Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിദ്യാർഥികളുടെ ആശങ്ക തീരുന്നില്ല
പരീക്ഷയില്ലാതെ ജയിക്കാം എന്നുവരുന്നതു വിദ്യാർഥികളുടെ പൊതുവായ നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ, ഐഎസ്സി സിലബസുകളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഇതുസംബന്ധിച്ച വലിയ ആശയക്കുഴപ്പം നീക്കിയിട്ടുണ്ടെങ്കിലും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പൂർണമായി അവസാനിച്ചിട്ടില്ല. പരീക്ഷ ഇല്ലാതെയുള്ള മൂല്യനിർണയത്തിനു സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കും, തനിക്ക് അർഹതപ്പെട്ട മാർക്ക് അല്ലെങ്കിൽ ഗ്രേഡ് ലഭിക്കുമോ, ഫലപ്രഖ്യാപനം വല്ലാതെ നീണ്ടുപോകുമോ, ഉന്നത പഠനസാധ്യതകളെ ബാധിക്കുമോ എന്നെല്ലാമുള്ള പലവിധ ആശങ്കകൾ സമർഥരായ വിദ്യാർഥികൾക്കുണ്ട്. കഴിഞ്ഞ അധ്യയനവർഷം സ്കൂളുകളിൽ കാര്യമായ പഠനം നടന്നിട്ടില്ല എന്ന വസ്തുത എല്ലാവർക്കുമറിയാം. അതുകൊണ്ടു പരീക്ഷ ഒഴിവായതിൽ ആശ്വസിക്കുന്നവരാണു വിദ്യാർഥികളിലും രക്ഷിതാക്കളിലും ബഹുഭൂരിപക്ഷവും. പരീക്ഷ നടത്തി കോവിഡ് വ്യാപനത്തിനിടയാക്കി എന്ന ആക്ഷേപം ഒഴിഞ്ഞുപോകുന്നതിൽ സർക്കാരിനും ആശ്വാസമുണ്ടാകാം. എന്നാൽ, പരീക്ഷ കൂടാതെ വിദ്യാർഥികളെ ജയിപ്പിക്കുന്നത് അവരുടെ ഭാവിയെ ബാധിക്കില്ലേ എന്ന ചോദ്യം തീർത്തും അവഗണിക്കാനുമാവില്ല.
സ്കൂൾ പഠനം പൂർത്തിയാകുന്നതു പന്ത്രണ്ടാം ക്ലാസ് ഫലത്തോടെയാണ്. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവാണത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാർക്കും ഗ്രേഡും ഉന്നതപഠനത്തിനുള്ള വഴി നിശ്ചയിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമായിരുന്നു. പരീക്ഷ ഉപേക്ഷിച്ചതോടെ ഫലപ്രഖ്യാപനത്തിനുള്ള ബദൽ മാനദണ്ഡം വൈകാതെ പ്രഖ്യാപിക്കുമെന്നാണു കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ നടത്തണോ എന്നതു സംബന്ധിച്ച തീരുമാനം അനന്തമായി നീണ്ടപ്പോൾ 9, 10, 11 ക്ലാസുകളിലെ മാർക്ക് കണക്കാക്കി പന്ത്രണ്ടാം ക്ലാസിലെ ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇ ആലോചിച്ചിരുന്നു. ഇപ്പോൾ മറ്റു മാനദണ്ഡങ്ങളുംപരിഗണനയിലുണ്ട്. സ്കൂളിൽ വിദ്യാർഥിയുടെ പാഠ്യരംഗത്തെ പ്രകടനംകൂടി കണക്കിലെടുത്തുള്ള മാനദണ്ഡത്തിലൂടെ മൂല്യനിർണയം നടത്താനാണ് ആലോചന. ഇങ്ങനെ ലഭിക്കുന്ന മാർക്ക് തൃപ്തികരമല്ലെന്നു തോന്നുന്ന വിദ്യാർഥികൾക്കു പിന്നീടു പരീക്ഷ എഴുതാൻ അവസരം നൽകുമെന്നും സൂചനയുണ്ട്. വ്യക്തവും സുതാര്യവും സമയബന്ധിതവുമായി മൂല്യനിർണയം പൂർത്തിയാക്കണമെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഎസ്ഇ, ഐഎസ്സി ബോർഡ് അധികൃതരോടു നിർദേശിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ ആരോഗ്യത്തിലും സുരക്ഷിതത്വത്തിലും വിട്ടുവീഴ്ച പാടില്ലെന്നും ഈ സംഘർഷാവസ്ഥയിൽ അവരെ പരീക്ഷയ്ക്കു നിർബന്ധിക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതു ശരിയാണ്. എന്നാൽ, ഈ തീരുമാനം അല്പംകൂടി നേരത്തേ എടുത്തിരുന്നെങ്കിൽ പല ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം ബാക്കിയുണ്ട്. സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന കേരളത്തിൽ പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയം തുടങ്ങി. പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ പരീക്ഷയെഴുതി ജയിക്കുന്ന കുട്ടികളും പരീക്ഷയില്ലാത്ത മൂല്യനിർണയത്തിലൂടെ പാസാകുന്ന കേന്ദ്ര സിലബസുകാരും തമ്മിലാണു പ്രഫഷണൽ കോഴ്സ് പ്രവേശനത്തിനും മറ്റ് ഉന്നതപഠന കോഴ്സുകളിലെ പ്രവേശനത്തിനും മത്സരിക്കേണ്ടത്. കേന്ദ്ര സിലബസുകാരുടെയും സംസ്ഥാന സിലബസുകാരുടെയും സ്കോർ കണക്കാക്കുന്നതു സംബന്ധിച്ചു നേരത്തേതന്നെ ചില ആക്ഷേപങ്ങളും പരാതികളുമുള്ളതാണ്. പുതിയ സാഹചര്യത്തിൽ ഇത്തരം തർക്കങ്ങൾക്കും ആരോപണങ്ങൾക്കും കൂടുതൽ സാധ്യതയുണ്ട്. രണ്ടു സിലബസുകളിലും പഠിച്ചുവരുന്ന വിദ്യാർഥികൾക്കു തുല്യനീതി ഉറപ്പാകുന്ന വിധത്തിൽ മാർക്കുകളുടെ മൂല്യം കണക്കാക്കാൻ സാധിക്കണം.
കോവിഡ് മഹാമാരി ജനജീവിതത്തിലെന്നപോലെ അധ്യയനത്തിലും പരീക്ഷാരീതിയിലുമെല്ലാം വലിയ മാറ്റമാണു വരുത്തിയിരിക്കുന്നത്. ഓൺലൈൻ പഠനം അംഗീകൃത പഠനരീതിയായി മാറിക്കഴിഞ്ഞു. കേരളത്തിൽ വീടുകൾ സ്കൂളാക്കിയാണു ചൊവ്വാഴ്ച വെർച്വൽ പ്രവേശനോത്സവത്തോടെ പുതിയ അധ്യയനവർഷത്തിനു തുടക്കംകുറിച്ചത്. 45 ലക്ഷം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് നൽകേണ്ടിയിരുന്നതിൽ രണ്ടര ലക്ഷം പേർക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപോലെ, സാന്പ്രദായിക പരീക്ഷാരീതികളുമായി താരതമ്യം ചെയ്യുന്പോൾ പലവിധ പരിമിതികളുമുണ്ട് ഓൺലൈൻ പരീക്ഷയ്ക്കും. ഓൺലൈൻ പരീക്ഷാരീതിയും പരീക്ഷയില്ലാതുള്ള മൂല്യനിർണയവും മുന്‍പേതന്നെ പല വിദേശരാജ്യങ്ങളിലുമുണ്ടെങ്കിലും അവിടെയൊക്കെ കാര്യങ്ങൾ വളരെ സുതാര്യവും സത്യസന്ധവുമായാണു നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അത്തരം സുതാര്യതയും സത്യസന്ധതയും ഇന്ത്യയിൽ പ്രതീക്ഷിക്കാമോ? സംശയമാണ്. പരീക്ഷയില്ലാതെയുള്ള മൂല്യനിർണയം തികച്ചും സത്യസന്ധമായി നടന്നില്ലെങ്കിൽ അതു വിദ്യാർഥികളോടുള്ള കടുത്ത ദ്രോഹമാണ്. പരീക്ഷയില്ലാതെ ജയിക്കാം എന്നുവരുന്നതു വിദ്യാർഥികളുടെ പൊതുവായ നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Latest News
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top