Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തുരങ്കപാത വേഗം യാഥാർഥ്യമാകട്ടെ
നല്ല റോഡുകൾ ഏതൊരു നാടിനും വികസനത്തിലേക്കുള്ള രാജപാതകൾകൂടിയാണ്. വയനാട് തുരങ്കപാതയുടെ നിർമാണം സമയബന്ധിതമായി തീർക്കാൻ കഴിയണം.
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാട് ചുരം വഴിയുള്ള യാത്രാക്ലേശത്തിനു വലിയൊരളവിൽ പരിഹാരമുണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്.
വയനാട് ചുരം പാതയിലൂടെ യാത്ര ചെയ്യേണ്ടവർക്ക് എളുപ്പമുള്ള ബദൽ മാർഗമായിത്തീരുന്നതും വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോരമേഖലയുടെ സമഗ്രവികസനത്തിനു വഴിതുറക്കുന്നതുമായ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ ലോഞ്ചിംഗ് നടന്നിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ ആനക്കാംപൊയിലിനു സമീപം മറിപ്പുഴയിൽനിന്ന് ആരംഭിച്ച് വയനാട് ജില്ലയിൽ മേപ്പാടിക്കു സമീപമുള്ള കള്ളാടിയിൽ അവസാനിക്കുന്നതാണ് 6.8 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട തുരങ്കം.
വനഭൂമിക്കടിയിൽ പാറ തുരന്നാണ് തുരങ്കം നിർമിക്കുന്നത്. തുരങ്കവും മറിപ്പുഴ ഭാഗത്തു പാലവും രണ്ടുവരിയിൽ അനുബന്ധ റോഡും ചേർന്ന തുരങ്കപാതയ്ക്ക് കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 658 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയിട്ടുള്ളത്. പദ്ധതി മൂന്നുവർഷം കൊണ്ടു പൂർത്തിയാക്കുമെന്നു ലോഞ്ചിംഗ് നിർവഹിച്ച മുഖ്യമന്ത്രി പറയുന്നു. പണി തീരുന്പോൾ രാജ്യത്തെ മൂന്നാമത്തെ ദൈർഘ്യമേറിയ തുരങ്കപാതയായിത്തീരുന്ന ഈ പദ്ധതി വലിയൊരു ജനകീയാവശ്യത്തിന്റെ സാക്ഷാത്കാരവുമാകും.
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാട് ചുരം വഴിയുള്ള യാത്രാക്ലേശത്തിനു വലിയൊരളവിൽ പരിഹാരമുണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്. ദിനംപ്രതി ഏകദേശം 14,000 വാഹനങ്ങൾ കടന്നുപോകുന്ന താമരശേരി ചുരത്തിന്റെ തനിമ നിലനിർത്തി ഫലപ്രദമായി ഉപയോഗിക്കാനും കഴിയും. കോഴിക്കോടുനിന്ന് മൈസൂരുവിലേക്ക് ഏഴു കിലോമീറ്ററും ഊട്ടിയിലേക്ക് 25 കിലോമീറ്ററും ദൂരം കുറയും. അതിലേറെ സമയലാഭമുണ്ടാകുമെന്നതാണ് ബദൽപാതകൊണ്ടുള്ള വലിയ നേട്ടം. നാടിന്റെ വികസനത്തിന് ഉപകരിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കപ്പെടുന്പോൾ എതിർവാദങ്ങളുന്നയിച്ച് അവയ്ക്കു തുരങ്കംവയ്ക്കുന്ന പ്രവണത അടുത്തകാലത്തായി കൂടിവരുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഏതു നല്ല പദ്ധതിയെയും തകിടംമറിക്കാൻ കഴിയുമെന്നതിന് ഉദാഹരണങ്ങൾ ധാരാളം.
പതിറ്റാണ്ടുകളായി ചർച്ചചെയ്യപ്പെടുന്ന മലയോര ഹൈവേ ഇനിയും യാഥാർഥ്യമാകാത്തതു നമ്മുടെ കൺമുന്നിൽത്തന്നെയുണ്ടല്ലോ. വയനാട് തുരങ്കപാതയ്ക്ക് ആ ഗതി ഉണ്ടാകരുത്. ഗൗരവമായ പഠനം നടത്തിയതിനുശേഷമാണു വനഭൂമിക്കടിയിൽ തുരങ്കപാത നിർമിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിശ്ചയദാർഢ്യം പദ്ധതി പൂർത്തീകരിക്കുന്നതുവരെ സർക്കാരിനുണ്ടാകണം. പണി തുടങ്ങാനും മുന്നോട്ടുകൊണ്ടുപോകാനും ഇനിയും ഒട്ടേറെ കടന്പകളുണ്ട്. തുരങ്കപാതയുടെ നിർമാണം സമയബന്ധിതമായി തീർക്കാൻ കഴിയണം.
കടലാസിലൊതുങ്ങുന്നതും പണി തുടങ്ങിയിട്ടു നിലച്ചതും പൂർത്തിയാക്കാൻ കഴിയാത്തതുമായ ഒട്ടേറെ പദ്ധതികൾ കേരളത്തിലുണ്ട്. റോഡുകളും പാലങ്ങളും വൈദ്യുതപദ്ധതികളും ജലസേചനപദ്ധതികളുമെല്ലാം അതിൽപ്പെടും. സാങ്കേതിക അനുമതികളുടെ പ്രശ്നങ്ങൾ മുതൽ ഫണ്ടില്ലായ്മവരെയുള്ള നിരവധി കാര്യങ്ങൾ അതിനു കാരണമായുണ്ടാവും. എങ്കിലും പ്രധാനകാരണം നമ്മുടെ സർക്കാർ സംവിധാനങ്ങളിലെ ചുവപ്പുനാടയുടെ കുരുക്കും കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്യുന്നതിനുള്ള മടിയും ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തി ഇല്ലായ്മയുമാണെന്നു കണ്ടെത്താൻ വലിയ വിഷമമൊന്നുമില്ല. പദ്ധതികൾ വരാത്തതിനു കേന്ദ്രാവഗണനയെ പഴിപറഞ്ഞു രക്ഷപ്പെടുകയാണു സംസ്ഥാനസർക്കാർ പലപ്പോഴും ചെയ്യുന്നത്.
എന്നാൽ, നന്നായി ഗൃഹപാഠം ചെയ്തു റിപ്പോർട്ടുകൾ തയാറാക്കി സമർപ്പിക്കുന്ന തമിഴ്നാടിനെപ്പോലെയുള്ള സർക്കാരുകൾ കേന്ദ്രത്തിൽ ആരു ഭരിച്ചാലും തങ്ങൾക്ക് അവകാശപ്പെട്ടതൊക്കെ നേടിയെടുക്കുന്നുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ. സന്പൂർണ സാക്ഷരതയുടെ പേരിൽ മേനി നടിക്കുന്ന നമുക്കു പലപ്പോഴും വേണ്ട കാര്യങ്ങൾ ചെയ്യാനറിയില്ല. സകല മേഖലകളിലുമുള്ള രാഷ്ട്രീയാതിപ്രസരം സംസ്ഥാനത്തെ പദ്ധതി നിർവഹണത്തെയും വികസനത്തെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്.
നല്ല റോഡുകൾ ഏതൊരു നാടിനും വികസനത്തിലേക്കുള്ള രാജപാതകൾകൂടിയാണ്. ഉയർന്ന ജനസാന്ദ്രതയും സ്ഥലമെടുപ്പിലെ പ്രശ്നങ്ങളും ഭൂപ്രകൃതിയുടെ പ്രത്യേകതകളും കേരളത്തിലെ റോഡ് വികസനത്തിനു പലപ്പോഴും തടസമാകാറുണ്ട്. ഇത്തരം തടസങ്ങളെല്ലാം മറികടന്നു തുടങ്ങുന്ന പദ്ധതികൾ സമയത്തു പൂർത്തീകരിക്കാൻ കഴിയാറില്ല. മണ്ണുത്തി- പാലക്കാട് ദേശീയപാതയിൽ കുതിരാനിലെ തുരങ്കം പൂർത്തിയാകാത്തതു നല്ല ഉദാഹരണം. ഒരു കിലോമീറ്ററിൽ താഴെ ദൈർഘ്യമുള്ള ഇരട്ട തുരങ്കത്തിന്റെ പണിയാണ് ആറു വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്തത്. തുരങ്കങ്ങളിൽ ഒന്നിന്റെ പണി 90 ശതമാനവും രണ്ടാമത്തേതിന്റെ പണി 60 ശതമാനവും പൂർത്തിയായി. പത്തുമാസമായി പണി നടക്കുന്നില്ല. എന്നു തീരുമെന്ന് ആർക്കും ഉറപ്പുമില്ല. ഈ ഗതികേട് വയനാട് തുരങ്കപാതയ്ക്കുണ്ടാകരുത്.
ഹിമാചൽ പ്രദേശിൽ ലേ- മണാലി ഹൈവേയിൽ റോഹ്തംഗ് ചുരത്തിന് അടിയിലായി നിർമിച്ച 9.02 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ തുരങ്കപാത തുറന്നുകൊടുത്തതു കഴിഞ്ഞ ദിവസമാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ തുരങ്കപാതയാണിത്. സമുദ്രനിരപ്പിൽനിന്ന് 3000 മീറ്ററിലധികം ഉയരത്തിലാണ് ഈ തുരങ്കപാതയുടെ പ്രവേശന കവാടങ്ങൾ. 3,086 കോടി രൂപ ചെലവിൽ 18 വർഷംകൊണ്ടു പണിത ഈ തുരങ്കപാത പൂർത്തിയാക്കാൻ പ്രകടിപ്പിച്ചതുപോലുള്ള നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ വയനാട് തുരങ്കപാതയും ലക്ഷ്യമിട്ട സമയത്തുതന്നെ തുറന്നുകൊടുക്കാൻ കഴിയും.
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top