദ്ദേഹത്തിന്റെ സുഹൃദ്വലയം വിപുലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സിനിമയിലേക്കുള്ള വാതിൽ തുറന്നുകിട്ടി. 1978-ൽ അരവിന്ദൻ സംവിധാനം ചെയ്ത തന്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി.
പിന്നീടു തകരയിലെ ചെല്ലപ്പനാശാരി മുതൽ നെടുമുടി വേണുവിനെ അനശ്വരനാക്കിയ എത്രയോ വേഷപ്പകർച്ചകൾ. അഭിനയത്തോടുള്ള ആത്മാർപ്പണം അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാക്കി മാറ്റി.
തനതായ അഭിനയശൈലിയും സംഭാഷണരീതിയിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്കു മിഴിവേകി. ഹാസ്യകഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങി.
കൊമേഴ്സ്യൽ സിനിമകളിലെ നിറസാന്നിധ്യമായിരിക്കുന്പോഴും കലാമൂല്യമുള്ള ചിത്രങ്ങളിലും അഭിനയിക്കാൻ അദ്ദേഹം പ്രകടിപ്പിച്ച ശ്രദ്ധയും താത്പര്യവും നടനെന്ന നിലയിലുള്ള വളർച്ചയുടെ പരിണാമഘട്ടങ്ങൾ പൂർണമാക്കാൻ അദ്ദേഹത്തെ സഹായിച്ചു. സഹനടനിൽ തുടങ്ങി നായകവേഷങ്ങളിലൂടെ ഗംഭീരമായി മുന്നേറിയ നെടുമുടി വേണു കുറേക്കാലമായി അച്ഛൻ കഥാപാത്രങ്ങളായാണു പ്രത്യക്ഷപ്പെടുന്നത്.
അതിൽത്തന്നെ കൂടുതലും സ്നേഹവും കരുതലും ആർദ്രതയും അലിവുമുള്ള അച്ഛന്റെ വേഷങ്ങൾ. മലയാളത്തനിമയുള്ള അച്ഛന്റെ പ്രതിരൂപമായി ഇന്നു പലരും നെടുമുടി വേണുവിനെ കാണുന്നുണ്ടെങ്കിൽ അതിനുകാരണം അദ്ദേഹത്തിന്റെ നടനവൈഭവമാണ്. ഇതുപോലൊരു അച്ഛനെ കിട്ടിയിരുന്നെങ്കിലെന്ന് എത്രയോ മക്കൾ ആഗ്രഹിച്ചിട്ടുണ്ടാവാം!
വെള്ളിത്തിരയിലെ തിരക്കുള്ള നടനായിരിക്കുന്പോഴും അദ്ദേഹം കണ്ണാടിക്കൂട്ടിൽ സ്വയം പ്രതിഷ്ഠിച്ച താരമായിരുന്നില്ല. നമ്മളിലൊരാൾ എന്ന പ്രതീതി എല്ലാവരിലും സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതു നെടുമുടിയുടെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്.
പ്രതിഭകൾ വിടപറയുന്പോൾ അവർ നിറഞ്ഞുനിന്ന പ്രവർത്തനരംഗത്തിനു വലിയ നഷ്ടമുണ്ടാകുന്നു. എന്നാൽ അവർ അവശേഷിപ്പിച്ചുപോയ സംഭാവനകൾ നാടിനു മുതൽക്കൂട്ടായിത്തന്നെ നിൽക്കും. നെടുമുടി വേണുവിന്റെ വിയോഗം മലയാളത്തിന്റെ സാംസ്കാരിക രംഗത്തിനു കനത്ത നഷ്ടമാണ്.
ജീവിതത്തിന്റെ നടനവേദിയിൽനിന്നു പിൻവാങ്ങുന്പോഴും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങൾ മലയാളിയുടെ മനസിൽ സജീവമായിത്തന്നെ നിലനിൽക്കും. മൺമറഞ്ഞ മഹാനടന് ആദരാഞ്ജലികൾ.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top