കർഷകപ്രശ്നങ്ങൾ പരിഹരിക്കണം
കർഷകരുടെ ആവലാതികൾ ശ്രദ്ധയോടെ കേൾക്കാനും അവയ്ക്കു പരിഹാരമുണ്ടാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം.

സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന ഭാരത് ബന്ദ് രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങളിലേക്ക് ഒരിക്കൽകൂടി ജനശ്രദ്ധ തിരിക്കാനിടയാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരേ രാജ്യതലസ്ഥാനമായ ഡൽഹിയുടെ അതിർത്തികളിൽ കർഷകർ നടത്തിവരുന്ന സമരം പത്തുമാസം പൂർത്തിയാക്കിയ അവസരത്തിലാണു ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.

കർഷകസമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കേരളത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഭൂരിഭാഗം കടകന്പോളങ്ങളും അടഞ്ഞുകിടക്കുകയും അത്യാവശ്യക്കാർ ഒഴികെയുള്ളവർ വീട്ടിലിരിക്കുകയും ചെയ്തു. ബന്ദും ഹർത്താലും വിജയിച്ചോ പരാജയപ്പെട്ടോ എന്നു തർക്കിക്കുന്നതിനു പകരം അതിനാധാരമായ കർഷകപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ എല്ലാവരും ശ്രമിക്കുകയാണു വേണ്ടത്.

കേന്ദ്രസർക്കാരും കർഷക സംഘടനകളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതാണു പ്രശ്നപരിഹാരം നീണ്ടുപോകാൻ കാരണം. വിവാദമായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാണു കർഷക സംഘടനകളുടെ ആവശ്യം. വിവാദ നിയമങ്ങളുടെ ലക്ഷ്യം കോർപറേറ്റ് താത്പര്യങ്ങളുടെ സംരക്ഷണമാണെന്നും തങ്ങൾ പറയുന്നതു സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ല എന്നുമാണ് അവരുടെ നിലപാട്. ചില ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നല്ലാതെ നിയമങ്ങൾ അപ്പാടെ പിൻവലിക്കാനാവില്ലെന്നു കേന്ദ്രസർക്കാർ പറയുന്നു.

പ്രധാനമായും പഞ്ചാബിൽനിന്നുള്ള കർഷകർ ഡൽഹി അതിർത്തിയിൽ സമരം തുടങ്ങിയപ്പോൾ അവർ ഇത്രനാൾ പിടിച്ചുനിൽക്കുമെന്നു സർക്കാർ കണക്കുകൂട്ടിയതല്ല. ആവശ്യമെങ്കിൽ രണ്ടു വർഷംവരെ സമരം ചെയ്യാനുള്ള തയാറെടുപ്പുമായാണു തങ്ങൾ വന്നിരിക്കുന്നതെന്നു കർഷക സംഘടനാ നേതാക്കൾ പറഞ്ഞപ്പോൾ അതു വിശ്വസിക്കാൻ പലരും കൂട്ടാക്കിയില്ല എന്നതാണു യാഥാർഥ്യം. തങ്ങൾ പിന്നോട്ടില്ല എന്ന സന്ദേശമാണ് കർഷക സംഘടനകൾ ഇപ്പോഴും നൽകുന്നത്.

ആദ്യം ഡൽഹിയാണു സമരവേദിയായി തെരഞ്ഞെടുത്തതെങ്കിലും പ്രക്ഷോഭകരെ നഗരഹൃദയത്തിലേക്കു പ്രവേശിപ്പിക്കാതെ സർക്കാർ പ്രതിരോധം തീർത്തതോടെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കർഷകസമരം പിന്നീടു വ്യാപിച്ചു. ഡൽഹിക്കു പുറമേ ഉത്തർപ്രദേശിലാണ് ഇപ്പോൾ കർഷകസംഘടനകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ട്രെയിൻതടയൽ അടക്കമുള്ള സമരമുറകൾ കർഷകസംഘടനകൾ പരീക്ഷിച്ചിരുന്നു. അതുകൊണ്ടൊന്നും സർക്കാരിന്‍റെ നിലപാട് മാറുന്നില്ല എന്നു കണ്ടപ്പോഴാണു കടുത്തമാർഗങ്ങളിലേയ്ക്കു തിരിഞ്ഞത്. തങ്ങളുടെ നിലനില്പ് അപകടത്തിലാണെന്ന ആശങ്കയാണ് കർഷകരെ സമരത്തിനു പ്രേരിപ്പിച്ചതെന്നു സർക്കാർ തിരിച്ചറിയണം.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനു പുറമേ കാർഷിക വിളകൾക്കു ന്യായമായ താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്) ഉറപ്പാക്കുന്നതിനും താങ്ങുവില കാലോചിതമായി പരിഷ്കരിക്കുന്നതിനും ബിൽ കൊണ്ടുവരണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷിച്ചെലവുകൾ അനുദിനം കുതിച്ചുയരുന്പോൾ ഉത്പന്നങ്ങൾക്കു ന്യായവില കിട്ടുന്നില്ലെങ്കിൽ കർഷകർക്കു പിടിച്ചുനിൽക്കാനാവില്ല. ഭരണകൂടത്തെ ചലിപ്പിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിനു കർഷകരുടെ പ്രശ്നങ്ങൾ സഹാനുഭൂതിയോടെ കാണാൻ കഴിയുന്നില്ല എന്നതു പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകുന്ന ഒരു ഘടകമാണ്.

ഡൽഹിയിലെ കർഷകസമരത്തിനു കേരളത്തിലെ കർഷക സംഘടനകളും ഊറ്റമായ പിന്തുണയുണ്ട്. ഉത്തരേന്ത്യയിലെ കാർഷിക സാഹചര്യങ്ങളും കേരളത്തിലെ സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും എല്ലായിടത്തും കർഷകർ നേരിടുന്ന തിക്താനുഭവങ്ങൾക്കു സമാന സ്വഭാവങ്ങളാണുള്ളത്. കേരളത്തിലെ നെൽകർഷകരും നാളികേര കർഷകരും റബർ കർഷകരും നാണ്യവിള കർഷകരും പച്ചക്കറി കർഷകരുമെല്ലാം പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മലയോര കർഷകരുടെ സ്ഥിതിയാണ് ഏറ്റവും ആശങ്കാജനകം. വന്യമൃഗശല്യം കാരണം മലയോരത്തും സമീപപ്രദേശങ്ങളിലും കൃഷി അസാധ്യമാകുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തിയിരിക്കുന്നു. കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകുന്ന കാട്ടുപന്നികൾ നാട്ടിൻപുറങ്ങളിൽപോലും ഭീതിവിതയ്ക്കുകയാണ്.

വനാതിർത്തിയിൽനിന്ന് പതിനഞ്ചും ഇരുപതും കിലോമീറ്റർ അകലെയുള്ള കൃഷിയിടങ്ങളിൽവരെ കാട്ടാനകളെത്തുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നു. വനംവകുപ്പ് അധികൃതർ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയുന്നില്ലെന്നു മാത്രമല്ല, അവയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന കർഷകരെ കേസിൽ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്നു. കർഷകസ്നേഹം ഭരണാധികാരികളുടെ വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും ഉണ്ടാവണം. കർഷകരുടെ ആവലാതികൾ ശ്രദ്ധയോടെ കേൾക്കാനും അവയ്ക്കു പരിഹാരമുണ്ടാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം.