പൊതുപ്രവർത്തകരുടെ ക്രിമിനൽവത്കരണം
സാധാരണ പൗരന്മാർക്കുള്ളതിൽ കൂടുതൽ അവകാശങ്ങളും നിയമപരിരക്ഷയും തങ്ങൾക്കില്ല എന്ന തിരിച്ചറിവ് ജനപ്രതിനിധികൾക്കു വരണമെങ്കിൽ കോടതികളിൽനിന്നു ശക്തവും നിർഭയവുമായ ഇടപെടലുണ്ടാകണം. ഭരണകൂട സ്വാധീനങ്ങൾക്കു വഴങ്ങാത്ത ജുഡീഷറി അതിനാവശ്യമാണ്.

മിനൽ കേസുകളിൽ പ്രതികളായ എംപിമാരെയും എംഎൽഎമാരെയും അറസ്റ്റുചെയ്തു വിചാരണയ്ക്കു ഹാജരാക്കാൻ പോലീസ് മടികാണിക്കുന്നുവെന്നു കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായി അമിക്കസ്ക്യൂറി സുപ്രീംകോടതിക്കു നൽകിയ റിപ്പോർട്ട് രാഷ്‌ട്രീയത്തിൽ ക്രിമിനൽവത്കരണം വ്യാപകമാകുന്നത് എന്തുകൊണ്ടാണെന്നതിന്‍റെ സൂചനയാണ്. കേരളത്തിൽ എംപിമാരും എംഎൽഎമാരും പ്രതികളായ 324 കേസുകളുണ്ടെന്നു കേരള ഹൈക്കോടതി നൽകിയ വിശദീകരണത്തിൽ പറയുന്നു. ഇവർക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളെടുക്കാൻ പോലീസ് വൈമനസ്യം കാണിക്കുന്നുവെന്നാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നത്.

ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നു വിശദമാക്കാൻ സുപ്രീംകോടതി രാജ്യത്തെ ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് അമിക്കസ്ക്യൂറി തുടർനടപടികൾ നിർദേശിച്ചത്. വാറണ്ടോ സമൻസോ ലഭിച്ചശേഷം വിചാരണയ്ക്കു ഹാജരാകാത്ത ജനപ്രതിനിധികൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാണ് അമിക്കസ്ക്യൂറി പറയുന്നത്. ജനപ്രതിനിധികൾക്കെതിരായ കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നു ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളുടെ രാജ്യത്തെ മൊത്തം കണക്കുകൾ ഞെട്ടിക്കുന്നതാണ്. 22 സംസ്ഥാനങ്ങളിലെ 2,556 എംഎൽഎമാർക്കും എംപിമാർക്കുമെതിരെ കേസുണ്ട്. മുൻ എംപിമാരെയും എംഎൽഎമാരെയുംകൂടി ഉൾപ്പെടുത്തിയാൽ അത് 4,442 ആകും. സിറ്റിംഗ് എംപിമാർക്കും എംഎൽഎമാർക്കുമെതിരെയുള്ള കേസുകളിൽ 174 എണ്ണം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നവയാണ്. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, പൊതുസ്വത്ത് നശിപ്പിക്കൽ, അപകീർത്തി, തട്ടിപ്പ് തുടങ്ങിയവയാണു പൊതുപ്രവർത്തകർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള മറ്റു കുറ്റങ്ങൾ. സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ലംഘിച്ചു ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി എന്ന കുറ്റമാണു കൂടുതൽ പേർക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.

ക്രമസമാധാന തകർച്ചയ്ക്കു കുപ്രസിദ്ധിയാർജിച്ച ഉത്തർപ്രദേശിലാണ് ജനപ്രതിനിധികൾക്കെതിരെ കൂടുതൽ കേസുകളുള്ളത്.- 1,217 എണ്ണം. 531 കേസുകളുമായി ബിഹാർ രണ്ടാംസ്ഥാനത്തു നിൽക്കുന്നു. ഒഡീഷ, മഹാരാഷ്‌‌ട്ര, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ തൊട്ടുപിന്നിൽ നിൽക്കുന്നത്. ഉയർന്ന സാക്ഷരതയിലും സാമൂഹികനിലവാരത്തിലും അഭിമാനിക്കുന്ന കേരളം ഈ പട്ടികയിൽ മുൻനിരയിൽ വന്നതു നാണക്കേടാണ്.

ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ വിചാരണ വേഗം പൂർത്തിയാക്കുന്നതിനു ചില നിർദേശങ്ങളും അമിക്കസ്ക്യൂറി മുന്നോട്ടുവച്ചിട്ടുണ്ട്. സിറ്റിംഗ് ജനപ്രതിനിധികൾക്കോ മുൻ ജനപ്രതിനിധികൾക്കോ എതിരെയുള്ള കേസുകളിൽ സാക്ഷികൾക്കു മതിയായ സംരക്ഷണം നൽകണമെന്നാണ് അതിലൊരു നിർദേശം. അല്ലെങ്കിൽ ചിലപ്പോൾ പ്രത്യാഘാതങ്ങൾ ഭയന്ന് സത്യസന്ധമായ മൊഴി നൽകിയില്ലെന്നു വരാം. അധികാരവും സ്വാധീനശക്തിയുമുള്ളവർ പ്രതികളാകുന്ന കേസുകളിൽ നീതിപൂർവകമായ സാക്ഷിമൊഴികളും വിസ്താരങ്ങളും ഉണ്ടാകാറില്ലെന്ന പരാതി വ്യാപകമായുണ്ട്. ഓരോരോ കാരണങ്ങൾ പറഞ്ഞ് വിചാരണ മാറ്റിവയ്ക്കുന്നതും പതിവാണ്. ഈ പ്രവണതയ്ക്കു തടയിട്ട് എല്ലാവർക്കും നീതിയും കുറ്റം ചെയ്തവർക്കു ശിക്ഷയും ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചില്ലെങ്കിൽ നിയമവാഴ്ചയും ജനാധിപത്യമൂല്യങ്ങളും അട്ടിമറിക്കപ്പെടും. ക്രിമിനൽ കേസുകളിൽ പ്രതിയായവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്നു വിലക്കണമെന്ന ആവശ്യം 2018 സെപ്റ്റംബറിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നിരാകരിച്ചിരുന്നു. ഇതിനായി പാർലമെന്‍റ് ഒരു നിയമമുണ്ടാക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. അത്തരമൊരു നിയമനിർമാണം ഇതുവരെ ഉണ്ടായിട്ടില്ല. തങ്ങളുടെ വർഗതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാ പാർട്ടികളിലുംപെട്ട ജനപ്രതിനിധികൾ കക്ഷിവ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചുനിൽക്കുമെന്നു തീർച്ചയാണ്.

ഏഴു തിന്മകൾ വ്യക്തികളെയും സമൂഹത്തെയും തകർക്കുമെന്നു രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞിരുന്നു. ആദർശമില്ലാത്ത രാഷ്‌ട്രീയമാണ് ആ ഏഴു തിന്മകളിൽ ഒന്ന്. ഗാന്ധിശിഷ്യന്മാർ എന്നവകാശപ്പെടുന്നവരിൽപ്പോലും എത്രപേർ ഇതനുസരിച്ചു പ്രവർത്തിക്കുന്നുണ്ട്‍്‍്? അല്ലാത്തവരാണു ബഹുഭൂരിപക്ഷവും. ഉറച്ച ആദർശനിഷ്ഠ പുലർത്തുന്ന പൊതുപ്രവർത്തകർ അഴിമതിയിലോ അക്രമത്തിലോ സ്വജനപക്ഷപാതത്തിലോ പെട്ടുപോകില്ല. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചു രാഷ്‌ട്രീയപ്രവർത്തനം നടത്തുകയും നിയമനിർമാണസഭകൾക്കുള്ളിൽപോലും അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന ഇന്നത്തെ ജനപ്രതിനിധികൾ പലരും ജനാധിപത്യമൂല്യങ്ങളിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്നാണ് അതിലൂടെ വിളിച്ചുപറയുന്നത്.

രാഷ്‌ട്രീയ പ്രതിയോഗികളെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ചു വേട്ടയാടിയും ക്രിമിനൽ കേസുകളിൽ കുടുക്കിയും ഭരണക്കസേര നിലനിർത്താൻ ശ്രമിക്കുന്ന ഭരണപക്ഷ രാഷ്‌ട്രീയക്കാർ ദുർബലപ്പെടുത്തുന്നതും നിയമവാഴ്ചയെത്തന്നെയാണ്. സാധാരണ പൗരന്മാർക്കുള്ളതിൽ കൂടുതൽ അവകാശങ്ങളും നിയമപരിരക്ഷയും തങ്ങൾക്കില്ല എന്ന തിരിച്ചറിവ് ജനപ്രതിനിധികൾക്കു വരണമെങ്കിൽ കോടതികളിൽനിന്നു ശക്തവും നിർഭയവുമായ ഇടപെടലുണ്ടാകണം. ഭരണകൂട സ്വാധീനങ്ങൾക്കു വഴങ്ങാത്ത ജുഡീഷറി അതിനാവശ്യമാണ്. സമൂഹത്തിന്‍റെ സമസ്തമേഖലകളിലും ഉണ്ടായിട്ടുള്ള മൂല്യത്തകർച്ചയുടെ ദൃഷ്ടാന്തങ്ങളാണു നേതൃതലങ്ങളിലും പ്രകടമാകുന്നതെന്നു കരുതി ആശ്വസിക്കുക.