നാടിന്‍റെ നന്മയ്ക്ക് നമ്മുടെ വോട്ട്
വികാരങ്ങൾക്കടിമപ്പെടാതെ ശരിയായ വിവേകത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലൂടെ നാടിന്‍റെ ഭാഗധേയത്തിൽ പങ്കാളിയാവുകയാണ് ഓരോ വോട്ടറും.

കേരളം നാളെ പോളിംഗ് ബൂത്തിലേക്കു നീങ്ങുകയാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കണം എന്നു മാത്രമല്ല ഈ വിധിയെഴുത്തിലൂടെ തീരുമാനിക്കപ്പെടുക. നമ്മുടെ നാടിന്‍റെ ഭാവി എന്താകുമെന്നതും ഈ തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ ആശ്രയിച്ചിരിക്കുന്നു. ആഗോളതലത്തിൽ തന്നെ പ്രശംസ നേടിയിട്ടുള്ള കേരള മോഡൽ വികസന സമീപനം തുടർന്നുകൊണ്ടുപോകുമോ, മതമൈത്രിക്കും സമുദായ സൗഹാർദത്തിനും പേരുകേട്ട കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷം ഇതുപോലെ നിലനിർത്തപ്പെടുമോ, ജനാധിപത്യാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കപ്പെടുമോ എന്നതൊക്കെ ഇനി ആരാണു കേരളം ഭരിക്കുക എന്നതുപോലെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. തുടർഭരണത്തിനായി എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും സംസ്ഥാനത്തു സ്വാധീനം ഉറപ്പിക്കാൻ എൻഡിഎയും തീവ്രമായി ശ്രമിക്കുന്നതിന്‍റെ കടുത്ത മത്സരചിത്രമാണു കേരളമിപ്പോൾ കാഴ്ചവയ്ക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ നിർദേശിക്കപ്പെട്ടിരുന്നെങ്കിലും അതു മറന്നുള്ള തീവ്ര പ്രചാരണമാണ് ഇവിടെ നടന്നത്. പലയിടങ്ങളിലും എതിർപക്ഷത്തോടുള്ള സാമാന്യമര്യാദയും ബഹുമാനവും കൈവിട്ടു. എതിരാളിയെ അവഹേളിച്ചും അസത്യപ്രചാരണങ്ങൾ നടത്തിയും വോട്ട് പെട്ടിയിലാക്കാനുള്ള നിന്ദ്യമായ പ്രചാരണശൈലിയുടെ പുതിയ ഉദാഹരണങ്ങൾ പലതും കേരളം കണ്ടു. സാമുദായിക പ്രീണനത്തിനും വർഗീയ ധ്രുവീകരണത്തിനുമെല്ലാം ശ്രമമുണ്ടായി. ആരോപണ പ്രത്യാരോപണങ്ങളായിരുന്നു മുഖ്യ പ്രചാരണതന്ത്രം. സമൂഹമാധ്യമങ്ങളെ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളെയും അതിനായി ഉപയോഗപ്പെടുത്തി. അതിനിടെ പല ടെലിവിഷൻ ചാനലുകളും നടത്തിയ തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ ജനങ്ങളുടെ ആശയക്കുഴപ്പം വർധിപ്പിച്ചു.

പ്രചാരണരംഗത്തു മുഴങ്ങിയ കാര്യങ്ങളിൽ സത്യമേത്, മിഥ്യയേത് എന്നു തീർച്ചയാക്കാതെയാണ് സമ്മതിദായകർ പലരും പോളിംഗ് ബൂത്തിലേക്കു പോകുന്നത്. തെറ്റായ നിഗമനങ്ങളും വിലയിരുത്തലുകളും വിധിയെഴുത്തിനെയും തെറ്റിക്കും. കേരളത്തിൽ വോട്ടർപട്ടികയെപ്പറ്റി ഉയർന്ന ആക്ഷേപങ്ങളും ആസാമിൽ ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽനിന്നു വോട്ടിംഗ് യന്ത്രം പിടികൂടിയതുമൊക്കെ പലരുടെയും മനസിൽ സംശയങ്ങൾ ജനിപ്പിച്ചിട്ടുണ്ട്. സ്വതന്ത്രമായ വോട്ടെടുപ്പ് നടക്കുന്നു എന്നുറപ്പു വരുത്തേണ്ടതു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചുമതലയാണ്.

രാഷ്‌ട്രീയപ്രബുദ്ധതയിൽ അഭിമാനിക്കുന്ന കേരളീയരിൽ വലിയൊരു പങ്ക് രാഷ്‌ട്രീയ അനുഭാവംനോക്കി വോട്ട് ചെയ്യുന്നവരാണ്. ബാക്കിയുള്ള നിഷ്പക്ഷ വോട്ടർമാരുടെ തീരുമാനത്തെയാണു പ്രചാരണ വിഷയങ്ങളും സമകാലിക സംഭവങ്ങളുമൊക്കെ സ്വാധീനിക്കുക. അത്തരം വോട്ടർമാരെ പാട്ടിലാക്കാനാണു സ്ഥാനാർഥികളും രാഷ്‌ട്രീയപാർട്ടികളും ശ്രമിക്കുന്നതും. ആർക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കുന്നത് ഓരോ വോട്ടറുടെയും അവകാശമാണ്. എന്നാൽ, അക്കാര്യത്തിൽ പിഴവ് പറ്റിയാൽ അതു സ്ഥാനാർഥികളുടെ ഭാവിയെക്കാൾ നാടിന്‍റെ ഭാവിയെയും അതുവഴി ഓരോ പൗരന്‍റെതന്നെയും ക്ഷേമെെശ്വര്യങ്ങളെയുമാണു ബാധിക്കുക.

സർക്കാരുകളുടെ തെറ്റായ സാന്പത്തിക നയങ്ങളുടെയും കോവിഡ് പോലുള്ള സംഭവവികാസങ്ങളുടെയും ഫലമായി വരുമാനവും തൊഴിലും നഷ്ടപ്പെട്ട് ഭാവി തുലാസിലായവർ ഏറെയുള്ള കാലമാണിത്. കർഷകർ അടക്കമുള്ള അടിസ്ഥാന വർഗങ്ങൾ നിലനില്പിനായി പൊരുതേണ്ടിവരുന്നു. വികസന സമീപനങ്ങളിലെ ഏകപക്ഷീയ സർക്കാർ നിലപാടുകൾ, സാന്പത്തിക വളർച്ചയിലെ അസന്തുലിതാവസ്ഥ, പൗരാവകാശങ്ങൾ അട്ടിമറിക്കാനുള്ള പ്രവണത, വർഗീയത വളർത്തി നിക്ഷിപ്ത താത്പര്യങ്ങൾ നേടാനുള്ള നീക്കങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമങ്ങൾ എന്നിവയോടൊക്കെയുള്ള കൃത്യമായ പ്രതികരണം തെരഞ്ഞെടുപ്പിലുണ്ടാകുമെന്നു കരുതാം.

സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി എൽഡിഎഫും സർക്കാരിനെതിരേ വന്ന അഴിമതിയാരോപണങ്ങൾ ചർച്ചയാക്കി യുഡിഎഫും തങ്ങളുടെ പ്രത്യേക പ്രചാരണവിഷയങ്ങളിലൂന്നി എൻഡിഎയും പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ ദേശീയ നേതാക്കൾ ഇവിടെ പല ദിവസം പ്രചാരണത്തിനുവന്നു.

പതിവിനു വിപരീതമായി കാര്യഗൗരവത്തോടെയുള്ള പ്രകടനപത്രികകളും മൂന്നു മുന്നണികളും ജനങ്ങളുടെ മുന്പാകെ വച്ചു. ക്ഷേമപദ്ധതികളും ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പരിപാടികളും കർഷകർക്ക് ആശ്വാസമേകുന്ന നടപടികളും ഈ പ്രകടന പത്രികകളിലുണ്ട്. ഇതെല്ലാം വിലയിരുത്തി ഏതു മുന്നണിയെ ഭരണം ഏല്പിക്കണമെന്നു തീരുമാനിക്കേണ്ടതു പൗരജനങ്ങളാണ്. വികാരങ്ങൾക്കടിമപ്പെടാതെ ശരിയായ വിവേകത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലൂടെ നാടിന്‍റെ ഭാഗധേയത്തിൽ പങ്കാളിയാവുകയാണ് ഓരോ വോട്ടറും. വോട്ടവകാശം പൗരന്‍റെ കടമയാണ്. ആ അവകാശം വിനിയോഗിച്ച് പൗരധർമം നിർവഹിക്കാൻ എല്ലാവരും തയാറാകുക.