ചാരിറ്റി ഫണ്ട് പിരിവിനു മേൽനോട്ടം വരുമ്പോൾ
ജനകീയ ഫണ്ടുപിരിവുകളിൽ തികഞ്ഞ സുതാര്യത ഉണ്ടാകണം. അതിനായി സർക്കാരിന്‍റെയും പോലീസിന്‍റെയും കർശനമായ നിരീക്ഷണവും ഇടപെടലും ഉണ്ടാകണമെന്നു ഹൈക്കോടതി പറയുന്നു. എന്നാൽ, അതെത്രമാത്രം ആകാമെന്ന് ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്.

ചികിത്സാച്ചെലവിനടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി നടത്തുന്ന ജനകീയഫണ്ട് പിരിവുകൾക്കു (ക്രൗഡ് ഫണ്ടിംഗ്) സർക്കാർ നിയന്ത്രണം വേണമെന്ന ഹൈക്കോടതി നിർദേശം ഗൗരവമായി പരിഗണിക്കപ്പെടണം. ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ പേരിൽ ആർക്കും എപ്പോഴും ആരുടെ പേരിലും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്നാണു ഹൈക്കോടതി നിരീക്ഷണം. അന്യന്‍റെ വേദനയും ദുഃഖവും സ്വന്തം വേദനയും ദുഃഖവുമായി കരുതി സഹായിക്കാൻ വെന്പുന്ന കരുണാർദ്ര ഹൃദയമുള്ളവരാണ് യഥാർഥ ജീവകാരുണ്യ പ്രവർത്തകർ. ഇത്തരം സുമനസുകളുടെ സേവനപ്രവർത്തനങ്ങൾ കേരളത്തിൽത്തന്നെ ഒട്ടേറെപ്പേരെ മരണക്കിടക്കയിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരികയും മറ്റു പലർക്കും ജീവിതത്തിനു താങ്ങാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിസ്വാർഥ സേവകരെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല.

എന്നാൽ, ജീവകാരുണ്യ പ്രവർത്തനത്തിൽ പബ്ലിസിറ്റിയുടെയും കച്ചവടത്തിന്‍റെയും തട്ടിപ്പിന്‍റെയും സാധ്യത കണ്ടിറങ്ങിയ കാപട്യക്കാരുമുണ്ട് എന്ന യാഥാർഥ്യവും അംഗീകരിക്കേണ്ടിവരുന്നു. ഇത്തരക്കാരുടെ പ്രവർത്തനങ്ങളാണു ജനകീയഫണ്ട് പിരിവുകൾക്കു നിയന്ത്രണം ആവശ്യമില്ലേയെന്നു ചിന്തിക്കാൻ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്.

ചില ഗുരുതര രോഗങ്ങളും അപൂർവരോഗങ്ങളും പിടിപെട്ടാൽ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വേണ്ടിവരുന്ന ചെലവ് സാധാരണക്കാർക്കു താങ്ങാൻ പറ്റാത്തവിധം അതിഭീമമാണ് ഇന്ന്. ഹൃദയം മാറ്റിവയ്ക്കൽ, വൃക്ക മാറ്റിവയ്ക്കൽ, കരൾ മാറ്റിവയ്ക്കൽ തുടങ്ങിയവ ആവശ്യമായി വരുന്പോൾ പരിമിത വരുമാനക്കാർ വലിയ പ്രതിസന്ധിയിലാകും. സർക്കാർ ആശുപത്രികളിൽ ചിലപ്പോൾ ഇതിനുള്ള സൗകര്യം കണ്ടെന്നുവരില്ല, അല്ലെങ്കിൽ ഊഴത്തിനായി ദീർഘനാൾ കാത്തിരിക്കേണ്ടിവരും. അപ്പോൾ വിദഗ്ധ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ തരമില്ല. ചികിത്സച്ചെലവ് കണ്ടെത്താൻ കിടപ്പാടം വിൽക്കാൻപോലും പലരും നിർബന്ധിതരാകുന്നു. അതിനും കഴിയാതെ മരണത്തിനു കീഴടങ്ങേണ്ടിവന്നിട്ടുള്ളവരും നിരവധി. ഈ പശ്ചാത്തലത്തിലാണു മുൻ യുഡിഎഫ് സർക്കാർ കാരുണ്യ ചികിത്സാപദ്ധതി ആവിഷ്കരിച്ചത്. പാവപ്പെട്ട ആയിരക്കണക്കിനു രോഗികൾക്ക് ഈ പദ്ധതി വലിയ സഹായമായി. അതോടൊപ്പം, ആശുപത്രിച്ചെലവിനു പണം കണ്ടെത്താനാവാതെ വിഷമിച്ചവർക്കായി ജനകീയ സഹകരണത്തോടെ ഫണ്ടുപിരിവ് നടത്തി ചികിത്സ സാധ്യമാക്കിയ ചില "നല്ല സമറായക്കാരുടെ' മാതൃകയ്ക്കു കേരളത്തിൽ വലിയ സ്വീകാര്യതയും ലഭിച്ചു.

ഏതു നല്ല സംരംഭത്തിലും തട്ടിപ്പിന്‍റെ സാധ്യത കണ്ടെത്താൻ വിരുതുള്ളവർ എല്ലായിടത്തുമുണ്ട്. ചികിത്സയ്ക്കുവേണ്ടിയുള്ള ജനകീയ ഫണ്ടുപിരിവ് ചിലർ തട്ടിപ്പിനുള്ള ഉപാധികളാക്കി മാറ്റുന്നു എന്ന ആക്ഷേപം ഇപ്പോൾ പലയിടത്തുനിന്നും ഉയർന്നുവരുന്നുണ്ട്. മൂന്നരവയസുകാരിക്കു ചികിത്സാ സഹായം സ്വരൂപിക്കാനെന്ന പേരിൽ ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ അമ്മയും മകളും കൊച്ചിയിൽ പിടിയിലായതു കഴിഞ്ഞ ദിവസമാണ്. ചികിത്സയ്ക്കു പണം ആവശ്യമുള്ള രോഗിയുടെ വിവരങ്ങൾ വീഡിയോ ചിത്രീകരണങ്ങളും മറ്റും നടത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ഇതുകണ്ടു പലരും അതിൽ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്കു പണം അയയ്ക്കും. പല കേസുകളിലും ധാരാളം സംഭാവനകൾ ഇങ്ങനെ വന്നുചേരുന്നുണ്ടെന്നും അതിൽ ചില കേസുകളിൽ രോഗിക്കു പണം നൽകിയ ശേഷം ബാക്കിയുള്ളതു സംഘാടകർ കീശയിലാക്കുന്നു എന്നുമാണ് ആരോപണം. ഇത്തരം ജനകീയഫണ്ടു സമാഹരണത്തിൽ ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ ഏതാനും ദിവസംകൊണ്ട് എത്തുന്പോൾ അതിന്‍റെ ഉറവിടങ്ങളെപ്പറ്റിയും പലർക്കും സംശയമുയരുക സ്വാഭാവികം. കള്ളപ്പണം വെളുപ്പിക്കാനും കുഴൽപ്പണ ഇടപാട് നടത്താനും ജനകീയഫണ്ട് പിരിവ് മറയായി മാറ്റുന്നുണ്ടെങ്കിൽ അന്വേഷണം ആവശ്യമുണ്ട്. നന്മമരങ്ങളെന്നു വാഴ്ത്തപ്പെടുന്ന ആരും സംശയത്തിന്‍റെ നിഴലിലാകരുത്.
ജനകീയ ഫണ്ടുപിരിവുകളിൽ തികഞ്ഞ സുതാര്യത ഉണ്ടാകണം. അതിനായി സർക്കാരിന്‍റെയും പോലീസിന്‍റെയും കർശനമായ നിരീക്ഷണവും ഇടപെടലും ഉണ്ടാകണമെന്നു ഹൈക്കോടതി പറയുന്നു. എന്നാൽ, അതെത്രമാത്രം ആകാമെന്ന് ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. കാരണം, സർക്കാർ സംവിധാനങ്ങളുടെ ചുവപ്പുനാടയിൽ പെട്ടാൽ ഒരുകാര്യം നടക്കുക വളരെ ബുദ്ധിമുട്ടാണെന്ന് അനുഭവങ്ങളിൽനിന്ന് അനുമാനിക്കാൻ കഴിയും. ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ ജനകീയ സമിതികളുണ്ടാക്കി ഫണ്ടിന്‍റെ വരവും പോക്കും സുതാര്യമാക്കുകയാണു കരണീയം. അതേസമയം, ജീവകാരുണ്യ പ്രവർത്തനം ആരും തട്ടിപ്പുകൾക്കു മറയാക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതുമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ വരുന്നതു തീർച്ചയായും മറ്റുള്ളവരെ പ്രചോദിപ്പിക്കും. എന്നാൽ, ഇതിനൊരു മറുവശവുമുണ്ട്. ഒരു കൈ ചെയ്യുന്ന സഹായം മറുകൈ അറിയരുതെന്നാണു പ്രമാണം. ആയിരം രൂപയുടെ സാനിറ്റൈസർ സംഭാവന ചെയ്തശേഷം അതിന്‍റെ ചിത്രം വാർത്തയാക്കുന്നത് ആരെയെങ്കിലും പ്രചോദിപ്പിക്കുമോ എന്നു സംശയമാണ്. സഹായം ചെയ്തവർക്കു പത്രത്തിൽ പടം വരുന്നത് അഭിമാനകരമാണെങ്കിലും സ്വീകരിക്കുന്നവർക്ക് അതു ചിലപ്പോൾ അപമാനകരമാകാം. മറ്റുള്ളവരെ സഹായിക്കാൻ മനഃസ്ഥിതിയുള്ളവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. പക്ഷേ അതാരും മുതലെടുക്കരുത്. ഇനിയും ധാരാളം നന്മമരങ്ങൾ നമുക്കിടയിൽ ഉണ്ടാകട്ടെ. അർഹതപ്പെട്ടവരെ സഹായിക്കുന്നതിൽ അവർ സമൂഹത്തിനു പ്രചോദനമായി മാറുകയും ചെയ്യട്ടെ.