വയനാട്ടിലെ കർഷകരോട് എന്തിനീ വിവേചനം?
സംസ്ഥാനത്തെ ബാക്കി ജില്ലകളിലെല്ലാം നേന്ത്രക്കായുടെ താങ്ങുവില
കിലോയ്ക്ക് 30 രൂപയായി നിശ്ചയിച്ചപ്പോൾ വയനാട്ടിലെ നേന്ത്രക്കായ്ക്ക് വില കിലോയ്ക്ക് 24 രൂപ മാത്രം. ഇതു തികഞ്ഞ വിവേചനമാണെന്ന് വയനാടൻ കർഷകർ ചൂണ്ടിക്കാട്ടുന്നു.


കോവിഡിന്‍റെ ബാക്കിപത്രമായ സാന്പത്തിക മുരടിപ്പിനെയും കാർഷികോല്പന്നങ്ങളുടെ വിലയിടിവിനെയും തുടർന്ന് വരുമാനമാർഗം നിലച്ചു കടക്കെണിയിലായ സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസമേകുന്ന നടപടിയായിരുന്നു 16 ഇനം പച്ചക്കറികൾക്കു തറവില പ്രഖ്യാപിച്ച സർക്കാർ തീരുമാനം. ലാഭം ലഭിച്ചില്ലെങ്കിലും മുടക്കുമുതലെങ്കിലും കിട്ടുമല്ലോ എന്ന ആശ്വാസം കർഷകർക്കുണ്ടായി. കൃഷിയല്ലാതെ മറ്റൊരു ജീവിതമാർഗവും മുന്നിലില്ലാതെ നെടുവീർപ്പെട്ടവർക്കു പ്രതീക്ഷയുടെ ചെറു കിരണങ്ങൾ തെളിയുന്നതായി തോന്നി. എന്നാൽ, ഈ തറവിലയിലെ ഒരു വിവേചനം ചൂണ്ടിക്കാട്ടുകയാണ് വയനാട് സംരക്ഷണ സമിതി.

സംസ്ഥാനത്തെ ബാക്കി ജില്ലകളിലെല്ലാം നേന്ത്രക്കായുടെ താങ്ങുവില കിലോയ്ക്ക് 30 രൂപയായി നിശ്ചയിച്ചപ്പോൾ വയനാട്ടിലെ നേന്ത്രക്കായ്ക്ക് വില കിലോയ്ക്ക് 24 രൂപ മാത്രം. ഇതു തികഞ്ഞ വിവേചനമാണെന്ന് വയനാടൻ കർഷകർ സങ്കടപ്പെടുന്നു. സംസ്ഥാനത്തെ ജനങ്ങൾക്കു മുഴുവൻ തുല്യനീതി ഉറപ്പാക്കേണ്ട സർക്കാർ ഒരു ജില്ലയിൽ മാത്രം കുറഞ്ഞ തറവില പ്രഖ്യാപിച്ചതു പന്തികേടല്ലേ?

വയനാടൻ നേന്ത്രൻ എന്നു നാമകരണം ചെയ്താണു വയനാട്ടിൽ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായ്ക്കു സർക്കാർ കുറഞ്ഞ തറവില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ‘വയനാടൻ നേന്ത്രൻ’ എന്നു ശാസ്ത്രീയമായി നാമകരണം ചെയ്തിട്ടുള്ള ഏത്തവാഴ ഇനം ഇല്ലെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. ഗുണനിലവാരത്തിന്‍റെ കാര്യത്തിലും വയനാട്ടിലെ നേന്ത്രക്കായയ്ക്ക് ഇതര ജില്ലകളിൽ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായുമായി താരതമ്യം ചെയ്യുമ്പോൾ എന്തെങ്കിലും കുറവുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാധാരമായ ശാസ്ത്രീയ ഗവേഷണപഠനങ്ങൾ എന്തെങ്കിലും നടന്നിട്ടുള്ളതായും കർഷകർക്ക് അറിവില്ല. വ്യക്തമായ മാനദണ്ഡങ്ങൾ ഇല്ലാതെ പ്രാദേശികാടിസ്ഥാനത്തിൽ തറവിലയിൽ വ്യത്യാസം വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന കർഷകരുടെ നിലപാട് ന്യായയുക്തമാണ്. കർഷകർക്കു മിനിമം വില ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനായി രാജ്യത്തു പല കാർഷികോല്പന്നങ്ങൾക്കും തറവില പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുല്പന്നത്തിന് വിവിധ സംസ്ഥാനങ്ങളിലെ തറവിലയിൽ ഉത്പാദനച്ചെലവിനനുസരിച്ചു നേരിയ വ്യത്യാസം ചിലപ്പോൾ വന്നേക്കാമെങ്കിലും കാര്യമായ മാറ്റം ഉണ്ടാകാറില്ല. വയനാടൻ നേന്ത്രക്കായുടെ തറവില താഴ്ത്തിയതിനു ന്യായീകരണം എന്താണ്?

വയനാട്ടിലെ അനേകായിരം കർഷകരുടെ ഉപജീവനമാർഗമാണ് ഇന്നു വാഴക്കൃഷി. അവർ ജീവസന്ധാരണത്തിനും ചികിത്സച്ചെലവിനും മക്കളുടെ വിദ്യാഭ്യാസത്തിനുമൊക്കെ പണം കണ്ടെത്തുന്നത് കൃഷിയിൽനിന്നാണ്. വന്യമൃഗശല്യം ഏറെ രൂക്ഷമായ വയനാട്ടിൽ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കാതെ കാവലിരുന്നും മറ്റും ഏറെ ബുദ്ധിമുട്ടിയാണ് കർഷകർ വാഴയും അതുപോലുള്ള വിളകളും വളർത്തിയെടുക്കുന്നത്. കാറ്റത്ത് ഒടിഞ്ഞുവീണും വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങിയും കൃഷിപ്പിഴയുണ്ടാകുന്നതു സാധാരണം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നേന്ത്രവാഴ കൃഷി ചെയ്യുന്ന ജില്ല വയനാടാണ്. ഇവിടെ 12,000 ഹെക്‌ടർ സ്ഥലത്തു വാഴകൃഷിയുണ്ട്. മൂന്നുലക്ഷം ടണ്ണിനു മുകളിലാണ് ഇവിടെ നിന്നുള്ള നേന്ത്രക്കായുടെ വാർഷിക ഉത്പാദനം. ഇവിടത്തെ നേന്ത്രക്കായ്ക്ക് മറ്റു ജില്ലകളെ അപേക്ഷിച്ച് കിലോയ്ക്ക് ആറു രൂപ കുറവുണ്ടാകുന്പോൾ കർഷകർക്കു ലഭിക്കേണ്ട മൊത്തവരുമാനത്തിൽ വലിയ ഇടിവാണുണ്ടാകുന്നത്. മൂന്നുലക്ഷം ടണ്ണിന് കിലോയ്ക്ക് ആറു രൂപ വച്ചു കൂട്ടുന്പോൾ ഒരു വർഷം വയനാടൻ കർഷകർക്കുണ്ടാകുന്ന മൊത്തം നഷ്‌ടം 180 കോടി രൂപ വരും. മറ്റൊരു വരുമാനമാർഗവുമില്ലാത്ത ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം ഇതൊരു ഗണ്യമായ തുക തന്നെ.

ഇപ്പോൾ നേന്ത്രക്കായുടെ തറവില താഴ്ത്തിയതുപോലെ ഭാവിയിൽ വയനാട്ടിൽ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന മറ്റു പച്ചക്കറികളുടെയും വില കുറയ്ക്കുമോ എന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വയനാട് സംരക്ഷണസമിതി സംസ്ഥാന കൃഷിമന്ത്രിക്കു നിവേദനം സമർപ്പിച്ചിട്ടുണ്ട്. സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം വയനാട് ജില്ലയിലെ മുഴുവൻ കൃഷിഭവനുകൾക്കു മുന്നിലും നില്പുസമരം നടത്തിയിരുന്നു. വയനാടൻ നേന്ത്രക്കായുടെ തറവില പുതുക്കി നിശ്ചയിക്കുക എന്നതിനു പുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക, വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. ഒരു വശത്തു പ്രകൃതിക്ഷോഭങ്ങളോടും മറുവശത്തു വന്യമൃഗങ്ങളോടും പൊരുതി ജീവസന്ധാരണത്തിനു മാർഗം തേടുന്ന കർഷകർ തീരെ നിവൃത്തികെടുമ്പോഴാണ് സമരരംഗത്തിറങ്ങുന്നത്. ജനക്ഷേമത്തിൽ വിശ്വസിക്കുന്ന സർക്കാർ ചെയ്യേണ്ടത് അവരുടെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിക്കാതെ അവയ്ക്കു പരിഹാരമുണ്ടാക്കുകയാണ്. നേന്ത്രക്കായുടെ തറവിലയിലെ വിവേചനം അവസാനിപ്പിച്ച് വയനാട്ടിലെ കർഷകർക്കും തുല്യനീതി ഉറപ്പാക്കണം.