Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അതിർത്തിയിൽ സമാധാനം വരട്ടെ
ശത്രുവിന്റെമേൽ തീതുപ്പുന്ന വ്യാളിയെ അനുസ്മരിപ്പിക്കുന്ന ചൈനയുടെ നീക്കങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. സൈനിക പിന്മാറ്റത്തിന്റെ പേരിൽ അതിർത്തിയിൽ
ഒരു ഉദാസീനതയും പാടില്ല.
സംഘർഷം ഘനീഭവിച്ചുനിന്ന കിഴക്കൻ ലഡാക്ക് അതിർത്തിപ്രദേശത്തെ പാങ്ങോംഗ് മേഖലയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും പിന്മാറ്റം തുടങ്ങിയിരിക്കുകയാണ്. ചൈനയുടെ പിന്മാറ്റത്തെക്കുറിച്ചു മാസങ്ങളായി കേൾക്കുന്നതാണെങ്കിലും ഇപ്പോഴതു യാഥാർഥ്യമായിരിക്കുന്നു എന്നാണ് ഔദ്യോഗിക വിശദീകരണങ്ങളിൽനിന്നു മനസിലാക്കേണ്ടത്. സൈനിക പിന്മാറ്റം സംബന്ധിച്ചു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച പാർലമെന്റിൽ വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിലാണ് യഥാർഥ നിയന്ത്രണരേഖയ്ക്കടുത്തു ചൈനയുടെ കടന്നുകയറ്റമുണ്ടാവുകയും തുടർന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിലയുറപ്പിക്കുകയും ചെയ്തത്. ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൈനയുടെ 45 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആശങ്ക പരത്തിയ ആ ദിനങ്ങളിൽനിന്നു സമാധാനത്തിലേക്കുള്ള തിരിച്ചുവരവ് ആശ്വാസകരവും ശുഭപ്രതീക്ഷയേകുന്നതുമാണ്.
അയൽരാജ്യങ്ങളുമായെല്ലാം അതിർത്തിത്തർക്കമുള്ള രാജ്യമാണു ചൈന. അതിരുപങ്കിടുന്ന ഇരുപതോളം രാജ്യങ്ങളുമായി ചൈനയ്ക്ക് അതിർത്തിത്തർക്കമുണ്ട്. എല്ലായിടത്തും കുഴപ്പമുണ്ടാക്കുന്നതു ചൈനയാണെന്നു സംഘർഷങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും. തങ്ങളുടെ സാന്പത്തികശക്തിയിലും സൈനികബലത്തിലുമുള്ള ഹുങ്ക് മറ്റു രാജ്യങ്ങളുടെ ഉള്ളിലേക്ക് അതിക്രമിച്ചുകയറി ഭൂമി പിടിച്ചെടുക്കാനുള്ള ധാർഷ്ട്യം അവർക്കു നൽകുന്നു. ഭൂരിഭാഗം അയൽരാജ്യങ്ങൾക്കും ചൈനയ്ക്കു തിരിച്ചടി നൽകാൻ കെൽപില്ല. ഇന്ത്യയുടെ ഒരിഞ്ചു മണ്ണുപോലും കൈയടക്കാൻ ചൈനയ്ക്കായില്ലെന്നു സേനാ പിന്മാറ്റത്തെക്കുറിച്ചു വിശദീകരിക്കവേ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് പാർലമെന്റിൽ പറഞ്ഞിരുന്നു. അതിനു നന്ദി പറയേണ്ടതു വീരോചിതമായി പൊരുതി അതിർത്തി കാത്ത ഇന്ത്യൻ സൈനികരോടാണ്. അതേസമയം ഇന്ത്യൻ ഭൂമി ചൈനയ്ക്കു വിട്ടുനൽകിയെന്നും പാങ്ങോംഗ് മേഖലയിൽ പിക്കറ്റ് മൂന്നിലേക്ക് ഇന്ത്യൻ സൈന്യത്തിനു പിന്മാറേണ്ടിവന്നെന്നും കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറയുകയുണ്ടായി. ഇതിന്റെ നിജസ്ഥിതി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
ലഡാക്കിൽ യഥാർഥ നിയന്ത്രണരേഖയിൽനിന്നുള്ള പിന്മാറ്റത്തിന് കഴിഞ്ഞ ജൂലൈയിൽതന്നെ ധാരണയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ്യിയും നടത്തിയ ചർച്ചയിലാണ് അന്നു പിന്മാറ്റ തീരുമാനമുണ്ടായത്. ഗൽവാൻ താഴ്വരയിലെ പോയിന്റ് 14, പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് പ്രദേശത്തെ പോയിന്റ് 17എ എന്നിവിടങ്ങളിലെ പട്രോളിംഗ് പോസ്റ്റുകളിൽനിന്ന് ഇരുസൈന്യങ്ങളും രണ്ടുകിലോമീറ്റർ വീതം പിന്മാറുമെന്നായിരുന്നു ധാരണ. അന്നു പിന്മാറ്റം നടന്നോ അതോ ഇപ്പോഴാണോ അതു നടക്കുന്നത് എന്നൊന്നും പ്രതിരോധമന്ത്രിയുടെ വിശദീകരണങ്ങളിൽനിന്നു വ്യക്തമല്ല. സൈനികകാര്യങ്ങൾ പലതും രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടാവാം. ഏതായാലും ചൈനയെ ഒരുപരിധിയിൽ കവിഞ്ഞു വിശ്വസിക്കാൻ പറ്റില്ലെന്ന് 1962-ലെ കടന്നുകയറ്റം മുതലുള്ള അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. "ഹിന്ദി-ചീനി, ഭായി ഭായി' മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കുകയും പഞ്ചശീലതത്വങ്ങൾ ഉരുവിടുകയും ചെയ്തുകൊണ്ടിരുന്ന കാലത്താണ് ആ കടന്നാക്രമണം നടന്നത്. സ്വതന്ത്രരാജ്യമായിരുന്ന ടിബറ്റിനെ രക്തച്ചൊരിച്ചിലിലൂടെ കീഴടക്കി തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേർത്തപ്പോൾത്തന്നെ ചൈനയുടെ തനിനിറം കണ്ടതാണ്. അയൽപക്ക മര്യാദകളും രാജ്യാന്തര നിയമങ്ങളുമൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിലാണ് ചൈനയുടെ ഓരോ നടപടിയും. അടുത്തകാലത്ത്, ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ അമേരിക്ക മാത്രമാണു ചൈനയെ നിലയ്ക്കുനിർത്താൻ അൽപമെങ്കിലും ശ്രമിച്ചത്.
ഗൽവാൻ താഴ്വരയിലെ ചൈനീസ് കടന്നുകയറ്റത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ സൈനിക പിന്മാറ്റത്തിനായി ചർച്ചകൾ നടക്കുന്നതിനിടെത്തന്നെ നിയന്ത്രണരേഖയ്ക്കരികിൽ ചൈന നിരവധി നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സൈനികനീക്കം എളുപ്പമാക്കുന്ന വിധത്തിൽ പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമൊക്കെ ചൈന നിർമിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ലഡാക്കിൽ നിയന്ത്രണരേഖയ്ക്കു സമീപം ചൈന നിരീക്ഷണ സംവിധാനം സ്ഥാപിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുള്ളതാണ്. ഇന്ത്യയോട് ഇപ്പോൾ ഏറ്റവും കൂടുതൽ സൗഹൃദം പുലർത്തുന്ന അയൽരാജ്യമായ ഭൂട്ടാനിലേക്കും ചൈന കടന്നുകയറ്റത്തിനു ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചൽപ്രദേശിനു മേൽ ചൈന അവകാശവാദം ഉന്നയിക്കുന്നതു കൂടിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻമഹാസമുദ്രത്തിലും കിഴക്കൻ പസഫിക് മേഖലയിലും ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിപ്പിച്ചുവരികയാണ്. തങ്ങൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിയശേഷമുള്ള തന്ത്രപരമായ പിന്മാറ്റമല്ല ലഡാക്ക് അതിർത്തിയിൽ ചൈന ഇപ്പോൾ നടത്തുന്നതെന്ന് ഇന്ത്യൻ സൈന്യം ഉറപ്പാക്കിയിട്ടുണ്ടാവണം. ശത്രുവിന്റെമേൽ തീതുപ്പുന്ന വ്യാളിയെ അനുസ്മരിപ്പിക്കുന്ന ചൈനയുടെ നീക്കങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. സൈനിക പിന്മാറ്റത്തിന്റെ പേരിൽ അതിർത്തിയിൽ ഒരു ഉദാസീനതയും പാടില്ല.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top