Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിരത്തിൽ ഇനിയൊരു ജീവനും പൊലിയാതിരിക്കട്ടെ
നിരത്തിലെ അപകടമരണങ്ങൾ ഒരു കുടുംബത്തിന്റെ സ്വകാര്യദുഃഖം മാത്രമായി കാണാതെ, സാമൂഹ്യവിപത്തായി കണ്ട് പരിഹാരനടപടികൾ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്
അപകടമരണങ്ങളുടെ ദാരുണവാർത്തകൾ കേട്ടാണ് ഓരോ ദിവസവും പുലരുന്നത്. ഓരോ അപകടം കഴിയുന്പോഴും ഇനി ഇത്തരത്തിലൊന്ന് ആവർത്തിക്കരുതേയെന്നു സുമനസുകളെല്ലാം ആഗ്രഹിക്കും. എങ്കിലും റോഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിക്കുന്നില്ല.
കോട്ടയം ജില്ലയിലെ മണിമലയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിൽ കാറിടിച്ചു ബന്ധുക്കളായ യുവാവും യുവതിയും മരിച്ചതു തിങ്കളാഴ്ച പുലർച്ചെയാണ്. ഹർത്താലായതിനാൽ രാവിലെ വീട്ടിലെത്താനായി ബന്ധുവീട്ടിൽനിന്നു പുറപ്പെട്ടവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ചതന്നെ സംസ്ഥാനത്തു മറ്റ് അപകടങ്ങളിലായി വേറേയും മരണങ്ങളുണ്ടായി. മലപ്പുറം ജില്ലയിൽ മൂന്നിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കൈക്കുഞ്ഞും രണ്ടു നഴ്സുമാരുമടക്കം നാലു പേർ മരിച്ചു.
കാറിൽ മിനിലോറി ഇടിച്ചാണ് അമ്മയുടെ കൈയിലിരുന്ന കൈക്കുഞ്ഞ് മരിക്കുന്നത്. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണു രണ്ടു നഴ്സുമാരുടെ മരണം. രാത്രിജോലി കഴിഞ്ഞ് പോവുകയായിരുന്ന ബൈക്ക് യാത്രികൻ അമിതവേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. ഇതുപോലെ ദിവസവും എത്രയോ അപകടങ്ങൾ.
എംസി റോഡിൽ മൂവാറ്റുപുഴ തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ നാലു യുവാക്കൾ മരിച്ചത് ഒരുമാസം മുമ്പാണ്. പുലർച്ചെ നാലുമണിക്കായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച കാർ മണ്ണുമാന്തിയന്ത്രം കയറ്റി പോവുകയായിരുന്ന ലോറിയുമായാണു കൂട്ടിയിടിച്ചത്. ഇവർ ബംഗളൂരുവിൽനിന്നു ബന്ധുവിനു കാർ വാങ്ങിയശേഷം മടങ്ങവേയായിരുന്നു അപകടം.
രണ്ടു കുടുംബങ്ങളുടെ ഭാവിപ്രതീക്ഷകളാണു റോഡിൽ പൊലിഞ്ഞത്. ഇത്തരം അപകടങ്ങൾ ഉണ്ടായതിനുശേഷം അതിന്റെ കാരണങ്ങളായി പല നിഗമനങ്ങളിലും എത്താറുണ്ട്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, പ്രഫഷണൽ ഡ്രൈവർമാരല്ലവർ ഉറക്കമിളച്ച് വണ്ടി ഓടിക്കുന്പോൾ ഉറങ്ങിപ്പോകുന്നത് എന്നിങ്ങനെ പല കാരണങ്ങൾ. ശ്രദ്ധക്കുറവും ക്ഷമയില്ലായ്മയുമാണു മിക്ക അപകടങ്ങൾക്കും കാരണമെന്നതിൽ സംശയമില്ല.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പ്രമാണം വണ്ടി ഓടിക്കുന്നവരെല്ലാം എപ്പോഴും ഓർക്കുന്നതു നന്ന്. വേഗം ലക്ഷ്യത്തിലെത്താനുള്ള തത്രപ്പാടിൽ അമിതവേഗത്തിൽ വാഹനം പായിക്കുന്നവർ അപകടങ്ങളെ മാടിവിളിക്കുകയാണ്.
കാറും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടു മരിക്കുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ് എന്നതു ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കുടുംബത്തിന്റെ മൊത്തം ഭാവിയാണു ചിലപ്പോൾ റോഡപകടങ്ങളിലെ മരണംകൊണ്ടു തകരുന്നത്. സാന്ത്വനവചനങ്ങൾ പറയുകയും അനുശോചന പ്രകടനങ്ങൾ നടത്തുകയും ചെയ്തശേഷം പൊതുസമൂഹം പിന്നീടതു മറക്കുന്നു.
അപകടമരണം ആ കുടുംബത്തിന്റെ സ്വകാര്യദുഃഖം മാത്രമായി മാറുന്നു. എന്നാൽ, നിരത്തിലെ അപകടമരണങ്ങൾ ഒരു സാമൂഹ്യവിപത്തായി കണ്ട് പരിഹാരനടപടികൾ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വീതികൂട്ടി പുതുക്കിപ്പണിത റോഡുകളിലാണ് ഇപ്പോഴത്തെ റോഡപകടങ്ങളിൽ കൂടുതലുമുണ്ടാകുന്നത്.
റോഡ് നിർമാണത്തിലെ അപാകതകളും അശാസ്ത്രീയതയുമാണ് അപകടത്തിനു കാരണമെന്ന പരാതി കൂടിവരുന്നു. റോഡ് നിർമാണത്തിൽ അപാകതകൾ സംഭവിക്കാം. എന്നാൽ, ഡ്രൈവിംഗിൽ വേണ്ടത്ര അനുഭവപരിചയമില്ലാത്തവർ നല്ല റോഡിൽ അമിതവേഗമെടുക്കുന്നതാണു പല അപകടങ്ങൾക്കും കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അമിതവേഗത്തിലോടുന്ന വാഹനം പെട്ടെന്നു നിർത്താൻ ശ്രമിച്ചാലും അപകടങ്ങളുണ്ടാകാം.
ഈ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിൽ 2019-നെ അപേക്ഷിച്ച് റോഡപകടങ്ങളിൽ 24.1 ശതമാനവും അപകടമരണങ്ങളുടെ എണ്ണത്തിൽ 30.70 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്നു കണക്കുകൾ പറയുന്നു. 2019-ൽ ആദ്യത്തെ ആറു മാസം കൊണ്ട് 21,478 റോഡപകടങ്ങളുണ്ടായെങ്കിൽ 2021-ൽ അത് 16,312 ആയും മരണസംഖ്യ 2,482 -ൽ നിന്ന് 1,719 ആയും കുറഞ്ഞു.
നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം കുറവുവന്നതാകാം 2021-ൽ അപകടങ്ങളും മരണങ്ങളും കുറയാൻ ഒരു കാരണം. അതല്ല, സർക്കാരിന്റെ റോഡ് സുരക്ഷാ നടപടികൾമൂലമാണ് അപകടങ്ങളും മരണങ്ങളും കുറഞ്ഞതെങ്കിൽ അതൊരു നേട്ടംതന്നെ. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടി. അതനുസരിച്ചു ശ്രദ്ധയും കൂടണം. നമ്മുടെയും മറ്റു പലരുടെയും ജീവൻ നമ്മുടെ കൈയിലാണ് എന്ന ബോധ്യം വാഹനം ഓടിക്കുന്ന ഓരോരുത്തർക്കും ഉണ്ടാകട്ടെ.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top