താലിബാൻ തനിനിറം പുറത്തെടുക്കുന്പോൾ
അഫ്ഗാനിസ്ഥാനിലെ താലിബാൻ വാഴ്ച വലിയൊരു അഭയാർഥി പ്രവാഹത്തിനു വഴിതുറക്കുമോയെന്ന ആശങ്കയിലാണു ലോകം. മുന്പൊക്കെ അഭയാർഥികളെ രണ്ടു കൈയുംനീട്ടി സ്വീകരിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ അതിനു മടിക്കുന്നു.

മതതീവ്രവാദ ആശയത്താൽ നയിക്കപ്പെടുന്ന ഭീകരസംഘമായ താലിബാൻ അമേരിക്കൻസേനയുടെ പിന്മാറ്റത്തെത്തുടർന്ന് അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം പിടിച്ചെടുത്തപ്പോൾ അതിനെ സ്വതന്ത്ര അഫ്ഗാനിസ്ഥാന്‍റെ പിറവിയായി വാഴ്ത്തിപ്പാടിയവരുണ്ട്.

കാബൂളിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരം കീഴടക്കിയ അവസരത്തിൽ ചില താലിബാൻ മേധാവികൾ പൗരസ്വാതന്ത്ര്യത്തെയോ സ്ത്രീസമത്വത്തെയോ അംഗീകരിക്കാത്ത തങ്ങളുടെ ജനാധിപത്യവിരുദ്ധ പ്രതിലോമ നിലപാടുകൾക്കു മൂടുപടമിടുന്ന ചില പ്രസ്താവനകൾ നടത്തുകയുണ്ടായി. അതുകേട്ട്, പഴയ താലിബാനല്ല പുതിയ താലിബാൻ എന്നു വിശേഷിപ്പിച്ച് അവരെ വെള്ളപൂശി മിനുക്കുന്ന വിശകലനങ്ങളുമായി കേരളത്തിലും ചിലർ തിടുക്കപ്പെട്ടുവന്നു.

സംസ്കൃതിയുടെ പ്രതിരൂപംപോലെ നിലകൊണ്ടിരുന്ന ബാമിയാനിലെ ബുദ്ധപ്രതിമകൾ തകർത്ത് അർമാദിക്കുകയും വിദ്യാലയങ്ങളിൽനിന്നു പെൺകുട്ടികളെ അടിച്ചോടിക്കുകയും സർക്കാർ ജോലികളിൽനിന്നു സ്ത്രീകളെ പിരിച്ചുവിട്ട് അവർ വീട്ടിലടച്ചിരുന്നാൽ മതിയെന്നു തീട്ടൂരമിറക്കുകയും ചെയ്ത താലിബാന്‍റെ പൂർവകാല ചെയ്തികൾ ഓർമയുള്ളവർ അതൊന്നും വിശ്വസിക്കാൻ തയാറായില്ല എന്നതു മറ്റൊരു കാര്യം.

നീലവെള്ളത്തിൽ ചാടിയ കുറുക്കൻ അബദ്ധത്തിൽ രാജാവായാലും ചിലപ്പോൾ അറിയാതെ കൂവിപ്പോകും. അഫ്ഗാനിസ്ഥാനിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളും സ്ത്രീകളുടെ വിദ്യാഭ്യാസം സംബന്ധിച്ചു താലിബാൻ നേതൃത്വം നല്കിയ നിർദേശങ്ങളും അവരുടെ സ്വഭാവത്തിലോ നിലപാടുകളിലോ ഒരു മാറ്റവും വന്നിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ്.

അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന്‍റെ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ താലിബാൻ അനുകൂലികൾ കാബൂളിൽ നടത്തിയ വെടിവയ്പിൽ 17 പേരാണു കൊല്ലപ്പെട്ടത്. വിജയം ആഘോഷിക്കാൻ വെടിവയ്പ് നടത്തുന്നവർ ഭരിക്കുന്ന നാട്ടിൽ ഇനി എന്തൊക്കെ നടക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളു. ആ രാജ്യത്തെ നിയമവാഴ്ചയും പൗരാവകാശപാലനവുമൊക്കെ എങ്ങനെയായിരിക്കുമെന്നതിന്‍റെ വ്യക്തമായ സൂചന അതു നല്കുന്നുണ്ട്.

ഗാസയെപ്പറ്റിയും മറ്റും കണ്ണീരൊഴുക്കിയവരാരും അഫ്ഗാനിസ്ഥാനിലെ മനുഷ്യക്കുരുതികളും കടുത്ത മനുഷ്യാവകാശലംഘനങ്ങളും കാണാത്തത് എന്തുകൊണ്ടാണ്? അഫ്ഗാനിൽ ഘോർ പ്രവിശ്യയിലെ ഫിറോസ്ഖോമിൽ എട്ടു മാസം ഗർഭിണിയായ പോലീസുകാരിയെ താലിബാൻ ഭീകരർ വെടിവച്ചുകൊന്നിട്ടും ആരും പ്രതികരിച്ചുകണ്ടില്ല. ഞങ്ങളുടെ താലിബാൻ ഞങ്ങളെക്കൊന്നാൽ നിങ്ങൾക്കെന്താണു പ്രശ്നം എന്നാവാം ന്യായം.

‌പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു താലിബാൻ മേധാവികൾ നിർദേശിച്ചിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ പുതിയ അഫ്ഗാനിസ്ഥാനിലെ സ്വാതന്ത്ര്യം ഏതുവിധമായിരിക്കുമെന്നു വ്യക്തമാക്കുന്നതാണ്. മുഖം മുഴുവനായും മറയ്ക്കുന്ന ബുർഖ അല്ലെങ്കിൽ മുഖത്തിന്‍റെ ഭൂരിഭാഗവും മറയ്ക്കുന്ന നിഖാബ് പെൺകുട്ടികൾ ധരിക്കണം.

ആൺകുട്ടികളും പെൺകുട്ടികളും ക്ലാസിൽ ഒരുമിച്ചിരിക്കാൻ അനുവദിക്കില്ല. പെൺകുട്ടികൾക്കായി സ്ത്രീഅധ്യാപകർ വേണം. ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകം പ്രത്യേകം കവാടങ്ങളിലൂടെയാവണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തേണ്ടത്. ആൺകുട്ടികൾ സ്കൂൾ വിട്ടുപോകുംവരെ പെൺകുട്ടികൾ സ്കൂളിലെ കാത്തിരിപ്പു കേന്ദ്രങ്ങളിൽ തങ്ങണം. താലിബാൻ ഭരിക്കുന്ന "സ്വതന്ത്ര’അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയൊക്കെയാണു പെൺകുട്ടികളുടെ അവസ്ഥ.

ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ഇതു സംഭവിക്കുന്നത്. താലിബാൻ മുന്പ് അധികാരത്തിലേറുന്നതുവരെ മറ്റേതു പരിഷ്കൃത രാജ്യത്തുമുള്ളതുപോലുള്ള സ്വാതന്ത്ര്യങ്ങൾ അനുഭവിച്ചുവന്ന അഫ്ഗാൻ സ്ത്രീകളുടെ ഹതവിധിയോർത്തു പരിതപിക്കുക. സ്ത്രീകളെ വെറും ഭോഗവസ്തുക്കളായി കരുതുന്ന ചിന്താഗതിയാൽ നയിക്കപ്പെടുന്നവരിൽനിന്ന് ഇതിലപ്പുറം എന്തു പ്രതീക്ഷിക്കാനാണ്? ഏഴാം നൂറ്റാണ്ടിലെ പ്രാകൃതത്വങ്ങളിലേക്കു ലോകത്തെ മടക്കിക്കൊണ്ടുപോവുകയാണല്ലോ മതപഠനശാലകളിലെ തീവ്രവാദപരിശീലനം മാത്രം വിദ്യാഭ്യാസയോഗ്യതയായി കൊണ്ടുനടക്കുന്ന പലരുടെയും ലക്ഷ്യം.

തങ്ങൾ രൂപീകരിക്കുന്ന സർക്കാരിൽ സ്ത്രീകളെ ഉൾപ്പെടുത്തുമെന്ന് ഒരു താലിബാൻ വക്താവ് മുന്പു പറഞ്ഞിരുന്നു. പക്ഷേ ഉണ്ടായ അനുഭവം എന്താണ്? അവകാശങ്ങൾ ഹനിക്കരുത് എന്നാവശ്യപ്പെട്ടു കഴിഞ്ഞദിവസം ഒരുകൂട്ടം സ്ത്രീകൾ നടത്തിയ പ്രകടനം താലിബാൻ ഭീകരർ ക്രൂരമായി അടിച്ചമർത്തി. സ്ത്രീകൾക്കു നേരേ കണ്ണീർവാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.

താലിബാൻ ഭരണം പിടിക്കുന്നു എന്നറിഞ്ഞയുടൻ അഫ്ഗാനിസ്ഥാനിൽനിന്ന് എങ്ങനെയും രക്ഷപ്പെടാൻ കാബൂൾ വിമാനത്താവളത്തിൽ തിങ്ങിക്കൂടിയ സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ടനിര ലോകം കണ്ടതാണ്. തങ്ങളുടെ ജീവനും സ്വത്തും മാനവും താലിബാൻ ഭരണത്തിൽ സംരക്ഷിക്കപ്പെടാൻ പോകുന്നില്ലെന്ന് അവർ ഭയക്കുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാൻ വാഴ്ച വലിയൊരു അഭയാർഥി പ്രവാഹത്തിനു വഴിതുറക്കുമോയെന്ന ആശങ്കയിലാണു ലോകം.

മുന്പൊക്കെ അഭയാർഥികളെ രണ്ടു കൈയുംനീട്ടി സ്വീകരിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ അതിനു മടിക്കുന്നു. പാലുകൊടുത്ത കൈയ്ക്കു തന്നെ കൊത്തിയ ദുരനുഭവങ്ങൾ അവർക്കു ധാരാളമുണ്ടായി. ഫ്രാൻസും ജർമനിയുമൊക്കെ അതനുഭവിച്ച രാജ്യങ്ങളാണ്. താലിബാനെ വാഴ്ത്തുന്നവരുടെ തനിനിറവും എല്ലാവരുമിപ്പോൾ തിരിച്ചറിയുന്നു. മാനവികാശയങ്ങളും പൗരസ്വാതന്ത്ര്യവും സ്ത്രീ-പുരുഷസമത്വവും ജനാധിപത്യാവകാശങ്ങളും മാനിക്കുന്നവർ താലിബാനിസത്തിന്‍റെ മുന്നേറ്റം കണ്ടു പകച്ചുനിൽക്കുന്നു എന്നതാണു യാഥാർഥ്യം.