കർഷകരോ‌ടു വീണ്ടും ചതി
കാലോചിതമായ പരിഷ്കാരമല്ല, കോർപറേറ്റുകളുടെ ലാഭക്കണ്ണുകൾ
കാർഷിക മേഖലയിലേക്ക് തിരിഞ്ഞതാണ് കർഷകരുടെ നെഞ്ചിൽ
തീകോരിയിടുന്ന പുതിയ നിയമങ്ങളു‌ടെ പിന്നിലെ ചേതോവികാരമെന്നത് സുവ്യക്തമാണ്.


ഇരട്ടി വരുമാനം സ്വപ്നംകണ്ട കർഷകനു കിട്ടിയത് ഇരുട്ടടി. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോഹിപ്പിച്ച നരേന്ദ്ര മോദി സർക്കാരാണ് ഇപ്പോൾ അവരെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിടുന്നത്. കൊറോണ വ്യാപനത്തിന്‍റെ ഭീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുവഴി രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തിയപ്പോഴും വളർച്ച രേഖപ്പെടുത്തിയ കാർഷികമേഖലയിൽ ഇപ്പോൾ അശാന്തിയുടെ കാർമേഘമാണ് പെയ്തിറങ്ങുന്നത്. കേരളത്തിലെ റബർ കർഷകന്‍റെ ദുരവസ്ഥയിലേക്ക് രാജ്യത്തെ മുഴുവൻ കർഷകരെയും തള്ളിവിടുന്നതാണ് കാർഷിക മേഖലയിലെ പരിഷ്കരണമെന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന മൂന്നു ബില്ലുകൾ. കാർഷികോത്പന്ന വ്യാപാര വാണിജ്യ (പ്രമോഷൻ, ഫസിലിറ്റേഷൻ) ബിൽ, കർഷക (ശക്തീകരണ സംരക്ഷണ) കരാർ ബിൽ എന്നിവയാണു വ്യാഴാഴ്ച രാത്രി ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. ഇതേ പോലെ കർഷകർക്കു ഭീഷണിയാകാവുന്ന അവശ്യസാധന നിയമ ഭേദഗതി ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. രാജ്യസഭയിൽക്കൂടി പാസായി രാഷ്‌ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇവ നിയമമാകും.

ഇന്ത്യൻ കാർഷിക മേഖലയുടെ തകർച്ച പൂർണമാക്കുന്നതാകും ഈ ബില്ലുകൾ എന്ന് പ്രതിപക്ഷം മാത്രമല്ല ബിജെപിയുടെ സഖ്യകക്ഷികളായ ശിരോമണി അകാലിദളും ജെജെപിയും ചൂണ്ടിക്കാട്ടുന്നു. ശക്തമായ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് അകാലിദളിന്‍റെ മന്ത്രിയും പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിന്‍റെ ഭാര്യയുമായ ഹർസിമ്രത് കൗർ രാജിവയ്ക്കുകയും ചെയ്തു. ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയും (ജെജെപി) ബില്ലിനെതിരെ പരസ്യമായി പ്രതിഷേധിക്കുകയാണ്. പഞ്ചാബിലും ഹരിയാനയിലും കർഷകർ ക‌ടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ആഭിമുഖ്യത്തിൽ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു. പഞ്ചാബിലെ കർഷകർ 24 മുതൽ 26 വരെ ട്രെയിൻ തടയൽ സമരവും സംഘടിപ്പിക്കുന്നുണ്ട്. ബില്ലിനു മുന്നോടിയായി ഓർഡിനൻസ് ഇറങ്ങിയതു മുതൽ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ദേശീയപാത ഉപരോധിച്ചു പ്രതിഷേധം തുടങ്ങിയിരുന്നു.

കാലോചിതമായ പരിഷ്കാരമല്ല, കോർപറേറ്റുകളുടെ ലാഭക്കണ്ണുകൾ കാർഷിക മേഖലയിലേക്ക് തിരിഞ്ഞതാണ് കർഷകരുടെ നെഞ്ചിൽ തീകോരിയിടുന്ന പുതിയ നിയമങ്ങളു‌ടെ പിന്നിലെ ചേതോവികാരമെന്നത് സുവ്യക്തമാണ്. മോദി സർക്കാരിന്‍റെ കർഷകസ്നേഹം കേവലം വാക്കിലൊതുങ്ങുന്നതാണെന്നും കോർപറേറ്റുകളോടുള്ള കൂറ് കറയില്ലാത്തതാണെന്നും പലവട്ടം തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസ ജിഡിപിയിൽ 23.9 ശതമാനം ഇടിവുണ്ടായപ്പോൾ കാർഷിക മേഖല 3.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. കൊറോണപ്പേടിയിലും ലോക്ക്ഡൗണിലും രാജ്യത്തെ കർഷകർ ചെയ്ത കഠിനാധ്വാനത്തിന്‍റെ ഫലംകൂടിയാണിത്.

ഇപ്പോഴും അവികസിതമായി തുടരുന്ന ഇന്ത്യൻ കാർഷിക മേഖല നിലനിൽക്കുന്നതുതന്നെ താങ്ങുവിലയിലും ഇടനിലക്കാരുടെ ചൂഷണം കുറയ്ക്കുന്ന സംഭരണ സംവിധാനങ്ങളിലുമാണ്. താങ്ങുവിലയും അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഭരണ സംവിധാനങ്ങളും നിലനിൽക്കുമ്പോൾത്തന്നെ വിലയിടിവും ഇടനിലക്കാരുടെ ചൂഷണവും അനിയന്ത്രിതമാണ്. സവോളയ്ക്ക് 120 രൂപ വിലവരുമ്പോഴും കർഷകന് കിട്ടുന്ന തുച്ഛമായ വിലയിൽ മാറ്റമുണ്ടാകുന്നില്ല എന്നത് സമീപകാല അനുഭവമാണ്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനുമാകുന്നില്ല. ഇത്തരമൊരു അവസ്ഥയിലാണ് ഉള്ള പരിരക്ഷകൂടി കർഷകനു നഷ്ടമാകുന്നത്.

ലോകവ്യാപര കരാറുകൾ ഒന്നൊന്നായി വന്നപ്പോഴെല്ലാം സർക്കാർ പറഞ്ഞിരുന്നത് മത്സരക്ഷമത കൈവരിച്ച് ഇന്ത്യൻ കാർഷിക മേഖല ലോകം കീഴടക്കുമെന്നാണ്. എന്നാൽ, എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ കർഷകർക്ക് നല്ല ബോധ്യമുണ്ട്. നിയമാനുസൃതം ചുമത്താമായിരുന്ന ഇറക്കുമതിച്ചുങ്കം പോലും ചുമത്താതെ റബർ ഇറക്കുമതിക്ക് അനുമതി കൊടുത്ത് ടയർ ലോബിയുടെമാത്രം ഇംഗിതത്തിനു വഴങ്ങുകയാണ് അന്നത്തെ സർക്കാർ ചെയ്തത്. ഇന്നും അതേനില തുടരുകയും ചെയ്യുന്നു. ഇപ്പോൾ കാർഷിക മേഖല കോർപറേറ്റുകൾക്കു തീറെഴുതുമ്പോഴും മത്സരക്ഷമതയാണ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ, നിത്യചൂഷണത്തിലേക്ക് കർഷകരെ തള്ളിവിടുന്നതാകും പുതിയ പരിഷ്കരണങ്ങൾ. കർഷകരക്ഷയ്ക്കായി നൽകുന്ന ആറായിരം രൂപകൊണ്ട് കർഷകൻ തൃപ്തിപ്പെടണമെന്നാണോ പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.

ജിഎസ്ടിയിലൂടെ നികുതി നിർണയ അവകാശവും പുതിയ നയരൂപീകരണത്തോടെ വിദ്യാഭ്യാസ മേഖലയും കൈവിട്ടുപോയ സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കാർഷിക മേഖലകൂടി നഷ്ടമാകുകയാണ്. സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെ‌ട്ടിരുന്ന കാർഷിക മേഖലയിൽ സമൂലമായ മാറ്റം വരുത്തുന്ന നിയമം നടപ്പാക്കുമ്പോൾ സംസ്ഥാന സർക്കാരുകളെ നോക്കുകുത്തിയാക്കി. ഫെഡറലിസത്തിന് അന്ത്യംകുറിക്കുന്ന നടപടികൾ അതിവേഗം മുന്നേറുമ്പോൾ ശക്തമായി പ്രതിഷേധിക്കാനാവാതെ പ്രതിപക്ഷവും നിരാശപ്പെടുത്തുകയാണ്. പ്രതിപക്ഷം ഒന്നട‌ങ്കം മനസുവച്ചാൽ ഇപ്പോഴും രാജ്യസഭയിൽ ബില്ലുകളെ പരാജയപ്പെ‌ടുത്താൻ അവസരമുണ്ട്. എന്നാൽ കോർപറേറ്റുകളുടെ അപ്രീതിക്കു പാത്രമാകാൻ എത്ര പാർട്ടികൾ തയാറാകുമെന്നതാണ് പ്രശ്നം. രാജ്യത്തെ കർഷകരെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന നിയമങ്ങൾ പിൻവലിക്കുകതന്നെയാണ് വേണ്ടത്.