ഷൈലോക്കും നാണിക്കുന്ന അവയവ കച്ചവടം
വൃക്കയും ഹൃദയവും ശ്വാസകോശവും കരളും മാത്രമല്ല കണ്ണിന്‍റെ കോർണിയ മാറ്റിവയ്ക്കുന്നതുപോലും ലക്ഷങ്ങൾ കൈമറിയുന്ന കച്ചവടമാക്കി മാറ്റിയെടുക്കാൻ അവയവ മാഫിയ്ക്കു കഴിഞ്ഞു. എവിടെയാണു പിഴച്ചതെന്നതിനെപ്പറ്റി ഗൗരവമുള്ള അന്വേഷണം ആവശ്യമാണ്.

സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കു പങ്കുള്ളതിനാലാണ് ഈ മാഫിയയുടെ പ്രവർത്തനം സജീവമായി മുന്നോട്ടുപോകുന്നതെന്നു ക്രൈംബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. വൃക്ക വിലയ്ക്കു വാങ്ങുന്നതിന് ഇടനിലക്കാർ മൂന്നുലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ രോഗികളുടെ ബന്ധുക്കളിൽ നിന്നു തട്ടിയെടുക്കുന്നുണ്ടെന്നാണു പുറത്തുവന്നിരിക്കുന്ന വിവരം. അവയവ ദാതാക്കൾക്കു പണം വാഗ്ദാനം ചെയ്തശേഷം നൽകാത്ത സംഭവങ്ങളുമുണ്ട്.

സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് അനുമതിയുള്ള 35 ആശുപത്രികളുണ്ടെങ്കിലും അവയവ കച്ചവട മാഫിയയുടെ പ്രവർത്തനം ഇതിനു പുറത്താണു നടക്കുന്നതെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കടംവാങ്ങിയ പണം തിരിച്ചുതരാൻ പറ്റില്ലെങ്കിൽ നെഞ്ചിലെ രണ്ടു റാത്തൽ മാംസം വേണമെന്നു പറഞ്ഞ ഷേക്സ്പിയർ കഥാപാത്രം ഷൈലോക്കിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് അവയവ കച്ചവടമാഫിയയുടെ പ്രവർത്തനം എന്നാണു മനസിലാക്കേണ്ടത്. ഈ മാഫിയയെ നിയന്ത്രിക്കുകയും ജീവനു വിലപേശുന്നവരെ ശിക്ഷിക്കുകയും ചെയ്തേ മതിയാവൂ.

മഹത്തായ ഒരു ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിൽ അവയവദാനത്തിനു സന്നദ്ധരായി നിരവധി മനുഷ്യസ്നേഹികൾ മുന്നോട്ടു വന്നതും പല മതനേതാക്കളും സന്നദ്ധ സംഘടനകളും സർക്കാരുമൊക്കെ അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കൈക്കൊണ്ടതും മൂലം അവയവം മാറ്റിവയ്ക്കൽ ശ്രമിച്ചുനോക്കാവുന്ന ഒരു ചികിത്സാരീതിയായി സാധാരണക്കാരും പാവപ്പെട്ടവരും വരെ കാണാൻ തുടങ്ങി. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സാന്പത്തികശേഷിയില്ലാത്ത പലർക്കും മതസംഘടനകളുടെയും സന്നദ്ധ പ്രസ്ഥാനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയുമൊക്കെ നേതൃത്വത്തിൽ സൗജന്യമായി അതു നടത്തിക്കൊടുത്തിട്ടുണ്ട്. അതിനു മുൻകൈ എടുത്തവർ സമൂഹത്തിന്‍റെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു.

ഭീമമായ പണച്ചെലവ് നോക്കാതെ അവയവം മാറ്റിവയ്ക്കലിലൂടെ ജീവൻ പിടിച്ചുനിർത്താൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടിയത് ഈ രംഗത്തു മാഫിയയെ വളർത്താൻ സഹായിച്ചിട്ടുണ്ടാവാം. ആവശ്യമുള്ളവർക്കെല്ലാം മാറ്റിവയ്ക്കാൻ മാത്രം അവയവങ്ങൾ ലഭ്യമല്ല എന്ന സാഹചര്യമാണ് ഇടനിലക്കാർ മുതലെടുക്കുന്നത്. വൈദ്യശുശ്രൂഷയിലെ ധാർമികത നോക്കാതെ ലാഭത്തിൽ മാത്രം കണ്ണുവയ്ക്കുന്ന ചില സ്വകാര്യ ആശുപത്രികൾ ഇവരുമായി കൈകോർക്കുമ്പോൾ ആതുരശുശ്രൂഷയിൽ ആവശ്യമായ നൈതികതയും മനുഷ്യത്വവും കൊലചെയ്യപ്പെടുകയാണ്. കോടികൾ മറിയുന്ന ബിസിനസായി മാറുന്നതോടെ അവയവം മാറ്റിവയ്ക്കൽ ചികിത്സ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അപ്രാപ്യമാകുന്ന സ്ഥിതിയുമുണ്ടാക്കുന്നു.

രാജ്യത്ത് അവയവ കച്ചവടം നിയന്ത്രിക്കാൻ ട്രാൻസ്പ്ലാന്‍റേഷൻ ഓഫ് ഹ്യുമൻ ഓർഗൻസ് ആന്‍ഡ് ടിഷ്യൂസ് ആക്‌ട് എന്നൊരു കേന്ദ്ര നിയമമുണ്ട്. കേരളത്തിൽ മൃതസഞ്ജീവനി എന്ന സർക്കാർ സംവിധാനമാണ് അവയവ കൈമാറ്റം നിയന്ത്രിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന അവയവദാന പദ്ധതിയാണു മൃതസഞ്ജീവനി. കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിംഗാണു പദ്ധതി നടപ്പാക്കുന്നത്. മൃതസഞ്ജീവനി പദ്ധതിയിൽ രോഗികളുടെ പേരു രജിസ്റ്റർ ചെയ്യുന്നത് ആശുപത്രികളാണ്. ദാതാവിന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചാൽ ആർക്കാണ് അവയവം നൽകേണ്ടതെന്നു മൃതസഞ്ജീവനി സംസ്ഥാന സമിതി തീരുമാനിക്കുന്നത് രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ അവസ്ഥയും മുൻഗണനയും നോക്കിയാണ്. ഈ നിയന്ത്രണങ്ങളെല്ലാം മറികടന്ന് അവയവ കച്ചവട മാഫിയയ്ക്ക് ‍‍യഥേഷ്ടം പ്രവർത്തിക്കാൻ കഴിയുന്നുവെന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയം തന്നെയാണ്.

വൃക്കയും ഹൃദയവും ശ്വാസകോശവും കരളും മാത്രമല്ല കണ്ണിന്‍റെ കോർണിയ മാറ്റിവയ്ക്കുന്നതുപോലും ലക്ഷങ്ങൾ കൈമറിയുന്ന കച്ചവടമാക്കി മാറ്റിയെടുക്കാൻ അവയവ മാഫിയയ്ക്കു കഴിഞ്ഞു. എവിടെയാണു പിഴച്ചതെന്നതിനെപ്പറ്റി ഗൗരവമുള്ള അന്വേഷണം ആവശ്യമാണ്.
അവയവ കച്ചവടത്തിൽ നിരവധിപേർ ഇരകളായതായി സൂചനയുണ്ട്. അവയവങ്ങൾ വില്ക്കാൻ തയാറാകുന്നവർക്ക് ഏതാനും ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുന്പോൾ ഇടനിലക്കാർക്ക് അതിന്‍റെ പലമടങ്ങ് വരുന്ന തുക കമ്മീഷനായി ലഭിക്കും. ഇതിനു കൂട്ടുനിൽക്കുന്ന ആശുപത്രികൾക്ക് അതിലും വലിയ തുക ലാഭം കിട്ടും. കടക്കെണിയിലായവരും സാന്പത്തിക ഞെരുക്കമുള്ളവരുമൊക്കെയാണ് അവയവദാന കച്ചവടക്കാരുടെ കെണിയിൽപെടുന്നത്. തങ്ങൾ അകപ്പെട്ട കെണി ഊരാക്കുടുക്കാണെന്നു പലരും തിരിച്ചറിയുന്നതു പിന്നീടാണ്. വേണ്ടത്ര ആലോചനയില്ലാതെ ഇത്തരം തീരുമാനങ്ങൾ എടുത്തശേഷം പിന്നീട് എത്ര ചിന്തിച്ചാലും അതു മാറ്റാൻ പറ്റില്ല. അതുകൊണ്ട് അവയവ കച്ചവട മാഫിയയ്ക്കെതിരേ പൊതുജനങ്ങളും ബോധവാന്മാരാകണം.