Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്വാതന്ത്ര്യത്തിനു പരിമിതി സൃഷ്ടിക്കപ്പെടുന്നുണ്ടോ?
രാജ്യത്തെ പൗരന്മാർക്കു ഭരണഘടന ഉറപ്പാക്കുന്ന എല്ലാ അവകാശങ്ങളും നിലനിൽക്കുന്പോൾ തന്നെ മാധ്യമപ്രവർത്തകരും സന്നദ്ധസംഘടനകളും കടുത്ത അവകാശലംഘനങ്ങൾ നേരിടുന്നുണ്ടെന്നു സർവേ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ഏറ്റവും സ്വാതന്ത്ര്യം കുറഞ്ഞ ജനാധിപത്യമായി മാറുകയാണെന്ന സർവേ റിപ്പോർട്ട് ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട പല സൂചനകളും ഉൾക്കൊള്ളുന്നതാണ്. ഫ്രീഡം ഹൗസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഫ്രീഡം ഇൻ ദ വേൾഡ് എന്ന സർവേയിലാണ് ഒരു ജനാധിപത്യസമൂഹത്തിനു തൃപ്തികരമല്ലാത്ത ചില കാര്യങ്ങളുള്ളത്. രാജ്യത്തെ പൗരന്മാർക്കു ഭരണഘടന ഉറപ്പാക്കുന്ന എല്ലാ അവകാശങ്ങളും നിലനിൽക്കുന്പോൾ തന്നെ മാധ്യമപ്രവർത്തകരും സന്നദ്ധസംഘടനകളും കടുത്ത അവകാശലംഘനങ്ങൾ നേരിടുന്നുണ്ടെന്നു സർവേ പറയുന്നു. സർക്കാരിനെതിരേ ശബ്ദമുയർത്തിയ പലരെയും രാജ്യസുരക്ഷ, വ്യക്തിഹത്യ, കോടതിയലക്ഷ്യം തുടങ്ങിയ വിഷയങ്ങളിൽ കുറ്റം ചുമത്തി നിശബ്ദരാക്കിയെന്ന നിഗമനവും സർവേയിലുണ്ട്. സമൂഹമാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന വ്യാജവാർത്തകളിലൂടെയും പൗരന്മാരെ സമ്മർദത്തിലാക്കി നിശബ്ദരാക്കാനുള്ള നീക്കം നടക്കുന്നു. പൗരാവകാശ പ്രവർത്തകർ മാത്രമല്ല, രാജ്യത്തെ ദുർബലമായ പ്രതിപക്ഷവും ഇടയ്ക്കു ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളാണിതൊക്കെ.
ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്ന് 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യ ഇന്നൊരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ്. ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്ക് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമുള്ള രാജ്യമാണ് റിപ്പബ്ലിക് എന്നു നിർവചിക്കപ്പെടുന്നത്. പൗരന്മാർക്കു തുല്യനീതിയും തുല്യ അവകാശങ്ങളും ഇന്ത്യൻ ഭരണഘടന ഉറപ്പുനല്കുന്നു. എന്നാൽ, എല്ലാവർക്കും അതു ലഭിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണാധികാരികൾ പലരും അധികാരത്തിലേറിക്കഴിയുമ്പോൾ തങ്ങൾ ജനങ്ങളുടെ മുകളിലാണെന്നു കരുതുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളാണു സ്വതന്ത്രമായ നിയമനിർമാണവിഭാഗവും ഭരണനിർവഹണവിഭാഗവും നീതിന്യായവിഭാഗവും. ഇവയുടെ പ്രവർത്തനത്തിൽ അപഭ്രംശങ്ങളോ ന്യൂനതകളോ ഉണ്ടാകുന്പോൾ അതു പൗരസ്വാതന്ത്ര്യം എന്ന സങ്കല്പത്തെ തകിടംമറിക്കുന്നു. ജനാധിപത്യ ഇന്ത്യക്ക് അത്തരം അപാകതകളുണ്ടാകാതെ നോക്കേണ്ടതു ഭരണകർത്താക്കളുടെയും നിയമനിർമാണസഭകളുടെയും ജുഡീഷറിയുടെയുമൊക്കെ കടമയാണ്. അതിനവരെ നിർബന്ധിതരാക്കുന്ന വിധത്തിൽ നിതാന്തജാഗ്രത ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം.
ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണം എന്നാണല്ലോ ജനാധിപത്യത്തിന് ഏബ്രഹാം ലിങ്കൺ നല്കിയ പ്രസിദ്ധമായ നിർവചനം. എന്നാൽ ഇന്നു പല രാജ്യങ്ങളിലും ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് നടത്തുന്ന ഭരണം ആ ഗണത്തിൽ പെടുമോയെന്നു ജനങ്ങൾക്കു സംശയിക്കേണ്ട സ്ഥിതിയുണ്ട്. പൗരന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും പരിമിതപ്പെടുത്തുകയും സർക്കാരിന്റെ അധികാരം വർധിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരികയാണ്. ജനാധിപത്യത്തിന്റെ സവിശേഷതകളിലൊന്നാണ് അഭിപ്രായസ്വാതന്ത്ര്യം.
പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത ഇടങ്ങളിൽ ശരിയായ വിധത്തിൽ ജനാധിപത്യം പുലരുകയോ ജനഹിതത്തിനു മതിയായ പരിഗണന ലഭിക്കുകയോ ചെയ്യില്ല. രാഷ്ട്രീയകാരണങ്ങളാൽ പൗരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനും മൂലധനശക്തികളുടെ പ്രേരണയാൽ അവന്റെ സാന്പത്തിക സ്വാതന്ത്ര്യത്തിനും കുടുക്കുകളിടാൻ ജനാധിപത്യം പൂർണ വളർച്ചയെത്തിയിട്ടില്ലാത്ത പല രാജ്യങ്ങളിലെയും സർക്കാരുകൾ ഉത്സാഹം കാട്ടുന്നു. ഇത്തരം നീക്കങ്ങൾക്കെതിരേ പ്രതിഷേധങ്ങൾ ഉയർന്നാൽ അത് അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു.
പതിനെട്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ ഫ്രഞ്ച് ചിന്തകനായ വോൾട്ടയറുടെ ഒരു ഉദ്ധരണിയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹത്വം പരാമർശിക്കുന്പോഴൊക്കെ എടുത്തുകാട്ടാറുള്ളത്. ""നിങ്ങൾ പറയുന്നതിനോട് എനിക്കു യോജിക്കാൻ കഴിയില്ലായിരിക്കാം, പക്ഷേ അങ്ങനെ പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരണംവരെ ഞാൻ പോരാടും'' എന്നാണു വോൾട്ടയർ പറഞ്ഞത്. എന്നാൽ, ഇന്നത്തെ ഭരണകർത്താക്കളോ? നിരുപദ്രവകരമായ എതിരഭിപ്രായം പോലും കേൾക്കാനുള്ള ക്ഷമയോ സഹിഷ്ണുതയോ പലർക്കുമില്ല. കോവിഡ് കാലത്ത് ഇന്ത്യയിൽ നടപ്പാക്കിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ കഠിനമായിരുന്നെന്ന് "ഫ്രീഡം ഇൻ ദ വേൾഡ്' വർവേ നിരീക്ഷിക്കുന്നു. പക്ഷേ, അതിനെതിരേയുള്ള ചെറിയ വിമർശനങ്ങൾപോലും സ്വാഗതം ചെയ്യപ്പെട്ടില്ല എന്നതു യാഥാർഥ്യം.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ തുടക്കകാലത്ത് പോലീസ് പൊതുനിരത്തുകളിൽ പൊതുജനങ്ങളോടു കാട്ടിയ കാർക്കശ്യം പൗരാവകാശങ്ങളെ കാറ്റിൽപ്പറത്തുന്ന വിധത്തിലായിരുന്നു. എന്നാൽ, കോവിഡ് ബാധ മൂർച്ഛിച്ച നാളുകളിൽ അത്തരം കാർക്കശ്യമൊന്നും കണ്ടുമില്ല. ലോക്ക്ഡൗണിന്റെ കാലത്ത്, വിവിധ ആവശ്യങ്ങളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്തവരും നിയന്ത്രണങ്ങളുടെ കാർക്കശ്യം അനുഭവിച്ചവരാണ്. വികസിത ജനാധിപത്യരാജ്യങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അവിടൊന്നും പൗരാവകാശങ്ങൾ ഹനിക്കപ്പെട്ടില്ല എന്നതും ശ്രദ്ധേയം. പക്വതയിലേക്കുള്ള പാതയിലാണ് ഇന്ത്യൻ ജനാധിപത്യം എന്നു കരുതി നമുക്ക് ആശ്വസിക്കാം.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top