ഓൺലൈൻ ചതിക്കുഴികളും ജാഗ്രതയുടെ കുറവും
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളിൽനിന്നു മുതിർന്നവരെയും ഓൺലൈൻ ഗെയിം ചതിക്കുഴികളിൽ നിന്നു കൗമാരക്കാരെയും രക്ഷിക്കാൻ ആവശ്യമായ പ്രതിരോധ കവചങ്ങൾ ഒരുക്കാനും ആവശ്യമെങ്കിൽ നിയമനിർമാണം നടത്താനും അധികൃതർ മുന്പോട്ടുവരണം.

കോവിഡ് കാല ജീവിതത്തിന്‍റെ അവി‍ഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഓൺലൈൻ പ്രവർത്തനങ്ങൾ. പഠനം മുതൽ ബാങ്കിംഗും ഷോപ്പിംഗും വരെയുള്ള സകല പ്രവർത്തനങ്ങളും ഓൺലൈനിലൂടെ നടത്തുന്ന കാലം. ഇതിന്‍റെ സൗകര്യങ്ങൾ പോലെ ദൂഷ്യവശങ്ങളും സമൂഹം ഇപ്പോൾ കൂടുതലായി മനസിലാക്കിവരികയാണ്. കുട്ടികളുടെ ഓൺലൈൻ പഠനത്തെക്കുറിച്ച് ഒരു വർഷം മുന്പുണ്ടായിരുന്ന ആവേശമൊന്നും ഇപ്പോൾ പലർക്കുമില്ല. ഓൺലൈൻ പഠനരീതികൾ ചില കുട്ടികളെയെങ്കിലും തെറ്റായ വഴികളിലേക്കു നയിക്കുന്നുണ്ടോ എന്ന ആശങ്ക പലരും ഉന്നയിക്കുന്നു. വയോജനങ്ങൾ ഒഴികെ മിക്ക ആളുകളുടെയും ബാങ്കിംഗ് പ്രവർത്തനങ്ങൾ ഭൂരിഭാഗവും ഇപ്പോൾ ഓൺലൈൻ വഴിയാണെന്നു പറയാം. എന്നാൽ, അതനുസരിച്ച് ഓൺലൈൻ തട്ടിപ്പ് വാർത്തകളും കൂടിരുന്നു. ഓൺലൈൻ ഷോപ്പിംഗിൽ കബളിപ്പിക്കലുകൾക്ക് ഇരയാവുന്നവരും നിരവധി. ഇവരിൽ കേസിനു പോകുന്നവർ ന്യൂനപക്ഷമാണ്. അതുകൊണ്ടു പൊതുജനശ്രദ്ധയിൽ വരാത്ത ധാരാളം തട്ടിപ്പുകളും ഈ രംഗത്തു നടന്നിട്ടുണ്ടെന്നു കരുതണം. വേണ്ടത്ര ജാഗ്രത ഉണ്ടെങ്കിൽ ഇത്തരം തട്ടിപ്പുകൾ പലതും ഒഴിവാക്കാൻ കഴിയുമെന്നതാണു യാഥാർഥ്യം.

ഓൺലൈൻ പണം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു പോലീസ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്‍റർനെറ്റ് മുഖേനയുള്ള വ്യാപാരം വർധിച്ചുവരുന്നതിനൊപ്പം പലവിധത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാവുന്നവരുടെ എണ്ണവും കൂടുന്നു. പണം നഷ്ടപ്പെട്ട 95 ശതമാനം കേസുകളിലും ഉപഭോക്താക്കളുടെ അശ്രദ്ധ കാരണമാണ് അതു സംഭവിച്ചിരിക്കുന്നതെന്നാണു പോലീസ് ചൂണ്ടിക്കാട്ടുന്നത്. ആധാർ കാർഡ് ലിങ്ക് ചെയ്യണം, സിം കാർഡിന്‍റെയോ എടിഎം കാർഡിന്‍റെയോ സർവീസോ മറ്റു ബാങ്കിംഗ് സർവീസുകളോ ബ്ലോക്കായി എന്നൊക്കെ സന്ദേശങ്ങളയച്ചു തെറ്റിദ്ധരിപ്പിച്ച്, സഹായിക്കാൻ വരുന്നവരെന്നെ വ്യാജേനയാണു തട്ടിപ്പുകാർ ചതിക്കുഴി ഒരുക്കുന്നത്. എന്നെ കബളിപ്പിക്കൂ എന്ന മട്ടിലാണല്ലോ പലപ്പോഴും മലയാളികൾ നിൽക്കുന്നത്. വിദ്യാസമ്പന്നരും ചിലപ്പോൾ തട്ടിപ്പുകാരുടെ കുതന്ത്രങ്ങളിൽ പെട്ടുപോകും. ഡോക്ടർമാരും എൻജിനിയർമാരും കോളജ് അധ്യാപകരുമാക്കെ ഓൺലൈൻ തട്ടിപ്പിനിരയായിട്ടുണ്ട്. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിന്‍റെ മറവിൽ നടന്ന തട്ടിപ്പിൽ ഒരു ബാങ്ക് മാനേജർക്കു നഷ്ടമായതു മുക്കാൽക്കോടി രൂപയാണ്. സ്ക്രാച്ച് ആൻഡ് വിന്നിൽ ലോട്ടറി അടിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ പണം തട്ടിയത്.

ചിലതരം മെസേജുകൾ തട്ടിപ്പു നടത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത്തരം മെസേജുകളോടു പ്രതികരിക്കരുതെന്നും പോലീസ് ഉപദേശിക്കുന്നു. അക്കൗണ്ട് മരവിപ്പിക്കൽ പോലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സാധിക്കാതെവരും എന്നതിനാൽ ബാങ്ക് അവധി ദിവസങ്ങളിലാണു ഓൺലൈൻ പണം തട്ടിപ്പുകൾ കൂടുതലായുണ്ടാകുന്നത് എന്ന നിരീക്ഷണവുമുണ്ട്. വിവിധ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യിക്കുകയും അതുവഴി ചെറിയ തുക ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് അക്കൗണ്ട് വിവരങ്ങൾ മനസിലാക്കി വൻ തുക കവർന്നെടുക്കുകയും ചെയ്യുന്ന തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് ബിഎസ്എൻഎൽ അറിയിക്കുന്നു. ഉറപ്പില്ലാത്ത എസ്എംഎസ്- ഫോൺ വിളി സന്ദേശങ്ങൾ ഉപഭോക്താക്കൾ അവഗണിക്കണമെന്നും വ്യാജസന്ദേശങ്ങളിൽ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബിഎസ്എൻഎൽ അധികൃതർ ഓർമിപ്പിക്കുന്നുണ്ട്. മൊബൈൽ കന്പനികളുടെ അംഗീകൃത കസ്റ്റമർ നന്പരുകളിലേക്കു വിളിച്ചാൽ പല സംശയങ്ങളും ദൂരീകരിക്കാനും പല തട്ടിപ്പുകളും ഒഴിവാക്കാനും സാധിക്കും. എന്നാൽ, അസൗകര്യങ്ങളെ പഴിപറഞ്ഞ് പലരും തട്ടിപ്പിനു തലവച്ചുകൊടുക്കുന്നു.

കുട്ടികളുടെ ഓൺലൈൻ ഗെയിമുകൾ വലിയൊരു ചതിക്കുഴിയാണ്. രണ്ടു തരത്തിലാണ് ഇതിലൂടെ അപകടം. കുട്ടികളെ ഗെയിമുകൾക്ക് അടിമകളാക്കി പഠനത്തിൽ നിന്ന് അവരുടെ ശ്രദ്ധ തിരിക്കുന്നു എന്നത് ഒന്നാമത്തെ കാര്യം. പലർക്കും വൻതോതിൽ പണവും നഷ്ടമാകുന്നു എന്നതു രണ്ടാമത്തെ ദൂഷ്യം. ഓൺലൈൻ ഗെയിംഭ്രമം കുട്ടികളെ ആത്മഹത്യയിലേക്കുവരെ തള്ളിവിട്ട സംഭവങ്ങൾ അടുത്തകാലത്തും കേരളത്തിലുണ്ടായിട്ടുണ്ട്. കൗമാരക്കാരെ അടിമകളാക്കുന്ന ഒരു ഡസനോളം ഓൺലൈൻ ഗെയിമുകൾ ഇപ്പോൾ പ്രചാരത്തിലുണ്ടെന്നു വിദഗ്ധർ പറയുന്നു. ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാൻ രാജ്യത്തു ഫലപ്രദമായ നിയമമില്ലാത്തത് ഇതിനെതിരേയുള്ള നീക്കങ്ങൾക്കു തടസം സൃഷ്ടിക്കുന്നുണ്ട്. ബോധവത്കരണവും ജാഗ്രതയുമാണ് ഇത്തരം തട്ടിപ്പുകൾ തടയാനുള്ള ലളിതമായ മാർഗം. ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളിൽനിന്നു മുതിർന്നവരെയും ഓൺലൈൻ ഗെയിം ചതിക്കുഴികളിൽ നിന്നു കൗമാരക്കാരെയും രക്ഷിക്കാൻ ആവശ്യമായ പ്രതിരോധ കവചങ്ങൾ ഒരുക്കാനും ആവശ്യമെങ്കിൽ നിയമനിർമാണം നടത്താനും അധികൃതർ മുന്പോട്ടുവരണം.