Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരളം തീവ്രവാദികളുടെ കളിക്കളമായി മാറരുത്
കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്നു വിരമിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയിരിക്കുന്നു. തീവ്രവാദത്തിനെതിരേ കേരളം ഇനിയെങ്കിലും കർക്കശ നിലപാട് സ്വീകരിച്ചില്ലെങ്കിൽ പിന്നെ ദുഃഖിക്കാൻപോലും അവസരം ലഭിച്ചെന്നു വരില്ല.
കേരളം കണ്ടില്ലെന്നു നടിക്കുന്ന ചില കാര്യങ്ങളെപ്പറ്റി വിരമിക്കുന്ന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുറന്നുപറഞ്ഞിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണു കേരളം എന്ന വെളിപ്പെടുത്തലാണ് അതിൽ പ്രധാനം. വെളിപ്പെടുത്തൽ എന്നതിനെക്കാൾ സ്ഥിരീകരണം എന്നു പറയുന്നതാവും കൂടുതൽ ശരി. കാരണം കേരളത്തിൽ നടക്കുന്ന പലതും സാമാന്യബുദ്ധികൊണ്ടു വിശകലനം ചെയ്യുന്നവർക്കുപോലും കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു പിടികിട്ടിയിരുന്നു. എന്നാൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പരിഗണനകളാലാവാം ഉത്തരവാദപ്പെട്ട അധികൃതർ അതെല്ലാം നിഷേധിച്ചുവന്നു. കേരളം ഭീകരപ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്നു ഡിജിപി തന്നെ തുറന്നുപറഞ്ഞ സ്ഥിതിക്ക് ഇനി അതേപ്പറ്റി സംശയം വേണ്ട. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം എന്തുകൊണ്ട് ഇത്രനാളും മൂടിവച്ചു എന്ന ചോദ്യമുണ്ട്. അതിന്റെ മറുപടി എന്തായാലും ഇപ്പോഴെങ്കിലും അദ്ദേഹം കാര്യം തുറന്നുപറഞ്ഞത് തീവ്രവാദ വിപത്തിനെതിരേ കൂടുതൽ ജാഗ്രത പാലിക്കാൻ കേരളസമൂഹത്തെ പ്രേരിപ്പിക്കുമെങ്കിൽ നല്ലത്.
കേരളത്തിൽ തീവ്രവാദി സംഘങ്ങളുടെ സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു വിരമിക്കുന്ന ഡിജിപി പറഞ്ഞത്. നിശബ്ദമായാണ് അവയുടെ പ്രവർത്തനം. അതുകൊണ്ട് ആരും സംശയിക്കില്ല. തീവ്രവാദികൾ എന്തുകൊണ്ടു കേരളത്തെ ലക്ഷ്യംവയ്ക്കണം എന്ന ചോദ്യം പ്രസക്തമാണ്. വിദ്യാഭ്യാസമുള്ളവർ കൂടുതലായതിനാലാണു തീവ്രവാദി സംഘങ്ങൾ ഇവിടെ പിടിമുറുക്കുന്നതെന്നു ഡിജിപി അഭിപ്രായപ്പെടുന്നു. ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയ പ്രഫഷണലുകളെ വലയിലാക്കാനാണു തീവ്രവാദികൾ ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും ഉന്നത വിദ്യാഭ്യാസമുള്ളവരും പ്രഫഷണലുകളും ഇങ്ങനെ പോകുന്നതു ഗൗരവമായി കാണണമെന്നും ബെഹ്റ ചൂണ്ടിക്കാട്ടുന്നു. തലവെട്ടി കൊല്ലുന്നതും വെടിവച്ചു കൊല്ലുന്നതും ബോംബെറിഞ്ഞു കൊല്ലുന്നതും മാത്രമാണു ഭീകരപ്രവർത്തനം എന്നു കരുതുന്നവർക്കു കേരളത്തിൽ തീവ്രവാദമില്ലെന്നു തോന്നും. ഇറാക്കിലെയോ സിറിയയിലെയോ അഫ്ഗാനിസ്ഥാനിലെയോപോലെ പ്രാകൃതവേഷത്തിൽ കൈയിൽ തോക്കുമായി നടക്കുന്നവരെ ഇവിടെ കണ്ടെന്നുവരില്ല. മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് "മോഡസ് ഓപ്പറാൻഡി' മാറ്റുന്നവരാണു പുതിയ കാലത്തെ തീവ്രവാദികൾ. പ്രണയം മുതൽ സാന്പത്തിക ഇടപാടുവരെ തീവ്രവാദ ലക്ഷ്യങ്ങൾ നേടാനുള്ള ഉപാധികളാക്കി അവർ മാറ്റുന്നു.
കേരളത്തിൽ തീവ്രവാദ റിക്രൂട്ടിംഗ് നടക്കുന്നതായി അറിഞ്ഞിട്ടും അതു തടയാൻ ഡിജിപി എന്തുകൊണ്ടു നടപടിയെടുത്തില്ല എന്ന ചോദ്യം ന്യായമായും ഉയരും. ആരെങ്കിലും അദ്ദേഹത്തെ വിലക്കിയോ? തീവ്രവാദ വിഷയങ്ങൾ കൈകാര്യംചെയ്യാൻ ചുമതലപ്പെട്ട പോലീസിന്റെ ആഭ്യന്തര സുരക്ഷ, ഇന്റലിജൻസ് വിഭാഗങ്ങളിലെ പ്രധാന തസ്തികകൾ പലതും നിയമനം നടത്താതെ ഒഴിച്ചിട്ടു എന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണം കൊണ്ടുവന്ന സൈബർഡോം അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ല. തീവ്രവാദികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സൈബർ പട്രോളിംഗ് നടത്തുന്നതിൽ സൈബർഡോം വിഭാഗത്തിനു വീഴ്ചകളുണ്ടായെന്നും വിലയിരുത്തലുണ്ട്. കൊല്ലം പത്തനാപുരത്തു തീവ്രവാദികളുടെ താവളത്തിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് പരിശോധന നടത്തിയപ്പോഴാണത്രെ കേരള പോലീസ് വിവരമറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണം ഉയർന്നിട്ടും അദ്ദേഹത്തിനെതിരേ ഒരു നടപടിയുമെടുത്തില്ല എന്നും ആക്ഷേപമുണ്ട്. തീവ്രവാദികളുടെ പിണിയാളുകൾ ഉന്നത തലങ്ങളിലുമുണ്ട് എന്നു സംശയിക്കാനിടയാക്കുന്നതാണ് ഇതെല്ലാം.
പശ്ചിമേഷ്യയിലെ സന്പന്ന രാഷ്ട്രങ്ങളിൽനിന്നുള്ളവരാണു പല ഭീകര സംഘടനകളുടെയും സാമ്പത്തിക സ്രോതസ് എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽനിന്നു ലക്ഷക്കണക്കിനാളുകൾ ഗൾഫ് മേഖലയിൽ ജോലിചെയ്യുന്നുണ്ട്. എന്നാൽ, ഗൾഫിൽനിന്നുള്ള കള്ളക്കടത്ത് കേരളത്തിൽ ഇന്നു വലിയൊരു സമാന്തര ബിസിനസ് പോലെ വളർന്നിരിക്കുന്നു. ഈ കള്ളക്കടത്തിൽ നിന്നുള്ള ലാഭം ഏതു വഴിക്കൊക്കെയാണു പോകുന്നത് എന്നു പോലീസ് അന്വേഷിച്ചിട്ടുണ്ടോ? 1995-ൽ മലപ്പുറത്തു കണ്ടെത്തിയ പൈപ്പ് ബോംബുകൾ, അവിടെ ചില സിനിമ തിയറ്ററുകളിലുണ്ടായ സ്ഫോടനങ്ങൾ, പാനായിക്കുളം-വാഗമൺ സിമി ക്യാന്പുകൾ, കളമശേരി ബസ് കത്തിക്കൽ, തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ സംഭവം, എറണാകുളം കളക്ടറേറ്റിലെ ബോംബ് സ്ഫോടനം, ലൗ ജിഹാദ് സംഭവങ്ങൾ എന്നിവ തുടങ്ങി അഫ്ഗാനിസ്ഥാനിലേക്കുള്ള ഐഎസ് റിക്രൂട്ട്മെന്റ് വരെ നിരവധി കേസുകൾ കേരളത്തിലെ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ട്. പക്ഷേ കണ്ണടച്ച് ഇരുട്ടാക്കാനാണു ഭരണാധികാരികൾ പലരുടെയും ശ്രമം. ആരെയാണ് ഇവർ പേടിക്കുന്നത്? ഡിജിപിയുടെ വെളിപ്പെടുത്തൽ തെറ്റു തിരുത്താനുള്ള വലിയൊരു അവസരമാണു കേരളത്തിനു നൽകിയിരിക്കുന്നത്. തീവ്രവാദത്തിനെതിരേ ഇനിയെങ്കിലും കർക്കശ നിലപാട് സ്വീകരിച്ചില്ലെങ്കിൽ പിന്നെ ദുഃഖിക്കാൻപോലും അവസരം ലഭിച്ചെന്നു വരില്ല.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top