ഐടി ചട്ട ഭേദഗതി: ശരിയും തെറ്റും
സർക്കാരിനെ വിമർശിക്കുന്നവരെ വേട്ടയാടാനായി നിയമങ്ങൾ ദുരുപയോഗിക്കുന്നിടത്താണു കുഴപ്പം. അഭിപ്രായം പറയാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. അതു സംരക്ഷിക്കപ്പെടണം. പൗരാവകാശങ്ങൾക്കു കൂടുതൽ സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ ഐടി ചട്ടഭേദഗതി മാറണം.

പൗരാവകാശങ്ങൾ ലംഘിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നു രാജ്യത്തെ ഉന്നത നീതിപീഠങ്ങൾ സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിനു വിരുദ്ധമായ നീക്കങ്ങൾ വീണ്ടും ഉണ്ടാകുന്നു. ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ ഐടി ചട്ടങ്ങളിൽ മാറ്റം കൊണ്ടുവന്ന കേന്ദ്രസർക്കാർ, സിനിമകളെ നിയന്ത്രിക്കുന്ന സിനിമാറ്റോഗ്രാഫ് നിയമവും ഭേദഗതിചെയ്യാൻ ആലോചിക്കുകയാണ്. സെൻസർ ബോർഡ് പ്രദർശന അംഗീകാരം നൽകുന്ന സിനിമകൾ ആവശ്യമെങ്കിൽ തിരിച്ചുവിളിച്ച് വീണ്ടും പരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വിധത്തിൽ സിനിമാറ്റോഗ്രഫി നിയമം ഭേദഗതിചെയ്യാനാണു നീക്കം. കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുകയും സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിഷേധാത്മക പോസ്റ്റുകളിട്ട് സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട് എന്നതു വസ്തുതയാണ്. അതേപോലെ സമൂഹത്തിൽ അന്തഃഛിദ്രമുണ്ടാക്കുന്ന പ്രമേയങ്ങളിലൂടെയും ചിത്രീകരണങ്ങളിലൂടെയും അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന സിനിമകൾ കൂടിവരികയാണ് എന്നതും നിഷേധിച്ചിട്ടു കാര്യമില്ല. എന്നാൽ, ഇതിന്‍റെയെല്ലാം പേരിൽ പൗരസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന തീരുമാനങ്ങളുണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ല.

അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ ചൂണ്ടിക്കാട്ടി, ട്വിറ്റർ കേന്ദ്രസർക്കാരിന്‍റെ പുതിയ ഐടി ചട്ടങ്ങളുമായി യോജിക്കാനാവില്ല എന്നു നിലപാടെടുത്തു. ഇതോടെ ട്വിറ്ററിന് ഇന്ത്യയിലേക്കുള്ള നിയമപരിരക്ഷ സർക്കാർ പിൻവലിച്ചു. പ്രകോപനപരമോ വിദ്വേഷജനകമോ ആയ ഉള്ളടക്കങ്ങൾ ആരുതന്നെ ട്വീറ്റ് ചെയ്തത് ആയാലും അവ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അക്കാര്യം കുറ്റമായി പരിഗണിച്ച് പോസ്റ്റ് ഇട്ട ആൾക്കൊപ്പം ട്വിറ്റർ ഉദ്യോഗസ്ഥർക്കെതിരേയും കേസെടുക്കാമെന്ന അവസ്ഥ ഇതിലൂടെ വന്നു. ഇതനുസരിച്ച് ട്വിറ്ററിനെതിരേ ആദ്യ കേസ് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജൂണ്‍ അഞ്ചിനു ഗാസിയാബാദിൽ മുസ്‌ലിം വൃദ്ധൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിലാണു കേസ്. വിവാദപരമായ ഏതു ട്വീറ്റും സർക്കാരിനു വേണമെങ്കിൽ ദുർവ്യാഖ്യാനം ചെയ്തു കേസെടുക്കാമെന്ന സ്ഥിതിയാണു സംജാതമായിരിക്കുന്നത്. മേയ് 20-നു നിലവിൽവന്ന പുതിയ ഐടി ചട്ടപ്രകാരം സമൂഹമാധ്യമങ്ങൾ ഇന്ത്യയിൽ പരാതി പരിഹാരത്തിനു പ്രത്യേക ഓഫീസറെ നിയമിക്കണമെന്നു വ്യവസ്ഥയുണ്ട്. ആദ്യം ഇതിനു വഴങ്ങാതിരുന്ന ട്വിറ്റർ പിന്നീട് ഒരു ഇടക്കാല ഓഫീസറെ നിയമിച്ചു. നിയമങ്ങളും ചട്ടങ്ങളും കാട്ടി സമ്മർദം ചെലുത്തിയാൽ ഏതു മാധ്യമവും വഴങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. സർക്കാർ ആഗ്രഹിക്കുന്നതും അതുതന്നെ.

ഇന്ത്യയുടെ പുതിയ ഐടി ചട്ടം അന്താരാഷ്‌ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളോടു യോജിക്കാത്തതാണെന്നും അതിനാൽ പുനഃപരിശോധിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടത് ഇന്ത്യക്കു ക്ഷീണമായെന്ന വിലയിരുത്തലുണ്ട്. മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യതാ അവകാശം, ഡിജിറ്റൽ അവകാശം എന്നിവയെക്കുറിച്ചു ബന്ധപ്പെട്ടവരും പൊതുജനങ്ങളുമായും കൂടിയാലോചന നടത്തണമെന്നു യുഎൻ മനുഷ്യാവകാശ കമ്മീഷൻ സമിതി നിർദേശിച്ചു. പുതിയ ഐടി ചട്ടമുണ്ടാക്കിയതു സമൂഹമാധ്യമങ്ങളുടെ സാധാരണക്കാരായ ഉപയോക്താക്കളെ ശക്തീകരിക്കുന്നതിനും ഇരയാക്കപ്പെടുന്നവർക്കു പരാതി നൽകാനുള്ള സംവിധാനത്തിനു രൂപം കൊടുക്കാനും വേണ്ടിയാണെന്ന് ഇതിനു മറുപടിയായി ഇന്ത്യ ഐക്യരാഷ്‌ട്ര സഭയെ അറിയിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണെന്നും മറുപടിയിൽ വ്യക്തമാക്കി. ആശയപരമായി ഈ മറുപടി വളരെ യുക്തിഭദ്രമാണ്. കാര്യങ്ങൾ ഇതുപോലെയാണു നടക്കുന്നതെങ്കിൽ പ്രശ്നവുമില്ല. പക്ഷേ, ചട്ടങ്ങളും നിയമവ്യവസ്ഥകളും ദുരുപയോഗപ്പെടുത്തുന്നു എന്നതാണല്ലോ ഇവിടെ പ്രശ്നം. അതിന് എന്താണു പരിഹാരം എന്നാണു സർക്കാർ വ്യക്തമാക്കേണ്ടത്.

സമൂഹമാധ്യമങ്ങളുടെ എല്ലാ സന്ദേശങ്ങളുടെയും ഉറവിടം വെളിപ്പെടുത്താൻ പുതിയ ചട്ടങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് ഇന്ത്യ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. അക്രമത്തിനു പ്രേരണ നൽകുന്നവ, ഇന്ത്യയുടെ അഖണ്ഡതയ്ക്കു വിഘാതം സൃഷ്ടിക്കുന്നവ, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവ, കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമത്തിനു പ്രേരിപ്പിക്കുന്നവ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്ന സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കാനാണ് ആവശ്യപ്പെടുന്നത്. ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ്്, അശ്ലീലദൃശ്യങ്ങളുടെ പ്രചാരണം, സമൂഹസൗഹാർദം തകർക്കൽ, സാന്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ കാരണങ്ങൾക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതായുള്ള പരാതികളും കൂടിവരികയാണ്. ഈ പശ്ചാത്തലത്തിൽ ഐടി ചട്ട ഭേദഗതികളിലൂടെ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുന്നതു തെറ്റാണെന്നു പറയാനാവില്ല. സമൂഹമാധ്യമങ്ങളെ ആയുധമാക്കുന്ന സാമൂഹ്യദ്രോഹികളെയും കുറ്റവാളികളെയും രാജ്യദ്രോഹികളെയും നിയന്ത്രിക്കുന്നതിന് ആരെങ്കിലും എതിരാകുമോ? സർക്കാരിനെ വിമർശിക്കുന്നവരെ വേട്ടയാടാനായി നിയമങ്ങൾ ദുരുപയോഗിക്കുന്നിടത്താണു കുഴപ്പം. അഭിപ്രായം പറയാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. അതു സംരക്ഷിക്കപ്പെടണം. പൗരാവകാശങ്ങൾക്കു കൂടുതൽ സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ ഐടി ചട്ടഭേദഗതി മാറണം.