ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും സ്വതന്ത്ര ജുഡീഷറിയും
ലക്ഷദ്വീപ് ജനതയ്ക്കു വളരെ ആശ്വാസം പകരുന്നതാണ് വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി നടപടി. തങ്ങളുടെ മറ്റു പ്രശ്നങ്ങളിലും ഹൈക്കോടതി ഇടപെടലിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോൾ ലക്ഷദ്വീപുകാർക്കുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചില വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്ത കേരള ഹൈക്കോടതിയുടെ നടപടി നിഗൂഢലക്ഷ്യങ്ങളോടെയുള്ള അജൻഡകൾ നടപ്പാക്കുന്നതിൽനിന്നും ഏറ്റുമുട്ടൽ സമീപനത്തിൽനിന്നും പിന്തിരിയാൻ ലക്ഷദ്വീപ് ഭരണകൂടത്തെ പ്രേരിപ്പിക്കുമെന്നുസമാധാനകാംക്ഷികൾ ആഗ്രഹിക്കുന്നു. ലക്ഷദ്വീപിലെ ഡയറിഫാമുകൾ അടച്ചുപൂട്ടാനും സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽനിന്നു ചിക്കനും ബീഫും ഉൾപ്പെടെയുള്ള മാംസാഹാരം ഒഴിവാക്കാനും ഭരണകൂടം ഇറക്കിയ ഉത്തരവുകളാണുഹൈക്കോടതി റദ്ദാക്കിയത്. ദ്വീപിലെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന തരത്തിലുള്ള ഉത്തരവുകൾ റദ്ദാക്കണമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ലക്ഷദ്വീപിന്‍റെ വികസനം ലക്ഷ്യമിട്ടാണു പുതിയ ഉത്തരവുകൾ എന്നായിരുന്നു ഭരണകൂടത്തിന്‍റെ വാദം. എന്നാൽ, ജനങ്ങളുടെ ജീവിതശെെലിയിലും ഭക്ഷണത്തിലുമെല്ലാം ഇടപെടുന്ന തരത്തിലുള്ള ഉത്തരവുകൾ ദ്വീപിന്‍റെ വികസനമല്ല അവയുടെ യഥാർഥലക്ഷ്യമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുന്നു.

ലാഭത്തിലല്ലാത്തതിനാലാണു ഡയറി ഫാമുകൾ അടച്ചുപൂട്ടിയതെന്നും മാംസം സൂക്ഷിക്കാൻ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണു സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽനിന്നു മാംസം ഒഴിവാക്കിയതെന്നുമായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വാദം. സാമാന്യബുദ്ധിയുള്ള ആരും അംഗീകരിക്കുന്നതല്ല ഈ വാദം. ദ്വീപിൽ ഇത്രനാളും കുഴപ്പമില്ലാതെ പിന്തുടർന്നുവന്ന കാര്യങ്ങൾ നിർത്തലാക്കുന്പോൾ അതിനു യുക്തിസഹമായ വിശദീകരണം കണ്ടുപിടിക്കാനെങ്കിലും ഭരണകൂടം തയാറാകേണ്ടതായിരുന്നു. മുടന്തൻ ന്യായങ്ങൾ നിരത്തി സാധാരണക്കാരെ കബളിപ്പിക്കാനാവില്ല. ശാന്തജീവിതം നയിച്ചുവന്ന ലക്ഷദ്വീപ് ജനതയുടെ നെഞ്ചിലേക്ക് അസ്വസ്ഥതകളുടെ കനൽ കോരിയിട്ടത് മുന്പ് ഗുജറാത്തിൽ നരേന്ദ്രമോദി സർക്കാരിൽ സഹമന്ത്രിയായിരുന്ന പ്രഫുൽ ഖോഡ പട്ടേൽ താത്കാലിക ചുമതലയുള്ള അഡ്മിനിസ്ട്രേറ്ററായി എത്തിയതോടെയാണ്. ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതു തടയാനെന്നപേരിൽ അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന പല പരിഷ്കാരനടപടികളും സംഘപരിവാർ അജൻഡയുടെ ഭാഗമായിട്ടാണ് എന്ന ധാരണ ജനങ്ങൾക്കിടയിൽ ശക്തമാണ്. ജനങ്ങളുടെ പൊതുബോധത്തെ നിരാകരിക്കാൻ സമ്മർദതന്ത്രങ്ങൾകൊണ്ടു കഴിയില്ലെന്നു ഭരണാധികാരികൾ മനസിലാക്കുന്നതു നല്ലത്.

ലക്ഷദ്വീപ് ജനതയ്ക്കു വളരെ ആശ്വാസം പകരുന്നതാണ് വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി നടപടി. തങ്ങളുടെ മറ്റു പ്രശ്നങ്ങളിലും ഹൈക്കോടതി ഇടപെടലിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോൾ ലക്ഷദ്വീപുകാർക്കുണ്ട്. ആയിരത്തഞ്ഞൂറോളം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും അനുവാദംകൂടാതെ ഭൂമി പിടിച്ചെടുക്കാൻ ലക്ഷദ്വീപ് വികസന അഥോറിറ്റിക്ക് അനുമതി നൽകിയതും ഉൾപ്പെടെ നിരവധി വിവാദ ഉത്തരവുകൾ അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ചിരുന്നു. ഇവയുമായി ബന്ധപ്പെട്ട് പന്ത്രണ്ടു ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് നൽകേണ്ടതില്ലെന്നു ഹൈക്കോടതിയിൽ അഡ്മിനിസ്ട്രേറ്റർ സത്യവാങ്മൂലം നൽകിയതു ജനങ്ങളെ അന്പരപ്പിച്ചു. ദ്വീപിൽ ആരും പട്ടിണി കിടക്കുന്നില്ലെന്നും ന്യായവില ഷോപ്പുകൾ തുറക്കുന്നുണ്ടെന്നുമാണു സത്യവാങ്മൂലത്തിൽ പറയുന്നത്. ഭക്ഷ്യക്കിറ്റ് അടക്കമുള്ള ദുരിതാശ്വാസ സഹായം വിതരണംചെയ്യണമെന്ന് വിവിധ ദ്വീപ് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ജില്ലാ കളക്ടർക്കും ഭരണകൂടത്തിനും നിവേദനം നൽകിയിരുന്നു. അതെല്ലാം മറച്ചുവച്ചുകൊണ്ടുള്ള സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയ അഡ്മിനിസ്ട്രേറ്ററുടെ നീക്കം തങ്ങളോടുള്ള പ്രതികാര നടപടികളുടെ ഭാഗമായി ദ്വീപ് നിവാസികൾ കരുതുന്നു.

ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഉറച്ച പിന്തുണയുമായി കേരളം കൂടെയുണ്ട്. ഇത് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ വളരെ അസ്വസ്ഥനാക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടു ദ്വീപും കേരളവുമായുള്ള ബന്ധം എങ്ങനെയും ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ ഒരു ഓഫീസ് പണ്ടു മുതലേ കൊച്ചിയിലുണ്ട്. ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം കൊച്ചി, ബേപ്പൂർ തുറമുഖങ്ങൾ വഴിയാണു നടന്നിരുന്നത്. ഇപ്പോൾ ബേപ്പൂരിനെ ഒഴിവാക്കി കർണാടകത്തിലെ മംഗലാപുരം തുറമുഖംവഴി മാത്രം ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കത്തിനാണ് അഡ്മിനിസ്ട്രേറ്റർ നടപടികളെടുത്തുവരുന്നത്. അതുപോലെ ലക്ഷദ്വീപിന്‍റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽനിന്ന് കർണാടക ഹൈക്കോടതിയിലേക്കു മാറ്റാനും അഡ്മിനിസ്ട്രേറ്റർ കേന്ദ്രസർക്കാരിനു ശിപാർശ നൽകി. ലക്ഷദ്വീപ് കളക്ടർ ഈ വാർത്ത നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധമായ നീക്കം ശക്തമാണ്. രാജ്യത്തെ നിയമസംവിധാനത്തെപ്പോലും അവഹേളിക്കുന്നതാണ് ഈ നടപടി. ബിജെപി ഭരിക്കുന്ന കർണാടക സംസ്ഥാനത്തുള്ള ഹൈക്കോടതിയിൽനിന്ന് അനുകൂലമായി വിധികൾ സന്പാദിക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ കരുതുന്നുണ്ടെങ്കിൽ അതു ജുഡീഷറിയെ സ്വാധീനിക്കാം എന്ന ചിന്തകൊണ്ടല്ലേ? അത്യന്തം ആപത്കരമായ നീക്കമാണിത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വ്യക്തിപരമോ അല്ലെങ്കിൽ സംഘപരിവാറിന്‍റെയോ അജൻഡകൾ നടപ്പാക്കുന്നതിനുവേണ്ടി ഹൈക്കോടതിയുടെ അധികാര പരിധിപോലും മാറ്റാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിനു വലിയ ഭീഷണിതന്നെയാണ്.