Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അതിർത്തികളിൽ ജാഗ്രത കൈവിടരുത്
മഞ്ഞുകാലത്തു പട്രോളിംഗും കാവലും ദുഷ്കരമായ സമയത്ത് പാക് സൈന്യത്തിന്റെ പ്രകോപനപരമായ ആക്രമണങ്ങളും അതിന്റെ മറവിൽ ഇന്ത്യയിലേക്കു ഭീകരരുടെ നുഴഞ്ഞുകയറ്റവും പതിവാണ്. അതിർത്തിയിലെ ജാഗ്രത കൂട്ടുകയാണു സമാധാനം ആഗ്രഹിക്കുന്ന
രാജ്യം എന്ന നിലയിൽ ഇന്ത്യക്കു ചെയ്യാവുന്നത്.
ചെറിയൊരു ഇടവേളയ്ക്കുശേഷം അതിർത്തികളിൽനിന്ന് അസ്വസ്ഥതയുളവാക്കുന്ന വാർത്തകൾ വീണ്ടും വരുന്നു. ജമ്മുകാഷ്മീരിലെ രജൗറി, കഠുവ ജില്ലകളിൽ ഇന്ത്യയുടെ സൈനിക പോസ്റ്റുകൾക്കും ജനവാസ മേഖലകൾക്കും നേരേ ശനിയാഴ്ച പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. അതിനു മുന്‍പുള്ള ദിവസങ്ങളിലും അതിർത്തിയിൽ സംഘട്ടനങ്ങളുണ്ടായി. നഗ്രോതയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ജയ്ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യത്തിന്റെ ആക്രമണങ്ങൾ അതിർത്തിയിൽ കൂടിവരികയാണെന്നു റിപ്പോർട്ടുകളുണ്ട്.
മഞ്ഞുകാലത്തു പട്രോളിംഗും കാവലും ദുഷ്കരമായ സമയത്ത് പാക് സൈന്യത്തിന്റെ പ്രകോപനപരമായ ആക്രമണങ്ങളും അതിന്റെ മറവിൽ ഇന്ത്യയിലേക്കു ഭീകരരുടെ നുഴഞ്ഞുകയറ്റവും പതിവാണ്. അതിർത്തിയിലെ ജാഗ്രത കൂട്ടുകയാണു സമാധാനം ആഗ്രഹിക്കുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യക്കു ചെയ്യാവുന്നത്. നഗ്രോത ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. പക്ഷേ കാര്യമായ അനുകൂല സമീപനമൊന്നും പാക്കിസ്ഥാനിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ല എന്നാണു മുൻകാല അനുഭവങ്ങൾ പഠിപ്പിക്കുന്നത്.
ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിയും സംഘർഷഭരിതമാണ്. പൂർണ സൈനിക പിന്മാറ്റത്തിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയിൽതന്നെ നിയന്ത്രണരേഖയ്ക്കരികിൽ നിർമാണ പ്രവർത്തനങ്ങളുമായി ചൈന മുന്നോട്ടുപോകുന്നു. സൈനികനീക്കം എളുപ്പമാക്കുന്ന വിധത്തിൽ പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമൊക്കെ ചൈന നിർമിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വര, ഹോട്ട് സ്പ്രിംഗ്സ് തുടങ്ങിയ തർക്ക സ്ഥലങ്ങളിൽനിന്ന് ഇരുരാജ്യങ്ങളുടെയും സൈനികർ പിന്മാറിയിരുന്നെങ്കിലും ഇതിനോടു ചേർന്ന പ്രദേശങ്ങളിലാണു ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ലഡാക്കിൽ നിയന്ത്രണരേഖയ്ക്കു സമീപം അവർ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഗെയിംപ്ലാനനുസരിച്ചു ചൈന കാര്യങ്ങൾ മുന്നോട്ടു നീക്കുന്നു എന്നാണു മനസിലാക്കേണ്ടത്. ഇതിനിടെ ഭൂട്ടാനിലേക്കും ചൈന കടന്നുകയറ്റം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചൽപ്രദേശിനുമേൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട് എന്നതു മറക്കരുത്.
സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ ഇന്ത്യക്കെതിരായ നീക്കങ്ങളിലെല്ലാം പാക്കിസ്ഥാനു ചൈനയുടെ പിന്തുണയുണ്ടായിരുന്നു. ആഗോള ഭീകരതയെ വളർത്തുന്ന രാജ്യങ്ങളിലൊന്നായ പാക്കിസ്ഥാന് അമേരിക്ക നല്കിവന്നിരുന്ന പിന്തുണയും സഹായങ്ങളും കുറഞ്ഞപ്പോൾ അവർ ചൈനയുമായുള്ള ചങ്ങാത്തം കൂട്ടി. മേഖലയിൽ ഇന്ത്യയെ ദുർബലമാക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ചൈന പാക്കിസ്ഥാന്റെ സൗഹൃദം വേണ്ടവിധം പ്രയോജനപ്പെടുത്തുന്നു. ചൈന-പാക്കിസ്ഥാൻ അച്ചുതണ്ട് ബലപ്പെടുംതോറും അതിർത്തിയിൽ സംഘർഷങ്ങളും കൂടും. അന്താരാഷ്ട്ര മര്യാദകളെല്ലാം ലംഘിച്ചാണു ചൈന പാക് അധീന കാഷ്മീർ പ്രദേശത്തു ഹൈവേ നിർമിച്ചത്. കാറക്കോറം മേഖലയിൽ പാക് അധീന കാഷ്മീരിലെ കുറേ പ്രദേശം പാക്കിസ്ഥാൻ ചൈനയ്ക്കു വിട്ടുകൊടുത്തതായും റിപ്പോർട്ടുണ്ട്. പകരം പാക് അധീന കാഷ്മീരിൽ വ്യവസായ ഇടനാഴി നിർമിക്കാൻ പാക്കിസ്ഥാനു ചൈന സഹായം നൽകുന്നു. കാഷ്മീരിലെയും ലഡാക്കിലെയും ഇന്ത്യയുടെ അതിർത്തികളിൽ സംഘർഷം പുകയുന്പോൾ അതിൽ ചൈന-പാക് ഗൂഢനീക്കങ്ങളുടെ പങ്ക് വ്യക്തമാണ്.
നഗ്രോത ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചുചേർത്തിരുന്നു. ജമ്മു-കാഷ്മീരിലെ ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്തുകയാണു ഭീകരരുടെ ലക്ഷ്യമെന്നു പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. ജമ്മു കാഷ്മീരിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പുകൾ ഈ മാസം 28 മുതൽ ഡിസംബർ 22 വരെ എട്ടു ഘട്ടങ്ങളിലായി നടക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ചു നവംബർ 26ന് ഇന്ത്യയിൽ വൻതോതിൽ ഭീകരാക്രമണത്തിനു ഭീകരർ പദ്ധതിയിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
ഇന്റലിജൻസ് വിഭാഗത്തിന് അത്തരം സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അതിർത്തിയിൽ ജാഗ്രത കൂട്ടണം. കാഷ്മീരിൽ നടന്ന പല ഭീകരാക്രമണങ്ങളും ഇന്റലിജൻസ് പാളിച്ചകൾമൂലം സംഭവിച്ചതാണെന്ന വിലയിരുത്തലുകൾ ഉണ്ടല്ലോ. അത്തരം വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആവർത്തിക്കാൻ പാടില്ല. ചൈനയും പാക്കിസ്ഥാനും ഗൂഢ പദ്ധതികളുമായി നീങ്ങുന്പോൾ അതിർത്തിയിൽ ഇന്ത്യ ജാഗ്രത ഒട്ടും കൈവിടരുത്.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top