Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കർണാടകയിലെ രാഷ്ട്രീയനാടകങ്ങൾ
പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്റെ അനുയായികളിലൊരാളാണ് എന്നതിൽ യെദിയൂരപ്പയ്ക്ക് ആശ്വസിക്കാം. കർണാടകയിൽ ബിജെപിയിലെ ഗ്രൂപ്പുവഴക്കുകൾക്കോ രാഷ്ട്രീയ നീക്കങ്ങൾക്കോ ഇതുകൊണ്ടു ശമനമായെന്ന് ആരും കരുതേണ്ടതില്ല എന്നർഥം.
നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടകത്തിൽ ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ബസവരാജ് ബൊമ്മെ പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തിരിക്കുകയാണ്. ബിജെപി മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിനിടെയായിരുന്നു യെദിയൂരപ്പയുടെ രാജിപ്രഖ്യാപനം. കസേര കൈവിടാതിരിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചുനോക്കിയതാണ്. പക്ഷേ, ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ കൈവിട്ടു. പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്റെ അനുയായികളിലൊരാളാണ് എന്നതിൽ യെദിയൂരപ്പയ്ക്ക് ആശ്വസിക്കാം. എന്നാൽ, പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകനായ ബസവരാജിന്റെ ഇനിയുള്ള സമീപനങ്ങൾ പഴയതുപോലെ ആകണമെന്നില്ല. തന്റെ കസേരയുറപ്പിക്കാൻ അദ്ദേഹവും വേണ്ടവിധം പരിശ്രമിക്കുമെന്ന് അനുമാനിക്കണം. കർണാടകയിൽ ബിജെപിയിലെ ഗ്രൂപ്പുവഴക്കുകൾക്കോ രാഷ്ട്രീയ നീക്കങ്ങൾക്കോ ഇതുകൊണ്ടു ശമനമായെന്ന് ആരും കരുതേണ്ടതില്ല എന്നർഥം.
2018-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ കക്ഷിയായെങ്കിലും അപ്രതീക്ഷിതമായ നീക്കത്തിലൂടെ കോൺഗ്രസും ജെഡിഎസും ധാരണയിലെത്തി അധികാരത്തിലേറുകയായിരുന്നു. അവസരങ്ങളുടെ കലയായ രാഷ്ട്രീയത്തിലെ ചതുരുപായങ്ങളും പയറ്റിയാണു ബിജെപി രണ്ടു വർഷം മുന്‍പ് കർണാടക ഭരണം പിടിച്ചെടുത്തതും യെദിയൂരപ്പയെ മുഖ്യമന്ത്രിയായി വാഴിച്ചതും. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജനതാദൾ മന്ത്രിസഭയെ ‘ഓപ്പറേഷൻ താമര’ എന്നു പേരിട്ട കുതിരക്കച്ചവടത്തിലൂടെ താഴെയിറക്കിയത് കേന്ദ്ര ഭരണത്തിന്റെ പിൻബലവും പണബലവും ഉപയോഗിച്ചായിരുന്നു. പണവും പദവികളും ഓഫർ ചെയ്ത് കോൺഗ്രസിൽനിന്ന് എംഎൽഎമാരെ ചാക്കിട്ടുപിടിക്കുകയും ചിലരെ രാജിവയ്പിക്കുകയും ചെയ്ത് കുമാരസ്വാമി മന്ത്രിസഭയുടെ ഭൂരിപക്ഷം ഇല്ലാതാക്കി. ‘ഓപ്പറേഷൻ താമര’ വിജയിപ്പിക്കുന്നതിൽ ഇസ്രേലി ചാര സോഫ്റ്റ്വേർ പെഗാസസും ഉപയോഗിച്ചതായി കഴിഞ്ഞദിവസം വാർത്ത വന്നിരുന്നു. 2019 ജൂലൈയിൽ കുമാരസ്വാമി മന്ത്രിസഭ നിയമസഭയിലെ വിശ്വാസവോട്ടിൽ പരാജയപ്പെട്ട് അധികാരത്തിൽനിന്നു പുറത്തായി. ബിജെപിയുടെ കുതന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ച യെദിയൂരപ്പ മുഖ്യമന്ത്രിയുമായി. രാഷ്ട്രീയ ധാർമികതയുടെ തത്വങ്ങളൊന്നും പ്രശ്നമല്ലാതിരുന്ന യെദിയൂരപ്പയുടെ സർക്കാരിനെതിരേ അഴിമതി ആരോപണങ്ങൾ പലതുയർന്നെങ്കിലും അദ്ദേഹമതു ഗൗനിച്ചില്ല. ഇപ്പോൾ യെദിയൂരപ്പയുടെ പുറത്താകലിൽ സങ്കടപ്പെടുന്നവർ കുറവായിരിക്കും.
നാലു തവണ കർണാടക മുഖ്യമന്ത്രിയായ യെദിയൂരപ്പയ്ക്ക് ഒരു തവണപോലും കാലാവധി തികയ്ക്കാനായില്ല എന്നതു ചൂണ്ടിക്കാട്ടേണ്ടതുണ്ട്. 2007-ൽ എട്ടു ദിവസവും 2018-ൽ ആറു ദിവസവും മാത്രമാണ് ഈ ലിംഗായത്ത് സമുദായ നേതാവ് മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത്. 2008-ൽ മൂന്നു വർഷം ഭരിക്കാനായി. ക്ലാർക്ക് ഉദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ യെദിയൂരപ്പ അധികാരവും രാഷ്ട്രീയവും മികച്ച ധനസന്പാദന മാർഗമാണെന്നു കരുതുന്നവരുടെ കൂട്ടത്തിലായിരുന്നു. അനധികൃത ഇരുന്പയിര് ഖനനത്തെക്കുറിച്ചുള്ള ആരോപണം ലോകായുക്ത ശരിവച്ചപ്പോൾ ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ബിജെപിയിൽനിന്നു പുറത്തുപോയി യെദിയൂരപ്പ രൂപവത്കരിച്ച കെജിപി എന്ന പാർട്ടി 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റിൽ ജയിക്കുകയും 30 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അന്നു ബിജെപി കോൺഗ്രസിനും ജനതാദളിനും പിന്നിൽ മൂന്നാംസ്ഥാനത്തായി. യെദിയൂരപ്പയുടെ സ്വാധീനം തിരിച്ചറിഞ്ഞ ബിജെപി ദക്ഷിണേന്ത്യയിൽ തങ്ങൾക്കു ഭരണസാധ്യതയുള്ള ഏക സംസ്ഥാനത്തെ ഭരണം പിടിക്കാൻ അദ്ദേഹത്തെ പാർട്ടിയിലേക്കു തിരിച്ചെടുത്തു. അഴിമതിക്കേസിൽ ജയിലിൽ കിടക്കേണ്ടിവന്നതൊന്നും അവർ പ്രശ്നമാക്കിയില്ല. പക്ഷേ, പാർട്ടിയിലെ അധികാര വടംവലി ഇപ്പോൾ യെദിയൂരപ്പ എന്ന അതികായനെയും വീഴ്ത്തി.
പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ യെദിയൂരപ്പയുടെ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ജനതാദളിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ബസവരാജ് 2008-ലാണു ബിജെപിയിൽ ചേർന്നത്. ജാതി സമവാക്യങ്ങൾ കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഒരു ഘടകമാണ്. പ്രബലമായ ലിംഗായത്ത് സമുദായത്തിൽപ്പെട്ടയാളാണു ബൊമ്മെയും. രണ്ടുവർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു ജയിക്കാൻ യെദിയൂരപ്പയേക്കാൾ മെച്ചപ്പെട്ട പ്രതിച്ഛായയുള്ള ഒരു നേതാവ് വേണമെന്നു ബിജെപി കേന്ദ്രനേതൃത്വം കരുതുന്നുണ്ടാവണം. അഴിമതിയും വികസന പ്രശ്നങ്ങളും ജനങ്ങൾക്കിടയിൽ കർണാടക സർക്കാരിന്റ പ്രതിച്ഛായ മോശമാക്കിയിരുന്നു. കർണാടക മുഖ്യമന്ത്രിയായിരുന്ന എസ്.ആർ. ബൊമ്മെയെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്‍കാതെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുണ്ടായ കേസിലെ സുപ്രീംകോടതി വിധി പിന്നീടു രാഷ്ട്രീയ സദാചാര പാലനത്തിനുള്ള മാർഗരേഖകളിലൊന്നായി മാറിയിട്ടുണ്ട്. പക്ഷേ വൃത്തികെട്ട രാഷ്ട്രീയക്കളികൾ പലതും പിന്നീടും കർണാടകത്തിനു കാണേണ്ടിവന്നു. ഇപ്പോഴത്തെ ഭരണമാറ്റവും അക്കാര്യത്തിൽ എന്തെങ്കിലും ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് ആരും കരുതുന്നില്ല.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top