ഗോവിന്ദച്ചാമിമാർ ഇനിയും ഉണ്ടാകരുത്
സൗമ്യവധത്തിനു ശേഷം വീണ്ടും കേരളത്തിൽ ട്രെയിനിൽ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവമുണ്ടായതു റെയിൽവേയുടെയും സർക്കാർ സംവിധാനങ്ങളുടെയും പരാജയമാണ്. കുറ്റവാളിയെ എത്രയുംവേഗം പിടികൂടി ശിക്ഷാവിധിക്കു വിധേയനാക്കണം.

കേരളമനഃസാക്ഷിയെ പിടിച്ചുലച്ച സൗമ്യവധത്തിന്‍റെ നൊന്പരപ്പെടുത്തുന്ന ഓർമകളുണർത്തിക്കൊണ്ടു കേരളത്തിൽ വീണ്ടും ട്രെയിൻ യാത്രക്കാരിക്കുനേരേ ആക്രമണമുണ്ടായിരിക്കുന്നു. ഗുരുവായൂർ- പുനലൂർ എക്സ്പ്രസിലെ വനിതാ കന്പാർട്ട്മെന്‍റിൽ ബുധനാഴ്ച രാവിലെ യാത്രക്കാരിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നശേഷം പുറത്തേക്കു തള്ളിയിട്ടു. മുളന്തുരുത്തി കാരിക്കോട് കാർത്ത്യായനി ഭവനിൽ രാഹുലിന്‍റെ ഭാര്യ ആശയാണ് ആക്രമണത്തിനിരയായത്. ട്രെയിൻ മുളന്തുരുത്തിക്കു സമീപമെത്തിയപ്പോഴാണു സംഭവം. കഴുത്തിനും തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ആശ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാപ്പകൽ വനിതാ കന്പാർട്ട്മെന്‍റിൽ നടന്ന ഈ ആക്രമണം ട്രെയിനുകളിൽ സ്ത്രീയാത്രക്കാർ ഒട്ടുംതന്നെ സുരക്ഷിതരല്ല എന്നാണല്ലോ വ്യക്തമാക്കുന്നത്. സൗമ്യസംഭവം വലിയ ചർച്ചയായതോടെ ട്രെയിനുകളിൽ സ്ത്രീകൾക്കു പ്രത്യേക സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും വനിതാ കന്പാർട്ട്മെന്‍റുകളിൽ സുരക്ഷാ ഗാർഡുകളെ നിയോഗിക്കുമെന്നുമൊക്കെ റെയിൽവേ പറഞ്ഞിരുന്നു. ജനരോഷം ശമിപ്പിക്കാൻ വേണ്ടിയാകണം ചില നടപടികളൊക്കെ കൈക്കൊള്ളുകയും ചെയ്തു. എന്നാൽ, കാര്യങ്ങൾ വീണ്ടും പഴയ സ്ഥിതിയിലായിരിക്കുന്നുവെന്നാണു പുതിയ ആക്രമണ സംഭവം തെളിയിക്കുന്നത്.

പത്തുവർഷം മുമ്പ്, 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ എന്ന ഇരുപത്തിമൂന്നുകാരി ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. കൊച്ചിയിലെ ജോലിസ്ഥലത്തുനിന്ന് വൈകുന്നേരം എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്കു വിവാഹനിശ്ചയത്തിനായി മടങ്ങുകയായിരുന്നു സൗമ്യ. രാത്രിയായതോടെ ആളൊഴിഞ്ഞ വനിതാ കന്പാർട്ട്മെന്‍റിൽ കടന്നുകയറിയ ഗോവിന്ദച്ചാമി എന്ന അക്രമി സൗമ്യയെ ട്രെയിനിൽനിന്നു തള്ളിത്താഴെയിടുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിലാണു സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനുകളിൽ മോഷ്‌ടാവായിരുന്ന പ്രതി ഗോവിന്ദച്ചാമിക്കു വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും കേരള ഹൈക്കോടതി അതു ശരിവയ്ക്കുകയും ചെയ്തു. എന്നാൽ, കൊലപാതകക്കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി. മാനഭംഗത്തിനുള്ള ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. കേരളസമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കിയ ഈ വിധി പലവിധ പ്രതികരണങ്ങൾക്കു വഴിതെളിച്ചു. സൗമ്യയുടെ അമ്മ നൽകിയ റിവ്യൂ പെറ്റീഷൻ 2016 നവംബർ 11-നുസുപ്രീംകോടതി തള്ളി. ആക്രമണങ്ങൾക്ക് ഇരകളാകുന്ന നിസഹായരായ പെൺകുട്ടികളുടെ പ്രതീകമായി സൗമ്യ അതിനകം മാറിയിരുന്നു. സ്ത്രീകൾക്കു നേരേയുള്ള ആക്രമണങ്ങൾ തടയുന്നതിനു സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ചിന്തിക്കാൻ അത് അധികാരികളെ പ്രേരിപ്പിച്ചു.

രാജ്യത്തിന്‍റെ ഇതരഭാഗങ്ങളിലും ട്രെയിനിൽ സ്ത്രീയാത്രക്കാർ ആക്രമിക്കപ്പെട്ട പല സംഭവങ്ങളും വലിയ വാർത്തയായിട്ടുണ്ട്. ഇതേത്തുടർന്ന് വനിതാ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു ചില നടപടികൾ കൈക്കൊള്ളാൻ റെയിൽവേ അധികൃതർ നിർബന്ധിതരായി. കോവിഡ് കാലത്തിനു മുന്പ് ഇന്ത്യയിൽ പ്രതിദിനം 2.3 കോടി ട്രെയിൻ യാത്രക്കാരുണ്ടായിരുന്നതിൽ 46 ലക്ഷം പേർ വനിതകളായിരുന്നു. പൂവാലശല്യം, ദേഹത്ത് മനഃപൂർവം സ്പർശിക്കൽ, അപമാനശ്രമം, വനിതാ കന്പാർട്ട്മെന്‍റിൽ പുരുഷന്മാരുടെ അതിക്രമിച്ചുകയറൽ തുടങ്ങിയവയാണു ട്രെയിനുകളിലെ സ്ത്രീയാത്രക്കാർക്കു പൊതുവേ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെന്നു പഠനങ്ങൾ പറയുന്നു. സ്ത്രീകളുടെ ആഭരണങ്ങളും മൊബൈൽ ഫോണുകളും ഹാൻഡ് ബാഗുകളും കവരുന്ന സംഭവങ്ങളും കൂടിവരികയാണ്. ഏറ്റവും സുരക്ഷിതമായ യാത്രാമാർഗമായാണു ട്രെയിനുകൾ കരുതപ്പെട്ടിരുന്നത്. എന്നാൽ, ആളൊഴിഞ്ഞ കന്പാർട്ട്മെന്‍റുകൾ ഇന്നു സ്ത്രീകളുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നു. റെയിൽവേസ്റ്റേഷനുകൾ കേന്ദ്രീകരിച്ചു കുറ്റവാളിസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം റെയിൽവേ അധികൃതർക്കും പോലീസിനുമെല്ലാം അറിയാമെങ്കിലും ശക്തമായ നടപടികൾ ഉണ്ടാകുന്നില്ല.

സ്ത്രീകളുടെ സൗകര്യവും സുരക്ഷിതയാത്രയും ഉറപ്പുവരുത്താൻ വേണ്ടിയാണു വനിതാ കന്പാർട്ട്മെന്‍റുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, സ്ത്രീകൾക്കു നേരേയുള്ള ഏറ്റവും വലിയ അതിക്രമങ്ങൾ നടക്കുന്നത് അവിടെയായിരിക്കുന്നു എന്നതാണ് വിരോധാഭാസം. കന്പാർട്ടുമെന്‍റുകളിൽ ഒറ്റയ്ക്കാകുന്ന സ്ത്രീകളെ നിരീക്ഷിച്ച് കഴുകൻ കണ്ണുകൾ റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ചുറ്റിത്തിരിയുന്നുണ്ടെന്ന കാര്യം ആരും അറിയുന്നില്ല. മുന്പ് സൗമ്യയും ഇപ്പോൾ ആശയും ആക്രമിക്കപ്പെട്ടത് വനിതാ കന്പാർട്ട്മെന്‍റിലാണ്. വനിതാ കന്പാർട്ട്മെന്‍റിൽ സുരക്ഷാഗാർഡുകളെ ഏർപ്പെടുത്തുന്നതിൽ വീഴ്ചവരുത്തുന്ന റെയിൽവേതന്നെയാണ് ഇക്കാര്യത്തിൽ ഒന്നാംപ്രതി. അക്രമിയെക്കണ്ടു മറ്റൊരു കന്പാർട്ട്മെന്‍റിലേക്കു പോകാമെന്നു കരുതിയാലും വേർതിരിക്കപ്പെട്ട ബോഗികളുള്ള ട്രെയിനുകളിൽ അതിനു സാധിക്കില്ല. പിന്നെ ചെറുത്തുനിൽക്കുകയോ അക്രമിക്കു കീഴടങ്ങുകയോ മാത്രമാണു മാർഗം. സൗമ്യവധത്തിനു ശേഷം വീണ്ടും കേരളത്തിൽ ട്രെയിനിൽ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവമുണ്ടായതു റെയിൽവേയുടെയും സർക്കാർ സംവിധാനങ്ങളുടെയും പരാജയമാണ്. കുറ്റവാളിയെ എത്രയുംവേഗം പിടികൂടി ശിക്ഷാവിധിക്കു വിധേയനാക്കണം. ഗോവിന്ദച്ചാമി തൂക്കിലേറ്റപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ട്രെയിനിൽ കഴിഞ്ഞദിവസത്തെ സംഭവം ഉണ്ടാകില്ലായിരുന്നു എന്നാണു പലരും കരുതുന്നത്. ഗോവിന്ദച്ചാമിമാർ ഇനിയും ഉണ്ടാകരുത്.