Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജമ്മുവിലെ ഭീകരാക്രമണം നല്കുന്ന മുന്നറിയിപ്പ്
ഇന്ത്യയില്‍ എവിടെയും ആക്രമണം നടത്താന്‍ തങ്ങള്‍ക്കു കഴിയുമെന്നു കാട്ടി ഭീതി പരത്തുകയാവാം ആക്രമണം നടത്തിയവരുടെ ലക്ഷ്യം. ദേശസുരക്ഷയ്ക്കു ഭീഷണിയായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്നുറപ്പുവരുത്തുന്ന കർക്കശ നടപടികൾ സർക്കാർ സ്വീകരിക്കണം.
ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ സ്റ്റേഷനുനേരേ ഞായറാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണം രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷയിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണു വിരല്‍ചൂണ്ടുന്നത്. അതിര്‍ത്തിയില്‍നിന്നു ഭീകരരുടെ നുഴഞ്ഞുകയറ്റം അസാധാരണമല്ലാത്ത ജമ്മു- കാഷ്മീര്പോലെ സൈനിക നിരീക്ഷണമുള്ള ഒരു മേഖലയില്‍ ഏറെ പ്രതിരോധ സംവിധാനങ്ങളുള്ള ഒരു വ്യോമസേനാ കേന്ദ്രത്തിനുനേര്‍ക്ക് ആക്രമണം നടത്താന്‍ ഭീകരർ തുനിഞ്ഞുവെന്നത് ഒട്ടും ലാഘവത്തോടെ കാണാവുന്ന കാര്യമല്ല. രണ്ടുപേര്‍ക്കു പരിക്കേറ്റതേ ഉള്ളൂഎന്നതുകൊണ്ട് ഈ ആക്രമണത്തിന്റെ ഗൗരവസ്വഭാവം ഇല്ലാതാകുന്നുമില്ല. ഇന്ത്യയിലെ ഏതെങ്കിലും സൈനിക കേന്ദ്രത്തിനുനേരേ നടക്കുന്ന ആദ്യ ഡ്രോണ്‍ ആക്രമണമാണിത്. പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ തോയ്ബ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. ഇന്ത്യയില്‍ എവിടെയും ആക്രമണം നടത്താന്‍ തങ്ങള്‍ക്കു കഴിയുമെന്നു കാട്ടി ഭീതി പരത്തുകയാവാം ആക്രമണം നടത്തിയവരുടെ ലക്ഷ്യം. ദേശസുരക്ഷയ്ക്കു ഭീഷണിയായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്നുറപ്പുവരുത്തുന്ന കർക്കശ നടപടികൾ സർക്കാർ സ്വീകരിക്കണം.
2016 ജനുവരി രണ്ടിനു പത്താന്‍കോട്ട് എയര്‍ഫോഴ്സ് സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണു ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണം. വടക്കൻ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഇന്ത്യന്‍ സൈനികരുടെ വേഷം ധരിച്ചു കടന്നുകയറിയ ഭീകരർ മുഴുവന്‍പേരെയും തുരത്താന്‍ മൂന്നു ദിവസമെടുത്തു. അന്നത്തെ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെയും വകവരുത്തിയെങ്കിലും അഞ്ചു സൈനികര്‍ വീരമൃത്യു വരിക്കുകയുണ്ടായി. സമീപകാലത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ ഉലച്ച സംഭവമാണ് പത്താന്‍കോട് ഭീകരാക്രമണം. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളില്‍ കൂടുതല്‍ സുരക്ഷാ മുന്കരുതലുകളെടുക്കുമെന്നു സൈനിക അധികൃതർ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ജമ്മു വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിലൂടെ രാജ്യത്തെ വീണ്ടും ഞെട്ടിക്കാന്‍ ഭീകരര്‍ക്കു കഴിഞ്ഞു. പക്ഷേ ഭീരുത്വം നിറഞ്ഞ ഇത്തരം ഒളിയാക്രമണങ്ങളിൽ തളരുന്നതല്ല ഇന്ത്യയുടെ പ്രതിരോധ സന്നാഹങ്ങൾ. പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങളിൽ നിന്നു പുറത്തിറങ്ങുന്നവരാണ് ദക്ഷിണേഷ്യയിലാകെ അശാന്തി വിതയ്ക്കുന്നതെന്ന് ഇന്ത്യക്കു നന്നായറിയാം.
പാക്കിസ്ഥാന് അതിര്‍ത്തിയില്‍നിന്ന് 14 കിലോമീറ്റര്‍ മാത്രം വ്യോമ അകലമേ ജമ്മു വിമാനത്താവളത്തിലേക്കുള്ളു. അതൊരു സിവിലിയന്‍ വിമാനത്താവളമാണെങ്കിലും റണ്‍വേയും എയര്‍ ട്രാഫിക് കണ്ട്രോളും ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. ഞായറാഴ്ച വെളുപ്പിന് 1.27നും 1.32നുമായിരുന്നു ഡ്രോണ്‍ ആക്രമണങ്ങള്‍. അതിര്‍ത്തിയിലെ പട്രോളിംഗും സുരക്ഷാസന്നാഹങ്ങളും ഇന്ത്യ ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ പരന്പരാഗത രീതിയിലുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം കുറഞ്ഞുവരികയായിരുന്നു. ഈ സാഹചര്യത്തിൽ അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആക്രമണം നടത്താൻ ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിച്ചേക്കുമെന്നുള്ള നിഗമനങ്ങളും ഉണ്ടായിരുന്നു. 2019 സെപ്റ്റംബറില്‍ പഞ്ചാബിലെ തരണ്‍ തരണില്‍ അറസ്റ്റിലായ ഭീകരര്‍ നല്കിയ വിവരങ്ങളനുസരിച്ച് ആയുധങ്ങളടങ്ങിയ എട്ടു ഡ്രോണുകള്‍ ഇന്ത്യ പിടികൂടിയ സംഭവമുണ്ടായി. 2020 ജൂണ്‍ 20-നു ജമ്മു കാഷ്മീരിലെ കഠുവ ജില്ലയില്‍ കണ്ടെത്തിയ ഡ്രോണ്‍ ബിഎസ്എഫ് വെടിവച്ചിട്ടു. 2020 സെപ്റ്റംബര്‍ 19-ന് ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ച മൂന്നു ലഷ്കറെ തോയിബ ഭീകരരെ ജമ്മു- കാഷ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. 2020 സെപ്റ്റംബര്‍ 22-ന് ജമ്മു- കാഷ്മീരില്‍ അക്നൂര്‍ സെക്ടറിലെ ഒരു ഗ്രാമത്തില്‍ ഡ്രോണ്‍ വഴി ആയുധങ്ങള്‍ എത്തിച്ചതായി കണ്ടെത്തി. ഇതിന്റെ തുടർച്ചയാണ് ജമ്മു വ്യോമസേനാ സ്റ്റേഷനില്‍ നടന്ന ഡ്രോൺ ആക്രമണം. ജാഗ്രതയിൽ എവിടെയെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ പാക്സൈന്യം ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നു നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്. വളരെദൂരം പറക്കാന്‍ കഴിവുള്ള ഡ്രോണുകളെ പല രാജ്യങ്ങളും ചാരപ്പണിക്കും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കുമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക് സൈന്യത്തിന്റെ പിന്തുണയോ സഹായമോ ഇല്ലാതെ ജമ്മു ആക്രമണം പോലൊരു സംഭവം ഉണ്ടാകുമെന്നു പലരും കരുതുന്നില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായാൽ ആക്രമണത്തിനുപിന്നില്‍ ആരൊക്കെയാണെന്നതിനു വ്യക്തമായ വിവരങ്ങൾ കിട്ടും. അടുത്തകാലത്തായി കാഷ്മീരില്‍നിന്നുള്ള ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍ കുറഞ്ഞുവരികയായിരുന്നു. ജമ്മു- കാഷ്മീരില്‍ തെരഞ്ഞെടുപ്പു നടത്തി ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചനകൾ നടത്തുന്ന സമയത്താണ് പുതിയ ആക്രമണം ഉണ്ടായതെന്നതു ശ്രദ്ധേയമാണ്. കാഷ്മീരിനെ സമാധാനത്തിലേക്കു മടങ്ങാന്‍ ഭീകരരും അവര്‍ക്കു പിന്നിലുള്ളവരും സമ്മതിക്കില്ല എന്നാണോ അതിനര്‍ഥം? ഭീകരതയ്ക്കു മുമ്പില്‍ മുട്ടുമടക്കാന്‍ ഒരു ജനാധിപത്യ ഭരണകൂടത്തിനും കഴിയില്ല. ജമ്മു ആക്രണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണം.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top