ജിഎസ്ടി വരുമാനക്കണക്കും പണമില്ലാത്ത ജനങ്ങളും
വ്യവസായ മേഖല ഉണരുന്നതും സന്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതും നല്ലകാര്യംതന്നെയാണ്. എന്നാൽ, കണക്കുകൾക്കപ്പുറം യഥാർഥ പ്രതീക്ഷയുണർത്തുന്ന എന്തെങ്കിലും കാര്യം രാജ്യത്തെ സാധാരണക്കാരന്‍റെ ജീവിതത്തിൽ ലോക്ക്‌ ഡൗണിനുശേഷം സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യം ബാക്കിനിൽക്കുന്നുണ്ട്.

ഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപ കടന്നത് രാജ്യത്തു കോവിഡിനെത്തുടർന്നുണ്ടായ സാന്പത്തിക മുരടിപ്പ് മാറിവരുന്നതിന്‍റെ ലക്ഷണമായി കേന്ദ്രസർക്കാർ പറയുന്നു. ഒക്‌ടോബറിലെ വൈദ്യുതി ഉപയോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.38 ശതമാനം ഉയർന്നത് വ്യവസായ മേഖലയിലെ ഉണർവുകൊണ്ടാണെന്നും സർക്കാർ വിലയിരുത്തലുണ്ടായി. വ്യവസായ മേഖല ഉണരുന്നതും സന്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതും തീർച്ചയായും നല്ലകാര്യംതന്നെയാണ്.

എന്നാൽ, കണക്കുകൾക്കപ്പുറം യഥാർഥ പ്രതീക്ഷയുണർത്തുന്ന എന്തെങ്കിലും കാര്യം രാജ്യത്തെ സാധാരണക്കാരന്‍റെ ജീവിതത്തിൽ ലോക്ക്‌ ഡൗണിനുശേഷം സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യം ബാക്കിനിൽക്കുന്നുണ്ട്. ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങാൻ തുടങ്ങിയിട്ടുണ്ടെങ്കിലും തൊഴിൽനഷ്ടവും വരുമാനനഷ്ടവും ഉലച്ച ജീവിതങ്ങൾക്കു കരുത്തു പകരുന്ന നടപടികൾ ആയിട്ടില്ല. മഹാമാരി എന്ന് അവസാനിക്കുമെന്നു പറയാനാകാത്ത സാഹചര്യത്തിൽ ആശങ്കയിലാണു മിക്കവരും.

എട്ടു മാസത്തിനു ശേഷമാണ് രാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടക്കുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലേക്കാൾ പത്തു ശതമാനം കൂടുതലാണ് ഇക്കഴിഞ്ഞ ഒക്‌ടോബറിലെ ജിഎസ്ടി വരുമാനം. കേരളത്തിന്‍റെ ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം വർധിച്ച് 1665 കോടി രൂപയായതും പ്രതീക്ഷയുണർത്തുന്ന കാര്യംതന്നെ. ഇന്ത്യയിൽ കോവിഡ് വ്യാപനനിരക്ക് കുറയുന്നതായി സൂചനയുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയിലാകാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണു നിഗമനം. സാന്പത്തിക പ്രവർത്തനങ്ങളും അതുവരെ മന്ദീഭവിച്ച നിലയിൽത്തന്നെയായിരിക്കും. പല യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും കോവിഡ് വ്യാപന വർധനയുടെ സൂചനകളുള്ളതും ശുഭപ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. അതിന്‍റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടാകാതെ പോകില്ലല്ലോ.

കോവിഡ് മഹാമാരിയെത്തുടർന്ന് 15 കോടി കുട്ടികൾകൂടി പട്ടിണിയിലേക്കു വഴുതിവീണതായി ഐക്യരാഷ്‌ട്രസഭയുടെ ശിശുക്ഷേമ ഏജൻസിയായ യൂണിസെഫിന്‍റെ പഠനത്തിൽ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, കുടിവെള്ളം എന്നിവയിൽ ഏതെങ്കിലുമൊന്ന് ആവശ്യത്തിനു കിട്ടാതെ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ലോകത്തു വർധിച്ചെന്നാണു യൂണിസെഫ് കണക്കാക്കുന്നത്. ദരിദ്ര-അവികസിത രാജ്യങ്ങളിലാണ് ഇവരിലേറെയും. ദരിദ്രരായ മാതാപിതാക്കളുടെ വരുമാനം കുറയുന്പോൾ അതിന്‍റെ നേരിട്ടുള്ള ആഘാതം കുട്ടികളിലുണ്ടാകുന്നു.

കോവിഡ് ബാധയെത്തുടർന്ന് യാതൊരു ഒരുക്കങ്ങളുമില്ലാതെ ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വലിയൊരു മാനുഷികദുരന്തമായി മാറിയെന്നു പല വിദഗ്ധരും വിലയിരുത്തിയിട്ടുണ്ട്. തൊഴിൽശാലകൾ അടച്ചിട്ടതോടെ ജനസംഖ്യയിൽ നല്ലൊരുപങ്ക് തൊഴിൽരഹിതരായി. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ജോലിചെയ്തിരുന്ന കുടിയേറ്റ തൊഴിലാളികൾ ഭൂരിഭാഗവും തങ്ങളുടെ നാടുകളിലേക്കു കൂട്ടത്തോടെ പലായനം ചെയ്തു. വിഭജനത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനമാണു രാജ്യം കണ്ടത്. ലോക്ക് ഡൗൺ വന്നതോടെ പണിശാലകൾ നിശ്ചലമാവുകയും കുടിയേറ്റ തൊഴിലാളികളുടെ വരുമാനം ഇല്ലാതാവുകയും ചെയ്തു. ഇതുയർത്തുന്ന സാമൂഹ്യപ്രശ്നങ്ങളെപ്പറ്റി ഗൗരവമായ ചിന്ത അധികൃതർക്കുണ്ടോയെന്നു സംശയമാണ്.

ലോക്ക് ഡൗണിനെത്തുടർന്നു സംഘടിതമേഖലയിൽ 1.9 കോടി പേരുടെ തൊഴിൽ നഷ്ടമായെന്നാണ് സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി എന്ന സംഘടനയുടെ കണക്ക്. ഇതിൽ 66 ലക്ഷം വെള്ളക്കോളർ ജോലികളാണ്. ഇന്ത്യയിൽ 30 വയസിനു താഴെയുള്ള 40 ലക്ഷം യുവാക്കളുടെ ജോലി നഷ്ടപ്പെട്ടു എന്നാണ് അന്താരാഷ്‌ട്ര തൊഴിൽ സംഘടനയും ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്കും കണക്കുകൂട്ടുന്നത്. തൊഴിൽനഷ്ടവും ആളുകളുടെ വരുമാനനഷ്ടവും സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല.

ഇത്തരം വിവരങ്ങളെല്ലാം ലഭ്യമാകുന്പോൾ മാത്രമാണ് കോവിഡ് പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ സാന്പത്തിക ഞെരുക്കത്തിന്‍റെയും ജിഡിപി നഷ്ടത്തിന്‍റെയുമൊക്കെ കൃത്യമായ വിലയിരുത്തൽ നടത്താനാവുക. ഇന്ത്യയുടെ വിപുലമായ തൊഴിൽസേനയെ കോവിഡ് ആക്രമണം വളരെ സാരമായി ബാധിച്ചു എന്നതു വസ്തുതയാണ്. സാന്പത്തികത്തകർച്ചയിൽനിന്നുള്ള കരകയറ്റം ബുദ്ധിമുട്ടേറിയതും സമയം പിടിക്കുന്നതുമായിരിക്കുമെന്നു വിദഗ്ധർ പറയുന്നു. ജിഎസ്ടി പിരിവിന്‍റെ നേട്ടത്തിൽ അത്രയൊന്നും ആശ്വാസം കൊള്ളാനില്ല എന്നാണതിനർഥം.