തീർഥാടകപാതയിലെ സഫലയാത്ര
ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളും സാന്നിധ്യവും ഇറാക്കി ജനതയ്ക്കു പകർന്ന സാന്ത്വനം വലുതാണ്. സാഹോദര്യത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും പുതിയൊരു യുഗത്തിലേക്കു ലോകം മുന്നേറാൻ മാർപാപ്പയുടെ ഇറാക്ക് സന്ദർശനം പ്രചോദനമായി മാറട്ടെ.

അനുരഞ്ജനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ഇറാക്കിലെത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം പശ്ചിമേഷ്യയുടെ സംഘർഷ ചരിത്രത്തിൽ സമന്വയത്തിന്‍റെ പുതിയൊരധ്യായത്തിനു തുടക്കം കുറിക്കുമെന്ന പ്രതീക്ഷ ഉണർന്നിരിക്കുന്നു. സംസ്കാരങ്ങളുടെ പിള്ളത്തൊട്ടിലെന്നു പണ്ടു വിശേഷിപ്പിക്കപ്പെട്ട മെസപ്പൊട്ടാമിയ എന്ന ഇറാക്ക് ഇന്നു യുദ്ധവും ഭീകരതയും തകർത്ത നാടാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ തേർവാഴ്ച ഇറാക്കിനെ ആധുനിക ലോകത്തിലെ ഏറ്റവും വലിയ മതപീഡന ദേശങ്ങളിലൊന്നാക്കി മാറ്റി. ഐഎസിന്‍റെ മതപീഡനങ്ങളെത്തുടർന്നു ക്രൈസ്തവരിൽ ബഹുഭൂരിപക്ഷത്തിനും ഇറാക്കിൽനിന്നു പലായനം ചെയ്യേണ്ടിവന്നു. നിരപരാധികളുടെയും നിസഹായരുടെയും ചുടുനിണം വീണു നനഞ്ഞ ഇറാക്കിന്‍റെ ഊഷരഭൂമിയിലേക്കു സമാധാനത്തിന്‍റെ തീർഥാടകനായിട്ടായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ യാത്ര. അവിടത്തെ ക്രൈസ്തവസമൂഹത്തിന് ആശ്വാസവും ആത്മവിശ്വാസവും പകർന്നും ഇതരമതങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സൗഹാർദം പ്രകടമാക്കിയും ആശങ്കയുടെയും അവിശ്വാസത്തിന്‍റെയും അന്തരീക്ഷം ലഘൂകരിക്കാൻ മാർപാപ്പയുടെ സന്ദർശനത്തിനു സാധിച്ചു. വിദ്വേഷവും മാത്സര്യവും വർധിച്ചുവരുന്ന ഇന്നത്തെ കാലത്തിനു വേണ്ടതും അതുതന്നെയാണ്.

കോവിഡ് കാലത്തിനു ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യവിദേശസന്ദർശനമായിരുന്നു ഇറാക്കിലേത്. 2017-ൽ ഈജിപ്തും 2019-ൽ യുഎഇയും സന്ദർശിച്ച് അദ്ദേഹം തുടക്കമിട്ട അനുരഞ്ജന ദൗത്യത്തിന്‍റെ തുടർച്ചയാണ് ഇറാക്കിലെ സന്ദർശനം. ക്രൈസ്തവലോകവും ഇസ്‌ലാമിക ലോകവും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ ഇഴയടുപ്പം സൃഷ്‌ടിക്കുന്നതിനും അതിനു വിഘാതമായി നിൽക്കുന്ന പല തെറ്റിദ്ധാരണകളും നീക്കുന്നതിനും മാർപാപ്പയുടെ ഈജിപ്ത്, യുഎഇ സന്ദർശനങ്ങൾ വഴിതുറന്നിരുന്നു. ഈ സന്ദർശനങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം ഇറാക്ക് സന്ദർശനത്തിനു കൈവന്നത് ഇവിടത്തെ പുരാതന ക്രൈസ്തവകേന്ദ്രങ്ങൾ മിക്കതും മതപീഡനത്തിൽ തകർന്നിരുന്നു എന്നതുകൊണ്ടാണ്. 2003 -നു മുന്പ് 14 ലക്ഷം ക്രൈസ്തവ വിശ്വാസികളുണ്ടായിരുന്ന ഇറാക്കിൽ ഇപ്പോഴുള്ളത് ഏകദേശം മൂന്നു ലക്ഷം പേർ മാത്രം. ആയിരക്കണക്കിനു വർഷം മുന്പ് പൂർവപിതാവായ ഏബ്രഹാം തുടങ്ങിവച്ച യാത്ര അതേ അന്തസത്തയോടെ സമാധാനത്തിന്‍റെ പാതയിൽ നമുക്കൊരുമിച്ചു തുടരാമെന്ന് ഇറാക്ക് സന്ദർശനത്തിനു മുന്നോടിയായുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.

ഇറാക്കിനെ സാഹോദര്യത്തിൽ പുനർനിർമിക്കണമെന്നാണു സന്ദർശനത്തിന്‍റെ ആദ്യദിനം ഇറാക്കി പ്രസിഡന്‍റ് ബർഹാം സലേയുടെ കൊട്ടാരത്തിലെ സ്വീകരണത്തിനുശേഷം നയതന്ത്ര ഉദ്യോഗസ്ഥരോടു സംസാരിക്കവെ മാർപാപ്പ ഉദ്ബോധിപ്പിച്ചത്. വ്യത്യസ്ത സംസ്കാരങ്ങളും മതങ്ങളും വംശങ്ങളും ആശയങ്ങളും സമാധാനത്തിൽ ഒരുമിച്ചുനിൽക്കുന്നതിൽ അസ്വസ്ഥതയുണ്ടാകുന്നതു മതമൗലികവാദികൾക്കാണ്. വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും മുഖമുദ്ര പേറുന്ന ഇറാക്കിന് സമാധാനപരമായി സഹകരിച്ചുനീങ്ങുന്ന സമൂഹത്തിന്‍റെ മാതൃക പശ്ചിമേഷ്യക്കും ലോകം മുഴുവനും നൽകാൻ കഴിയുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. വ്യത്യസ്ത സംസ്കാരങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിക്കുകയും സഹിഷ്ണുത പുലർത്തുകയും ചെയ്യുന്പോൾ മാത്രമെ സമൂഹത്തിനു സുസ്ഥിതി ഉണ്ടാവുകയുള്ളൂ. അത്തരം സമൂഹങ്ങൾക്കു മാത്രമെ പുരോഗതിയിലേക്കു വളരാനും സാധിക്കൂ. സമൂഹത്തിന്‍റെ വളർച്ചയെ പിന്നോട്ടടിക്കുന്ന മൗലികവാദ ദർശനങ്ങൾ ലോകത്തിനുണ്ടാക്കുന്ന കുഴപ്പങ്ങൾക്കു നേർസാക്ഷികളാണ് ഇന്നത്തെ സമൂഹം. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്‍റെയും വിപത്തുകൾ ധൈര്യപൂർവം ചൂണ്ടിക്കാണിക്കാനും നേരായ ദിശ കാണിച്ചുകൊടുക്കാനും ഫ്രാൻസിസ് മാർപാപ്പയ്ക്കുകഴിയുന്നു. അദ്ദേഹത്തിന്‍റെ ആർജവം തിരിച്ചറിഞ്ഞ് ആ നിലപാടുകൾക്കു പിന്തുണ നൽകാൻ ലോകസമൂഹം ഒന്നാകെ തയാറാകുന്പോൾ പ്രതീക്ഷയുടെ പുതിയ തിരികൾ തെളിയുകയാണ്.

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിലെ ഒരു പ്രധാന പരിപാടി ഇറാക്കി ഷിയാകളുടെ ആത്മീയാചാര്യൻ ഗ്രാന്‍റ് ആയത്തുള്ള അലി അൽ സിസ്താനിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ഇറാക്കിന്‍റെ നന്മയ്ക്കായി മതങ്ങൾ തമ്മിൽ സൗഹൃദത്തിലാകേണ്ടതിന്‍റെയും സഹകരിക്കേണ്ടതിന്‍റെയും ആവശ്യകത ആ കൂടിക്കാഴ്ചയിൽ മാർപാപ്പ ചൂണ്ടിക്കാട്ടി. മെക്കയ്ക്കും മദീനയ്ക്കും ശേഷം ഷിയാ മുസ്‌ലിംകൾ പുണ്യഭൂമിയായി കരുതുന്ന നജഫ് ആണ് സിസ്താനിയുടെ ആസ്ഥാനം. സന്ദർശനത്തിന്‍റെ മൂന്നാംദിവസം മാർപാപ്പ മൊസൂൾ, ഇർബിൽ, ഖറാക്കോഷ് എന്നിവിടങ്ങളിൽ പീഡനങ്ങൾ നേരിട്ട ക്രൈസ്തവർക്കൊപ്പമാണു സമയം ചെലവഴിച്ചത്. സഹോദരഹത്യയേക്കാൾ ദൃഢമായതു സഹോദരസ്നേഹമാണെന്നും പ്രതീക്ഷയ്ക്കു വിദ്വേഷത്തെക്കാളും സമാധാനത്തിനു യുദ്ധത്തെക്കാളും ശക്തിയുണ്ടെന്നു തെളിയിക്കപ്പെട്ടെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. കെട്ടിടങ്ങൾ മാത്രമല്ല സമൂഹത്തെയും പുനഃസൃഷ്‌ടിക്കാനുള്ള സമയമാണിതെന്നു മാർപാപ്പ പറഞ്ഞു. തീവ്രവാദം അവസാനവാക്കല്ലെന്നു തെളിയിക്കുന്നതാണ് താൻ കണ്ട കൂട്ടായ്മയെന്നും മാർപാപ്പ ഓർമിപ്പിച്ചു. മാർപാപ്പയുടെ വാക്കുകളും സാന്നിധ്യവും ഇറാക്കി ജനതയ്ക്കു പകർന്ന സാന്ത്വനം വലുതാണ്. സാഹോദര്യത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും പുതിയൊരു യുഗത്തിലേക്കു ലോകം മുന്നേറാൻ മാർപാപ്പയുടെ ഇറാക്ക് സന്ദർശനം പ്രചോദനമായി മാറട്ടെ.