കോവിഡിനെ നമുക്കു തോല്പിക്കണം
കോവിഡിനു ഫലപ്രദമായ ചികിത്സയും വാക്സിനും കണ്ടുപിടിക്കപ്പെടാത്തിടത്തോളം കാലം ആരും കരുതലും ജാഗ്രതയും കൈവിടാൻ പാടില്ല. ഈ മഹാമാരിയെ പിടിച്ചുകെട്ടേണ്ടതു മാനവരാശിയുടെ മുഴുവൻ ആവശ്യമാണ്.

രോഗബാധിതരുടെ എണ്ണം നാലുകോടി പിന്നിട്ട് കോവിഡ് മഹാമാരി ലോകത്തിന്‍റെ ആശങ്കയായി നിലനിൽക്കുകയാണ്. കോവിഡ് മരണം ആഗോള കണക്കിൽ 11 ലക്ഷം പിന്നിട്ടു. 84 ലക്ഷത്തോളം രോഗബാധിതരും രണ്ടേകാൽ ലക്ഷം മരണവുമുണ്ടായ അമേരിക്കയാണു രണ്ടു കാര്യത്തിലും മുന്നിൽ. രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 75 ലക്ഷം പിന്നിട്ടു. ഏകദേശം 1,15,000 മരണവുമുണ്ടായി. യൂറോപ്പിലെ പല രാജ്യങ്ങളിലും രോഗബാധ നിരക്ക് വീണ്ടും കൂടുകയാണ്.

സമസ്ത പ്രവർത്തനമണ്ഡലങ്ങളുടെയും താളംതെറ്റിച്ച് ലോകത്തെ തളർത്തിയ കോവിഡിനെ പിടിച്ചുകെട്ടാൻ എന്നത്തേക്കു കഴിയുമെന്ന് ഇപ്പോഴും ആർക്കും വ്യക്തമായ രൂപമില്ല. കോവിഡ് വാക്സിനുവേണ്ടി പരീക്ഷണങ്ങൾ മുന്നേറുന്നുണ്ടെങ്കിലും പൂർണവിജയം ആയിട്ടില്ല എന്നു പറയണം. കോവിഡ് പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ ലോക്ക്ഡൗൺ വഴി ഇവിടെ രോഗവ്യാപനം നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. എന്നാലിപ്പോൾ ഇന്ത്യയുടെ കോവിഡ് കണക്കുകളിൽ അമേരിക്ക ഉൾപ്പെടെ പല പാശ്ചാത്യരാജ്യങ്ങളും സംശയം പ്രകടിപ്പിക്കുകയാണ്.

ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്‍റെ അതിതീവ്രഘട്ടം പിന്നിട്ടുവെന്നും രോഗവ്യാപന നിരക്ക് ഇപ്പോൾ കുറഞ്ഞുവരികയാണെന്നും കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്. മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയാൽ അടുത്ത ഫെബ്രുവരിയോടെ സ്ഥിതി നിയന്ത്രണവിധേയമാക്കാമെന്നും സമിതി പറയുന്നു. ലോക്ക്ഡൗൺ ഇനി ഫലപ്രദമാകില്ലെന്നും രാജ്യം പഴയപടി എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കേണ്ടതുണ്ടെന്നും സമിതി വിലയിരുത്തുന്നു.

രാജ്യത്തു കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തി നിരക്ക് കൂടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. ആകെ 66 ലക്ഷത്തോളം പേർ ഇതുവരെ രോഗമുക്തരായെന്നും രോഗമുക്തി നിരക്ക് 88.03 ശതമാനത്തിലേക്ക് ഉയർന്നെന്നുമാണു കണക്കുകൾ. അതേസമയം, ശൈത്യകാലവും വരുന്ന ഉത്സവസീസണുകളും രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ആശ്വസിക്കാറായിട്ടില്ലെന്നും ജാഗ്രതയും കരുതലും തുടരണം എന്നുമാണ് അതിനർഥം.

ഓണാഘോഷത്തിനു നൽകിയ ഇളവുകൾ കേരളത്തിലെ കോവിഡ് നിയന്ത്രണത്തിനു തിരിച്ചടിയായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്‍റെ അഭിപ്രായപ്രകടനം വാദപ്രതിവാദത്തിനു വഴിവച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ കോവിഡ് പ്രതിരോധം തീർത്ത കേരളത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചു കൂടുതൽ ഇളവുകൾ നൽകിയതു ജനങ്ങൾക്കു കൂടിച്ചേരാനും യാത്രചെയ്യാനും അവസരമൊരുക്കിയെന്നും ഇതു രോഗവ്യാപനം രൂക്ഷമാക്കിയെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം.

എന്നാൽ, കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി വിമർശിച്ചിട്ടില്ലെന്നും ഓണക്കാലത്തെ നിയന്ത്രണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നവരാത്രി ഉത്സവസമയത്ത് മറ്റു സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പു നൽകുകയാണു ചെയ്തതെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിശദീകരിക്കുന്നു. അതെന്തായാലും കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ചികിത്സയെയും കേന്ദ്രസർക്കാർ ഇപ്പോൾ വലിയ മതിപ്പോടെയല്ല കാണുന്നത് എന്നതാണു വസ്തുത. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്താനായി ഒരു കേന്ദ്രസംഘത്തെ ഇങ്ങോട്ട് അയച്ചതുതന്നെ സൂചിപ്പിക്കുന്നത് അതാണല്ലോ.

ഇക്കാര്യത്തിൽ കേരളത്തെ കുറ്റപ്പെടുത്താൻ കേന്ദ്രത്തിന് അർഹതയുണ്ടോ എന്നതു മറ്റൊരു ചോദ്യം. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വൻനഗരങ്ങൾ ഒഴികെ മറ്റൊരിടത്തും കാര്യമായ കോവിഡ് ചികിത്സയോ പരിശോധനകളോ നടക്കുന്നില്ല എന്നതൊരു വസ്തുതയാണ്. അവിടെയുണ്ടാകുന്ന മരണങ്ങളുടെ കാരണവും ആരും അന്വേഷിക്കുന്നില്ല. പിന്നെ കണക്കെടുപ്പിന് എന്തു പ്രസക്തി? അതുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിലെ സ്ഥിതി എത്രയോ ഭേദമാണ്. എന്നാൽ, ഇവിടെയും കാര്യങ്ങൾ കൈവിട്ടുപോകുന്നില്ലേ എന്നു സംശയിക്കണം. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു കോവിഡ് രോഗി മരിച്ചത് മതിയായ ശ്രദ്ധ കിട്ടാത്തതുകൊണ്ടാണ് എന്ന ആരോപണം ഇന്നലെ വന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം വലിയ വിവാദം ഉണ്ടാക്കിയിരുന്നല്ലോ. തുടർച്ചയായ കഠിന ജോലികൾ ആരോഗ്യപ്രവർത്തകരെയും തളർത്തിയിട്ടുണ്ടാവാം. കോവിഡിനു ഫലപ്രദമായ ചികിത്സയും വാക്സിനും കണ്ടുപിടിക്കപ്പെടാത്തിടത്തോളം കാലം ആരും കരുതലും ജാഗ്രതയും കൈവിടാൻ പാടില്ല. ഈ മഹാമാരിയെ പിടിച്ചുകെട്ടേണ്ടതു മാനവരാശിയുടെ മുഴുവൻ ആവശ്യമാണ്.