Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനാധിപത്യത്തിനു നാണക്കേട്
അമേരിക്കയെ വിമർശിക്കാൻ കാരണം തേടിയിരുന്നവർക്കു നല്ലൊരു വിഷയം ഇട്ടുകൊടുത്തു എന്നതിനപ്പുറം ജനാധിപത്യപ്രക്രിയയിൽ പോരായ്മകളുണ്ട് എന്നു സംശയിക്കാൻ സാധാരണക്കാരെയും പ്രേരിപ്പിക്കും എന്നതാണു കാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന കലാപത്തിന്റെ വളരെ അപകടകരമായ ഒരു വശം.
തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുകൂലികൾ യുഎസ് പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയ സംഭവം ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യരാഷ്ട്രം എന്നഭിമാനിക്കുന്ന അമേരിക്കയ്ക്കു നാണക്കേടായി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ മരിച്ചതായാണു റിപ്പോർട്ട്.
പാർലമെന്റ് സമ്മേളിക്കുന്നതിനിടെ ഇത്തരമൊരു സുരക്ഷാവീഴ്ച അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ്. ബൈഡന്റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർഥന നേരത്തേ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയിരുന്നു. അപ്പോഴെങ്കിലും അപക്വമായ നടപടികളിൽനിന്ന് അണികളെ പിന്തിരിപ്പിക്കാൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിൽ നിർഭാഗ്യകരമായ സംഭവം ഒഴിവാക്കാമായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഡോണൾഡ് ട്രംപ് തുടക്കംമുതൽ ഉന്നയിക്കുന്നതാണ്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നു സംശയമുണ്ടെങ്കിൽ അതേപ്പറ്റി നിയമാനുസൃതമായ മാർഗങ്ങളിലൂടെ അന്വേഷിക്കുകതന്നെ വേണം. പക്ഷേ, അമേരിക്കയിലെ കോടതി ഉൾപ്പെടെ ട്രംപിന്റെ ഈ ആരോപണം തള്ളിക്കളയുകയാണുണ്ടായത്. തെരഞ്ഞെടുപ്പുഫലം ഓരോ സ്ഥാനാർഥിയും പ്രതീക്ഷിക്കുന്ന വിധത്തിലായിരിക്കണമെന്നില്ല.
പക്ഷേ, ഔദ്യോഗികമായി പുറത്തുവിടുന്ന ഫലം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യുമ്പോഴാണ് ജനാധിപത്യ വഴക്കങ്ങൾ നിലനിൽക്കുകയും ജനാധിപത്യസ്ഥാപനങ്ങൾ അപഭ്രംശമേൽക്കാതെ മുന്നോട്ടുപോവുകയും ചെയ്യുക. ലോകത്തിൽ ജനാധിപത്യത്തിന്റെ ഏറ്റവും വിശിഷ്ടമായ മാതൃകകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് അമേരിക്ക. ചട്ടങ്ങളും കീഴ്വഴക്കങ്ങളുമനുസരിച്ചാണ് അവിടെ ഇത്രനാളും തെരഞ്ഞെടുപ്പുകൾ നടക്കുകയും വ്യത്യസ്ത ഭരണകൂടങ്ങൾ അധികാരത്തിലേറുകയും ചെയ്തിട്ടുള്ളത്. അമേരിക്കയുടെ ആ ജനാധിപത്യമാതൃകയുടെ മഹത്വത്തിനുമേൽ കളങ്കമേൽപ്പിക്കുന്നതായി ട്രംപ് അനുകൂലികളുടെ കടന്നാക്രമണം.
തെരഞ്ഞെടുപ്പു ഫലത്തെ അംഗീകരിക്കാതെ ഭരണാധികാരികൾ അധികാരത്തിൽ തുടരുകയും നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളമേധാവികളും പട്ടാളത്തിന്റെ സഹായത്തോടെ ബദൽരാഷ്ട്രീയക്കാരും അധികാരത്തിലേറുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ മൂന്നാംലോക രാജ്യങ്ങളിൽ നിരവധി ഉണ്ടായിട്ടുണ്ട്. ജനാധിപത്യം തീർത്തും ദുർബലമായ ബനാന റിപ്പബ്ലിക്കുകളായി അത്തരം രാജ്യങ്ങൾ പരിഹസിക്കപ്പെട്ടിരുന്നു. എന്നാൽ, ലോകത്തെ ഒന്നാംനന്പർ സൈനിക- സാന്പത്തിക- ജനാധിപത്യ ശക്തിയായ അമേരിക്കയിൽ അതിനുള്ള ശ്രമമുണ്ടാകുമെന്ന് ആരും സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. പക്വമതികളല്ലാത്ത രാഷ്ട്രീയക്കാർ നേതൃത്വത്തിലെത്തുന്നതിന്റെ കുഴപ്പമാണിത്. നേതാവിനു സ്തുതിപാടുക മാത്രം ചെയ്യുന്ന ഉപദേശകരാവും ചുറ്റമുണ്ടാവുക. അത്തരക്കാരുടെ ഉപദേശങ്ങൾ നേതാവിനെയും കുഴപ്പത്തിൽ ചാടിക്കും.
ട്രംപിനു പക്വമായ ഉപദേശങ്ങൾ നൽകാൻ ആരുമില്ലാതിരുന്നു എന്നാണോ കരുതേണ്ടത്? അമേരിക്കയിൽ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നു വിശേഷിപ്പിക്കാവുന്ന കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ ട്രംപ് അനുകൂലികളായ പ്രതിഷേധക്കാർ മണിക്കൂറുകളോളം അഴിഞ്ഞാടി. അവരെ ഒഴിപ്പിക്കാൻ പോലീസിനു വെടിവയ്ക്കേണ്ടിവരെ വന്നു. ജനാധിപത്യ സംരക്ഷണത്തിന്റെ പേരിലായാലും ഇത്തരം പ്രതിഷേധ പേക്കൂത്തുകൾ നിയമവാഴ്ചയുള്ള ഒരു രാജ്യത്തും അനുവദിക്കാനാവില്ല.
അമേരിക്കയെ വിമർശിക്കാൻ കാരണം തേടിയിരുന്നവർക്കു നല്ലൊരു വിഷയം ഇട്ടുകൊടുത്തു എന്നതിനപ്പുറം ജനാധിപത്യപ്രക്രിയയിൽ പോരായ്മകളുണ്ട് എന്നു സംശയിക്കാൻ സാധാരണക്കാരെയും പ്രേരിപ്പിക്കും എന്നതാണു കാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന കലാപത്തിന്റെ വളരെ അപകടകരമായ ഒരു വശം. ജനാധിപത്യം ഫലപ്രദവും കാര്യക്ഷമവുമല്ല എന്നു വാദിക്കുന്ന അരാജകവാദികളെ ഇത്തരം സംഭവങ്ങൾ ഏറെ സന്തോഷിപ്പിക്കും. ലോകത്തു പല രാജ്യങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകൾ സുതാര്യമായിരുന്നില്ലെന്നും അതിൽ കൃത്രിമങ്ങൾ കാട്ടിയെന്നുമൊക്കെയുള്ള പരാതികൾ ഉയർന്നിരുന്നല്ലോ. ബലാറൂസിൽ നടന്ന തെരഞ്ഞെടുപ്പ് ഒരുദാഹരണം.
റഷ്യയിൽ വ്ലാഡിമിർ പുടിൻ പ്രസിഡന്റായി തുടരുന്നത് പല കൃത്രിമമാർഗങ്ങളും അവലംബിച്ചാണെന്നും ആക്ഷേപം ഉണ്ടായിരുന്നല്ലോ. ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാട്ടി എന്ന ആരോപണമുണ്ടായി. ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതുകൊണ്ടു ജനാധിപത്യരീതികളെയും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെയും കുറ്റം പറയുന്ന അരാജകവാദികളുടെ എണ്ണം കൂടിവരികയാണ്. കേരളത്തിൽ അടുത്തയിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽപോലും ഇത്തരം അരാജകവാദഗ്രൂപ്പുകളിൽപെട്ടവർ ചിലയിടങ്ങളിൽ ജയിച്ചു. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ജനാധിപത്യമാണ് ഏറ്റവും പക്വമായ ഭരണമാർഗമെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിന് ഒരു പോറൽപോലും ഏൽക്കാതെ കാത്തുസൂക്ഷിക്കാൻ പൗരാവകാശങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കും കടമയുണ്ട്. ജനാധിപത്യത്തിനു കളങ്കമുണ്ടാക്കുന്ന സംഭവങ്ങൾ ഇനി ഒരിടത്തും ആവർത്തിക്കാതിരിക്കട്ടെ.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top