Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കോവിഡിനു മുമ്പിൽ പതറരുത്, തളരരുത്
കോവിഡ് ലോക്ക്ഡൗൺ സംസ്ഥാനത്തെ അസംഘടിത മേഖലയ്ക്കു കനത്ത പ്രഹരം ഏല്പിച്ചതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് നടത്തിയ പഠനത്തിൽ പറയുന്നു. കോവിഡ് പ്രതിസന്ധി തളർത്തിയ സാധാരണക്കാരെ പഴയ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനു ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കണം.
കോവിഡ് മഹാമാരിയും തുടർന്നുണ്ടായ അടച്ചിടലും അടച്ചുപൂട്ടലുകളും സാധാരണക്കാർ പലരുടെയും ജീവിതം തകർക്കുകയും മറ്റു പലരുടെയും ജീവിതം വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ തൊഴിൽനഷ്ടങ്ങളും സാന്പത്തിക ഞെരുക്കങ്ങളുമാണു പലയിടത്തുമുണ്ടായത്. കോവിഡ് ലോക്ക്ഡൗൺ സംസ്ഥാനത്തെ അസംഘടിത മേഖലയ്ക്കു കനത്ത പ്രഹരം ഏല്പിച്ചതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് നടത്തിയ പഠനത്തിൽ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങൾ മൂലം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാലുമാസ കാലയളവിൽ മാത്രം അസംഘടിത മേഖലയിൽ 47 ശതമാനം തൊഴിൽനഷ്ടമുണ്ടായെന്നാണു പഠനത്തിലെ കണ്ടെത്തൽ. അതിനുശേഷവും സാന്പത്തിക പ്രവർത്തനങ്ങളിൽ കാര്യമായ ഉണർവൊന്നും ഉണ്ടായിട്ടില്ല. ജീവിതം വഴിമുട്ടിനിൽക്കുന്ന സാധാരണക്കാരെയും പാവപ്പെട്ടവരെയും പ്രത്യാശയുടെ ലോകത്തേക്കു തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര പദ്ധതികൾ ആവിഷ്കരിച്ചു സത്വര നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
നാഷണൽ സാന്പിൾ സർവേ കണക്കുപ്രകാരം കേരളത്തിൽ അസംഘടിത മേഖലയിൽ 23 ലക്ഷം സംരംഭങ്ങളിലായി 43 ലക്ഷം പേർ പണിയെടുത്തിരുന്നു. കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധിയിൽ ഈ സംരംഭങ്ങളിൽ പകുതിയോളം പൂട്ടിപ്പോവുകയോ അതിലൂടെ വരുമാനം കണ്ടെത്തിയിരുന്ന പകുതിയോളം പേർക്കു തൊഴിൽ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണു വിലയിരുത്തൽ. നിർമാണം, വ്യാപാരം, സേവനം എന്നിവയുമായി ബന്ധപ്പെട്ട് അസംഘടിത മേഖലയിൽ പണിയെടുത്തിരുന്ന അനേകർക്കാണു ജീവിതം വഴിമുട്ടിയത്. സംസ്ഥാനത്തിന്റെ സന്പദ്വ്യവസ്ഥയിലേക്കും അസംഘടിത മേഖല ഗണ്യമായ സംഭാവന നൽകിയിരുന്നു.
അതിനാൽ ഈ രംഗത്തെ തകർച്ച സംസ്ഥാനത്തിന്റെ വളർച്ചയെയും പിന്നോട്ടടിക്കും. ലോക്ക്ഡൗൺ കാലത്തു 73 ശതമാനം മലയാളികളും ജോലിയില്ലാത്തവരായി എന്നാണ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് പഠനത്തിലെ മറ്റൊരു കണ്ടെത്തൽ. ഇത്രയും പേർക്കു ജോലിയും വരുമാനവും ഇല്ലാതാകുന്പോൾ അത് അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളെയും സംസ്ഥാനത്തെ മൊത്തത്തിലും എങ്ങനെ ബാധിക്കുമെന്ന് ഊഹിക്കാൻ കഴിയുമല്ലോ. ഇതേത്തുടർന്നുള്ള സാന്പത്തിക പ്രതിസന്ധിയും വളർച്ചാമുരടിപ്പും കേരളീയ ജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്നു.
ലോക്ക്ഡൗൺ തുടങ്ങിയ കാലത്ത് 81 ശതമാനത്തോളം കുടിയേറ്റ തൊഴിലാളികൾക്കു ജോലി ഇല്ലാതായെങ്കിലും നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ അതിനു മാറ്റം വന്നിട്ടുണ്ട്. എങ്കിലും തൊഴിൽ മേഖല പഴയനിലയിലാകാൻ ഇനിയും വളരെ സമയമെടുക്കുമെന്നാണു വിലയിരുത്തൽ. ബാങ്ക് വായ്പയെടുത്തു സംരംഭങ്ങൾ തുടങ്ങിയ മിക്കവരും കോവിഡ് ലോക്ക്ഡൗൺ മൂലം വലിയ പ്രതിസന്ധിയിലായി. ജോലിയും ബിസിനസും നിലച്ചതോടെ അവരിൽ 90 ശതമാനത്തിനും വായ്പ തിരിച്ചടയ്ക്കാൻ വയ്യാത്ത നില വന്നു.
കർഷകർക്കു കോവിഡ് പ്രതിസന്ധിയെത്തുടർന്നുണ്ടായ ദുരിതങ്ങൾ വിവരണാതീതമാണ്. സർക്കാർ ജോലിക്കാരും മറ്റു ക്ലിപ്ത വരുമാനക്കാരുമൊഴികെ മറ്റെല്ലാവരും ജീവിതം വഴിമുട്ടുന്ന അവസ്ഥയിലെത്തിയിട്ടും ഈ അസാധാരണ സാഹചര്യത്തെ നേരിടുന്നതിൽ വേണ്ടത്ര അവധാനതയോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവർത്തിച്ചോ എന്നു സംശയമാണ്. ബാങ്ക്വായ്പകൾ തിരിച്ചടയ്ക്കുന്നതിനു കേന്ദ്രസർക്കാർ മോറട്ടോറിയം പ്രഖ്യാപിക്കുകയും മോറട്ടോറിയം കാലയളവിലെ രണ്ടുകോടി രൂപ വരെയുള്ള വായ്പകൾക്കു കൂട്ടുപലിശ ഒഴിവാക്കി ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു മാത്രമായില്ല. ഉത്തേജകപാക്കേജുകളുടെ ഗുണം വ്യവസായികൾക്കും കോർപറേറ്റുകൾക്കും മാത്രമേ ലഭിക്കൂ. കോവിഡ് പ്രതിസന്ധി തളർത്തിയ സാധാരണക്കാരെ പഴയ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനു ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കണം.
കോവിഡ് പ്രതിസന്ധി ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള പ്രശ്നങ്ങൾ ഓരോ കുടുംബത്തിലും സൃഷ്ടിക്കുന്നുണ്ട്. കുടുംബനാഥന്റെ വരുമാനനഷ്ടം കുടുംബാംഗങ്ങളെ മൊത്തം ബാധിക്കുന്നു. മുന്‍പു ലഭിച്ചിരുന്ന സൗകര്യങ്ങൾ ഇല്ലാതെവരുന്പോൾ അസ്വസ്ഥതകൾ ഉടലെടുക്കും. അതുപോലെ മക്കളുടെ പഠനം, ജോലി, വിവാഹം എന്നിവയൊക്കെ നീണ്ടുപോകുന്നതു മാതാപിതാക്കളെയും ഉത്കണ്ഠാകുലരാക്കും. പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടണമെന്ന് ഉപദേശിക്കാൻ എളുപ്പമാണ്. പക്ഷേ, പ്രശ്നങ്ങളും ദുരിതങ്ങളും കൂട്ടത്തോടെ വരുന്പോൾ പലരും തളർന്നുപോകുന്നു. ലോകഡൗൺ കാലത്തു മാനസിക സമ്മർദംമൂലം സംസ്ഥാനത്തെ 173 കുട്ടികൾ ആത്മഹത്യ ചെയ്തതായി കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. പത്തിനും പതിനെട്ടിനും ഇടയ്ക്കു പ്രായമുള്ളവരാണ് ആത്മഹത്യചെയ്തവരിലേറെയും. ഇന്നത്തെ തലമുറയ്ക്കു തീരെ ശീലമില്ലാത്ത അസാധാരണ സാഹചര്യമാണു കോവിഡ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി എന്നു തീരുമെന്നു പറയാൻ ആർക്കും കഴിയുന്നുമില്ല. ജീവിതം വഴിമുട്ടിയ എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിനു കഴിയണം. അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ അമാന്തം പാടില്ല.
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
Latest News
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
Latest News
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top