അഗതികളുടെ കഞ്ഞിയിൽ മണ്ണിടുന്നതു മഹാക്രൂരത
ഭരണനേതൃത്വത്തിന്‍റെ അറിവോടെയാണെങ്കിലും അതല്ല പാവങ്ങളുടെ നൊന്പരമറിയാത്ത ഉദ്യോഗസ്ഥ പ്രമുഖരുടെ തന്നിഷ്ടംകൊണ്ടാണെങ്കിലും അഗതികളുടെ കഞ്ഞിയിൽ മണ്ണിടുന്ന ഉത്തരവ് തിരുത്തി, അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ ക്ഷേമപെൻഷനുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ തയാറാകണം.

അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കു ക്ഷേമപെൻഷന് അർഹതയില്ലെന്ന സംസ്ഥാന ധനകാര്യവകുപ്പിന്‍റെ ഉത്തരവ് തികഞ്ഞ നീതിനിഷേധവും പാവങ്ങളെ ചേർത്തുപിടിക്കുന്നു എന്ന് അവകാശപ്പെടുന്ന സർക്കാരിന്‍റെ നയത്തിനു കടകവിരുദ്ധവുമാണ്. സർക്കാർ നിങ്ങളോടൊപ്പമുണ്ട് എന്ന മുദ്രാവാക്യം ഉയർത്തിയാണ് എൽഡിഎഫ് വീണ്ടും തെരഞ്ഞെടുപ്പ് ജയിച്ചതും രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതും. അത്തരമൊരു സർക്കാർ സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗമായ അഗതിമന്ദിര അന്തേവാസികളുടെ ക്ഷേമപെൻഷൻ നിർത്തലാക്കുന്നത് ഏതു തത്വശാസ്ത്രത്തിന്‍റെ അല്ലെങ്കിൽ പ്രത്യയശാസ്ത്രത്തിന്‍റെ പേരിലാണ്? ""സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'' എന്നു വയലാർ രാമവർമ പാടിയിട്ടുണ്ട്. ഭരണനേതൃത്വത്തിന്‍റെ അറിവോടെയാണെങ്കിലും അതല്ല പാവങ്ങളുടെ നൊന്പരമറിയാത്ത ഉദ്യോഗസ്ഥ പ്രമുഖരുടെ തന്നിഷ്ടംകൊണ്ടാണെങ്കിലും അഗതികളുടെ കഞ്ഞിയിൽ മണ്ണിടുന്ന ഉത്തരവ് തിരുത്തി, അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ ക്ഷേമപെൻഷനുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ തയാറാകണം.

2016 ജനുവരി 30-ന് സാമൂഹ്യനീതിവകുപ്പ് ഇറക്കിയ ഉത്തരവുപ്രകാരം അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഏതെങ്കിലും ക്ഷേമപെൻഷന് അർഹതയുണ്ടായിരുന്നു. ഇതിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് അനാഥ/അഗതി/വൃദ്ധമന്ദിരങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്കു സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയില്ലെന്നു ധനവകുപ്പ് ജോയിന്‍റ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. ഇതു നടപ്പായാൽ വൃദ്ധരും അംഗപരിമിതിയുള്ളവരും ഭിന്നശേഷിക്കാരുമായ പതിനായിരക്കണക്കിനുപേർക്കു പെൻഷൻ നിഷേധിക്കപ്പെടും. കണ്ണിൽച്ചോരയില്ലാത്ത ഈ നടപടി സർക്കാരിന്‍റെ ചെലവുചുരുക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഭരണതലത്തിലെ എന്തെല്ലാം ദുർച്ചെലവുകൾ ആദ്യംതന്നെ ഒഴിവാക്കാനുണ്ട്. പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചല്ല അതു ചെയ്യേണ്ടത്. വിവിധ ക്ഷേമപെൻഷനുകൾ വീട്ടിൽ കൊണ്ടുചെന്നുപോലും നൽകുന്നതിനിടെയാണ് ആരോരുമില്ലാത്തവരോട് ഈ പാതകമെന്നു ചൂണ്ടിക്കാട്ടേണ്ടതുണ്ട്. സർക്കാർ നയങ്ങളെ അട്ടിമറിക്കാനാണു നിക്ഷിപ്ത താത്പര്യക്കാരായ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെങ്കിൽ അവരെ നിലയ്ക്കുനിർത്തുകതന്നെ വേണം.

അന്തേവാസികൾ അഗതിമന്ദിരങ്ങളുടെ പൂർണസംരക്ഷണത്തിലാണെന്നും അർഹതയുള്ള അഗതിമന്ദിരങ്ങൾക്കു സർക്കാർ സഹായം നൽകുന്നുണ്ടെന്നുമാണു നീതിനിഷേധത്തിനുള്ള ന്യായീകരണം. ഓരോ അഗതിമന്ദിരവും എങ്ങനെയാണു നടന്നുപോകുന്നതെന്ന് ഉത്തരവിറക്കിയവർ അന്വേഷിച്ചിട്ടുണ്ടാവില്ല. 2014-നു ശേഷം രജിസ്റ്റർ ചെയ്ത അഞ്ഞൂറിലധികം അഗതിമന്ദിരങ്ങൾക്കു സർക്കാർ ഗ്രാന്‍റ് നൽകുന്നില്ല എന്നതാണു വസ്തുത. ഗ്രാന്‍റ് കിട്ടുന്ന സ്ഥാപനങ്ങളിൽ ഒരാൾക്ക് 1100 രൂപ വീതമാണു ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് 1100 രൂപകൊണ്ട് ഒരാളുടെ ഒരുമാസത്തെ ചെലവ് എങ്ങനെ കഴിയും‍? വൃദ്ധസദനങ്ങൾക്കു കഴിഞ്ഞവർഷം ചെലവഴിച്ച തുകയുടെ 40 ശതമാനം മാത്രമേ സാമൂഹ്യനീതിവകുപ്പിന്‍റെ സോഷ്യൽ ഓഡിറ്റിനുശേഷം വിതരണം ചെയ്തിട്ടുള്ളൂ. ജീവകാരുണ്യപ്രവർത്തനത്തിന്‍റെ ഭാഗമായാണ് അഗതിമന്ദിരങ്ങളും വൃദ്ധസദനങ്ങളുമൊക്കെ മതപ്രസ്ഥാനങ്ങളും മറ്റു സന്നദ്ധസേവകരും നടത്തുന്നത്. നടത്തിപ്പുകാരുടെ ത്യാഗമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടും ഉദാരമതികളിൽ നിന്നു ലഭിക്കുന്ന സംഭാവനകൾകൊണ്ടും മറ്റുമാണ് ഇത്തരം സ്ഥാപനങ്ങൾ നടന്നുപോകുന്നത്. സ്ഥാപന നടത്തിപ്പ് അസാധ്യമാക്കുന്ന വിധത്തിൽ തീരുമാനങ്ങളെടുക്കുന്ന അധികാരികളുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിവരും.

ഈ കോവിഡ് കാലത്ത് അന്തേവാസികളുടെ ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ ക്ലേശിച്ച അനേകം അഗതിമന്ദിരങ്ങളുണ്ട്. സർക്കാരിൽനിന്നു ലഭിച്ചുവന്ന തുച്ഛമായ സഹായംപോലും നിർത്തലാക്കി അവ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടായാൽ അന്തേവാസികൾ തെരുവിലേക്കു വലിച്ചെറിയപ്പെടുകയാവും ഫലം. സർക്കാർ നടത്തുന്ന പല അഗതിമന്ദിരങ്ങളുടെയും ശോചനീയസ്ഥിതി എല്ലാവർക്കും അറിവുള്ളതാണ്. ക്ഷേമരാഷ്‌ട്ര സങ്കല്പത്തിൽ സർക്കാരിന്‍റെ ചുമതലയാണു പൗരന്മാരുടെ സംരക്ഷണം. വികസിത ജനാധിപത്യരാജ്യങ്ങളിൽ ആ ചുമതല ഭംഗിയായി നിർവഹിക്കുന്നുമുണ്ട്. അവിടങ്ങളിലെ വൃദ്ധജനങ്ങൾക്കും ആരെങ്കിലും അഗതികളോ അനാഥരോ ആയിട്ടുണ്ടെങ്കിൽ അവർക്കും സംരക്ഷണം ഉറപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ സർക്കാർതലത്തിൽ നടപ്പാക്കുന്നു. ഇന്ത്യയിൽ അതല്ല സ്ഥിതി. സർക്കാരിലോ സംഘടിതമേഖലയിലോ ജോലിചെയ്തിട്ടില്ലാത്ത വൃദ്ധജനങ്ങൾക്കൊന്നും ഇവിടെ പെൻഷനില്ല. ജീവിതകാലം മുഴുവൻ അധ്വാനിച്ചശേഷം മക്കൾക്കുപോലും വേണ്ടാതെ വലിയ ദുരിതത്തിൽ കഴിയുന്ന വയോജനങ്ങൾ ധാരാളം. ഇവർക്കും മറ്റ് അഗതികൾക്കുമുള്ള ക്ഷേമപെൻഷൻ എന്തുകാരണം കൊണ്ടായാലും പിൻവലിക്കുന്നതു മഹാക്രൂരതയാണ്. മാനുഷികഭാവങ്ങളും കരുണാർദ്ര ഹൃദയവുമില്ലാത്ത വെറും യന്ത്രങ്ങളാണു ഭരണസംവിധാനത്തിലുള്ളതെങ്കിൽ പൗരന്‍റെ ഗതികേട് എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ.